Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Friday, November 30, 2012

അവന്റെ അടയാളങ്ങൾ തിരിച്ചറിയുക...

ബെത്‌ലഹേം നഗരം മുഴുവൻ ആഹ്ലാദത്തിലായിരുന്നു ആ ദിവസങ്ങളിൽ... അഗസ്റ്റസ് സീസറിന്റെ കല്പന പ്രകാരം സെൻസസ് പട്ടികയിൽ പേരെഴുതിക്കാൻ നാനാദിക്കുകളിൽ നിന്നും എത്തിച്ചേർന്നവർ... സത്രങ്ങളിലെല്ലാം മേൽത്തരം വീഞ്ഞുകുപ്പികൾ തുറക്കപ്പെട്ടു. പാട്ടും നൃത്തവും നഗരവീഥികളെ ഉണർത്തി. കച്ചവടക്കാർക്കെല്ലാം നല്ല കൊയ്ത്തുകാലം...
ഇതിനിടയിൽ നഗരത്തിനു പുറത്തൊരു സം ഭവം നടന്നു. പേരെഴുതിക്കാൻ എത്തിച്ചേർന്ന രണ്ട് ദരിദ്ര ദമ്പതികൾ അന്തിയുറങ്ങിയത് പശുത്തൊഴുത്തിലായിരുന്നു. ഗർഭിണിയായിരുന്ന ഭാ ര്യ രാത്രിയിൽ  പ്രസവിച്ചു, ഒരു ആൺകുഞ്ഞിനെ.

മനുഷ്യവംശത്തെ രക്ഷിക്കുവാൻ മനുഷ്യനായിത്തീർന്ന ദൈവമായിരുന്നു ആ കുഞ്ഞ്. പക്ഷേ, തളർന്നുറങ്ങിയ പട്ടണം അതറിഞ്ഞില്ല. പിന്നീടുള്ള ദിവസങ്ങളിലും മനുഷ്യചരിത്രത്തിലെ ആ മഹാസംഭവം ബെത്‌ലഹേം നിവാസികൾ തിരിച്ചറിയാതെപോയി. കാരണം, മിശിഹായെക്കുറിച്ച് സ്വർഗം നല്കിയ അടയാളം വിചിത്രമായിരുന്നു. ലൂക്കാ 2:12 ൽ മാലാഖമാർ ആട്ടിടയന്മാരോടു പറയുന്നതിങ്ങനെയാണ്: ''ഇതായിരിക്കും നിങ്ങൾക്ക് അടയാളം: പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാ ണും.'' ദേശാധിപതിയുടെ കൊട്ടാരത്തിലെ സ്വർ ണത്തൊട്ടിലിൽ, പരിചാരകവൃന്ദങ്ങളുടെ നടുവിലായി കൈകാലിട്ടടിക്കുന്ന കുഞ്ഞായിരുന്നുവെങ്കിൽ വിശ്വസിക്കുവാൻ എളുപ്പമായിരുന്നു.

എന്നാൽ, ഇതാ സർവശക്തനായ ദൈവം നിസഹായനായ ശിശുവായി പുൽത്തൊട്ടിയിൽ! ചുറ്റും കന്നുകാലികൾ... ചാണകത്തിന്റെ മണം. സിനിമയിലെയും ടി.വി സീരിയലുകളിലെയും ദൈവങ്ങൾ സുന്ദരരും ശക്തരും ആണ്. ഗ്രീക്കു പുരാണങ്ങളിലെയും റോമൻ പുരാണങ്ങളിലെ യും ഭാരതീയ പുരാണങ്ങളിലെയും ദൈവങ്ങ ൾക്ക് പട്ടുവസ്ത്രങ്ങളും സ്വർണ കിരീടങ്ങളും ആയുധങ്ങളുമുണ്ട്. പക്ഷേ, ചരിത്രത്തിലെ ദൈ വത്തിന് കീറത്തുണികളും വൈക്കോലും മാത്രം.

അവനെന്നും ഇടർച്ചയുടെ അടയാളമായിരുന്നു. രത്‌ന കിരീടത്തിനു പകരം മുൾക്കിരീടം. ചെങ്കോലിനു പകരം മരക്കുരിശ്. അതിനാൽ അവനെന്നും തിരിച്ചറിയപ്പെടാതെ പോകുന്നു. മറിയത്തിന്റെ ഉദരത്തിൽ മിശിഹാ ആണെന്നറിഞ്ഞിരുന്നെങ്കിൽ, സത്രം ഉടമസ്ഥൻ തീർച്ചയായും തിരുക്കുടുംബത്തിനായി വാതിൽ തുറക്കുമായിരുന്നു. പക്ഷേ, അവനതു തിരിച്ചറിഞ്ഞില്ല. എങ്കിലും ആട്ടിടയന്മാരും ജ്ഞാനികളും അവനെ തിരിച്ചറിഞ്ഞു. എല്ലാ കുഞ്ഞുങ്ങളെക്കാളും പരിതാപകരമായ അവസ്ഥയിൽ പിറന്ന ഉണ്ണിയേശുവിൽ ദൈവത്തെ കാണാൻ, അവന്റെ മുൻപിൽ കുമ്പിടാൻ അവർ പ്രകടിപ്പിച്ച വിശ്വാ സം ഈ ക്രിസ്മസ് വേളയിൽ നമുക്കും കിട്ടിയിരുന്നെങ്കിൽ... ക്രിസ്മസ് ആഘോഷത്തിന്റെ ബഹളത്തിൽ സ്വന്തം കുഞ്ഞുങ്ങളിൽപ്പോലും ഉണ്ണിയേശുവിനെ കണ്ട് പരിചരിക്കാൻ മടിക്കുന്നവർ. വാർധക്യത്തിന്റെ അവശതയിൽ കട്ടിലിൽ കിടക്കുന്ന 'ദൈവങ്ങളെയും'  അടുക്കളയിലും വീടിന്റെയും നാടിന്റെയും പിന്നാമ്പുറങ്ങളിലും നിസഹായതയിൽ വസിക്കുന്ന 'രക്ഷകരെയും' വിസ്മൃതിയിൽ ഉപേക്ഷിക്കാൻ നമുക്ക് മടിയില്ല.
രക്ഷകനെ കാണാൻ ഹൃദയവിശുദ്ധി വേ ണം. കാരണം, യേശു പറഞ്ഞു: ''ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാ ണും'' (മത്തായി 5:8). ഈ ക്രിസ്മസിനെങ്കിലും ദൈവത്തെ കാണാൻ തക്കവിധം ഹൃദയങ്ങളെ നമുക്ക് പവിത്രമാക്കാം.

പ്രാർത്ഥന
ദൈവമേ, ആട്ടിടയന്മാരുടെ ഹൃദയവിശുദ്ധിയും ജ്ഞാനികളുടെ വിശ്വാസവും ഈ ക്രിസ്മസ് നാളുകളിൽ ഞങ്ങളിലുണ്ടാകട്ടെ. അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളിലും കുടുംബങ്ങളിലും വീണ്ടും പിറക്കണമേ. സകല ജനത്തിനുംവേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്തയായ ക്രിസ്തുവിനെ ലോകത്തിന് നല്കാൻ ഞങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങൾ സഹായകമായിത്തീരട്ടെ, ആമ്മേൻ.

Written by  ബെന്നി പുന്നത്തറ ചീഫ് എഡിറ്റർ ശാലോം  



Wednesday, November 28, 2012

രാജാവായ ക്രിസ്തു

ആരാധനാ ക്രമവത്സരത്തിലെ ഒന്നാമത്തെ ഞായറാഴ്ചയും അവസാനത്തെ ഞായറാഴ്ചയും സഭ ക്രിസ്തുവിലേക്ക് പ്രത്യേകമായി നോക്കുന്നു. ഒന്നാമത്തെ ഞായറാഴ്ച ഗർഭസ്ഥശിശുവായ യേശുവിനെ സഭ നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നു. ഈ ശിശു നമ്മുടെ രാജാവാണെന്ന് ആരാധനക്രമവത്സരത്തിലെ അവസാന ഞായറാഴ്ച സഭ പ്രഘോഷിക്കുന്നു.
രാജാവ് എന്നു പറഞ്ഞാൽ ഭരിക്കുന്നയാൾ എന്നാണല്ലോ. അധികാരം ഉള്ള ആൾ, അധികാരം ഉള്ളിടത്തോളം കാലം ഭരിക്കും. ഭരിക്കുവാൻ ഒരു രാജ്യം വേണം; രാജ്യത്ത് ജനങ്ങളും വേണം. ഫിലിപ്പിയർക്കുള്ള ലേഖനം 2:9 ൽ നാം ഇപ്രകാരം വായിക്കുന്നു: ആകയാൽ, പിതാവായ ദൈവം അവിടുത്തെ (യേശുവിനെ) അത്യധികം ഉയർത്തി. എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം നൽകുകയും ചെയ്തു. ഇത്, യേശുവിന്റെ നാമത്തിനുമുമ്പിൽ സ്വർഗത്തിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കുന്നതിനും യേശുക്രിസ്തു കർത്താവാണെന്ന്, പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്.

യേശുവിന്റെ നാമത്തിനു മുമ്പിൽ സ്വർഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കും. എങ്കിൽ, യേശുവിന്റെ അധികാരത്തിനും ശക്തിക്കും കീഴാണ് അവയെല്ലാമെന്ന് വ്യക്തം. മത്തായി 24:29-31 വചനങ്ങൾ ശ്രദ്ധിക്കുക: അക്കാലത്തെ പീഡനങ്ങൾക്കുശേഷം പൊടുന്നനവെ സൂര്യൻ ഇരുണ്ടുപോകും. ചന്ദ്രൻ പ്രകാശം തരുകയില്ല. നക്ഷത്രങ്ങൾ ആകാശത്തുനിന്ന് നിപതിക്കും. ആകാശശക്തികൾ ഇളകുകയും ചെയ്യും. അപ്പോൾ ആകാശത്തിൽ മനുഷ്യപുത്രന്റെ അടയാളം പ്രത്യക്ഷപ്പെടും. ഭൂമിയിലെ സകല ഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രൻ വാനമേഘങ്ങളിൽ ശക്തിയോടും മഹത്വത്തോടുംകൂടി വരുന്നത് കാണുകയും ചെയ്യും. വലിയ കാഹളധ്വനിയോടുകൂടി തന്റെ ദൂതന്മാരെ അവൻ അയക്കും. അവർ ആകാശത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നാലു ദിക്കുകളിൽനിന്നും അവന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും.

യേശു ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ പ്രധാന പുരോഹിതന്മാരും ജനപ്രമാണികളും അവനെ സമീപിച്ച് ചോദിച്ചു: എന്ത് അധികാരത്താലാണ് നീ ഇതൊക്കെ ചെയ്യുന്നത്? ഇതിന് യേശു പറഞ്ഞ മറുപടി ഇതാണ്: എന്ത് അധികാരത്താലാണ് ഞാനിത് ചെയ്യുന്നത് എന്ന് ഞാനും നിങ്ങളോട് പറയുന്നില്ല (മത്തായി 21:27). അധികാരം ഉണ്ടെന്ന് യേശു അവിടെ ആവർത്തിച്ചു പറയുന്നത് നാം ശ്രദ്ധിക്കേണ്ടതാണ്.

