Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Thursday, December 20, 2012

കൂടെയായിരിക്കാൻ കൊതിക്കുന്ന സ്നേഹം


അടുത്ത നാളുകളി ചെറിയ സ്കിറ്റ് കാണാ ഇടയായി. സന്ധ്യാസമയം, ഒരമ്മ മകനെ സന്ധ്യാപ്രാർത്ഥനയ്ക്കായി വിളിക്കുകയാണ്. മൊബൈലി സംസാരിച്ചുകൊണ്ടിരുന്ന അവ കേൾക്കാത്തതുപോലെ സംസാരം തുടരുന്നു. ഒടുവി അമ്മയുടെ നിർബന്ധത്തിനു വഴങ്ങി, കൈയി മൊബൈലുമായി അവ അമ്മയോടൊപ്പം 'കഷ്ടിച്ച്' പ്രാർത്ഥന ചൊല്ലി. സമാപനത്തി ഒരു പാട്ടിന്റെ ഏതാനും വരികളും- 'നാഥാ... കൂടെ വസിക്കണമേ...!' പ്രാർത്ഥന തീർന്നതും അമ്മയും മകനും അവരവരുടെ ജോലികളി വ്യാപൃതരായി. പിറ്റേന്ന് രാവിലെ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഈശോ അവരുടെ വീടിന്റെ മുറ്റത്തെത്തിയിരിക്കുന്നു...! അപ്പനും അമ്മയും മകനും സ്തബ്ധരായി. 'കൂടെ വസിക്കണമേ...' എന്ന് അറിയാതെ പാടിപ്പോയതാണേ! ഈശോ അതുകേട്ട് സാഹസം ചെയ്യുമെന്ന് കരുതിയില്ല എന്ന് അമ്മയുടെയും മകന്റെയും ആത്മഗതം. ഇനിയിപ്പോ എന്തു ചെയ്യും? അപ്പനും അമ്മയും ഒരു വിവാഹാഘോഷത്തിനു പോകാ ഒരുങ്ങിനില്ക്കുന്നു. മക സുഹൃത്തിന്റെ വീട്ടി പാർട്ടിക്ക് പോകാ ഒരുങ്ങുന്നു. ഈശോയെ വീട്ടി സ്വീകരിക്കാ തല്ക്കാലം നിർവാഹമില്ലാത്തതിനാൽ അവ ഒരു ഉപായം  കണ്ടുപിടിക്കുന്നു. 'പള്ളീലച്ചനെ ഏല്പിക്കാം.' അവ ഈശോയെയും കൂട്ടി പള്ളിയി ചെന്ന് അച്ചനെ വിവരങ്ങ ധരിപ്പിച്ചു. അച്ച ഈശോയെ സ്വീകരിച്ചിരുത്തിയെങ്കിലും അദ്ദേഹം ആകെ അസ്വസ്ഥനായിരുന്നു. കാരണം, അല്പം അകലെ ഒരു വീട്ടി രോഗീലേപനം കൊടുക്കാ പോകണം, പത്തുമണിക്ക് ഒരു മരിച്ചടക്ക്..., ഇങ്ങനെ നൂറുകൂട്ടം കാര്യങ്ങ. ഈശോയെ എന്തു ചെയ്യും? അച്ചന് ഒരു ഐഡിയ തോന്നി. അടുത്തുള്ള കന്യാസ്ത്രീമഠത്തിലേക്ക് അച്ച ഈശോയെയുംകൂട്ടി യാത്രയായി. വിവരങ്ങളെല്ലാം മദറിനെ ധരിപ്പിച്ച്, തിരിച്ചുവരുമ്പോ ഈശോയെ കൂട്ടിക്കൊണ്ടുപൊയ്ക്കൊള്ളാമെന്നു പറഞ്ഞ്, അച്ച നടന്നു. മദറിനും ആകപ്പാടെ ആധിയായി. എന്തു ചെയ്യും? മഠത്തി ആരുമില്ലആകെക്കൂടി ഒരു ജൂനിയ സിസ്റ്റ ഉണ്ട്. കടയിൽപോയി സാധനങ്ങ വാങ്ങി വന്നിട്ടുവേണം ഒരു മീറ്റിങ്ങിന് പോകാ. സിസ്റ്ററിനെ വിളിച്ച് ഈശോയെ നോക്കാ ഏല്പിച്ച ശേഷം മദ കടയി പോയി. കുറച്ചുനേരം സിസ്റ്റ ഈശോയോട് സംസാരിച്ചിരുന്നു. പിന്നെ ഈശോയെ അവിടെയിരുത്തി ജോലികൾക്കായി പോയി. കടയിൽനിന്നും മദ തിരിച്ചെത്തിയിട്ടും അച്ച മടങ്ങിവന്നിട്ടില്ല. ഇനി എന്തു ചെയ്യും? ഒടുവി അവ ഒരു പോംവഴി കണ്ടെത്തി. ഈശോയെ ഒരു മുറിയി കയറ്റി വാതി പൂട്ടി- 'ഈശോയേ, ഇവിടെ ഇരുന്നേക്കണേ, ഞങ്ങ വരുമ്പോ തുറന്നുതരാം കേട്ടോ!' ഇത്രയും പറഞ്ഞ് അവ മീറ്റിങ്ങിനു പോയി.

