Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Friday, October 11, 2013

കര്‍ത്താവെ, നിന്റെ കാഴ്ച എത്രയോ ശ്രേഷ്ഠം


എന്റെ കാഴ്ചകളുടെയും അവന്റെ കാഴ്ചകളുടെയും അന്തരവും അവന്റെ കാഴ്ചകളുടെ ആഴവും ഞാനറിയുവാന്‍ തുടങ്ങിയത് ഇവിടെ നിന്നാണ്.
"പീലിപ്പോസ് നിന്നെ വിളിക്കുന്നതിനു മുന്‍പേ അത്തിമരത്തിന് ചുവട്ടില്‍ ഇരിക്കുമ്പോള്‍ നിന്നെ ഞാന്‍ കണ്ടു.."
വ്യക്തിപരമായി അറിയുന്നതും അളക്കുന്നതുമായിരുന്നു അവന്റെ കാഴ്ചശക്തി.കാണപ്പെടാതെ പോകുന്നതും കാണേണ്ടവയും കാണുന്നതായിരുന്നു അവന്റെ കാഴ്ചശക്തി..."നാഥനയേല്‍ നീയെത്ര ഭാഗ്യവാന്‍..നിന്നെ കാണുവാനുള്ള അതെ ദൂരമായിരിക്കാം നിനക്ക് അവനെ കാണുവാനും.,എന്നിട്ടും നാഥനയേല്‍ നീയെന്തേ..??"
നാഥനയേലിന്റെ കാഴ്ച കുറവുകളുടെ കാരണതെക്കള്‍ ഞാന്‍ ഉള്‍ക്കൊള്ളാന്‍ ആഗ്രഹിച്ചത് ക്രിസ്തുവിന്റെ കാഴ്ചകളുടെയും ഉള്കാഴ്ചകളുടെയും വിശാലതയാണ്‌..'നാഥനയേല്‍ ബലഹീനതകളും പരിമിതികളും നിറഞ്ഞ നന്മയുള്ള ഒരു സാധാരണ മനുഷ്യന്റെ പ്രതീകമാകാം..എന്നാല്‍ അവനെയും അതുപോലെ പലരെയും ഒടുവില്‍ ഏവരെയും കണ്ടെത്തുന്ന ക്രിസ്തുവിലെ ദൈവീക ഭാവത്തിനും കാഴ്ചശക്തിക്കും ഒരു കാന്തിക വലയത്തെക്കള്‍ ആകർഷതയുണ്ട്.അവന്റെ കാഴ്ചകളുടെ അവലോകനങ്ങളിലെല്ലാം ഞാന്‍ അറിഞ്ഞത് പ്രതാശയുടെ തുടിക്കുന്ന സത്യങ്ങളാണ്..എന്നിലെ ഭൌതിക മനുഷ്യനെ ഒരേ സമയം തല്ലലും തലോടലുംഎകുന്ന ആശ്ചര്യപ്പെടുത്തുന്ന തിരിച്ചറിവുകള്‍..
ജീവിതത്തിന്റെ തുടർകാഴ്ച്ചകൾ കൂടെനിന്ന് കാണുവാന്‍ അവന്‍ ആദ്യം കൂടെ കൂട്ടിയത് ആ നാലുപെരെയാണ്..പത്രോസ്..അന്ത്രയോസ്..യാകോബ്.. യോഹന്നാന്‍..വഞ്ചിയുടെയും വലയുടെയും ഇടയില്‍ സ്വജീവിതം ഒതുക്കിയവര്‍.ക്രിസ്തുവിന്റെ കണ്ണുകള്‍ നിസ്സാരരായ ആ മുക്കുവരെ കണ്ടെത്തുകയായിരുന്നു.. ക്രിസ്തു കണ്ടത് അവരിലെ അറിവില്ലായ്മയോ??ഒന്നുമില്ലയ്മയോ??നിഷ്കാപട്ട്യമോ??വിനീത ഹൃദയമോ?? രണ്ടു വാക്കില്‍ ഒരായിരം രഹസ്യങ്ങള്‍ അവന്‍ ഒളിപ്പിച്ചു.."എന്നെ അനുഗമിക്കുക.." ഞാനയിരുന്നുവെങ്കില്‍ നിര നിരയായി മറുചോദ്യങ്ങള്‍ അയച്ചേനെ..ആരാണ്??എന്തിനാണ്??എങ്ങോട്ടാണ്??ഒടുവില്‍ ലാഭ കൊതിയോടെ എന്ത് കിട്ടും??
