Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Tuesday, April 2, 2013

പാഷൻ ഓഫ് മെൽ ഗിബ്‌സൺ

ന്യൂയോർക്ക് ടൈംസിൽ അയാൾ ഇങ്ങനെയെഴുതി... 'എന്റെ വിശാസം എന്നെ ചോദ്യം ചെയ്തു. ഞാൻ തകർന്ന് തരിപ്പണമായി പോയി.. ഏതോ ലോകത്തെത്തിയതുപോലെയായി ഞാൻ... എന്നെ കളിയാക്കാനും എന്റെ തകർച്ച കാണാനും കണ്ണും നട്ടിരിക്കുന്നവരെ ഞാൻ കണ്ടു. എനിക്ക് കഴിയുന്നില്ലായിരുന്നു അവ താങ്ങാൻ. ക്രൂശിതന്റെ മുമ്പിൽ മുട്ടുകുത്തി ഞാൻ വീണു...എന്റെ മുറിവുകൾ ഞാൻ ക്രൂശിതന്റെ മുറിവുകളോട് ചേർത്ത് വച്ചു..അവിടെ പാഷൻ ഓഫ് ക്രൈസ്റ്റ് ജനിക്കുകയായി...
ചെറുപ്പം മുതൽക്കേ തികഞ്ഞ ദൈവ വിശ്വാസിയായിരുന്നു മെൽ ഗിബ്‌സൻ. തന്റെ പിതാവിന്റെ ആഴമായ ദൈവാനുഭവമാണ് തന്റെ വിശ്വാസത്തിന് മാറ്റ് കൂട്ടിയതെന്ന് മെൽ പറയും.1958 ൽ ന്യൂയോർക്കിലെ പീസ്‌ക്കിൽ 11 മക്കളിൽ ആറാമനായാണ് മെൽ ജനിച്ചത്. വി.മെല്ലിന്റെ നാമധാരിയാണ് മെൽ ഗിബ്‌സൺ. ജീവിതത്തിൽ അഭിനയം ജീവിതോപാസനയാക്കിയെങ്കിലും യഥാർത്ഥ ജീവിതത്തിൽ അഭിനയിക്കുക മെൽ ഗിബ്‌സണ് ഇഷ്ടമല്ലായിരുന്നു. ദൈവം തന്ന കഴിവ് തിരിച്ചറിഞ്ഞ മെൽ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡ്രാമാറ്റിക്ക് ആർട്‌സിൽ ചേർന്നു. 12-ാം വയസിൽ അഭിനയത്തിന്റെ പാഠം അഭ്യസിച്ചു... തന്റെ സിദ്ധികളെല്ലാം ഈ ജീവിതം തന്നെ ദാനമാണെന്ന ബോധ്യം മെല്ലിനുണ്ടായിരുന്നു.

ക്രിസ്തുവിന്റെ വേദനിക്കുന്ന മുറിവുകളിൽ നിന്നുമാണ് ജീവിതത്തിന്റെ ചൂടേറിയ അനുഭവങ്ങൾ മെൽ സ്വായത്തമാക്കിയത്...ചെറുപ്പത്തിൽ അപ്പന്റെ കരം പിടിച്ചു നടക്കുമ്പോൾ യേശുവിനെക്കുറിച്ച് പറഞ്ഞ കഥകൾ കാതങ്ങൾ കഴിഞ്ഞിട്ടും മെല്ലിന്റെ ഓർമ്മയിലുണ്ട്.

ക്രിസ്തുവില്ലാത്ത ജീവിതവും ക്രിസ്തുവിനെ തളളിപറയുന്ന ജീവിതവും അയാൾക്കോർക്കാൻ പോലും കഴിയുന്നതായിരുന്നില്ല. യുവാവായിരിക്കുമ്പോൾ തന്റെ ജീവിതം ക്രിസ്തുവിന്റെ പൗരോഹിത്യത്തോട് ചേർത്ത് വയ്ക്കാൻ ആഗ്രഹിച്ചുവെങ്കിലും തന്റെ വിളിയതല്ലെന്ന് കാലം തെളിയിക്കുകയായിരുന്നുവെന്ന് മെൽ ഓർത്തെടുക്കുന്നു. 