മത്തായി 25:31-46 വചനങ്ങളിൽ അവസാനവിധിയെപ്പറ്റിയുള്ള യേശുവിന്റെ വിവരണമാണ് നാം വായിക്കുന്നത്: മനുഷ്യപുത്രൻ എല്ലാ ദൂതന്മാരോടുംകൂടെ മഹത്വത്തിൽ എഴുന്നള്ളുമ്പോൾ അവൻ തന്റെ മഹിമയുടെ സിംഹാസനത്തിൽ ഉപവിഷ്ടനാകും. അവന്റെ മുമ്പാകെ എല്ലാ ജനതകളും ഒരുമിച്ച് കൂട്ടപ്പെടും. ഇടയൻ ചെമ്മരിയാടുകളെ കോലാടുകളിൽനിന്ന് വേർതിരിക്കുന്നതുപോലെ അവൻ അവരെ തമ്മിൽ വേർതിരിക്കും. അവൻ ചെമ്മരിയാടുകളെ തന്റെ വലതുഭാഗത്തും കോലാടുകളെ ഇടതുവശത്തും നിർത്തും. അനന്തരം തന്റെ വലതുഭാഗത്ത് നിൽക്കുന്നവരെ നോക്കി അരുളിച്ചെയ്യും. എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ വരുവിൻ; ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിൻ. അനന്തരം തന്റെ ഇടതുവശത്ത് ഉള്ളവരോട് പറയും: ശപിക്കപ്പെട്ടവരേ, നിങ്ങൾ എന്നിൽ നിന്നകന്ന്, പിശാചിനും അവന്റെ ദൂതന്മാർക്കുമായി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുവിൻ.... ഇവർ നിത്യശിക്ഷയിലേക്കും നീതിമാന്മാർ നിത്യജീവനിലേക്കും പ്രവേശിക്കും.

യേശുവിന്റെ അധികാരത്തിൻ കീഴിൽ സർവരും വരുമെന്ന് ഈ വചനങ്ങളും നമ്മെ ബോധ്യപ്പെടുത്തുന്നു.

1 കോറിന്ത്യർ 15:24-26 വചനങ്ങൾ ഇനി വായിക്കാം: അവൻ (യേശു) എല്ലാ ഭരണവും അധികാരവും ശക്തിയും നിർമാർജനം ചെയ്ത് രാജ്യം പിതാവായ ദൈവത്തിന് സമർപ്പിക്കുമ്പോൾ എല്ലാറ്റിന്റെയും അവസാനമാകും. എന്തെന്നാൽ, സകല ശത്രുക്കളെയും തന്റെ പാദസേവകർ ആക്കുന്നതുവരെ അവിടുന്ന് വാഴേണ്ടിയിരിക്കുന്നു. മരണം എന്ന അവസാന ശത്രുവും നശിപ്പിക്കപ്പെട്ടിരിക്കുന്നു. എഫേസൂസുകാർക്കുള്ള ലേഖനം 1 : 21 - 23 വചനങ്ങളും ശ്രദ്ധാർഹമാണ്: അങ്ങനെ, ഈ യുഗത്തിലും വരാനിരിക്കുന്ന യുഗത്തിലും എല്ലാ ആധിപത്യങ്ങൾക്കും അധികാരങ്ങൾക്കും ശക്തികൾക്കും പ്രഭുത്വങ്ങൾക്കും അറിയപ്പെടുന്ന എല്ലാ നാമങ്ങൾക്കുമുപരി അവനെ (യേശുവിനെ) ഉപവിഷ്ടനാക്കി. അവിടുന്ന് എല്ലാ വസ്തുക്കളെയും അവന്റെ പാദങ്ങൾക്ക് കീഴിലാക്കുകയും എല്ലാറ്റിനും മുകളിൽ അവനെ സഭയ്ക്ക് തലവനായി നിയമിക്കുകയും ചെയ്തു. സഭ അവന്റെ ശരീരമാണ്; എല്ലാ വസ്തുക്കളിലും സകലവും പൂർത്തിയാക്കുന്ന അവന്റെ പൂർണതയുമാണ്.

