Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Tuesday, February 26, 2013

എന്റെ വിശ്വാസം




 ഞങ്ങളാകട്ടെ, യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതീയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു.
(1 കൊറിന്തോസ് 1:23). 
ഇന്നു എല്ലാവര്‍ക്കും  സംശയം  യേശു ക്രിസ്തുവിനെ കുറിച്ചാണു.ചിലര്‍ പറയുന്നു  ക്രിസ്തു ക്രൂശിക്കപ്പെട്ടിടില്ല,  ക്രിസ്തു  ദൈവമല്ല , അവന്‍  വെറും  മനുഷനാണ്  ,   ചിലര്‍  പറയുന്നു  അങ്ങനെ  ഒരാള്‍ ഈ ഭൂമിയിലെ  ഉണ്ടായിട്ടില്ല ...  പക്ഷെ ഇങ്ങനെ പറയുന്ന മണ്ടന്മാര്‍ എല്ലാം  അശ്രയിക്കുന്നത്  ബൈബിളിനെ  തന്നെയാണ് . ബൈബിളിലെ ചില  വക്ക്യങ്ങള്‍ എടുത്തു ആണ് ഈ പ്രയോഗങ്ങള്‍. യേശു മലയില്‍ പോയി പ്രാര്‍ത്ഥിച്ചത്‌ കൊണ്ട്  അവന്‍ ദൈവമല്ല ദൈവമെങ്ങന പ്രാര്‍ത്ഥിക്കുന്നത്‌ ഇതാണ് ചിലരുടെ വാദങ്ങള്‍ ....പക്ഷെ ബൈബിളിലെ ഈ  വാക്യം അവര്‍ ശ്രദിച്ചുകാണില്ല  " ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി 
(ഫിലിപ്പി 2:6-8)

യേശുവിന്റെ ജനനവും പീഡാസഹനവും മരണവും ഉയര്‍പ്പും സ്വര്‍ഗ്ഗാരോപണവും ഒന്നും വെറുതെ നടന്ന ഒരു പ്രതിഭാസം അല്ല മറിച്ചു ക്രിസ്തുവിനു മുന്‍പ് തന്റെ വിശുദ്ധ പ്രവാചകന്മാര്‍ വഴി പരിശുധന്മാവ് മുഖേന അരുള്‍ ചെയിത പ്രവച്ചങ്ങളുടെ എല്ലാം പൂര്‍ത്തികരണം ആയിരുന്നു ....ക്രിസ്തുവിനു മുന്‍പുള്ള എല്ലാ പ്രവചനങ്ങളുടെയും അകെ തുകയാണ് ക്രിസ്തു.... യേശുവിനെതിരെ  ബൈബിളിലെ ചില വാചങ്ങള്‍ എടുത്തു ഉപയോഗിക്കുന്ന വിജാതിയരും ചില കള്ള ക്രിസ്ത്യനികളും , അവര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍കെതിരെ ബൈബിളില്‍ തന്നെ അതിനുള്ള മറുപടികള്‍ ഒണ്ടു. പക്ഷെ ഈ കള്ളാ പ്രവാചകന്മാരുടെ ഒന്നും കണ്ണുകളില്‍ ഇതൊന്നും പെടത്തില്ല. 
                  
 ബൈബിളിലെ ചില വാക്യങ്ങള്‍ എതിര്‍ക്കാന്‍ മറ്റു ചില വാക്യങ്ങള്‍ കൂടുപിടികുക. ബൈബിള്‍ കെട്ടുകഥയുടെ സമാഹാരമാണ് എന്നു വാദിക്കാനായും അവര്‍ ബൈബിള്‍ വാക്യങ്ങള്‍ തന്നെ ഉപയോഗിക്കുന്നു.

                   എന്തൊരു വിരോധാഭാസം ബൈബിള്‍ വാക്യങ്ങള്‍ സത്യമല്ല എങ്കില്‍ ആ "അസത്യം" എങ്ങനെ ആണ് ചില സാഹചര്യങ്ങളില്‍ മാത്രം 'സത്യ'മാകുന്നതു?

