Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Saturday, October 26, 2013

ബേത്സഥാ


" ബേത്സഥായിലെ കുളക്കടവിൽ എന്റെ മനസ്സും ശാന്തമാണ്‌...പവിത്രമായ പടവുകൾക്ക് ആശ്വാസത്തിന്റെ ഗന്ധം....സൗഖ്യത്തിന്റെ നിർവൃതി..ദൈവാനുഭാവത്തിന്റെ അലകൾ..അനേകായിരങ്ങൾ ഈ തീർത്ഥത്തിൽ മുങ്ങി നിവർന്ന് ഒരു പുതു നിറവിലേക്ക് അടുക്കുന്നത്  കൗതുകത്തോടെ ഞാൻ കണ്ടുകൊണ്ടിരുന്നു...."
          'ബേത്സഥാ എനിക്കെന്നും തീവ്രമായ ആഗ്രഹമാണ്....അസ്തമിക്കാത്ത പ്രതീക്ഷകളുടെ തിളക്കം എനിക്ക് അവനിൽ കാണാം..ഒരു ആത്മീയ നിറവിനായി കാലങ്ങളോളം കാത്തുനിന്ന ആ താപസിക്ക്‌ കണ്മുന്നിലെ ദിവ്യത്വം അനുഭവവേദ്യമാകതിരുന്നത് ഒരു പക്ഷെ തളർവാതം ആത്മാവിനെയും ഗ്രസിച്ചു തുടങ്ങിയതുകൊണ്ടാകം...എന്നിട്ടും  പ്രത്യാശയുടെ കിരണങ്ങൾ മുപ്പതിയെട്ടുവർഷം അവനെ ആ കുളക്കടവിൽ പാർപ്പിച്ചു...
       "എന്റെ പ്രതീക്ഷകൾ എന്നും കുറച്ചു  ദിനരാത്രങ്ങളിൽ ഒതുങ്ങി..പിന്നെ ഫലരഹിതങ്ങളായ പ്രാർത്ഥനകൾ എന്ന  പരാതിയും."
"പ്രതീക്ഷകൾ ജീവിതത്തിനു കവലാകണം..
പ്രതീക്ഷകൾ നീണ്ടാനാളുകളുടെ കാത്തിരിപ്പുകൾ ആകണം..
പ്രതീക്ഷകൾ ജീവിതത്തെ ഉത്തെജിപ്പിക്കണം..
  കാരണം മിശിഹാ സന്ദർശനം ജീവിതത്തിൽ നിനച്ചിരിക്കാതെയാകാം.."
            പിന്നീട് ബേത്സഥായിൽ ഞാൻ കണ്ട ഗുരു ഒരു ചോദ്യമെറിഞ്ഞു..'സുഖം പ്രാപിക്കാൻ നിനക്ക് ആഗ്രഹമുണ്ടോ??'(യോഹന്നാൻ 5:6)
നാളുകളായി  ഞാനിതാ വലയുന്നു എന്നറിഞ്ഞിട്ടും എന്തെ ഒരു ചോദ്യം??.. അതെ നാളിതുവരെയും ഞാൻ ഈശോയോട് തീവ്രമായി ആഗ്രഹിച്ചു എന്തെങ്കിലും ചോദിച്ചുവോ???..കിട്ടുമോ എന്നാ സന്ദേഹത്തോടെ..,കിട്ടിയാൽ കിട്ടട്ടെ എന്നാ പകുതി വിശ്വാസത്തോടെ...അതും ലൗകികതയിൽ കലർന്ന ചില ആവശ്യങ്ങൾ..ഒരു ജോലി,,അല്ലെങ്കിൽ ഒരു രോഗശാന്തി.,,അതുമല്ലെങ്കിൽ ഉയർന്ന  സമ്പാദ്യം...
'ഒരു മനുഷ്യന്റെ സൌഖ്യം പൂർണമാകുന്നത്  മിശിഹാ  ശരീരത്തിലൂടെ ഒഴികിയിറങ്ങി ആത്മാവിൽ നിറയുമ്പോഴാണ്..അവനിലൂടെ മിശിഹാ എന്നും ജീവിക്കുമ്പോഴാണ്..'
