Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Thursday, December 19, 2013

പരി. റൂഹായുടെ വീണ


മാര്‍ അപ്രേം (AD 306-373)

സുറിയാനി സഭയിലെ ഏറ്റവും വലിയ സാഭാപിതാവ്, സുപ്രസിദ്ധ പട്രിസ്റ്റിക്  കവി, ആരാധനക്രമത്തോട് വിശ്വസ്തത കാട്ടിയ വ്യക്തി, എല്ലാവര്‍ക്കും കാരുണ്യം വര്‍ഷിച്ച ഡീക്കന്‍ എന്നീ നിലകളില്‍ മാര്‍ അപ്രേം പ്രശസ്തനാണ്. മാര്‍ അപ്രേമിന്റെ ഗീതങ്ങളും പ്രാഭാഷണങ്ങളും പൌരസ്ത്യ-പാശ്ചാത്യ സുറിയാനി ആരാധനക്രമ ഗീതങ്ങളിലും ദൈവശാസ്ത്രത്തിലും ശക്തമായ സ്വാധീനം ചെലുത്തിയ മഹാത്മാവ്, മെത്രാന്‍സ്ഥാനം നിരസിച്ച എളിയ സഭാശെമ്മാശന്‍ . സുറിയാനി പദ്യസാഹിത്യത്തിന്റെ പിതാവായ ബര്‍ദ്ദയ്സാന്റെ  അജ്ഞേയവാദത്തിനെതിരെ ശ്രൂതിമധുരമായ നിരവധി ഗീതങ്ങള്‍ രചിച്ചു. 'ബനൈയ് ഖ്യാമാ' (ഉടമ്പടിയുടെ പുത്രന്‍മാര്‍) എന്ന ഭക്തസമൂഹം വഴി ഈ ഗീതങ്ങള്‍ പ്രചരിപ്പിച്ചു. പരി. റൂഹായുംടെ വീണ എന്ന ബഹുമാന്യ നാമത്തില്‍ സമാദരിക്കപ്പെടുന്നവനുമായ മാര്‍ അപ്രേമിനെ കത്തോലിക്കാസഭ 1920-ല്‍  സാര്‍വത്രിക സഭയുടെ മല്‍പ്പാന്‍ എന്നു വിളിച്ചു.

        മാര്‍ അപ്രേം മെസൊപ്പൊട്ടേമിയായിലെ നിസിബിസ് പട്ടണത്തിലോ, അതിനടുത്തോ ആണ് ജനിച്ചത്. ബാല്യം മുതല്‍ അദേഹത്തിന്റെ വിശ്വാസപരിശീലനം നിസിബിസിലെ മാര്‍ യാക്കോബിന്റെ (AD 303-338) കീഴിലായിരുന്നു. അദേഹം അപ്രേമിനെ ഡീക്കനാക്കി, നിസിബിസിലെ മതപഠനശാലയില്‍ AD 326-നോടടുത്ത് പ്രധാനാധ്യപകനായി നിയമിച്ചു. ബൈബിള്‍ വ്യാഖ്യാനമായിരുന്നു മുഖ്യജോലി. മാര്‍ യാക്കോബിന്റെ പിന്‍ഗാമികളായ മാര്‍ ബാബോവായ് (AD 338-350), മാര്‍ വൊളൊഗേസ് (AD 350-361),
മാര്‍ അബ്രഹാം(AD 361-?) എന്നീ മെത്രാന്മാരുടെ കീഴിലാണ് മാര്‍ അപ്രേം  പ്രവര്‍ത്തിച്ചത്. പേര്‍ഷ്യന്‍ രാജാവായ ഷപ്പൂര്‍ രണ്ടാമന്‍ (AD 309-379), 338,346,350, എന്നീ വര്‍ഷങ്ങളില്‍ നിസിബിസ് ആക്രമിച്ചു. പേര്‍ഷ്യന്‍ സൈന്ന്യം മൂന്നു തവണയും പരാജയപ്പെട്ട്  പിന്മാറി. എന്നാല്‍ AD 363-ലെ റോമന്‍ പരാജയത്തിനുശേഷം റോമാക്കാര്‍ പേര്‍ഷ്യാക്കാര്‍ക്ക് നിസിബിസി വിട്ടുകൊടുത്തു. മാര്‍ അപ്രേം ഉള്‍പ്പെടെയുള്ള ക്രിസ്ത്യാനികളെല്ലാം തദവസരം എഡേസ്സായിലേക്ക് കുടിയേറി. AD 371/2-ല്‍ പട്ടിണിയും പകര്‍ച്ചവ്യാധിയും പിടിപെട്ട് എഡേസ്സയില്‍ അനേകര്‍ മരിച്ചു. അപ്പോള്‍ സേവനസന്നദ്ധനായി മാര്‍ അപ്രേം മുന്നോട്ടിറങ്ങി. കഷ്ടപ്പാടുകള്‍ നിറഞ്ഞ ഈ സാമൂഹ്യസേവനം അദ്ദേഹത്തിന്റെ ആരോഗ്യം തകര്‍ത്തു. AD 373 ജൂണ്‍ 9-ന് അദ്ദേഹം മരിച്ചു.