ഇതുപോലെയുള്ള തിരുവചനങ്ങളിൽ നിന്നെല്ലാം നാം മനസിലാക്കുന്നത്, യേശുവിന് സർവരുടെയുംമേൽ, സർവത്തിന്റെയുംമേൽ അധികാരം ഉണ്ടെന്നാണ്. അവിടുത്തെ സംരക്ഷണത്തിലും പരിപാലനയിലുമാണ് നാം ജീവിക്കുന്നത്. നമ്മൾ ഓരോരുത്തരെയും മരിപ്പിക്കുന്നതും ഉയിർപ്പിക്കുന്നതും വിധിക്കുന്നതും മരണാനന്തരജീവിതമായ സ്വർഗത്തിലേക്കോ നരകത്തിലേക്കോ പറഞ്ഞയക്കുന്നതും യേശുവാണ്. ചെയ്ത സർവ നന്മകൾക്കും സുകൃതങ്ങൾക്കും പ്രതിഫലം നൽകുന്നതും യേശുവാണ്. പാപങ്ങൾ ക്ഷമിക്കുകയും പാപത്തിന്റെ കടങ്ങൾ ഇളച്ചു തരുകയും പാപത്തിന്റെ മുറിവുകളെ ഉണക്കുകയും ചെയ്യുന്നത് യേശുവാണ്. പരിശുദ്ധാത്മാവിനെ നമ്മുടെമേൽ അയക്കുന്നത് യേശുവാണ്. ഞാൻ പോയാൽ സഹായകനെ ഞാൻ നിങ്ങളുടെ പക്കലേക്ക് അയക്കും എന്ന യേശുവിന്റെ വാഗ്ദാനം ഓർക്കാം. നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നതും രോഗങ്ങൾ സുഖപ്പെടുത്തുന്നതും യേശുവാണ്. അതിനാൽ, ഓരോ മനുഷ്യന്റെമേലും യേശുവിന് സമ്പൂർണ അധികാരമുണ്ട്.

എല്ലാ ദുഷ്ടാരൂപികളുടെമേലും രോഗങ്ങളുടെമേലും പ്രകൃതിയുടെമേലും ജീവജാലങ്ങളുടെമേലും യേശുവിന് അധികാരം ഉണ്ട്. യേശുവിന്റെ കൽപനകൾ ദുഷ്ടാരൂപികൾ അനുസരിക്കുന്നു. യേശുവിന്റെ സാന്നിധ്യത്തിൽ ഭയന്നു വിറയ്ക്കുകയും ഓടിപ്പോവുകയും ചെയ്യുന്നു. കാറ്റും തിരമാലയും പോലുള്ള പ്രകൃതിശക്തികൾ യേശുവിനെ അനുസരിക്കുന്നു. യേശു രാജാവാണ്, എല്ലാത്തിന്റെയും അധിപനാണ് എന്ന് ക്രിസ്തുവിന്റെ രാജത്വ തിരുനാളിൽ സഭ ഏറ്റുപറയുന്നു. നമ്മൾ ഓരോരുത്തരും ഈ വിശ്വാസം ഏറ്റുപറയുകയും യേശുവിന്റെ സംരക്ഷണത്തിനും അനുഗ്രഹത്തിനും വഴിനടത്തലിനുമായി നമ്മെത്തന്നെ സമർപ്പിക്കുകയും ചെയ്താൽ അത് നമുക്ക് നന്മയായി ഭവിക്കും. നമ്മുടെ പ്രശ്‌നങ്ങളെയും രോഗങ്ങളെയും ഭയപ്പെടുന്ന കാര്യങ്ങളെയും യേശുവിന് സമർപ്പിച്ച് പ്രാർത്ഥിച്ചാൽ യേശു നമ്മെ രക്ഷിക്കും. രാജാവിന്റെ അധികാരം മാത്രമല്ല, രാജാവിന്റെ ഉത്തരവാദിത്തംകൂടി യേശു കാണിക്കുന്നുണ്ട്. അതാണ് യേശു നൽകുന്ന സ്‌നേഹം, കരുണ, ക്ഷമ, രോഗശാന്തി, പരിശുദ്ധാത്മാവിന്റെ അഭിഷേകം, മറ്റ് അനുഗ്രഹങ്ങൾ എന്നിവയെല്ലാം. യേശു രക്ഷിക്കുന്ന ദൈവമാണ്. സംരക്ഷിക്കുന്ന ദൈവമാണ്. സുഖപ്പെടുത്തുന്ന ദൈവമാണ്. ശക്തിപ്പെടുത്തുന്ന ദൈവമാണ്. അനുഗ്രഹിക്കുന്ന ദൈവമാണ്. മുറിവുണക്കുന്ന ദൈവമാണ്. ഇതെല്ലാം ഈ ദിവസങ്ങളിൽ വിശ്വസിച്ച് ഏറ്റുപറഞ്ഞ് നമുക്ക് അനുഗ്രഹങ്ങൾ പ്രാപി ക്കാം.