'ദൈവം തിരിച്ചറിവുകള്‍ നല്‍കുന്നത് എളിമ നിറഞ്ഞ ഹൃദയങ്ങളിലാണ്‌..അതിനാലയിരിക്കം ക്രിസ്തുവിന്റെ കണ്ടെത്തലുകളെ പൂർതീകരിക്കുന്ന വിധം എല്ലാം ഉപേക്ഷിച്ച്, ജന്മം നല്‍കിയ പിതാവിനെ പോലും മറന്നു ദൈവപുത്രനോടൊപ്പം അവര്‍ ഇറങ്ങി തിരിച്ചത്..'
എന്റെ ആത്മാവിനെറ്റ പ്രഹരങ്ങളില്‍ ആദ്യത്തേതായിരുന്നു അത്.."ചങ്കൂറ്റമുണ്ടോ അവനോടൊപ്പം നിനക്കും നടക്കുവാന്‍??നിന്നെയും കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അവന്റെ കണ്ടെത്തലുകള്‍ പൂര്‍ത്തീകരിക്കപ്പെടാന്‍ അവനോടൊപ്പം നിനക്കും ചേര്ന്നു നില്‍ക്കാനാകുമോ??
ക്രിസ്തു കാഴ്ചകളില്‍ ഇല്ലായ്മ നിറഞ്ഞവനും നന്മ നിറഞ്ഞവനും നിഷ്കളങ്കനും മാത്രമായിരുന്നില്ല..,ധാരാളിത്തവും മുതലാളിത്തവും കാർക്കശ്യവും നിറഞ്ഞ ചുങ്കക്കാരന്‍ ലെവിയും സക്കെവുസും ഉള്‍പ്പെട്ടിരുന്നു..അന്ന് സക്കെവൂസ് ഓര്‍ത്തിരിക്കില്ല..,സൃഷ്ടികള്‍ക്ക് സൃഷ്ടവസ്തുക്കളാല്‍ സൃഷ്ടാവില്‍ നിന്ന് മറഞ്ഞിരിക്കാനകില്ല എന്ന്..തന്റെ കുറവുകളുടെ വേദനകളും നിരാശകളും ഒരു സിക്കമൂര്‍ മരത്തില്‍ മറയ്ക്കുവാന്‍ ശ്രമിച്ച സക്കെവൂസ് പക്ഷെ ക്രിസ്തുവിനെ കാണാന്‍ ആഗ്രഹിച്ചിരുന്നു..ചുങ്കകാരന്‍ ലേവി ക്രിസ്തുവിനെ കാണാന്‍ ആഗ്രഹിചില്ലയിരിക്കാം..,എന്നാല്‍ ക്രിസ്തുവിനു ഇവരെയും കണ്ടെത്തെണമായിരുന്നു...ക്രിസ്തുവിനു സകലരെയും നേടണമായിരുന്നു ..
"നിഷ്കാപട്ട്യങ്ങളെയും നിഷ്കളങ്കതയും ഒപ്പം കളങ്കിത ഹൃദയങ്ങളും കൂട്ടിപിടിച്ചു കറ കഴുകി പിതാവിലേക്ക് ചേർത്തു വയ്ക്കുന്ന ദിവ്യമായ കണ്ടെത്തലുകള്‍.."
അവിടെയും ക്രിസ്തുവിന്റെ കണ്ടെത്തലുകള്‍ രക്ഷകരമായത് രണ്ടു കുടുംബങ്ങളിലും ക്രിസ്തു വിരുന്നിനെത്തിയപ്പോഴും അവിടെ പങ്കു വയ്ക്കലിന്റെ ആനന്ദം നുകര്ന്നപോഴുമാണ്.. "അവന്‍ നിന്നെ കണ്ടെത്തിയിട്ടും ഇനിയും നീ രക്ഷിക്കപ്പെട്ടിലെങ്കില്‍ അവന്റെ ന്യായ പ്രമാണങ്ങള്‍ നിന്നെ തെല്ലും സ്പര്ശിച്ചിട്ടില്ലെന്നും നിനക്കുള്ളതൊന്നും ഇതുവരെ വിഭജിക്കപ്പെട്ടിട്ടില്ലെന്നും സാരം.."
ഒരിക്കല്‍ ഒരു അത്തിവൃക്ഷത്തെയും അവന്‍ കണ്ടെത്തി..ഇലകളുടെ സമൃദ്ധിയിലും ഒന്നും നല്‍കാതെ അവനെ കബളിപ്പിച്ച അത്തിവൃക്ഷം..ഒരു തക്കീതോടെ ആ അത്തിവൃക്ഷം എന്നെ ഒര്മാപ്പെടുതുന്നത് എന്തായിരിക്കാം??..."അവന്റെ കണ്ടെത്തലുകളെ അവഗണിക്കാതെ അവന്റെ സൂക്തങ്ങളെ മനനം ചെയ്തു മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലം പുറപ്പെടുവിക്കുക എന്നതല്ലേ??മറ്റൊരിക്കല്‍ ഒരു വിധവയെയും അവള്‍ നിക്ഷേപിച്ച ഭണ്ടാരത്തിലെ ചെമ്പുതുട്ടിനെയും അവന്‍ കണ്ടു..ദരിദ്രമായ ജീവിതാവസ്ഥകളിലും സര്‍വവും ഈശ്വരന് സമര്‍പിച്ച വിധവയും ആ കാണിക്ക കണ്ട ക്രിസ്തുവും പഠിപ്പിച്ചതെന്തയിരിക്കാം??, 'നിനക്ക് ലഭിക്കപ്പെട്ട ശാരീരികവും മാനസികവും ആത്മീയവും ആയതെല്ലാം ദൈവത്തിനു സമര്‍പ്പിക്കുകയെന്നും നിന്റെ ഉരുകിയ ഹൃദയര്‍പ്പണം ദൈവത്തിനു സ്വീകാര്യമായ ബലിയാണ് എന്നുമല്ലേ?'
"എന്റെ കര്‍ത്താവിന്റെ കാഴ്ചകളും ഉള്കഴ്ചകളും എത്രയോ ശ്രേഷ്ഠം ... "ഇനിയും ഞാന്‍ കാണാതെ പോകുന്ന എന്റെ ദൈവത്തിന്റെ വൈവിധ്യങ്ങളായ വിശിഷ്ട കണ്ടെത്തലുകള്‍ ...."ഉള്ളവനെയും ഇല്ലാത്തവനെയും കാണുന്നവന്‍ .."പാപിയും നീതിമാനെയും കാണുന്നവന്‍...അതെ...എന്നെയും നിന്നെയം ഏവരെയും സൂക്ഷ്മമായി കാണുന്നവന്‍..."
'കര്‍ത്താവിന്റെ കണ്ണുകള്‍ സൂര്യനെക്കാള്‍ ആയിരം മടങ്ങ്‌ പ്രകാശമുള്ളവ..' കലങ്ങിയ കണ്ണുകളോടും ഹൃദയത്തോടും കൂടെ ഞാനിന്നു ഓര്‍ക്കുന്നു..നാഥനയെലിനെ പോലെ നിഷ്കപടനല്ലെങ്കിലും ക്രിസ്തു എന്നെയും എപ്പോഴും കാണുന്നു..വ്യക്തിപരമായി അറിയുന്നു..എന്റെ അനുവാദത്തിനായി കാത്തുനില്‍ക്കുന്നു...."നിന്നിലെ കര്‍ത്താവിന്റെ കണ്ടെത്തലുകള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത് അവനോട ചേര്ന്നു നില്‍ക്കാനുള്ള നിന്റെ മൌനനുവാദത്തില്‍ ആണ്.."
എന്റെ കൊച്ചു അര്‍പ്പനങ്ങളെല്ലാം നെഞ്ചോട്‌ ചേര്‍ത്ത് ഹൃദയ വാതിലില്‍ എന്നെ കണ്ടെത്തിയ ക്രിസ്തു നില്ക്കുന്നുണ്ടോ??എന്നെ അനുഗമിക്കുക എന്നൊരു സ്വരം ഞാന്‍ കേള്‍ക്കുന്നുണ്ടോ??എന്റെ ഭവനത്തില്‍ വിരുന്നുകാരനാകാന്‍ അവന്റെ മനസ്സ് തുടിക്കുന്നുണ്ടോ?? ഇത്രയേറെ സ്നേഹിച്ചിട്ടും നന്മയുടെ നല്ല ഫലങ്ങള്‍ നല്‍കാത്ത എന്നെ കോപത്തോടെ ശകാരിക്കുന്നുണ്ടോ??അവന്റെ കാഴ്ചകളുടെയും ഉള്കാഴ്ചകളുടെയും ആഴങ്ങള്‍ എന്നില്‍ തിരിച്ചറിവുകള്‍ വിരിയിച്ചപോള്‍ എന്നിലും ഒരു വിചിന്തനം ഒരുങ്ങി..ഒപ്പം നിന്നിലും...... ഈ ലേഖനം എഴുതിയത് .
സിഫി എടാട്ടുകാരന്‍

Tuesday, October 8, 2013

ആരാണെന്നെ സ്‌പര്‍ശിച്ചത്‌


സിനഗോഗധികാരികളുടെ വീട്ടിലേക്കായിരുന്നു അവന്റെ യാത്ര. അവനെ കേള്‍ക്കാന്‍ കാത്തിരുന്ന ജനക്കൂട്ടം തിക്കിത്തിരക്കി ഒപ്പം നടന്നുനീങ്ങി. ഈ ആള്‍ക്കൂട്ടത്തിലാണവള്‍ ധൈര്യപൂര്‍വ്വം അടുത്തുകൂടിയത്‌; പഴയനിയമ കല്‌പനകളെ  തൃണവല്‍ഗണിച്ചുകൊണ്ട് പന്ത്രണ്ട്
വര്‍ഷങ്ങളായിട്ടവള്‍ രോഗിയാണ്‌. നിലയ്‌ക്കാത്ത രക്തസ്രാവം, അസ്വസ്ഥതയും അപകര്‍ഷതയും ദു:ഖവും അവള്‍ക്ക്‌ കൂട്ടിനുണ്ട്‌. ആരുടെയും മുന്നില്‍ വന്നുപെടാനവള്‍ക്കിഷ്ടമില്ല. പക്ഷേ, ഏതോ ഒരു ധൈര്യത്തോടെയാണ്‌ അന്നവള്‍ ഗുരുസവിധമണഞ്ഞത്‌. ഗുരുവിനെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും നേരില്‍ കാണുന്നത്‌ ഇത്‌ ആദ്യമായാണ്‌. ഗുരുവിന്റെ ചാരത്ത്‌ കഷ്ടപ്പെട്ടണഞ്ഞ അവളുടെ ഉള്ളിലൊരു തേങ്ങല്‍: "ഗുരുവിന്റെ അടുത്തു നില്‍ക്കാന്‍ ഞാനൊരശുദ്ധയല്ലേ"? അവളിലെ ആത്മസംഘര്‍ഷം പുതിയ വെളിപാടുകള്‍ക്ക്‌ വഴിമാറി. അവളുടെ മനസ്സില്‍ ഒരു രൂപം, ചിന്തയില്‍ ഒരു കാര്യം. പ്രവര്‍ത്തിയില്‍ ഒരു ലക്ഷ്യം: ഗുരുസ്‌പര്‍ശം! ആള്‍ക്കൂട്ടത്തിന്റെ ആരവത്തിലും വിശ്വാസം അവളെ നയിച്ചു. വിശ്വാസത്തികവില്‍ അവള്‍ ഗുരുവിന്റെ വസ്‌ത്രവിളുമ്പില്‍ തൊട്ടു. ഫലമോ രോഗവിമുക്തി. പച്ചമണ്ണില്‍ കുഴച്ചെടുത്ത ആദിമനുഷ്യരൂപത്തിന്‌ ജീവസ്‌പര്‍ശം നല്‍കിയ ദൈവഹൃദയത്തിന്റെ സ്‌പന്ദനം വീണ്ടും ആവര്‍ത്തിച്ചു. വിശ്വാസത്തികവിലൊരു പുന:സൃഷ്ടി!  
ഗുരുവിന്റെ സ്വരം ഉയര്‍ന്നു. "ആരാണെന്നെ സ്‌പര്‍ശിച്ചത്‌"? ആ ചോദ്യത്തിന്റെ ആഴമറിയാന്‍ ആള്‍ക്കൂട്ടത്തിനായില്ല. "ആരാണ്‌ നിന്നെ സ്‌പര്‍ശിക്കാത്ത"തെന്ന മറുചോദ്യമാണവിടെ ഉയര്‍ന്നത്‌. ദൈവഹൃദയത്തില്‍ സ്‌പര്‍ശനം നല്‍കാന്‍ കൃപ ലഭിച്ചവള്‍ കാല്‍ക്കല്‍ വീണുത്തരം നല്‍കി. പിന്നെ ഗുരുവിന്റെ സാന്ത്വനമൊഴികള്‍: "മകളെ നിന്റെ വിശ്വാസം....." (ലൂക്കാ: 8 : 4 - 8).

"ആള്‍ക്കൂട്ടം ഇന്നും ഗുരുവിന്റെ ചാരത്തണ്ട് . വര്‍ഷങ്ങള്‍ പിന്നിടുന്തോറും ആള്‍ക്കൂട്ടത്തിന്റെ തിരക്ക്‌ ഏറിവരുന്നേയുള്ളൂ. പക്ഷെ ആരുണ്ട് , അവനെ തിരയാന്‍? ഗുരുഹൃദയത്തില്‍ സ്‌പര്‍ശിക്കാന്‍ കഴിയുന്നവര്‍ വിരളം. വിശ്വാസത്തിന്റെ ആഡംബരഭാവങ്ങളിന്നേറിവരുന്നു. വിശ്വാസികള്‍ ദൈവത്തെ ആഭരണങ്ങണിയിക്കുന്ന തിരക്കിലാണ്‌. ഞായറാഴ്‌ചകളിലും കടമുള്ള ദിനങ്ങളിലും പ്രത്യേകമണിയുന്ന "ദൈവാഭരണങ്ങള്‍" ഇട ദിവസങ്ങളിലഴിച്ചു പെട്ടിയിലാക്കുന്നു. വീണ്ടുമൊരു കടമുള്ള ദിനം വന്നെത്തുംവരെ. 
ആള്‍ക്കൂട്ടത്തില്‍ ആരെങ്കിലും തന്നെയൊന്നു തൊടുന്നുണ്ടോയെന്ന്‌ ദൈവം അന്വേഷിക്കുന്നു. അനൂഗ്രഹം പേറി കനിവുള്ള ഹൃദയവുമായി ഗുരുവിന്ന്‌ കാത്തിരിക്കുകയാണ്‌ വഴിയോരത്ത്‌. ദൈവത്തെ തൊട്ടെന്ന ഭാവത്തിലാണ്‌ പലരുടെയും സഞ്ചാരം. പാപങ്ങളുടെ വിഴുപ്പുഭാണ്ഡങ്ങളും അഴിക്കാത്ത മാറാപ്പും മനുഷ്യനിന്ന്‌ പ്രിയപ്പെട്ടവ തന്നെ. ഗുരുസന്നിധേ ഇതൊന്നിറക്കിവച്ചാല്‍ അനുഗ്രഹധാരയവിടെ ഒഴുകിയെത്തും. 
ഒരു ദൈവസ്‌പര്‍ശം കൊതിച്ച്‌ ആള്‍ക്കൂട്ടത്തിലും പാതയോരത്തും ഇന്ന്‌ ഏറെപ്പേരുണ്ട്. ജീവിതത്തിന്റെ തിരക്കേറിയ നാല്‍ക്കവലകളില്‍ നട്ടം തിരിയുന്നവര്‍, ആരോരുമില്ലാത്ത ജനപഥങ്ങള്‍, ഏകാന്തതയുടെ കയ്‌പുനീരു കുടിക്കുന്നവര്‍... ഈ തകര്‍ന്ന ജനഹൃദയങ്ങളില്‍ ഗുരുസ്‌പര്‍ശനവുമായി കാത്തുനില്‍ക്കാന്‍ നമുക്കാവണം. നമ്മുടെ വസ്‌ത്രത്തിന്റെ വിളുമ്പില്‍ പിടിച്ചുവലിക്കുന്ന നിര്‍ജ്ജീവ ദേഹങ്ങളില്‍ മൃദുസ്‌പര്‍ശനമേകാന്‍ എനിക്കാവണം. 
ജായ്‌റോസിന്റെ മകളെ പുനര്‍ജീവിപ്പിക്കാനുള്ള യേശുവിന്റെ യാത്രയില്‍ ആരും ശ്രദ്ധിക്കാത്ത ഒരു കഥാപാത്രമുണ്ട്‌,  ഒരു ദൂതന്‍, പാതിവഴിയില്‍ ജായ്‌റോസിന്‌ മരണവാര്‍ത്ത കൊണ്ടുവരുന്നവന്‍. സിനഗോഗധികാരിയുടെ വീട്ടില്‍നിന്നും വരുന്നവന്‍.

