Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Thursday, September 12, 2013

ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? (ജോബ് 38:4)


അനുഗ്രഹങ്ങൾ കിട്ടിയതുകൊണ്ടാണ് ജോബ് ദൈവത്തിന്റെ വിശ്വസ്ത ദാസനായി നില്ക്കുന്നതെന്നും ഇവയെ ല്ലാം നഷ്ടപ്പെട്ടാൽ അദ്ദേഹവും ദൈവത്തിൽനിന്ന് അകലുമെന്നും സാത്താൻ ദൈവത്തോട് പറഞ്ഞു. അങ്ങനെയെങ്കിൽ അവനെ നീ പരീക്ഷിച്ചുനോക്ക് എന്ന് ദൈവം സാത്താന് അനുമതി നൽകി. സാത്താന്റെ പരീക്ഷണത്തി ന്റെ ഭാഗമായി ജോബിന് മക്കളും സ മ്പത്തും നഷ്ടപ്പെട്ടു. ശരീരത്തിൽ വ്ര ണങ്ങൾ ഉണ്ടായി. ജോബിനുണ്ടായ അനർത്ഥങ്ങളെക്കുറിച്ച് അറിഞ്ഞ മൂന്ന് സ്‌നേഹിതന്മാർ ഒരുമിച്ച് ജോബിനെ കാണാനും ആശ്വസിപ്പിക്കാനും എ ത്തി. ജോബിന്റെ അവസ്ഥ കണ്ട അവർ ഉറക്കെ നിലവിളിച്ചു. വസ്ത്രം കീറി. തലയിൽ പൂഴി വാരിയിട്ടു. ജോബിന്റെ പീഡകൾ അതികഠിനമെന്ന് കണ്ട് ഒരക്ഷരം സംസാരിക്കാനാവാതെ ഏഴു രാ പകലുകൾ അവർ ജോബിനോടൊപ്പം നിലത്തിരുന്നു.

പിന്നീട് ജോബ് പരാതികളും ആവലാതികളും ദൈവസന്നിധിയിൽ പറയാൻ തുടങ്ങി. ഒരുപാട് ന്യായവാദങ്ങളും ദൈവസന്നിധിയിൽ ഉയർത്തി. നിരവധി ചോദ്യങ്ങൾ ദൈവത്തോട് ചോദിച്ചു. സ്വന്തം പാപം നിമിത്തമാണ് ജോബ് ക്ലേശങ്ങൾ സഹിക്കേണ്ടിവന്നതെന്ന് ജോബിന്റെ കൂട്ടുകാർ സ്ഥാപിക്കുവാൻ ശ്രമിക്കുന്നു. ജോബും കൂട്ട രും പറഞ്ഞ ന്യായവാദങ്ങളെയും ചോ ദിച്ച ചോദ്യങ്ങളെയുമെല്ലാം നേരിടുന്ന ദൈവത്തെ നാം കാണുന്നു. ദൈവം ജോബിനോട് പറഞ്ഞു: പൗരുഷത്തോ ടെ നീ അര മുറുക്കുക; ഞാൻ നിന്നെ ചോദ്യം ചെയ്യും. തുടർന്ന് ചോദ്യങ്ങളുടെ പരമ്പര ആരംഭിക്കുകയാണ്. ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു (38:4). നിനക്ക് അറിയാമെങ്കിൽ പറയുക എന്ന് ദൈവം ജോബിനെ ഇതേ വചനത്തിലൂടെ വെല്ലുവിളിക്കുന്നുമുണ്ട്. തുട ർന്ന് ദൈവം ചോദിക്കുന്ന ചോദ്യങ്ങളിൽനിന്ന് ചില സാമ്പിളുകൾ ഇവിടെ ഉദ്ധരിക്കട്ടെ: സമുദ്രത്തിന്റെ ഉറവകളോളം നീ കടന്നുചെന്നിട്ടുണ്ടോ? പ്രകാശത്തിന്റെ വസതിയിലേക്കുള്ള വഴി ഏതാണ്? കന്മഴയുടെ കലവറ നീ ക ണ്ടിട്ടുണ്ടോ? ഭൂമിയിൽ വ്യാപരിക്കു ന്ന കിഴക്കൻ കാറ്റിന്റെ പ്രഭവകേന്ദ്രത്തിലേക്കുള്ള വഴി ഏത്? മഴക്ക് ഒരു ജനയിതാവ് ഉണ്ടോ? മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്? ആകാശത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങളെ നിനക്കറിയാമോ? ഈബീസിന് ജ്ഞാനവും പൂവൻകോഴിക്ക് മുൻകൂട്ടി കാണാൻ കഴിവും കൊടുത്തത് ആരാണ്? നി ന്റെ കൽപനയാലാണോ കഴുകൻ പറന്നുയരുന്നതും ഉയർത്തിൽ കൂടുകൂട്ടുന്നതും? നീ ദൈവത്തെപ്പോലെ ശക്തനാണോ? അവിടുത്തെപ്പോലെ ഗർജനം മുഴക്കാൻ നിനക്കാകുമോ? നിനക്ക് മുതലയെ ചൂണ്ടയിട്ട് പിടിക്കാ മോ? അവന്റെ മൂക്കിൽ കയറിടാമോ?