മാറ്റങ്ങൾക്കിടയിൽ കത്തോലിക്കനെന്ന പേര് മാറ്റത്തിന് മാത്രം മെൽ ആഗ്രഹിച്ചില്ല. ദൈവം തരുന്ന ജീവൻ വിലപ്പെട്ടതാണ് അതിനെതിരെ ആര് കരമുയർത്തിയ്‌ലും മെൽ പ്രതികരിക്കും. സമൂഹത്തെ കൊല്ലുന്ന പ്രവണതകൾക്കെതിരെ ശക്തമായിതന്നെ ശബ്ദമുയർത്തി...ഗർഭഛിദ്രം, ഗർഭനിരോധന ഉറകൾ, സ്വവർഗരതി തുടങ്ങിയ തിന്മകൾക്കെതിരെ  ശക്തമായി പ്രതിഷേധിക്കുന്ന വ്യക്തിത്വമാണ് അദേഹം...

ഹോളിവുഡിലെ അനിഷേധ്യ സാന്നിധ്യമാണ് മെൽ ഗിബ്‌സൺ. അഭിനേതാവ്, സംവിധായകൻ, നിർമ്മാതാവ്, കഥാകൃത്ത് തുടങ്ങിയ നിലകളിലെല്ലാം മെൽ പ്രശസ്തനാണ്. ദൈവത്തോട് അനുവാദം ചോദിക്കുക എന്നൊക്കെ പറയുന്നതിന്റെ പൊരുൾ ശരിക്കും മെൽ എന്ന വ്യക്തിയുടെ  ജീവിതത്തിൽ നിന്നുമാണ് നാം മനസ്സിലാക്കുക. എത്ര വലിയ ഫിലിം പ്രോജക്റ്റുകൾ ചെയ്യാൻ പോകുമ്പോഴും പ്രഭാതത്തിലെഴുന്നേറ്റുള്ള പ്രാർത്ഥന മെൽ മുടക്കിയില്ല...ദൈവമില്ലെങ്കിൽ ഞാനില്ല എന്ന അവബോധം എവിടെയും മെൽ തുറന്ന് പറയും. ദൈവം തന്ന കഴിവിനെ അവിടുത്തെ മഹത്വത്തിനുവേണ്ടി നൂറ് മേനിയായി തിരികെ നൽകണമെന്ന ആഗ്രഹമാണ് കോടികൾ മുടക്കി ഗിബ്‌സൺ ക്രൈസ്തവ ചിന്തകളിൽ ഊന്നിയുള്ള സിനിമകൾ ചെയ്യുന്നത്. 

സാങ്കേതിക തികവും, അറിവും, ജ്ഞാനവുമുള്ള മെല്ലിന്റെ സംവിധാനത്തിൽ പലരും വലിയ ഹോളിവുഡ് ചിത്രങ്ങൾ നിർമ്മിക്കാനാഗ്രഹിച്ചിട്ടുണ്ട്...ദൈവികതയിൽ ഊന്നിയുള്ള ചിത്രങ്ങളെ കൂടുതലായി പ്രണയിക്കുന്ന മെൽ പണത്തെക്കാളുപരി  തന്റെ വിശ്വാസത്തിനാണ് പ്രാധാന്യം കൊടുത്തത്. സഭയെ ആഴമായി സ്‌നേഹിക്കുന്ന മെല്ലിന് സഭ ഒരു സ്ഥാപനമായി കാണാൻ കഴിയുന്നില്ല. ദൈവാത്മാവിന്റെ കരത്തിൻ കീഴിൽ നയിക്കപ്പെടുന്ന ശ്രോതസാണ് മെല്ലിന് തിരുസഭ. 

സഭയെ ഇത്ര സ്‌നഹിക്കാൻ കാരണമായത് പിതാവ് ഹട്ടന്റെ ജീവിതമാണ്. ''ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു, എന്റെ കത്തോലിക്കാ വിശ്വാസത്തിന്റെ ആദ്യപടി എന്റെ പിതാവാണ്... '' തന്റെ പ്രിയ പുത്രി ഹന്ന കന്യാസ്ത്രീയപ്പോൾ ഏറ്റവും സന്തോഷിച്ചത് മെല്ലായിരുന്നു.