                   മറ്റു മതക്കാരും, ചില ക്രിസ്ത്യാനികള്‍ എന്ന ലേബലില്‍ അറിയപെടുന്ന ചില്ല കള്ളാ ക്രിസ്ത്യാനികളും അവരുടെ ഒക്കെ വാദങ്ങള്‍ അങ്ങികരിക്കാന്‍ ബൈബിളിനെ തന്നെ കൂട്ട് പിടിക്കുന്നു.. തന്റെ വാദങ്ങള്‍ ശരി എന്നു തെളിയിക്കാന്‍  സഹായിക്കുന്ന വാക്യങ്ങളെ ഇ കൂട്ടര്‍ ബൈബിളില്‍ കണ്ടിട്ടോള്ളൂ. അല്ലെങ്കില്‍ കണ്ടതായി പറയുന്നോള്ളൂ. ആ വാദങ്ങള്‍ ശരിയല്ല എന്നു പറയുന്ന വാക്ക്യങ്ങളും ബൈബിളില്‍ തന്നെ ഒണ്ടു പക്ഷെ ചത്തെന്നു പറഞ്ഞാലും അക്കാര്യം മിണ്ടില്ല.

 ബൈബിള്‍ ഒരു സുപ്രവാധത്തില്‍ നൂലില്‍ കേട്ടി ഇറക്കിയ ഗ്രഥമല്ല മറിച്ചു 1500-ല്‍ പരം വര്‍ഷങ്ങള്‍ കൊണ്ടു .രാജാക്കന്മാര്‍ ,പ്രഭുക്കന്മാര്‍ , പ്രവാചകന്മാര്‍, വിന്ജാനികള്‍ , മുക്കുവന്‍മാര്‍, പാവപെട്ടവര്‍, വിദ്യഹിനര്‍, തുടങ്ങിയ പല തലത്തില്‍ പെട്ട ആളുകള്‍ പരിശുധാന്മ  പ്രചോധനത്താല്‍ എഴുതിയവയാണ് അതിനാല്‍ ഇതിനെ ദൈവ നിവേഷിത ഗ്രന്ഥം എന്നു പറയുന്നു. ഇതിന്റെ രചയിതാവ് ദൈവം തന്നെ ആണ്. ക്രിസ്തു എന്തിനു കുരിശില്‍ നിസഹായനായി മരിച്ചു എന്ന് ഞാന്‍ നേരത്തെ സ്നേഹനാഥനില്‍  എഴുതിയ ലേഖനത്തില്‍ പറഞ്ഞിട്ടൊണ്ട്‌ 
 ( http://www.snehanadan.blogspot.com/2013/02/blog-post_7096.html )  . സ്നാപക യോഹന്നാനെ ക്രിസ്തു അവസാനത്തെ പ്രവാചകന്‍ എന്നു വിളിക്കുനോണ്ട് ...സ്നാപക യോഹനാന്  ശേഷം വന്ന യേശുവില്‍, എല്ലാ പ്രവചനങ്ങളും പൂര്‍ത്തിയായി ...  അവസാനത്തെ പ്രവാചകന്‍ എന്നു ക്രിസ്തു സ്നാപക യോഹന്നാനെ വിളിച്ചതിന് ശേഷം പ്രവാചക വേഷം കെട്ടിവന്ന   പല സാത്താന്റെ  ശിഷ്യന്മാരും ഇന്നു അനേകരെ വഴിതെറ്റിക്കുന്നു. അവരുടെ ഒക്കെ ഏക വിഷയം ക്രിസ്തു തന്നെയാണ് , കാരണം ക്രിസ്തുവിനെ എതിര്‍ക്കുക എന്നതാണ്   സാത്താന്റെ ദ്വത്യം. ബൈബിളില്‍ വളരെ വെക്തമായി പറയുന്നു "വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്ഷയില്ല ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.(അപ്പ. പ്രവര്‍ത്തനങ്ങള്‍ :11-12)"  