കൂടെയായിരിക്കാ കൊതിക്കുന്ന സ്നേഹം
രംഗങ്ങ എന്നെ ഒരുപാട് ചിന്തിപ്പിച്ചു. എല്ലായിടത്തും മൗനിയായി നില്ക്കുന്ന ഈശോ, പ്രതികരിക്കാതെ നിശബ്ദനായി മുറിയ്ക്കുള്ളി...! സമയമില്ലാതെ പരക്കം പായുന്ന നമ്മുടെയൊക്കെ അബദ്ധത്തിലുള്ള ഒരു വിളിപോലും കേട്ടാ ഇറങ്ങിവരാ കൊതിച്ചിരിക്കുന്ന ദൈവം! ചെയ്യുന്ന ജോലികളിലേക്ക്, പോകുന്ന ഇടങ്ങളിലേക്ക് ഈശോയെക്കൂടി കൂട്ടിക്കൊണ്ടുപോകാമായിരുന്നു. അവ അതാണ് ആഗ്രഹിച്ചത്. നീ ഉണ്ണുമ്പോ നിന്റെ കൂടെയിരുന്ന് ഉണ്ണാ, നീ ജോലി ചെയ്യുമ്പോ നിന്റെ കൂടെനിന്ന് സഹായിക്കാ, നീ യാത്ര ചെയ്യുമ്പോ നിന്റെ കൂടെ നടന്ന് സംരക്ഷിക്കാ... ഒക്കെയാണ് അവ സ്വന്തം രൂപംപോലും ചോർത്തിക്കളഞ്ഞത്ഇന്ന് നമ്മുടെ ഏറ്റവും വലിയ ദുരന്തം ഇതാണ്- ദൈവത്തിന് നമ്മുടെ ജീവിത സാഹചര്യങ്ങളി ഇടപെടാ അവസരം നല്കാതിരിക്കുക. ആത്മീയതയുടെ ആഘോഷങ്ങ പള്ളികളിലും ധ്യാനകേന്ദ്രങ്ങളിലും മാത്രമാണന്ന് ധരിച്ചതാണ് നമ്മുടെ തെറ്റ്. അനുദിന ജീവിതാനുഭവങ്ങളെ അവിടുത്തെ സാന്നിധ്യത്താ ആഘോഷമാക്കാനാണ് അവിടുന്ന് വന്നത്. ഒരു സുഹൃത്തിനെപോലെ ഒപ്പമായിരിക്കാ, സുഖദുഃഖങ്ങ പങ്കുവയ്ക്കാ, തീരുമാനങ്ങളി അവനോട് ആലോചന ചോദിക്കാ, സൗഹൃദങ്ങ പങ്കുവയ്ക്കാ ഒക്കെ അവ ആഗ്രഹിക്കുന്നു. മനുഷ്യരോടുകൂടെയായിരിക്കുന്നതാണ് തനിക്കേറ്റവും ഇഷ്ടമെന്ന് തിരുലിഖിതങ്ങളിലൂടെയും വിശുദ്ധാത്മാക്കൾക്കുള്ള വെളിപാടുകളിലൂടെയും അവിടുന്ന് എത്രയോ തവണ വ്യക്തമാക്കിയിട്ടുണ്ട്.

തനിയെ ആകുന്ന നിമിഷങ്ങളി ർക്കുക- അവ അടുത്തുണ്ട്. ചില ശൂന്യതക അവന്റെ സ്വരം ശ്രവിക്കാ, ചില നൊമ്പരങ്ങ അവന്റെ സ്പർശനമേല്ക്കാൻ, ചില അവ്യക്തതക അവനോട് ആലോചന ചോദിക്കാ അനുവദിക്കുന്നതാകാം. നിങ്ങളുടെ സ്വകാര്യദുഃഖങ്ങളിലേക്ക്, അടുക്കളയിലെ നെടുവീർപ്പുകളിലേക്ക്, ഭാര്യാഭർതൃബന്ധങ്ങളിലെ വിള്ളലുകളിലേക്ക്, കുടുംബബന്ധങ്ങളിലെ താളഭംഗങ്ങളിലേക്ക്, ജോലി ഭാരത്താ വലയുന്ന ഓഫീസുമുറികളിലേക്ക്, മടുപ്പിക്കുന്ന യാത്രകളിലേക്ക്, ക്ലേശകരങ്ങളായ അധ്വാനങ്ങളിലേക്ക്, പഠനഭാരത്താ തളർന്ന പഠനമേശകളിലേക്ക്... ഒരു കൂട്ടുകാരനായി അവിടുത്തെ ക്ഷണിക്കൂ... ഒരുപാട് സ്നേഹത്തോടെ അവ കടന്നുവരും. നിങ്ങളുടെ ഭാരങ്ങ ചുമലിലേറ്റും. കാരണം, അവ സ്നേഹമാണ്. സ്നേഹത്തിന് ഒരൊറ്റ ആഗ്രഹമേയുള്ളൂ- തന്റെ സ്നേഹം മുഴുവ മനുഷ്യരിലേക്കൊഴുക്കണം. എന്നിട്ട് അവരെയും സ്നേഹമാക്കി മാറ്റണം.

2 comments: