Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Thursday, December 19, 2013

പരി. റൂഹായുടെ വീണ


മാര്‍ അപ്രേം (AD 306-373)

സുറിയാനി സഭയിലെ ഏറ്റവും വലിയ സാഭാപിതാവ്, സുപ്രസിദ്ധ പട്രിസ്റ്റിക്  കവി, ആരാധനക്രമത്തോട് വിശ്വസ്തത കാട്ടിയ വ്യക്തി, എല്ലാവര്‍ക്കും കാരുണ്യം വര്‍ഷിച്ച ഡീക്കന്‍ എന്നീ നിലകളില്‍ മാര്‍ അപ്രേം പ്രശസ്തനാണ്. മാര്‍ അപ്രേമിന്റെ ഗീതങ്ങളും പ്രാഭാഷണങ്ങളും പൌരസ്ത്യ-പാശ്ചാത്യ സുറിയാനി ആരാധനക്രമ ഗീതങ്ങളിലും ദൈവശാസ്ത്രത്തിലും ശക്തമായ സ്വാധീനം ചെലുത്തിയ മഹാത്മാവ്, മെത്രാന്‍സ്ഥാനം നിരസിച്ച എളിയ സഭാശെമ്മാശന്‍ . സുറിയാനി പദ്യസാഹിത്യത്തിന്റെ പിതാവായ ബര്‍ദ്ദയ്സാന്റെ  അജ്ഞേയവാദത്തിനെതിരെ ശ്രൂതിമധുരമായ നിരവധി ഗീതങ്ങള്‍ രചിച്ചു. 'ബനൈയ് ഖ്യാമാ' (ഉടമ്പടിയുടെ പുത്രന്‍മാര്‍) എന്ന ഭക്തസമൂഹം വഴി ഈ ഗീതങ്ങള്‍ പ്രചരിപ്പിച്ചു. പരി. റൂഹായുംടെ വീണ എന്ന ബഹുമാന്യ നാമത്തില്‍ സമാദരിക്കപ്പെടുന്നവനുമായ മാര്‍ അപ്രേമിനെ കത്തോലിക്കാസഭ 1920-ല്‍  സാര്‍വത്രിക സഭയുടെ മല്‍പ്പാന്‍ എന്നു വിളിച്ചു.

        മാര്‍ അപ്രേം മെസൊപ്പൊട്ടേമിയായിലെ നിസിബിസ് പട്ടണത്തിലോ, അതിനടുത്തോ ആണ് ജനിച്ചത്. ബാല്യം മുതല്‍ അദേഹത്തിന്റെ വിശ്വാസപരിശീലനം നിസിബിസിലെ മാര്‍ യാക്കോബിന്റെ (AD 303-338) കീഴിലായിരുന്നു. അദേഹം അപ്രേമിനെ ഡീക്കനാക്കി, നിസിബിസിലെ മതപഠനശാലയില്‍ AD 326-നോടടുത്ത് പ്രധാനാധ്യപകനായി നിയമിച്ചു. ബൈബിള്‍ വ്യാഖ്യാനമായിരുന്നു മുഖ്യജോലി. മാര്‍ യാക്കോബിന്റെ പിന്‍ഗാമികളായ മാര്‍ ബാബോവായ് (AD 338-350), മാര്‍ വൊളൊഗേസ് (AD 350-361),
മാര്‍ അബ്രഹാം(AD 361-?) എന്നീ മെത്രാന്മാരുടെ കീഴിലാണ് മാര്‍ അപ്രേം  പ്രവര്‍ത്തിച്ചത്. പേര്‍ഷ്യന്‍ രാജാവായ ഷപ്പൂര്‍ രണ്ടാമന്‍ (AD 309-379), 338,346,350, എന്നീ വര്‍ഷങ്ങളില്‍ നിസിബിസ് ആക്രമിച്ചു. പേര്‍ഷ്യന്‍ സൈന്ന്യം മൂന്നു തവണയും പരാജയപ്പെട്ട്  പിന്മാറി. എന്നാല്‍ AD 363-ലെ റോമന്‍ പരാജയത്തിനുശേഷം റോമാക്കാര്‍ പേര്‍ഷ്യാക്കാര്‍ക്ക് നിസിബിസി വിട്ടുകൊടുത്തു. മാര്‍ അപ്രേം ഉള്‍പ്പെടെയുള്ള ക്രിസ്ത്യാനികളെല്ലാം തദവസരം എഡേസ്സായിലേക്ക് കുടിയേറി. AD 371/2-ല്‍ പട്ടിണിയും പകര്‍ച്ചവ്യാധിയും പിടിപെട്ട് എഡേസ്സയില്‍ അനേകര്‍ മരിച്ചു. അപ്പോള്‍ സേവനസന്നദ്ധനായി മാര്‍ അപ്രേം മുന്നോട്ടിറങ്ങി. കഷ്ടപ്പാടുകള്‍ നിറഞ്ഞ ഈ സാമൂഹ്യസേവനം അദ്ദേഹത്തിന്റെ ആരോഗ്യം തകര്‍ത്തു. AD 373 ജൂണ്‍ 9-ന് അദ്ദേഹം മരിച്ചു.