രണാനന്തരം നിത്യജീവനില്‍ പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരുവനും അറിഞ്ഞിരിക്കേണ്ട ഒരു സത്യമാണിത്.   ഈ ലോകത്ത് സകലരാലും അംഗീകരിക്കപ്പെടുകയും,  ദാനധര്‍മ്മങ്ങളും സത്പ്രവര്‍ത്തികളും മുഖേന എല്ലാവരാലും  പ്രശംസിക്കപ്പെടുകയും ചെയ്താലും ,  യേശുക്രിസ്തുവിലൂടെയല്ലാത്ത ഒരു പ്രവര്‍ത്തിയും ദൈവസന്നിധിയില്‍ സ്വീകാര്യമല്ല. കാരണം, "വിശ്വാസം വഴി കൃപയാലാണ്  നാം രക്ഷപ്രാപിക്കുന്നത്".  സത്പ്രവര്‍ത്തികള്‍ക്ക്  പാപമോചനശക്തി ഉണ്ടായിരുന്നുവെങ്കില്‍ ക്രിസ്തുവിന് കുരിശുമരണം  ആവശ്യമായിരുന്നില്ല.   യേശുവിന്‍റെ ബലിയിലൂടെ മാനവകുലത്തിനു  രക്ഷനല്കുകയെന്നത്  ദൈവത്തിന്‍റെ മാറ്റമില്ലാത്ത തീരുമാനമാണ്!ദൈവത്തിന്‍റെ മുന്നറിയിപ്പുമായി കടന്നുവന്ന 'പതിനെട്ടു' പ്രവാചകന്മാരുടെയും പ്രവചനങ്ങളുടെ ആകെത്തുകയാണ് യേശുക്രിസ്തു!   "മറ്റാരിലും രക്ഷയില്ല.  ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍  നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല."(അപ്പ. പ്രവര്‍ത്തനങ്ങള്‍ :4 ;12 ).   മൂന്നര വര്‍ഷക്കാലം ഊണിലും ഉറക്കത്തിലും കൂടെയായിരുന്നുകൊണ്ട്  രക്ഷ അനുഭവിച്ചറിഞ്ഞ പത്രോസ് അപ്പസ്തോലന്‍റെ,  ആത്മാവില്‍ നിറഞ്ഞ വാക്കുകളാണിത്.  യേശു തന്‍റെ അധരങ്ങളിലൂടെ അറിയിക്കുന്നു;  "എന്‍റെ ദിവസം  കാണാം എന്ന പ്രതീക്ഷയില്‍ നിങ്ങളുടെ പിതാവായ അബ്രാഹം ആനന്ദിച്ചു.  അവന്‍ അതു കാണുകയും  ചെയ്തു" (യോഹ: 8 ; 56 ).  ഈ വചനംകേട്ട  യഹൂദരില്‍  ഇടര്‍ച്ചയുണ്ടായി.  അതു മനസ്സിലാക്കിയ  യേശു അവരോടു തുടര്‍ന്നു;  "സത്യം സത്യമായി  ഞാന്‍  നിങ്ങളോടു പറയുന്നു.  അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ്  ഞാന്‍ ഉണ്ട്"(യോഹ: 8 ; 58 ).  എന്താണ് ഈ വചനങ്ങളില്‍നിന്നു  മനസ്സിലാക്കാന്‍ സാധിക്കുന്നത്?  യേശുക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിനു ഏകദേശം  രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പാണ്  അബ്രാഹം ജീവിച്ചിരുന്നത്.  ഇതിലൂടെ  കര്‍ത്താവ്‌ വ്യക്തമാക്കിത്തരുന്നത്,  ലോകാരംഭത്തിനുമുമ്പേ പിതാവിനോടൊപ്പം യേശു ഉണ്ടായിരുന്നു എന്നുതന്നെയാണ്!  സൃഷ്ടിയുടെ പുസ്തകത്തില്‍  ഇത് വ്യക്തമാക്കുന്ന ഒരു ഭാഗമുണ്ട്.   മനുഷ്യനെ സൃഷ്ടിക്കുന്നതിനുമുമ്പ് യഹോവ  ഇങ്ങനെ പറയുന്നു ; "നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം"(ഉല്‍പ്പ: 1 ; 26 ).  പിതാവായ ദൈവം ആരോടാണ് ഇത് പറയുന്നത്?  ആത്മഗതമാണെന്ന് ചിന്തിക്കാന്‍ കഴിയില്ല.   എന്നാല്‍,   പുത്രനായ  യേശുവിനോടാണ് ഇത് പറയുന്നതെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ സുവിശേഷത്തിലുണ്ട്. 