Saturday, October 26, 2013

ബേത്സഥാ


" ബേത്സഥായിലെ കുളക്കടവിൽ എന്റെ മനസ്സും ശാന്തമാണ്‌...പവിത്രമായ പടവുകൾക്ക് ആശ്വാസത്തിന്റെ ഗന്ധം....സൗഖ്യത്തിന്റെ നിർവൃതി..ദൈവാനുഭാവത്തിന്റെ അലകൾ..അനേകായിരങ്ങൾ ഈ തീർത്ഥത്തിൽ മുങ്ങി നിവർന്ന് ഒരു പുതു നിറവിലേക്ക് അടുക്കുന്നത്  കൗതുകത്തോടെ ഞാൻ കണ്ടുകൊണ്ടിരുന്നു...."
          'ബേത്സഥാ എനിക്കെന്നും തീവ്രമായ ആഗ്രഹമാണ്....അസ്തമിക്കാത്ത പ്രതീക്ഷകളുടെ തിളക്കം എനിക്ക് അവനിൽ കാണാം..ഒരു ആത്മീയ നിറവിനായി കാലങ്ങളോളം കാത്തുനിന്ന ആ താപസിക്ക്‌ കണ്മുന്നിലെ ദിവ്യത്വം അനുഭവവേദ്യമാകതിരുന്നത് ഒരു പക്ഷെ തളർവാതം ആത്മാവിനെയും ഗ്രസിച്ചു തുടങ്ങിയതുകൊണ്ടാകം...എന്നിട്ടും  പ്രത്യാശയുടെ കിരണങ്ങൾ മുപ്പതിയെട്ടുവർഷം അവനെ ആ കുളക്കടവിൽ പാർപ്പിച്ചു...
       "എന്റെ പ്രതീക്ഷകൾ എന്നും കുറച്ചു  ദിനരാത്രങ്ങളിൽ ഒതുങ്ങി..പിന്നെ ഫലരഹിതങ്ങളായ പ്രാർത്ഥനകൾ എന്ന  പരാതിയും."
"പ്രതീക്ഷകൾ ജീവിതത്തിനു കവലാകണം..
പ്രതീക്ഷകൾ നീണ്ടാനാളുകളുടെ കാത്തിരിപ്പുകൾ ആകണം..
പ്രതീക്ഷകൾ ജീവിതത്തെ ഉത്തെജിപ്പിക്കണം..
  കാരണം മിശിഹാ സന്ദർശനം ജീവിതത്തിൽ നിനച്ചിരിക്കാതെയാകാം.."
            പിന്നീട് ബേത്സഥായിൽ ഞാൻ കണ്ട ഗുരു ഒരു ചോദ്യമെറിഞ്ഞു..'സുഖം പ്രാപിക്കാൻ നിനക്ക് ആഗ്രഹമുണ്ടോ??'(യോഹന്നാൻ 5:6)
നാളുകളായി  ഞാനിതാ വലയുന്നു എന്നറിഞ്ഞിട്ടും എന്തെ ഒരു ചോദ്യം??.. അതെ നാളിതുവരെയും ഞാൻ ഈശോയോട് തീവ്രമായി ആഗ്രഹിച്ചു എന്തെങ്കിലും ചോദിച്ചുവോ???..കിട്ടുമോ എന്നാ സന്ദേഹത്തോടെ..,കിട്ടിയാൽ കിട്ടട്ടെ എന്നാ പകുതി വിശ്വാസത്തോടെ...അതും ലൗകികതയിൽ കലർന്ന ചില ആവശ്യങ്ങൾ..ഒരു ജോലി,,അല്ലെങ്കിൽ ഒരു രോഗശാന്തി.,,അതുമല്ലെങ്കിൽ ഉയർന്ന  സമ്പാദ്യം...
'ഒരു മനുഷ്യന്റെ സൌഖ്യം പൂർണമാകുന്നത്  മിശിഹാ  ശരീരത്തിലൂടെ ഒഴികിയിറങ്ങി ആത്മാവിൽ നിറയുമ്പോഴാണ്..അവനിലൂടെ മിശിഹാ എന്നും ജീവിക്കുമ്പോഴാണ്..'
പ്രാർത്ഥനയുടെ പടവുകളിൽ മിശിഹായെ  ഞാനിന്നും  കണ്ടുമുട്ടുമ്പോൾ അവൻ എന്നോട് ചോദിച്ചുകൊണ്ടേയിരിക്കും  
സുഖം പ്രാപിക്കുവാൻ നിനക്ക് ആഗ്രഹമുണ്ടോ?'
      ഗുരുഹൃദയം ആഗ്രഹിക്കുന്നതും,ഉവ്വ് കർത്താവെ എന്നാ ഉത്തരമാകം...എന്നാൽ ഞാനോ ആ പഴയ തളർവാതരോഗി തന്നെ,
"കർത്താവെ വെള്ളം ഇളകുമ്പോൾ എന്നെ കുളത്തിറക്കാൻ ആരുമില്ല..ഞാൻ എത്തുമ്പോഴേക്കും മറ്റൊരുവാൻ വെള്ളത്തിൽ ഇറങ്ങി കഴിഞ്ഞിരിക്കും"(യോഹന്നാൻ 5:7)
      സഹായമരങ്ങളുടെ തണലുകളാണ് ഇന്ന് ഏതൊരുവന്റെയും ആവശ്യം..ഒപ്പം നിഷേധിക്കപ്പെട്ട സഹായതോടുള്ള അമർഷവും..എന്നാൽ എന്റെ സഹായം അർഹിക്കുന്നവനെ ഞാൻ എന്നെ മറന്നു..ഒരു മിശിഹാ ചൈതന്യം എന്നിലൂടെ കൈവരിക്കേണ്ട നിരവധി ജീവിതങ്ങൾ എനിക്ക് ചുറ്റുമുണ്ട്..ചേർത്തുപിടിക്കാൻ എന്റെ കരങ്ങൾ അശക്തമെങ്കിൽ  ഞാൻ എങ്ങനെ ക്രിസ്ത്യനിയാകും? വിശപ്പിന്റെ വിളികൾ കാതുകളിൽ മുഴങ്ങണം, രോഗ നൊമ്പരങ്ങൾ കണ്ണുകളെ ഈറൻഅണിയിക്കണം,,