 ഒരിക്കൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സഹപ്രവർത്തകരിൽ ഒരാൾ വത്തിക്കാൻ ആട്ടിൻ തോലിട്ട ചെന്നായാണെന്ന് പറഞ്ഞത് അദ്ദേഹത്തെ ചൊടിപ്പിച്ചു...അത്രയ്ക്കാണ് മെല്ലിന് കത്തോലിക്കാ സഭയോടുള്ള സ്‌നേഹം. 

സഭയിലെ ചില തെറ്റായ പ്രവണതകളെ എതിർത്തതിന്റെ പേരിൽ മെൽ കത്തോലിക്കാ സഭ വിട്ടു പോയി എന്ന് വരെ പലരും പറഞ്ഞു പരത്തിയിരുന്നു...അങ്ങനെ പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും കൊടുമുടിയ്ൽ നിൽക്കുമ്പോഴും സാധാരണത്ത്വത്തിൽ നിന്നും മാറി  വ്യത്യസ്ത നിലപാട് സ്വീകരിച്ച മെല്ലിന് കടലോളം നൊമ്പരങ്ങൾ സഹിക്കേണ്ടി വന്നു... മനുഷ്യന്റെ മുമ്പിൽ പരാജയപ്പെടുമ്പോൾ ദൈവം എന്നെ ഉയർത്തിയിട്ടുണ്ടെന്ന് മെൽ ആവർത്തിക്കുന്നു.

പലരും എന്നെ പ്രശസ്തനായി ചിത്രീകരിക്കുമ്പോഴും എന്റെ കുറവുകളെപറ്റി ഞാൻ തികഞ്ഞ ബോധവാനാണ്. ഞാൻ വലിയ ആത്മീയ മനുഷ്യനൊന്നുമല്ല, എന്റെ പിതാവിനുശേഷം എന്നെ ദൈവത്തിന്റെ പക്കലേക്കടുപ്പിച്ച ഗോവണിയാണ്  ഭാര്യ റോബിൻ.അവൾ എന്റെ ജീവിതത്തിലേക്ക് വരുന്നതിനുമുമ്പ് അത്ര ശുഭകരമായ ജീവിതമൊന്നുമല്ലായിരുന്നു എന്റേത്. അവൾ തികഞ്ഞ ദൈവവിശ്വാസിയാണ്. എന്റെ ചിന്തകൾ വികലമാകുമ്പോൾ ക്രൂശിതന്റെ കണ്ണുകളിലേക്ക് നോക്കാൻ അവളാണ് എനിക്ക് ആത്മബലം പകർന്ന് തന്നത്... ഞാൻ അവളെയോർത്ത് സന്തോഷിക്കുന്നു...ക്രിസ്തു അനുഭവത്തെക്കുറിച്ച് ചോദിക്കുമ്പോൾ മെൽ ഇങ്ങനെയാണ് പറയാറ്.

തികഞ്ഞ ദൈവവിശ്വാസിയായിരുന്ന റോബിൻ പല സന്നദ്ധ സംഘടനകളും തുടങ്ങാൻ മെല്ലിന് കൈതാങ്ങായി..എല്ലാം സമ്പാദിച്ചിട്ടും വിശക്കുന്നവന്റെ വിശപ്പും, കരയുന്നവന്റെ കണ്ണീരും തനിക്കൊപ്പാനായില്ലെങ്കിൽ ദൈവ  മുമ്പാകെ താൻ കണക്കുകൊടുക്കേണ്ടി വരുമെന്ന ബോധ്യം പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം, രോഗ നിർമ്മാർജനത്തിനുവേണ്ടി ഡിസ്‌പെൻസറികൾ തുടങ്ങിയവയെല്ലാം മെല്ലിന്റെ മനസിലെ മാനുഷിക പരിഗണന നല്കുന്ന സംഭാവനകളാണ്. തനിക്ക് ജീവിക്കാൻ വേണ്ട പണത്തിൽ ഉപരി കിട്ടുന്ന എന്തും സാന്ത്വന സ്പർശമേകാനാണ് മെൽ ഉപയോഗിക്കുന്നത്...