പ്രാർത്ഥനയുടെ പടവുകളിൽ മിശിഹായെ  ഞാനിന്നും  കണ്ടുമുട്ടുമ്പോൾ അവൻ എന്നോട് ചോദിച്ചുകൊണ്ടേയിരിക്കും  
സുഖം പ്രാപിക്കുവാൻ നിനക്ക് ആഗ്രഹമുണ്ടോ?'
      ഗുരുഹൃദയം ആഗ്രഹിക്കുന്നതും,ഉവ്വ് കർത്താവെ എന്നാ ഉത്തരമാകം...എന്നാൽ ഞാനോ ആ പഴയ തളർവാതരോഗി തന്നെ,
"കർത്താവെ വെള്ളം ഇളകുമ്പോൾ എന്നെ കുളത്തിറക്കാൻ ആരുമില്ല..ഞാൻ എത്തുമ്പോഴേക്കും മറ്റൊരുവാൻ വെള്ളത്തിൽ ഇറങ്ങി കഴിഞ്ഞിരിക്കും"(യോഹന്നാൻ 5:7)
      സഹായമരങ്ങളുടെ തണലുകളാണ് ഇന്ന് ഏതൊരുവന്റെയും ആവശ്യം..ഒപ്പം നിഷേധിക്കപ്പെട്ട സഹായതോടുള്ള അമർഷവും..എന്നാൽ എന്റെ സഹായം അർഹിക്കുന്നവനെ ഞാൻ എന്നെ മറന്നു..ഒരു മിശിഹാ ചൈതന്യം എന്നിലൂടെ കൈവരിക്കേണ്ട നിരവധി ജീവിതങ്ങൾ എനിക്ക് ചുറ്റുമുണ്ട്..ചേർത്തുപിടിക്കാൻ എന്റെ കരങ്ങൾ അശക്തമെങ്കിൽ  ഞാൻ എങ്ങനെ ക്രിസ്ത്യനിയാകും? വിശപ്പിന്റെ വിളികൾ കാതുകളിൽ മുഴങ്ങണം, രോഗ നൊമ്പരങ്ങൾ കണ്ണുകളെ ഈറൻഅണിയിക്കണം,,
നിരാശയുടെ ദുരിതങ്ങൾ  ആത്മാവിനെ ഉണർത്തണം, തകർച്ചയുടെ വീഥികൾ കാലുകളെ മരവിപ്പിക്കണം, അവിടെയെല്ലാം 
എന്നിലൂടെയും നിന്നിലൂടെയും മിശിഹാ ചൈതന്യം ഒരു പുഴയായ് ഒഴുകണം!!!!....
      ഈശോ പറഞ്ഞു 'എഴുന്നേറ്റ് കിടക്കയെടുത്ത് നടക്കുക,.അവൻ തൽക്ഷണം  സുഖം പ്രാപിച്ച് കിടക്കയെടുത്ത് നടന്നു(യോഹന്നാൻ5:8-10)
തന്നെ ബലപ്പെടുത്തിയവൻ ആഹ്വാനം ചെയ്തത് അവൻ അക്ഷരാർഥത്തിൽ സ്വീകരിച്ചു..ഇതുവരെ തൻ എന്തിനോടെല്ലാം കീഴടങ്ങിയോ അവയെല്ലാം ആ ഗുരുവിന്റെ അക കണ്ണുകളുടെ വെളിച്ചത്താൽ കീഴടക്കണം എന്ന  വെല്ലുവിളി.. ഭയം കൂടാതെ സാക്ഷ്യം നല്കുവാനുള്ള മനസ്സുറപ്പ്...അങ്ങനെ അവന്റെ ഭാവങ്ങളിലെല്ലാം ഒരു നവ്യ പ്രകാശം..
ഈശോയുടെ  മുൻപിൽ  കീഴടങ്ങലിന്റെ ഒരു സുഖം..
അതായിരുന്നു അവന്റെ സൌഖ്യം.
           ഗുരു എങ്ങോ മറഞ്ഞു..വിശുദ്ധ   ഗ്രന്ഥം പിന്നീടും പലയിടത്തും ഗുരുവിനെ അവതരിപ്പിക്കുന്നുണ്ട്...സൗഖ്യമായി, ശാന്തിയായി, സമൃധിയായി, സഹനമായി, മരണത്തെ ജയിക്കുന്ന ഉയിർപ്പായി.
          എന്നാൽ തളർവതരോഗിയുടെ ഇടവേളകൾ ഏതൊരു ക്രൈസ്തവ ജീവിതത്തെയും ചലിപ്പിക്കണം, ചിന്തിപ്പിക്കണം , ധ്യനിപ്പിക്കണം..,സൗഖ്യത്തിന്റെ  നിമിഷത്തിലും അവൻ തിരിച്ചറിയാതെ പോയ സത്യം തുടർന്നങ്ങോട്ട് അവനെ ആലോസരപ്പെടുത്തിയിരിക്കാം.. ഈശോയെ അനുഗമിക്കാൻ തീർച്ചയായും അവനെ പ്രേരിപ്പിച്ചിരിക്കാം...ഒരുപക്ഷെ  ആ തേടലുകൾ വീണ്ടും ദേവാലയത്തിൽ വച്ചു ഈശോയെ കണ്ടുമുട്ടാൻ അവനെ സഹായിച്ചിരിക്കാം..ഗുരുമുഖത്തെ പ്രബോധനങ്ങൾക്കായ്‌ അവൻ കാതോർത്തിരിക്കാം..അപ്പോഴും ഈശോ  ഒന്നേ പറയാനുള്ളൂ ,
  ഇതാ നീ സൌഖ്യം പ്രാപിച്ചിരിക്കുന്നു.. കൂടുതൽ മോശമയാതോന്നും സംഭവിക്കാതിരിക്കാൻ മേലിൽ പാപം ചെയ്യരുത്(യോഹന്നാൻ 5:15)
    ഒരു ദൈവാനുഭവവും അവസാനത്തെതല്ല..ദൈവാനുഭാവത്തിൽ നിന്ന് അടുത്ത ദൈവാനുഭവത്തിലെക്കുള്ള ഇടവേളകൾ ഉത്തരവാദിത്തം നിറഞ്ഞതാണ്‌..പാപവഴികളുടെ ഉപേക്ഷയാണ്..ഈശോയെ  അറിയുംതോറും അടുക്കുന്നു.. അടുക്കുന്തോറും അറിയുന്നു..ആ അറിവുകൾ ഒരിക്കലും അവസാനിക്കുനില്ല..അവനിലെ ആഴങ്ങളിലെക്കുള്ള എത്തിനോട്ടങ്ങൾ മാത്രം..
              ബേത്സഥായിൽ ഒരു ദാഹത്തോടെ ഞാൻ വീണ്ടുമെത്തി..തീവ്രമായി എന്റെ ഗുരുവിനെ ആഗ്രഹിച്ചു കൊണ്ട്..പ്രതീക്ഷകളുടെ നാളങ്ങൾ തെളിയിച്ചുകൊണ്ട്...ഇനിയും ദൈവാനുഭാവങ്ങളാൽ നിറയാൻ..എന്റെ ആത്മീയ തളർച്ചകളെ ബലപ്പെടുത്താൻ..പാപ ഞരമ്പുകളെ  തളർത്താൻ.. അതുവഴി എന്റെ
ഗുരുവിനെ തിരിച്ചറിയുവാൻ..
ആ ഗുരുവിന്റെ സ്വരം എനിക്കും ഒരു ഉണർത്തുപാട്ടാണ്..
"കൂടുതൽ മോശമയതോന്നും സംഭവിക്കാതിരിക്കാൻ മേലിൽ പാപം ചെയരുത് "
"ഗുരുവേ പാപിയായ എന്റെമേൽ കനിയണമേ!!!,, ആമേൻ "
ഈ ലേഖനം എഴുതിയത് . സിഫി എടാട്ടുകാരന്‍

2 comments:

  1. നല്ല ആശയം നന്നായി എഴുതി

    ReplyDelete
  2. ഇതിലേക്കും സ്വാഗതം ...
    http://www.vithakkaran.blogspot.in/

    ReplyDelete