നിരാശയുടെ ദുരിതങ്ങൾ  ആത്മാവിനെ ഉണർത്തണം, തകർച്ചയുടെ വീഥികൾ കാലുകളെ മരവിപ്പിക്കണം, അവിടെയെല്ലാം 
എന്നിലൂടെയും നിന്നിലൂടെയും മിശിഹാ ചൈതന്യം ഒരു പുഴയായ് ഒഴുകണം!!!!....
      ഈശോ പറഞ്ഞു 'എഴുന്നേറ്റ് കിടക്കയെടുത്ത് നടക്കുക,.അവൻ തൽക്ഷണം  സുഖം പ്രാപിച്ച് കിടക്കയെടുത്ത് നടന്നു(യോഹന്നാൻ5:8-10)
തന്നെ ബലപ്പെടുത്തിയവൻ ആഹ്വാനം ചെയ്തത് അവൻ അക്ഷരാർഥത്തിൽ സ്വീകരിച്ചു..ഇതുവരെ തൻ എന്തിനോടെല്ലാം കീഴടങ്ങിയോ അവയെല്ലാം ആ ഗുരുവിന്റെ അക കണ്ണുകളുടെ വെളിച്ചത്താൽ കീഴടക്കണം എന്ന  വെല്ലുവിളി.. ഭയം കൂടാതെ സാക്ഷ്യം നല്കുവാനുള്ള മനസ്സുറപ്പ്...അങ്ങനെ അവന്റെ ഭാവങ്ങളിലെല്ലാം ഒരു നവ്യ പ്രകാശം..
ഈശോയുടെ  മുൻപിൽ  കീഴടങ്ങലിന്റെ ഒരു സുഖം..
അതായിരുന്നു അവന്റെ സൌഖ്യം.
           ഗുരു എങ്ങോ മറഞ്ഞു..വിശുദ്ധ   ഗ്രന്ഥം പിന്നീടും പലയിടത്തും ഗുരുവിനെ അവതരിപ്പിക്കുന്നുണ്ട്...സൗഖ്യമായി, ശാന്തിയായി, സമൃധിയായി, സഹനമായി, മരണത്തെ ജയിക്കുന്ന ഉയിർപ്പായി.
          എന്നാൽ തളർവതരോഗിയുടെ ഇടവേളകൾ ഏതൊരു ക്രൈസ്തവ ജീവിതത്തെയും ചലിപ്പിക്കണം, ചിന്തിപ്പിക്കണം , ധ്യനിപ്പിക്കണം..,സൗഖ്യത്തിന്റെ  നിമിഷത്തിലും അവൻ തിരിച്ചറിയാതെ പോയ സത്യം തുടർന്നങ്ങോട്ട് അവനെ ആലോസരപ്പെടുത്തിയിരിക്കാം.. ഈശോയെ അനുഗമിക്കാൻ തീർച്ചയായും അവനെ പ്രേരിപ്പിച്ചിരിക്കാം...ഒരുപക്ഷെ  ആ തേടലുകൾ വീണ്ടും ദേവാലയത്തിൽ വച്ചു ഈശോയെ കണ്ടുമുട്ടാൻ അവനെ സഹായിച്ചിരിക്കാം..ഗുരുമുഖത്തെ പ്രബോധനങ്ങൾക്കായ്‌ അവൻ കാതോർത്തിരിക്കാം..അപ്പോഴും ഈശോ  ഒന്നേ പറയാനുള്ളൂ ,
  ഇതാ നീ സൌഖ്യം പ്രാപിച്ചിരിക്കുന്നു.. കൂടുതൽ മോശമയാതോന്നും സംഭവിക്കാതിരിക്കാൻ മേലിൽ പാപം ചെയ്യരുത്(യോഹന്നാൻ 5:15)
    ഒരു ദൈവാനുഭവവും അവസാനത്തെതല്ല..ദൈവാനുഭാവത്തിൽ നിന്ന് അടുത്ത ദൈവാനുഭവത്തിലെക്കുള്ള ഇടവേളകൾ ഉത്തരവാദിത്തം നിറഞ്ഞതാണ്‌..പാപവഴികളുടെ ഉപേക്ഷയാണ്..ഈശോയെ  അറിയുംതോറും അടുക്കുന്നു.. അടുക്കുന്തോറും അറിയുന്നു..ആ അറിവുകൾ ഒരിക്കലും അവസാനിക്കുനില്ല..അവനിലെ ആഴങ്ങളിലെക്കുള്ള എത്തിനോട്ടങ്ങൾ മാത്രം..
              ബേത്സഥായിൽ ഒരു ദാഹത്തോടെ ഞാൻ വീണ്ടുമെത്തി..തീവ്രമായി എന്റെ ഗുരുവിനെ ആഗ്രഹിച്ചു കൊണ്ട്..പ്രതീക്ഷകളുടെ നാളങ്ങൾ തെളിയിച്ചുകൊണ്ട്...ഇനിയും ദൈവാനുഭാവങ്ങളാൽ നിറയാൻ..എന്റെ ആത്മീയ തളർച്ചകളെ ബലപ്പെടുത്താൻ..പാപ ഞരമ്പുകളെ  തളർത്താൻ.. അതുവഴി എന്റെ
ഗുരുവിനെ തിരിച്ചറിയുവാൻ..
ആ ഗുരുവിന്റെ സ്വരം എനിക്കും ഒരു ഉണർത്തുപാട്ടാണ്..
"കൂടുതൽ മോശമയതോന്നും സംഭവിക്കാതിരിക്കാൻ മേലിൽ പാപം ചെയരുത് "
"ഗുരുവേ പാപിയായ എന്റെമേൽ കനിയണമേ!!!,, ആമേൻ "
ഈ ലേഖനം എഴുതിയത് . സിഫി എടാട്ടുകാരന്‍

Wednesday, October 16, 2013

എന്റെ കാരുണ്യകൂടാരം


നിന്റെ പാപം എത്ര കടും ചുമപ്പ്ആണെങ്കിലും ഞാനത് മഞ്ഞു പോലെ വെളുപ്പിക്കാം'
                   ആ പ്രതിധ്വനിയുടെ അടിസ്ഥാനം തേടിയുള്ള അലച്ചിലുകൾ എന്നെ കൊണ്ടെത്തിച്ചത് ഈ കാരുണ്യകൂടാരത്തിലാണ്....ഇന്നലകളിൽ ഞാൻ അറിഞ്ഞ പാപമോചന കൂദാശയുടെ പാവനത അനുഭവവേദ്യമാകുന്നത് ഈ കൂടാരങ്ങളിലെ ജാലവിദ്യയും ജാലവിദ്യക്കാരനും പുതിയ തിരിച്ചറിവുകൾ ആകുമ്പോഴാണ്...സൃഷ്ടികൾ സൃഷ്ടാവിങ്കലെക്കുള്ള യാത്ര....ഈ യാത്രയുടെ ആരംഭത്തിലും ദൈവസ്നേഹത്തിന്റെ പരിലാളനയുണ്ട്...കാരണം,
      പിതാവിൽ നിന്ന് വരം ലഭിച്ചാലല്ലാതെ എന്റെ അടുക്കലേക്കു വരാൻ ആര്ക്കും സാധിക്കുകയില്ല(യോഹന്നാൻ 6:65)