ദൈവത്തിന്റെ ചോദ്യങ്ങളുടെ മുൻ പിൽ ജോബ് പതറി. ജോബിന്റെ പ്രതികരണം ഈ വാക്കുകളിൽ ഒതുങ്ങി; അങ്ങേക്ക് എല്ലാം സാധിക്കുമെന്നും അങ്ങയുടെ യാതൊരു ഉദ്ദേശ്യവും ത ടയാനാവുകയില്ലെന്നും ഞാൻ അറിയുന്നു. അറിവില്ലാതെ ഉപദേശത്തെ മറച്ചുവയ്ക്കുന്നവൻ ആരാണ് എന്ന് അങ്ങ് ചോദിച്ചു. എനിക്ക് മനസിലാകാത്ത അത്ഭുതകരമായ കാര്യങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞുപോയി. കേൾ ക്കുക, ഞാൻ സംസാരിക്കുന്നു, ഞാൻ ചോദിക്കും, നീ ഉത്തരം പറയണം എ ന്ന് അങ്ങ് പറഞ്ഞു. അങ്ങയെക്കുറിച്ച് ഞാൻ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇപ്പോൾ എന്റെ കണ്ണുകൾ അങ്ങയെ കാണുന്നു. അതിനാൽ ഞാ ൻ എന്നെത്തന്നെ വെറുക്കുന്നു. പൊടിയിലും ചാരത്തിലും കിടന്ന് ഞാൻ പശ്ചാത്തപിക്കുന്നു.

ദൈവത്തെ ചോദ്യം ചെയ്തയാൾ ദൈവത്തിന്റെ ചോദ്യങ്ങൾക്ക് മുൻപിൽ കീഴടങ്ങുന്നു. ദൈവത്തോട് ന്യായം പറഞ്ഞവൻ ദൈവം പറഞ്ഞ ന്യായവാദങ്ങൾക്ക് മുൻപിൽ ഉത്തരം പറയാനില്ലാതെ അടിയറവ് പറയുന്നു. ജോബിനെ അവഹേളിക്കുവാനോ നാണംകെടുത്തുവാനോ ആയിരുന്നില്ല ദൈവത്തിന്റെ ചോദ്യങ്ങൾ. ജോബിനെ യാഥാർത്ഥ്യബോധത്തിലേ ക്ക് കൊണ്ടുവരിക എന്നത് മാത്രമായിരുന്നു ദൈവത്തിന്റെ ലക്ഷ്യം. ജോബ് സ്വന്തം നിസാരതയും ദൈവത്തിന്റെ ശക്തിയും ഏറ്റുപറഞ്ഞു. ചെയ്ത തെറ്റിനെയോർത്ത് അനുതപിച്ചു. അ പ്പോൾ ദൈവം ജോബിനെ സമൃദ്ധമാ യി അനുഗ്രഹിച്ചു. പരീക്ഷണത്തിന് മുൻപുണ്ടായിരുന്ന സമൃദ്ധി ഇരട്ടിയാ ക്കി തിരിച്ചുനല്കി.

നമ്മളും ദൈവത്തോട് ധാരാളം ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ചിലപ്പോൾ ന്യായവാദങ്ങളും പറയാറുണ്ട്. ദൈവം നാലുചോദ്യങ്ങൾ തിരിച്ചു ചോദിച്ചാൽ നമുക്കും മറുപടി ഉണ്ടാവില്ല. ചോദ്യങ്ങളും ന്യായങ്ങളും ഉപേക്ഷിച്ച് എളിമയോടെ പ്രാർത്ഥിക്കാം. അപ്പോൾ ജോബിനെ എന്നതുപോലെ, ദൈവം നമ്മെയും അനുഗ്രഹിക്കും.

Written by  ഫാ. ജോസഫ് വയലിൽ സി.എം.ഐ
കടപ്പാട്  ശാലോം 

No comments:

Post a Comment