അയാള്‍ ജായ്‌റോസിനെ അറിയിക്കുന്നത്‌ ദു:ഖവാര്‍ത്തയാണ്‌. "നിന്റെ മകള്‍ മരിച്ചുപോയി, ഗുരുവിനെ ഇനിയും ബുദ്ധിമുട്ടിക്കേണ്ട". 
അവന്റെ ഈ വാക്കുകള്‍ അവന്റെ മനോഗതത്തെ വെളിപ്പെടുത്തുന്നു. അതായത്‌ രോഗിയായിരുന്നവളെ സുഖപ്പെടുത്താന്‍ വരുന്നതില്‍ കാര്യമുണ്ടായിരുന്നു. എന്നാലിപ്പോള്‍ അവള്‍ മരിച്ചുകഴിഞ്ഞശേഷം വന്നതുകൊണ്ട് ഫലമില്ല. 

പക്ഷെ ഉടനെവന്നു യേശുവിന്റെ മറുപടി: "ഭയപ്പെടേണ്ട ; വിശ്വസിക്കുക മാത്രം ചെയ്യുക". 

മനുഷ്യമനസ്സിന്റെ സത്യമാണ്‌ ഗുരു ഇവിടെ വിവരിക്കുന്നത്‌. ഞാന്‍ ഒരാളില്‍ വിശ്വാസമര്‍പ്പിച്ചാല്‍, ആ വ്യക്തിയെ ശരണപ്പെട്ടാല്‍, എനിക്കുവേണ്ടി  എന്ത്‌ ക്ലേശവും സഹിക്കുന്നതിന്‌ അയാള്‍ക്ക്‌ മടിയുണ്ടാവില്ല. "നീ എന്നില്‍ വിശ്വാസമര്‍പ്പിച്ചാല്‍ എനിക്കത്‌ ബുദ്ധിമുട്ടാവില്ല"!

പകലന്തിയോളം ജോലിചെയ്‌ത അമ്മതന്നെ മകന്റെ രോഗശയ്യക്കരികെ ഉറക്കമിഴച്ചിരിക്കുന്നത്‌ ഇതുകൊണ്ടാണ്‌. ചികിത്സക്കായി പറമ്പും വീടും വിറ്റ്‌ ദരിദ്രരാകുന്നവര്‍ ചെയ്യുന്നതിതാണ്‌. അദ്ധ്വാനിച്ചുണ്ടാക്കിയ കാശ്‌ മുഴുവന്‍ പ്രേയസിക്കായി ഒരുനിമിഷംകൊണ്ട് ചിലവഴിച്ചു തീര്‍ക്കുന്ന വിഡ്‌ഢിത്തം ഇതാണ്‌. നമ്മെ സ്‌നേഹിക്കുന്നവര്‍ക്കായി ഏത്‌ ക്ലേശവും നാം ഏറ്റെടുക്കും. അപരനെ ആത്മാര്‍ത്ഥമായി വിശ്വസിക്കുക, സ്‌നേഹിക്കുക. അപ്പോള്‍ നമുക്കുവേണ്ടി അവന്‍ എന്തുംചെയ്യും. 

വിശ്വാസമുള്ളിടത്ത്‌ പിന്നീട്‌ "പക്ഷേ"കളില്ല. "ചെയ്യാന്‍ പറ്റുമോ" എന്ന സംശയമില്ല. "ശ്ശേ" എന്ന സന്ദേഹമില്ല. എല്ലാം കഴിയും എന്ന ചിന്ത/വിശ്വാസം മാത്രം.




Thursday, September 26, 2013

സിറോ മലബാര്‍ കത്തോലിക്കാ സഭ (മാര്‍ത്തോമ നസ്രാണി സഭ) Part-I


മാര്‍ത്തോമ നസ്രാണി സഭ അല്ലെങ്കിൽ സിറോ മലബാര്‍ സുറിയാനി കത്തോലിക്കാ സഭആഗോള കത്തോലിക്കാ സഭയുടെ ഭാഗമായ ഒരു പൌരസ്ത്യ സഭയാണ്. AD 52-ൽ  കേരളത്തില്‍ വന്ന ഈശോ മിശിഹായുടെ ശിഷ്യനായ വിശുദ്ധ മാര്‍ത്തോമ സ്ലീഹയില്‍ നിന്നും വിശ്വാസം (മാര്‍ഗം ) സ്വീകരിച്ചവരാണ് മാര്‍ത്തോമ നസ്രാണികള്‍ , കേരളത്തിലെ ഏറ്റവും ആദ്യം ക്രിസ്ത്യാനികളായ മാര്‍ത്തോമ നസ്രാണികളുടെ പാരമ്പര്യത്തിലുള്ള സഭയാണ് സിറോ മലബാര്‍ സുറിയാനി കത്തോലിക്കാ സഭ. ഭാരതത്തിന്റെയും അതിന്റെ കവാടതിന്റെയും പാത്രിയർക്കീസ് ആയ പ. മാര്‍ ജോർജ് ആലഞ്ചേരി ബാവായാണ് സഭായുടെ തലവൻ.