                      യോഹന്നാന്‍റെ സുവിശേഷം ആരംഭിക്കുന്നത് ഈ സത്യം  വെളിപ്പെടുത്തിക്കൊണ്ടാണ്.   "ആദിയില്‍  വചനമുണ്ടായിരുന്നു; വചനം ദൈവത്തോടു കൂടെയായിരുന്നു;  വചനം ദൈവമായിരുന്നു.  അവന്‍ ആദിയില്‍ ദൈവത്തോടു കൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി ;  ഒന്നും അവനെക്കൂടാതെ  ഉണ്ടായിട്ടില്ല. അവനില്‍  ജീവനുണ്ടായിരുന്നു. ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു.  ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു;  
അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല" (യോഹ: 1 ;1 - 5 ).  
സത്യാന്വേഷിയായ ഏതൊരുവനും ,  യേശുവിന്‍റെ ദൈവത്വത്തെ അറിയാന്‍  ഈ ഒരു വചനം മാത്രം മതി!

                    "ദൈവത്തെ ആരും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം  പുലര്‍ത്തുന്ന  ദൈവം  തന്നെയായ  ഏകജാതനാണ്  അവിടുത്തെ  വെളിപ്പെടുത്തിയത്" 
(യോഹ: 1 ; 18 ).  
                    "ഈ ദൈവനീതി , വിശ്വസിക്കുന്ന എല്ലാവര്‍ക്കും, ആരെന്നുള്ള വ്യത്യാസം  കൂടാതെ  യേശുക്രിസ്തുവിലുള്ള  വിശ്വാസംവഴി ലഭിക്കുന്നതാണ്"(റോമ: 3 ; 22 ). രക്ഷയെക്കുറിച്ച്  വചനം വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്;  "ആകയാല്‍,  യേശു കര്‍ത്താവാണ് എന്നു അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ  രക്ഷപ്രാപിക്കും"
(റോമ: 10 ; 9 ).
 അറിയുകയും അനുഭവിക്കുകയും ചെയ്ത രക്ഷയെ പ്രഘോഷിക്കുകയും  പ്രഖ്യാപിക്കുകയും ചെയ്യണം. അപ്പോഴാണ്‌ രക്ഷ പൂര്‍ണ്ണമാകുന്നത്! 

മമ്മോദിസാ വെള്ളം തലയില്‍ വീണു എന്നാ ഒറ്റകരണത്താല്‍ ക്രിസ്ത്യാനി എന്ന ലേബല്‍ അണിഞ്ഞു നടക്കുന്നവര്‍ ഒണ്ടു. എന്നാല്‍
"ഒരു ക്രിസ്ത്യാനി ക്രിസ്തുവിനെ പ്രഘോഷിക്കുന്നവനും 
ക്രിസ്തുവായി ജീവികേണ്ടാവനും ആണ് "  
സ്നേഹനാഥന്റെ എല്ലാ വായനക്കാര്‍ക്കും നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവില്‍ നിന്നും വിശ്വാസത്തിന്റെ തീ കനല്‍ പിതാവായ ദൈവം റൂഹ കുദ്ധിശ വഴിയായി 
നിങ്ങളുടെ ഹൃദയത്തില്‍ നിറക്കട്ടെ. 
യേശു ക്രിസ്തുവില്‍ സ്നേഹപൂര്‍വ്വം 
സെബിന്‍ ആന്റണി 


No comments:

Post a Comment