Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Thursday, July 12, 2012

ദൈവത്തെ വെളിപ്പെടുത്തുന്ന വിളക്കുകള്‍

Written by  കെ. ജെ. മാത്യു



പലപ്പോഴും ഞാന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിനെ അറിയുവാന്‍ എന്തുകൊണ്ട് അവിടുന്ന് എന്നെ അനുവദിച്ചു? അവിടുന്ന് കൃപ നല്കിയതുകൊണ്ടാണ് എനിക്കത് സാധിച്ചത്. അല്ലെങ്കില്‍ ക്രിസ്തുവിനെ അറിഞ്ഞിട്ടില്ലാത്ത ഒരു സമൂഹത്തിലോ ദേശത്തോ കുടുംബത്തിലോ ഞാന്‍ പിറക്കുമായിരുന്നു. പാരമ്പര്യമായി അവിടുത്തെ അറിഞ്ഞ കുടുംബത്തില്‍ ജനിക്കാന്‍ ദൈവം അനുഗ്രഹിച്ചു. പലപ്പോഴും വീണിട്ടുള്ള എന്നെ അവിടുന്ന് പിടിച്ചെഴുന്നേല്പ്പിക്കുന്നു. തന്റെ കൈകളില്‍ വീണ്ടും പിടിച്ച് നടക്കാന്‍ അനുദിക്കുന്നു. എന്തുകൊണ്ടായിരിക്കാം അവിടുന്ന് എന്നെ ഒരിക്കലും തള്ളിക്കളയാത്തത്?