   "എന്റേയും  നിന്റെയും ആത്മാവുകളുടെ വിങ്ങലുകൾക്കു ദാഹശമനിയെകുന്ന ഉറവകളാണ്  ഈ കാരുണ്യകൂടാരങ്ങൾ"
         തിരഞ്ഞെടുത്ത ഇസ്രായേൽ ജനതയിൽ  ഞാനും നീയും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഇത് നമുക്കുള്ളതാണ്......
      'ഇസ്രയേലെ  നീ ശത്രു രാജ്യത്ത് അകപ്പെടാൻ എന്താണ് കാരണം??വിദേശത്ത് വച്ച് വാർദ്ധക്യം പ്രാപിക്കുന്നതെന്തുകൊണ്ട്?മൃതരോടൊപ്പം അശുദ്ധനാകാൻ കാരണമെന്ത്?പാതാളത്തിൽ പതിക്കുന്നവരോടൊപ്പം നീ ഗണിക്കപ്പെടുന്നതെന്തുകൊണ്ട്???ജ്ഞാനത്തിന്റെ ഉറവിടം നീ പരിത്യജിച്ചു.....(ബാറൂക്ക് 3:10-12)
             സഹോദര ബന്ധത്തിന്റെ നൂലിഴകളാൽ കെട്ടുപിണയുന്ന നമ്മുടെ ലോകത്ത് ശത്രു ആ പഴയ വഞ്ചനയുടെ സർപ്പവും.,ശത്രു രാജ്യമെന്നാൽ അവന്റെ പൈശാചിക സാമ്രാജ്യവുമാണ്....എന്റെ കർത്താവു കുരിശു മരണത്താൽ നേടിത്തന്ന നന്മയുടെ താവളങ്ങൾ ഞാൻ അന്യമാക്കിയപ്പോഴെല്ലാം ഞാൻ വിദേശത്ത് അകപ്പെട്ടു.....തിരിച്ചുവരവുകൾ കുറഞ്ഞതിനാലാകണം ഞാനവിടെ വൃദ്ധനായത്....പാപങ്ങളാൽ ദ്രവിച്ചു തുടങ്ങിയ ആത്മാക്കളുടെ സഹവാസം എന്നെയും നിരന്തരം അശുദ്ധനക്കിക്കൊണ്ടിരുന്നു...പാതാളത്തിലെക്കുള്ള കണക്കെടുപ്പിൽ ഞാനും ഉൾപ്പെട്ടു....കാരണം എന്റെ കർത്താവിനെ ഞാനെന്നേ  കൈവിട്ടിരുന്നു.....
    പച്ചയായ പുതിയ പുല്തടങ്ങളിലേക്ക് എന്റെ ഇടയൻ കരുതലോടെ വൽസല്യമോടെ നയിക്കുന്നുവെങ്കിലും അതിനുമപ്പുറത്തെ വിശാല ലോകത്തേക്കുള്ള എന്റെ കുതിച്ചു ചാട്ടങ്ങൾ ഇടയന്റെ കാന്ത വലയത്തിൽ നിന്ന് എന്നെ അകറ്റികൊണ്ടിരുന്നത് ഞാൻ അറിയാതെ പോയി.....'ഞാനൊന്നു തിരിഞ്ഞു നോക്കിയെങ്കിൽ,,, ചാട്ടുളിപോലെയാ നോട്ടം എന്റെ ഇടനെഞ്ചിനെ പൊള്ളിച്ചിരുന്നെങ്കിൽ,,,'എന്നാൽ എന്റെ ദൈവം എന്നേക്കാൾ എന്നെ അറിയുന്നു...അതുകൊണ്ട് അവിടുന്ന് ഇപ്രകാരം പറഞ്ഞു...."മുലകുടിക്കുന്ന കുഞ്ഞിനെ അമ്മക്ക് മറക്കാനാകുമോ??പെറ്റമ്മ പുത്രനോട് കരുണ കാണിക്കാതിരിക്കുമോ??പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല...ഇതാ നിന്നെ എന്റെ ഉള്ളം കൈയിൽ രേഖപ്പെടുതിയിരിക്കുന്നു...(ഏശയ്യ49:15-16)മലകൾ അകന്നുപോയേക്കാം കുന്നുകൾ മാറ്റപെട്ടേക്കാം എന്നാൽ എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല....എന്റെ സമാധാന ഉടമ്പടിക്ക് മാറ്റം വരുകയില്ല(ഏശയ്യ54:10)