ജീവിതത്തിലെ ചെറിയ വേദനകൾ തന്റെ ഉറക്കം കെടുത്തുന്നുണ്ടെങ്കിൽ മാറു പിളർക്കുന്ന ക്രിസ്തുവിന്റെ പ്രിയ ശിഷ്യന്റെ ഒറ്റികൊടുക്കലും, ചാട്ടവാറിൽ ചിതറിതെറിച്ച മാംസക്കഷ്ണങ്ങളും കൊടുത്ത വേദന എപ്രകാരമായിരിക്കും എന്ന ചിന്തയാണ് മെൽ ഗിബ്‌സനെ ''പാഷൻ ഓഫ് ക്രൈസ്റ്റ്'' എന്ന ചിത്രത്തിൽ എത്തിച്ചേർത്തത്. 

ക്രിസ്തു സഹിച്ച പീഢ കൾ മനുഷ്യന് വിവരിക്കാനോ അനുഭവിക്കാനോ കഴിയില്ലെങ്കിലും മനുഷ്യനാൽ കഴിയുന്ന വിധത്തിൽ അത് അനാവരണം ചെയ്യണെമന്നാഗ്രഹിച്ചു... ദിവസങ്ങളോളം ഊണും ഉറക്കവും ഉപേക്ഷിച്ച് ക്രൂശിതന്റെ വേദനകൾക്കൊപ്പം നടന്നപ്പോൾ മെല്ലിന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടു. 
പാഷൻ ഓഫ് ക്രൈസ്റ്റിനുവേണ്ടി  കഥയെഴുതിയതും, പണം മുടക്കിയതും, സംവിധാനം നിർവഹിച്ചതുമെല്ലാം മെൽ ഗിബ്‌സൺ തന്നെയായിരുന്നു... കോടികൾ ചിലവഴിച്ച സിനിമ തന്റെ പാഷനായിരുന്നുവെന്ന് മെൽ പറയുന്നു. 611,899,420 യു.എസ് ഡോളറായിരുന്നു ഈ ചിത്രത്തിന്റെ വരുമാനം. ബോക്‌സോഫീസിലെ ഏറ്റവും വരുമാനം നല്കിയ എട്ടാമത്തെ ചിത്രമാണ് പാഷൻ ഓഫ് ക്രൈസ്റ്റ്.

എക്കാലത്തെയും മികച്ച റേറ്റഡ് ചിത്രമെന്ന ഖ്യാതിയും പാഷന് സ്വന്തമായി. മൂന്ന് അക്കാദമി അവാർഡുകൾ ഉൾപ്പെടെ അനവധി അവാർഡുകൾ വാരിക്കൂട്ടി. ബോക്‌സോഫീസിൽ ഹിറ്റായ പല സിനിമകളും സംവിധാനം ചെയ്യുകയും, നിർമ്മിക്കുകയും, കഥയെഴുതുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഇതുപോലെ തന്റെ ജീവിതത്തെ സ്വാധീനിച്ച ചിത്രമില്ലെന്നും ഇനിയുണ്ടാകുമോയന്ന് താൻ ആശിക്കുന്നില്ലെന്നും മെൽ പറയുന്നു.

ഓരോ വർഷത്തേയും പീഡാനുഭവ ആഴ്ചകൾ ക്രൂശിതനൊപ്പം ആയിരിക്കാ ൻ തന്നെ ദൈവം ഉപകരണമാക്കിയല്ലോ എന്നോർക്കുമ്പോൾ മെൽ ഗിബ്‌സന്റെ മനസ് നിറയും. പാഷൻ ഓഫ് ക്രൈസ്റ്റ് തന്റെ വലിയൊരു പാഷനായി അവതരിച്ചപ്പോൾ മാറി നിന്ന് കളിയാക്കിയവരും, കുറ്റം പറഞ്ഞവരും ക്രൂശിതനുവേണ്ടി ഞാനേറ്റ കഷ്ടപാടുകൾ വൃഥാവിലായില്ലെന്ന് മനസ്സിലാക്കി...

തന്റെ കുറവുകളെ ക്രൂശിതന്റെ മുറിവിൽ ചേർത്തപ്പോൾ അത് പാഷൻ ഓഫ് ക്രൈസ്റ്റായി.



Written by  ബിനു അടുക്കത്തിൽ

Sunday Shalom-ൽ 27 March 2013 വന്ന ലേഖനം