എനിക്ക് ലഭിച്ച ഉത്തരം ഇതാണ്: അവിടുത്തെ ദൗത്യം ഈ ലോകത്തില്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ ഇന്ന് അവിടുന്ന് നിങ്ങളെയും എന്നെയും പ്രതീക്ഷയോടെ കാണുന്നു. 'ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്' എന്ന് അവകാശപ്പെടാന്‍ സാധിച്ച ഏക വ്യക്തി യേശുക്രിസ്തുവാണ്. അവിടുന്ന് മാത്രമാണ് മനുഷ്യകുലത്തിന്റെ ഏകരക്ഷകനും പ്രത്യാശയും. എന്നാല്‍, ലോകത്തെ പ്രകാശിപ്പിക്കുന്ന ക്രിസ്തുവിനെ ഇന്ന് ലോകത്തിന് കാണിച്ചുകൊടുക്കേണ്ട ദൗത്യം എന്റേതാണ്. അതുകൊണ്ടാണ് അവിടുന്ന് അരുള്‍ച്ചെയ്തത്: ''നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്'' (മത്തായി 5:14). ഇവിടെ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്: ഒന്ന്, യേശുവിന് നമ്മോടുള്ള മനോഭാവമാണ്. ലോകത്തിന്റെ പ്രകാശമായ തന്നോളംതന്നെ തന്റെ പ്രിയശിഷ്യര്‍ വളരണമെന്നും ഉയരണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു. അത്രമാത്രം അവിടുന്ന് നമ്മെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു. അനുയായികളെ വളര്‍ച്ചയ്ക്കു ള്ള ചവിട്ടുപടികളായി ഉപയോഗിക്കുന്ന നേതാക്കളില്‍നിന്നും യേശു എത്രയോ വ്യത്യസ്തനാണ്. യേശുവിന്റെ അനുപമമായ നേതൃത്വശൈലി നാം ഇവിടെ കാണുന്നു. മറ്റൊന്ന്, യേശു എന്റെ ദൗത്യ ത്തെ എത്രമാത്രം വിലമതിക്കുന്നു എന്നതാണ്. എന്റെ ജീവിത സാഹചര്യങ്ങളില്‍ ഞാന്‍ ചെയ്യുന്ന ഓരോ സല്‍പ്രവൃത്തികളും ദൈവത്തെ പ്രകാശിപ്പിക്കുന്ന കൊച്ചുവിളക്കുകളാണ്.
ഉയര്‍ത്തെഴുന്നേല്പിന്റെ അനുഭവം
''മനുഷ്യര്‍ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുന്‍പില്‍ പ്രകാശിക്കട്ടെ'' (മത്തായി 5:16). പ്രതികാരം ജീവിതശൈലിയാക്കിയിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ തിന്മയ്ക്കു പകരം നന്മ ചെയ്യുമ്പോള്‍ നിശ്ചയമായും സമൂഹത്തില്‍ പ്രകാശിക്കുന്നത് ക്രിസ്തുവിന്റെ തേജസാര്‍ന്ന മുഖമാണ്. അതുപോലെ ദ്രോഹിച്ചവനോട് നിരുപാധികം ക്ഷമിക്കുകയും അവനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെ യ്യുന്ന ഒരു ക്രിസ്തുശിഷ്യന്‍ ഒഴുക്കിനെതിരെ നീന്തുന്നവനാണ്. തീര്‍ച്ചയായും ആ പ്രവൃത്തി ഈ ലോകത്തില്‍ നിറഞ്ഞിരിക്കുന്ന അന്ധകാരത്തിന്റെ അളവ് വളരെ കുറയ്ക്കും. വ്യക്തിജീവിതത്തിലാണെങ്കിലും സമൂഹജീവിതത്തിലാണെങ്കിലും ക്രിസ്ത്യാനികളുടെ ജീവിതശൈലി ഇതുതന്നെയായിരിക്കണം. ഇതൊരു ദൗര്‍ബല്യമായി ലോകം കരുതിയേക്കാം. പക്ഷേ, തിന്മയുടെമേല്‍ ആത്യന്തികമായ വിജയം നേടുവാനുള്ള മാര്‍ഗം ഇതുമാത്രമാണ്. ലോകം തന്നെ നോക്കി വെല്ലുവിളിക്കുമ്പോഴും നിശബ്ദനായി ക്രിസ്തുവിന്റെ അരികില്‍ കുരിശില്‍ കിടക്കുന്ന ഒരു ക്രിസ്ത്യാനിക്കു മാത്രമേ അവിടുത്തെ അനശ്വരമായ ഉയി ര്‍പ്പില്‍ പങ്കുചേരാന്‍ സാധിക്കുകയുള്ളൂ. 'ഇവന്‍ ദൈവത്തിന്റെ ക്രിസ്തുവാണെങ്കില്‍, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനാണെങ്കില്‍ തന്നെത്തന്നെ രക്ഷിക്കട്ടെ' എന്ന പ്രമാണികളുടെ വെല്ലുവിളി സര്‍വശക്തനായ ദൈവം അവഗണിച്ചു. വെല്ലുവിളിയെ നേരിടുന്നതാണ് ശക്തിയുടെ ലക്ഷണമെന്നും തിരിച്ചടിക്കുന്നവര്‍ ശക്തരാണെന്നുമുള്ള ലോകത്തിന്റെ ധാരണയെ തിരുത്തിക്കുറിക്കുവാന്‍ സാധിക്കുന്ന ശിഷ്യന്മാരെ യേശു ഇന്നും അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ജീവിതപങ്കാളിയുടെ, മാതാപിതാക്കളുടെ, മക്കളുടെ, സഹപ്രവര്‍ത്തകരുടെ, അയല്ക്കാരന്റെ മുന്‍പില്‍ തോറ്റുകൊടുക്കാന്‍ തയാറാവുക. അര്‍ഹതപ്പെട്ടത് നിഷേധിക്കപ്പെടുമ്പോഴും പരാതി പറയേണ്ട. ഓര്‍ക്കുക, ഈ കീഴടങ്ങലും തോറ്റുകൊടുക്കലും താല്ക്കാലിക പരാജയം മാത്രമാണ്. ദൈവം നിനക്കുവേണ്ടി പ്രവര്‍ത്തിക്കും. നിന്റെ അഹത്തെ, അഭിമാനത്തെ നീ എവിടെയൊക്കെ മരിക്കുവാന്‍ അനുവദിക്കുന്നുവോ, അവിടങ്ങളിലൊക്കെ ഉയിര്‍ത്തെഴുന്നേല്പിന്റെ അനുഭവം ദൈവം ഒരുക്കും. അങ്ങനെ നീ അനേകരുടെ ജീവിതത്തില്‍ ക്രിസ്തുവിന്റെ സമാധാനത്തിന്റെ വാഹകനാകും.

ഈ പ്രകാശം പകരലിന് ഒരു യുഗാന്ത്യമാനവുമുണ്ട്. ക്രിസ്തുവിന്റെ രണ്ടാം വരവിനായി ലോകത്തെ ഒരുക്കുവാനുള്ള വിളി ലഭിച്ചവരാണ് ഓരോ ക്രിസ്തുശിഷ്യനും. അവിടുന്ന് എപ്പോള്‍ വരുമെന്ന് നമുക്കറിഞ്ഞുകൂടാ. പക്ഷേ, അവിടുത്തെ വരവ് എപ്പോള്‍ സംഭവിച്ചാലും നാം തയാറായിരിക്കണം എന്ന് അവിടുന്ന് നമ്മെ ഓര്‍മിപ്പിച്ചിട്ടുണ്ട്. ക്രിസ്തു പറഞ്ഞ മനോഹരമായ ഒരു ഉപമയിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ഞാന്‍ ക്ഷണിക്കട്ടെ.

വിവേകത്തിന്റെ മാനദണ്ഡം
പത്തു കന്യകമാരുടെ ഉപമയാണിവിടെ പരാമര്‍ശിക്കപ്പെടുന്നത്. ഈ കന്യകമാരെല്ലാവരും വിളക്കു കത്തിച്ചാണ് മണവാളനെ എതിരേല്‌ക്കേണ്ടത് എന്നത് വളരെ ശ്രദ്ധേയമാണ്. വിളക്ക് കെട്ടുപോകാതിരിക്കാന്‍ നാം നിരന്തര ജാഗ്രത കാണിക്കണം എന്നത് ഈ ഉപമയുടെ ആന്തരികസന്ദേശമാണ്. പത്തു കന്യകമാരെ യേശു രണ്ടായി തിരിക്കുന്നു. അഞ്ചുപേര്‍ വിവേകമതികളും അഞ്ചുപേര്‍ വിവേകശൂന്യരുമായിരുന്നു. വിവേകത്തിന്റെ മാനദണ്ഡം ലോകത്തിന്റേതില്‍നിന്നും വ്യത്യസ്തമാണിവിടെ. വളരെ ദരിദ്രമായ അവസ്ഥയില്‍നിന്ന് കോടീശ്വരനായി ഉയരുന്നവന്‍ ലോകത്തിന്റെ മുമ്പില്‍ വിവേകമുള്ളവനും സമര്‍ത്ഥനുമാണ്. ഉന്നത സ്ഥാനങ്ങളിലെത്തുന്നവനെ ബുദ്ധിമാനായി ലോകം ഗണിക്കുന്നു. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്നവനാണ് ലോകത്തിന്റെ ദൃഷ്ടിയില്‍ കഴിവുള്ളവന്‍. ലോകത്തില്‍ ഐശ്വര്യം നേടുവാന്‍ കഴിയുന്നവനാണ് ലോകത്തിന്റെ അംഗീകാരം ലഭിക്കുന്നത്. ''മത്തായിച്ചേട്ടനെന്താ നല്ല കാലമല്ലേ!'' എന്ന് നാട്ടുകാര്‍ അത്ഭുതത്തോടെ പറയുന്നത് അദ്ദേഹത്തിന്റെ ബംഗ്ലാവും കാറും വിദേശത്തായിരിക്കുന്ന മക്കളെയും ഒക്കെ നോക്കിയാണ്. ഇതിലൊക്കെ ഒന്നാംസ്ഥാനത്താണെങ്കിലും, ലോകം നിന്നെ അംഗീകരിക്കുന്നുണ്ടെങ്കിലും ദൈവം നിന്നെ അംഗീകരിക്കണമെന്നില്ല. ഇതൊ ക്കെ നിലനില്ക്കാത്ത പരീക്ഷാവിജയങ്ങളാണ്. ക്ലാസുപരീക്ഷകളിലും യൂണിറ്റ് ടെസ്റ്റിലുമൊക്കെ ഒന്നാം സ്ഥാനം നേടുകയും, പബ്ലിക് പരീക്ഷയുടെ സമയത്ത് ഉഴപ്പിയതിന്റെ പേരില്‍ പരാജയം ഏറ്റുവാങ്ങുകയും ചെയ്ത വിദ്യാര്‍ത്ഥി പരിഹാസ്യനാകുന്നതുപോലെ നീയും ദൈവസമക്ഷം പരിഹാസ്യനാകും എന്നോര്‍ക്കുക. അന്ത്യവിധി രഹസ്യവിചാരണയല്ല, പരസ്യവിചാരണയാണ്, പബ്ലിക് പരീക്ഷ തന്നെയാണ്. ഈ പരീക്ഷ താമസിക്കുന്നതുകൊണ്ട് ഉഴപ്പരുത്. അത് എപ്പോള്‍ നടന്നാലും നേരിടാന്‍ തയാറായിരിക്കുക.

ചില പ്രതീകങ്ങള്‍
ഈ കന്യകമാര്‍ ദൈവത്തിനുവേണ്ടി കാത്തിരിക്കുന്ന മനുഷ്യന്റെ ആത്മാവിന്റെ പ്രതീകങ്ങളാണ്. ദൈവത്തെ കാണുമ്പോഴാണ് മനുഷ്യന്റെ ആത്മാവ് യഥാര്‍ത്ഥത്തില്‍ സന്തോഷിക്കുന്നത്. ദൈവത്തിന്റെ സന്നിധിയിലെത്തുവാനാണ് മനുഷ്യന്റെ ആത്മാവ് കൊതിക്കുന്നത്. അതിന് ദൈവികസാന്നിധ്യം പ്രദാനം ചെയ്യാതെ ലൗകികമായി എന്തു കൊടുത്താലും തൃപ്തമാകുകയില്ല. ലോകം കീഴടക്കിയവനും മഹാനെന്ന് ലോകം വിളിക്കുന്നവനുമായ അലക്‌സാണ്ടര്‍ വെറും കൈയോടെ പോകേണ്ടിവന്നത് അതിനാലത്രേ. പണത്തിന്മേല്‍ അടയിരിക്കുന്ന മഹാകോടീശ്വരന്മാരും ലോകം അസൂയയോടെ നോക്കിയിരുന്ന സൗന്ദര്യധാമങ്ങളുമൊക്കെ നിരാശയില്‍ ജീവിതം അവസാനിപ്പിച്ചത് അതുകൊണ്ടാണ്. ദൈവത്തെ നിഷേധിച്ച വോള്‍ട്ടയറുടെയും നീഷേയുടെയുമൊക്കെ അന്ത്യം ദുരിതപൂര്‍ണമായിരുന്നുവെന്നോര്‍ക്കുക.
കന്യകകളുടെ പക്കലുള്ള വിളക്കുകള്‍ എന്റെയും നിങ്ങളുടെയും ജീവിതമാണ്. ഒരു ജീവിതമേയുള്ളൂ. അതിനാല്‍ അത് വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. ഇ വിടെ ഭാഗ്യപരീക്ഷണത്തിന് സാധിക്കുകയില്ല. ഒരു നിമിഷത്തെ അശ്രദ്ധ മതി എല്ലാം തകരുവാന്‍. ഈ നിധി മണ്‍പാത്രത്തിലാണ് നല്കപ്പെട്ടിരിക്കുന്നതെന്ന പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ ഓര്‍ക്കുക. ഈ വിളക്ക് നിരന്തരം പ്രകാശിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. നീ ഏത് ജീവിതാന്തസിലുള്ള വ്യക്തിയാണെന്നത് ദൈവത്തിന് പ്രശ്‌നമല്ല. ഒരുപക്ഷേ നീ കുശിനിപ്പണിക്കാരിയായിരിക്കാം. നിന്നെ അംഗീകരിക്കാനോ പ്രോത്സാഹിപ്പിക്കുവാനോ ആരുമുണ്ടായിരിക്കുകയല്ല. പരാതി പറയാതെ, ആത്മസന്തോഷത്തോടെ ജോലി ചെയ്യുമ്പോള്‍ നിന്റെ ജീവിതം ദൈവത്തിന് പ്രീതികരമാകും. നീ ആരായാലും എവിടെയായാലും ആയിരിക്കുന്ന സ്ഥല ത്തും അവസ്ഥയിലും ദൈവത്തിന് സാക്ഷ്യം നല്കാന്‍ സാധിക്കുന്നുണ്ടോ എന്നാണ് ദൈ വം നോക്കുന്നത്. നിന്റെ ജീവിതം കണ്ട്, പെ രുമാറ്റം കണ്ട്, പ്രകോപന സാഹചര്യത്തിലെ ശാന്തമായ പ്രതികരണം കണ്ട്, 'സഹോദരാ, നീയാണോ യേശു?' എന്ന് ആരെങ്കിലും ചിന്തിക്കാനോ ചോദിക്കാനോ തുടങ്ങിയാല്‍ നിന്റെ ജീവിതം ധന്യമായി.