ഈ സ്നേഹജ്വാലകൾ അവന്റെ ആത്മാവിൽ നിന്ന് ആളിപ്പടർന്നതിനലാണ് ഈ ലോക സുഖങ്ങളിലെല്ലാം ഞാൻ മതി മറന്നപ്പോഴും നിസ്സാരലാഭങ്ങൾക്കായി ഞാൻ അവനിൽ നിന്ന് ഓടിയകന്നപോഴും ഒരു വെട്ടപ്പട്ടിപോലെ കിതപ്പോടെ അവനെന്നെ വാരിപ്പുണർന്നത്....എന്നാൽ കടുപ്പമേറിയ എന്റെ പാപഭിത്തികൾ അവന്റെ മുഖം എന്നിൽ നിന്നും മറച്ചു വച്ചു......
''അവന്റെ മുഖ ദർശനതിനായ് കൊതിക്കുംപോഴെല്ലാം എനിക്ക് ചൂണ്ടുപലകയായിരുന്നത്....എന്റെ കാരുണ്യ കൂടരങ്ങളാണ്.....എന്റെ കുമ്പസാര കൂടുകളാണ്""
           എന്റെ കുമ്പസാരങ്ങളെല്ലാം പാപമോചന കൂദാശയായിരുന്നോ??സീമാതീതമായ അവന്റെ കാരുണ്യകടാക്ഷത്തിനു എന്നെ യോഗ്യനാക്കിയിരുന്നോ???
      "ആത്മാവിൽ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുംപോൾ വിറക്കുകയും ചെയ്യുന്നവനെയാണ് ഞാൻ കടക്ഷിക്കുക(ഏശയ്യ66:2)"
     സീനായ് മാമലയിൽ ദൈവം മോശക്കെകിയ പത്തു പ്രമാണങ്ങളും പരിശുധാത്മാവിൽ നയിക്കപ്പെടുന്ന കർത്താവിൻറെ മണവാട്ടിയായ തിരുസഭയുടെ അഞ്ചു പ്രമാണങ്ങളും എന്നെയും നിന്നെയും എന്നെകിലും വിറപ്പിചിട്ടുണ്ടോ?ഞാനും നീയും പാപികളിൽ ഏറ്റവും പാപിയും നിസ്സാരരിൽ നിസ്സാരനും അശുദ്ധാരിൽ അശുദ്ധനും  ബലഹീനരിൽ ബലഹീനനും ആണെന്നുള്ള ബോധ്യം എന്നെങ്കിലും നമ്മുടെ കണ്ണുകളെ ഈറനാണിയിപ്പിച്ചിട്ടുണ്ടോ??????
   വളരെ രസകരവും വിചിത്രവും പരിചിതവുമായ ചില ഓർമ്മകൾ,........"അവൻ പോകുമ്പോൾ ജനങ്ങൾ ചുറ്റും കൂടി അവനെ തിക്കിയിരുന്നു....അപ്പോൾ പന്ത്രണ്ടു വര്ഷമായി രക്തസ്രവമുണ്ടായിരുന്നവളും ആർക്കും സുഖപ്പെടുത്താൻ കഴിയതിരുന്നവളുമായ ഒരു സ്‌ത്രീ പിന്നിലൂടെ വന്ന് അവന്റെ വസ്ത്ര വിളുമ്പിൽ സ്പർശിച്ചു...തൽക്ഷണം അവളുടെ രക്തസ്രാവം നിലച്ചു...അവൾ സൌഖ്യമുള്ളവളായി....(ലൂക്കാ 8:43-45)
           ജനക്കൂട്ടത്തിന്റെ നടുവിലായിരുന്ന ഈശോയുടെ വസ്‌ത്രവിളുമ്പിൽ പലരും സ്പർശിച്ചിരിക്കാം.....എന്നാൽ സുഖപ്പെട്ടത് രക്തസ്രാവക്കാരി മാത്രം.....'കുമ്പസാര കൂടിനരികെ നിര നിരയായ് ഞാനും നീയും പലവട്ടം നിന്നിരിക്കാം.......എന്നാൽ അവൻ സ്വന്തമാക്കിയതും,,,,, സുഖപ്പെട്ടതും.....?????
      "നിന്റെ തീവ്രമായ അനുതാപം......തീക്ഷ്ണമായ ആഗ്രഹം...എളിമയുടെ കൂപ്പുകൈകൾ...."

    പിന്നെ കലപ്പയിൽ കൈ വച്ചിട്ടു പിന് തിരിയത്തവനെ പോലെ " ഇനിമേൽ ഞാൻ അല്ല ക്രിസ്തുവാണ്‌ എന്നിൽ ജീവിക്കുക"എന്നാ ദൃഡമായ തീരുമാനം..
        സുഹൃത്തേ തീർച്ചയാണ്,,,നീ ഈ കാരുണ്യ കൂടാരത്തിന്റെ വാതിലിലൂടെ നിത്യരക്ഷയിലേക്കു നടന്നു തുടങ്ങിയിരിക്കുന്നു...
   പക്ഷെ ഓർക്കുക,,ഈ യാത്രയിൽ ഹരം കൊള്ളിക്കുന്ന അത്തിപഴങ്ങൾ ഉണ്ടായേക്കാം ...ലഹരി പിടിപ്പിക്കുന്ന വീഞ്ഞ് നിറച്ച കല്ഭരണികൾ കണ്ടേക്കാം....പതറരുത്....നിന്റെ ആശ്രയം കർത്താവിൽ ആയിരിക്കുക...കാരണം "കർത്താവിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും...അവൻ കഴുകാൻമാരെ പോലെ ചിറകടിച്ചുയരും...അവർ ഓടിയാലും ക്ഷീണിക്കുകയില്ല...നടന്നാൽ തളരുകയുമില്ല..(ഏശയ്യ40:31)"
    വരുവിൻ എന്നെയും നിന്നെയും പവിത്രമാക്കുന്ന കുമ്പസരമെന്ന മഹനീയ കൂദാശയിലൂടെ നമുക്ക് രമ്യതപ്പെടം.....ദൈവത്തിൽ നിന്ന് അകലാൻ കാണിച്ചതിന്റെ പത്തിരട്ടി തീക്ഷണതയോടെ നമുക്ക് അവിടുത്തെ തേടാം...


ഈ ലേഖനം എഴുതിയത് . സിഫി എടാട്ടുകാരന്‍