മാര്‍ത്തോമ സ്ഥാപിച്ച സഭകള്‍
"It was to a land of dark people he was sent, to clothe them by Baptism in white robes. His grateful dawn dispelled India's painful darkness. It was his mission to espouse India to the One-Begotten. The merchant is blessed for having so great a treasure. Edessa thus became the blessed city by possessing the greatest pearl India could yield. Thomas works miracles in India, and at Edessa Thomas is destined to baptize peoples perverse and steeped in darkness and that in the land of India." – Hymns of St. Ephraem, edited by Lamy (Ephr. Hymni et Sermones, IV).
ഈശോ മിശിഹായുടെ അപ്പസ്തോലനായ തോമാ ശ്ലീഹാ മിശിഹായിക്ക്  ശേഷം ഒന്നാം നൂറ്റാണ്ടിൽ തന്നെ പേര്‍ഷ്യയിലും (പൗരസ്ത്യ സഭ AD37 ) AD 52-ൽ ഭാരതത്തിലും(മലബാര്‍ സഭ ) സുവിശേഷം അറിയിക്കുകയും സഭ സ്ഥാപിക്കുകയും ചെയ്തു . തോമ ശ്ലീഹ സ്ഥാപിച്ച സഭയുടെ പുത്രീസഭയായാണു് പേർഷ്യയിലെ കല്‍ദായ സഭ . AD-410 സസാനിയന്‍ സാമ്രാജ്യം പേര്‍ഷ്യയിലെ സഭയെ ഔയ്ധ്യോഗിഗ സഭ ആയി പ്രക്യാപിച്ചു .ഈ സഭ നൂറ്റാണ്ടിനു മുന്‍പ് റോമാ സാമ്രാജ്യത്തിനു പുറത്തുള്ള രണ്ടു സഭകളില്‍ ഒന്നായിരുന്നു (രണ്ടാമത്തെ സഭ മലബാരിലെത് ).ഇക്കാലത്ത് പേർ‍ഷ്യയിലെ സെലൂക്യ —ക്റ്റെസിഫോൺ എന്ന ഇരട്ടനഗരം പൗരസ്ത്യസഭയുടെ ആസ്ഥാനമായിവികസിച്ചു.
തോമസ്ലീഹ സ്ഥാപിച്ചു എന്നത് കൊണ്ട് തന്നെ മലബാറിലെ നസ്രാണി സഭയും, പേര്‍ഷ്യയിലെ കല്‍ദായ സഭയും സഹോദര സഭകള്‍ ആയിത്തീര്‍ന്നു,തോമാസ്ലീഹായുടെ ശിഷ്യനായ മാര്‍ ആദി യാണ് പേര്‍ഷ്യന്‍ കല്‍ദായ സഭയുടെ നേതൃത്വം തോമസ്ലീഹയ്ക്ക് ശേഷം ഏറ്റെടുത്തത് .മാര്‍ ആദി അദ്ധേഹത്തിന്റെ ശിഷ്യനായ മാര്‍ മാരി എന്നിവര്‍ ചേര്‍ന്നാണ് പ്രസിദ്ധമായ ആദിയുടെയും മാരിയുടെയും കുർബ്ബാന  എന്നറിയപെടുന്ന ആരാധനാ ക്രമം സ്ഥാപിച്ചത് .മാര്‍തോമയുടെആശിർവാധതോടെ അദ്ധേഹത്തിന്റെ ശിഷ്യന്മാര്‍ സ്ഥാപിച്ച ഈ ആരാധനക്രമം മാര്‍ത്തോമ സ്ഥാപിച്ച പൗരസ്ത്യ സഭയും മാര്‍ത്തോമ നസ്രാണി സഭയും സ്വീകരിച്ചു.