നിഷ്‌കളങ്കതയില്‍നിന്നും ആരംഭിക്കുന്ന യാത്ര
വിളക്ക് നിരന്തരം കത്തണമെങ്കില്‍ എണ്ണ ആവശ്യമാണ്. എണ്ണ ദൈവകൃപയുടെ, പരിശുദ്ധാത്മ അഭിഷേകത്തിന്റെ പ്രതീകമായി കാണാം. ഒരു മനുഷ്യനും സ്വന്തം ശക്തികൊണ്ട് ദൈവത്തിന് സാക്ഷ്യം നല്കുവാന്‍ സാധിക്കുകയില്ല. കാരണം, അവന്‍ ജഡവും പാപത്തില്‍ പിറന്നവനുമാണ്. പാപത്തിലേക്കുള്ള ആകര്‍ഷണങ്ങള്‍ എല്ലാ മനുഷ്യര്‍ ക്കുമുണ്ട്. അതിനെ നേരിടണമെങ്കില്‍ ദൈവത്തിന്റെ ശക്തി ആവശ്യമാണ്. അതിനാല്‍ നീ എത്ര തിരക്കുള്ളവനാണെങ്കിലും ദൈവസന്നിധിയില്‍ എല്ലാ ദിവസവും ചെല്ലണം. പ്രാര്‍ ത്ഥനയ്ക്കായി മുട്ടുകുത്തണം, ബലഹീനതകളെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണം, പുതിയ അഭിഷേകം ഓരോ രാത്രിയിലും സ്വീകരിച്ചേ കിടന്നുറങ്ങാവൂ. അല്ലെങ്കില്‍ തകര്‍ന്നുപോകും. വിളക്ക് നല്കപ്പെട്ട കന്യകമാര്‍ വിളക്കുകളോടൊപ്പം എണ്ണയും കരുതാത്തതുകൊണ്ടാണ് തിരസ്‌കൃതരായതെന്നത് നമുക്ക് ശക്തമായ ഒരു മുന്നറിയിപ്പാണ്. ഇത് ഇന്നും സംഭവിക്കുന്നു. ജ്വലിച്ചിരുന്ന, അനേകരുടെ ജീവിതങ്ങളെ പ്രകാശിപ്പിച്ചിരുന്ന പല ശുശ്രൂഷകരുടെയും ജീവിതവിളക്ക് ഇന്ന് കെട്ടുപോയതിന്റെ കാരണമിതാണ്. ധ്യാനകേന്ദ്രങ്ങളിലേക്ക് കയറുന്നവര്‍ അനവധിയാണ്. പക്ഷേ, ഇറങ്ങുന്ന അനേകര്‍ക്ക് തങ്ങളുടെ വിളക്ക് കത്തിച്ചുപിടിക്കാന്‍ സാധിക്കുന്നില്ല. ആഴ്ചകളോ മാസങ്ങളോ കഴിയുമ്പോള്‍ ധ്യാനകേന്ദ്രങ്ങളില്‍നിന്നും ജ്വലിപ്പിച്ച അവരുടെ വിളക്കുകള്‍ അണഞ്ഞുപോകുന്നു. കാരണം, എ ന്നും എണ്ണ പകരുന്ന, ബലഹീനതകളില്‍ കൃപ നിറയ്ക്കുന്ന ദൈവസന്നിധിയില്‍ എ ത്തുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.

എല്ലാ മനുഷ്യന്റെ ഉള്ളിലും ദൈവത്തിനുവേണ്ടിയുള്ള ശക്തമായ ആഗ്രഹം അവിടുന്ന് നിക്ഷേപിച്ചിട്ടുണ്ട്. ഓരോ ശിശുവും ജീവിതം ആരംഭിക്കുന്നത് നിഷ്‌കളങ്കതയിലാണ്. മലര്‍ന്നു കിടക്കുന്ന ശിശുക്കള്‍ മുകളിലേക്ക് നോക്കി മോണകാട്ടി ചിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? അവര്‍ സ്വര്‍ഗപിതാവിനെ നോക്കി ചിരിക്കുന്നതാകാം. എന്നാല്‍, കാലങ്ങള്‍ കടന്നുപോകുമ്പോള്‍ അവന്റെ നിഷ്‌കളങ്കത നഷ്ടപ്പെടുന്നു, വിളക്ക് കെട്ടുപോകുന്നു.

പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ്
ഇവിടെ കന്യകമാര്‍ കാത്തിരിക്കുന്ന മണവാളന്‍ യേശുക്രിസ്തുവിന്റെ പ്രതീകമാണ്. ഓരോ മനുഷ്യന്റെയും അന്ത്യത്തില്‍ അവ നെ കൂട്ടിക്കൊണ്ടുപോകാന്‍ വരുന്നത് യേശുതന്നെയാണ്. ചിലര്‍ക്ക് ഈ ബോധ്യമില്ലാത്തതിനാല്‍ മരിക്കാന്‍ പേടിയാണ്. കാലന്‍ കൂട്ടിക്കൊണ്ടുപോകുവാന്‍ വരുന്നുവെന്നാണ് അവര്‍ കരുതുന്നത്. വിളക്ക് കത്തിച്ച ഒരു ജീവിതമാണ് നയിക്കുന്നതെങ്കില്‍ മരണത്തെ ഒട്ടും ഭയപ്പെടേണ്ടാ. മറിച്ച്, അതിനെ പ്രതീക്ഷയോടെ കാത്തിരിക്കണം. മഹാവിരുന്നിന് നിന്നെ കൂട്ടിക്കൊണ്ടുപോകാനാണ് യേശു, വരുന്നത്. അവിടുത്തോടുള്ള അന്ത്യയാത്ര എത്ര ആഹ്ലാദകരമായിരിക്കും!

ലോകാവസാനം എന്നുണ്ടാകുമെന്നോര്‍ ത്ത് തല പുണ്ണാക്കേണ്ട. കാരണം, നീ മരിക്കുമ്പോള്‍ നിന്റെ ഇവിടെയുള്ള ലോകം അവസാനിക്കുന്നു. അതാണ് നിന്റെ ലോകാവസാനം. അതിനായി ഒരുങ്ങിയിട്ടുണ്ടോ എന്നോര്‍ത്താണ് തല പുകയേണ്ടത്. നിന്റെ വിളക്കിലെ എണ്ണ വറ്റിപ്പോയിട്ടുണ്ടാകാം. ഒരുപക്ഷേ നിന്റെ വിളക്കിനുതന്നെ ഗൗരവമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ടാകാം. നീ ഇപ്പോള്‍ അസ്വസ്ഥനും നിരാശനുമായിരിക്കാം. ദൈവം നല്കിയ നല്ല അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതിനെയോര്‍ത്തുള്ള കുറ്റബോധം നിനക്കുണ്ടാകാം. വിഷമിക്കേണ്ട. വിളക്കിന്റെ തകരാറുകള്‍ പൂര്‍ണമായും നന്നാക്കുവാന്‍ കഴിവുള്ളവന്‍, വീണ്ടും എണ്ണ പകരാന്‍ കഴിവുള്ള സര്‍വശക്തന്‍ അടുത്തുണ്ട്. നിന്നെ ഒരു പുതിയ സൃഷ്ടിയാ ക്കി മാറ്റാന്‍ അവിടുത്തേക്ക് കഴിയും. അത് യേശുവാണ്. അവിടുത്തെ മുഖത്തേക്ക് നോക്കുക. ആ പ്രകാശം ജീവിതത്തിലേക്ക് ഒഴുകട്ടെ. ഇപ്പോള്‍ ത്തന്നെ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുക:

കര്‍ത്താവായ യേശുവേ, എന്നോ ടു കരുണ തോന്നണമേ. പലവിധത്തി ലും തകര്‍ന്ന എന്റെ ജീവിതത്തോട് കരുണ തോന്നിയാലും. നന്മയില്‍ വളരാന്‍ അവിടുന്നെനിക്ക് നല്കിയ അവസരങ്ങള്‍ ഞാന്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. പിതാവേ, എന്റെ വിളക്കിലെ എണ്ണ വറ്റിപ്പോയിരിക്കുന്നു. എന്റെ ദുഃഖങ്ങളിലേക്കും നിരാശകളിലേ ക്കും അങ്ങയുടെ കൃപ വീണ്ടുമൊഴുക്കണമേ. ഒരു പുതിയ വിളക്ക്, ഒരു പുതിയ ഹൃദയം എനിക്ക് നല്കിയാലും. അങ്ങയുടെ വഴിയില്‍മാത്രം നടക്കാന്‍ എന്നെ അനുഗ്രഹിക്കണമേ. എന്റെ അന്ത്യനിമിഷങ്ങളില്‍ എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ അങ്ങു വ രുന്നത് കാണുവാനുള്ള ഭാഗ്യം എ നിക്ക് നല്കണമേയെന്ന് ഇപ്പോള്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുന്നു (സ്വതന്ത്രമായി സ്തുതിച്ച് പ്രാര്‍ത്ഥിക്കുക). പരിശുദ്ധ അമ്മേ, നന്മരണത്തി ന്റെ നാഥനായ വിശുദ്ധ യൗസേപ്പിതാവേ, ഞാന്‍ ലക്ഷ്യത്തിലെത്തിച്ചേരുവാന്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.

No comments:

Post a Comment