            തോമാസിന്റെ നടപടികൾ എന്ന ഗ്രന്ഥം, സുവിശേഷങ്ങൾ കഴിഞ്ഞാൽ തോമാശ്ലീഹായെ സംബന്ധിച്ച ആദ്യ ഗ്രന്ഥമായി കരുതിപ്പോരുന്നു. പ്രസ്തുത കൃതിയെ 9 നടപടികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അതിലെ ആദ്യ എട്ടു നടപടികളിൽ തോമാശ്ലീഹായുടെ പ്രവർത്തനങ്ങളെക്കുറിച്ച്‌ പ്രതിപാദിച്ചിരിക്കുന്നു. അതിൽ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം തോമാശ്ലീഹക്ക്‌ ഇന്ത്യയിലേക്ക്‌ പോകുവാൻ നറുക്ക്‌ വീണെങ്കിലും അദ്ദേഹം അവിടെ ഒഴിച്ച്‌ എവിടെ വേണമെങ്കിലും പോകാം എന്ന് പറയുകയും ചെയ്തു. എന്നാൽ ഈശോ മിശിഹാ സ്വപ്നത്തിൽ വന്ന് അവിടെ പോകുവാൻ പറയുകയും ധൈര്യപ്പെടുത്തുകയും ചെയ്തു. അങ്ങനെ ഇന്ത്യയിൽ എത്തിയ തോമ്മാ ശ്ലീഹാ ഇന്ത്യയൊട്ടുക്കും സുവിശേഷം പ്രചരിപ്പിക്കുകയും കേരളത്തില്‍ വിശ്വാസി സമൂഹങ്ങളും ആരാധനാലയങ്ങളും സ്ഥാപിക്കുകയും ചെയ്തു ,ഇതാണ് മാര്‍ത്തോമ സ്ഥാപിച്ച എഴാരപ്പള്ളികള്‍ എന്നാ പേരില്‍ പ്രശസ്തമായത്‌ . മൈലാപൂര്‍ എന്നാ സ്ഥലത്ത് വച്ച് രക്തസാക്ഷിത്വം വരികുകയും ചെയ്തു.. എന്നാൽ നാലാം നൂറ്റണ്ടിൽ വിശ്വാസികൾ തോമാ ശ്ലീഹായുടെ ഭൗതിക അവശിഷ്ടങ്ങൾ ഉർഹോയിലെക്ക് (ആധുനിക കാല തുർക്കിയിലെ എഡേസ) കൊണ്ടുപോവുകയും സെ. തോമസ് പള്ളീയിൽ സ്ഥാപിക്കുകയും ചെയ്തു. മാർത്തോമ്മാ ശ്ലീഹ കേരളത്തിൽ ഉണ്ടായിരുന്ന  യഹൂദരെ മിശിഹായുടെ അനുയായികൾ ആക്കി മാറ്റി ഇവരാണ് മാർ തോമാ ക്രിസ്ത്യാനികളെന്നും നസ്രാണികൾ (നസ്രായനായ ക്രിസ്തുവിന്റെ അനുയായികൾ എന്ന അർത്ഥത്തിൽ) എന്ന് പിന്നീടു അറിയപെട്ടത്‌ . 
കല്‍ദായ സഭയും കേരള സഭയും
സസനിയന്‍ സാമ്രാജ്യത്തില്‍ നിന്നും ഉള്ള സമ്മര്‍ദം മൂലം പൗരസ്ത്യ സഭ ആഗോള കത്തോലിക്കാ സഭയില്‍ നിന്നും അകലം പാലിച്ചു പോന്നു എന്നാല്‍എഫെസുസ് സുന്ഹധോസില്‍ വച്ച് പൗരസ്ത്യ സഭയില്‍ നിന്നും ഉള്ള നെസ്തോറിയൻ സിദ്ധാന്തംഎന്ന ആശയം തള്ളികളയുകയും അത് ഒരു പഷന്ധത ആയി പ്രക്യപിക്കുകയും ചെയ്തു .എഫെസുസ് സുഹ്നഹധോസിനു ശേഷം പൗരസ്ത്യ സഭ നെസ്റൊര്യന്‍ ആശയങ്ങള്‍ സ്വീകരിച്ചതായി പറയപെടുന്നു എന്നാല്‍ പേര്‍ഷ്യയിലെ കല്‍ദായ സഭ ആഗോള കത്തോലിക്കാ സഭയില്‍ നിന്നും പുറത്തു പോയിട്ടില്ല എന്ന വാദവും ശക്തമാണ് .
എന്തൊക്കെയായിരുന്നാലും പേര്‍ഷ്യയിലെ കല്‍ദായ സഭയും കേരളത്തിലെ മാര്‍ത്തോമനസ്രാണി സഭയും സഹോദരസഭാകള്‍ ആയിരുനു എന്നത് തര്‍ക്കമില്ലാത്ത വിഷയം ആണ്