Written by  ഫാ. ജോസഫ് വയലിൽ. സി.എം.ഐ 

Saturday, November 24, 2012

ജീസസ് ഈസ് എലൈവ്‌

''നിങ്ങൾ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കന്മാരുടെയും സന്നിധിയിലേക്ക് നയിക്കപ്പെടും. അവിടെ അവരുടെയും വിജാതീയരുടെയും മുൻപാകെ നിങ്ങൾ സാക്ഷ്യം നല്കും. അവർ നി ങ്ങളെ ഏല്പിച്ചുകൊടുക്കുമ്പോൾ, എ ങ്ങനെ പറയണമെന്നോ എന്തു പറയണമെന്നോ നിങ്ങൾ ആകുലപ്പെടേണ്ടാ. നിങ്ങൾ പറയേണ്ടത് ആ സമയത്ത് നിങ്ങൾക്ക് നല്കപ്പെടും'' (മത്തായി 10:18-19).

2012 മെയ് 23 ബുധനാഴ്ച. ഇടവകയിലെ പ്രാർത്ഥനാ കൂട്ടായ്മകളിൽ ആഴ്ചതോറുമുള്ള പ്രാർത്ഥന നടക്കുന്നത് ബുധനാഴ്ചകളിലാണ്. ഏറെ ജോലിത്തിരക്കുള്ള ദിവസമായിരുന്നു അന്ന്. അതുകൊണ്ടുതന്നെ നല്ല ക്ഷീണവും. എങ്ങനെയെങ്കിലും വീട്ടിലെത്തി ഒന്നു കിടന്നാൽ മതിയെന്ന ചിന്തയോടെ അനുവദനീയമായതിലും കൂടുതൽ വേഗത്തിൽ വാഹനം ഓടിക്കുന്നതിനിടെയാണ് കൂട്ടായ്മയുടെ കോ-ഓർഡിനേറ്ററിന്റെ ഫോൺ വന്നത്.

ഉടനെ നടക്കുന്ന ധ്യാനത്തിനൊരുക്കമായുള്ള ശുശ്രൂഷയിൽ വചനം പറയാൻ ചെല്ലണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. പലതും പറഞ്ഞൊഴിയാൻ ശ്രമിച്ചെങ്കിലും അവസാനം പോകാമെന്ന് മനസില്ലാ മനസോടെ സമ്മതിക്കേണ്ടിവന്നു.
വീട്ടിലെത്തുന്നതുവരെ മനസ് അസ്വസ്ഥമായി കർ ത്താവിനെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. വിശ്രമം ഏറ്റവും ആഗ്രഹിച്ച ഈ ദിവസംതന്നെ അതിനനുവദിക്കാത്ത നിനക്കൊരു ദയയും തോന്നുന്നില്ലേ? വയ്യാത്തതുകൊണ്ടല്ലേ, ഇതിനുമുമ്പ് ഇങ്ങനെ പറ്റില്ല എന്നു പറഞ്ഞിട്ടില്ലല്ലോ? ഇങ്ങനെയൊക്കെ ആയിരുന്നു ചിന്തകൾ.

ശുശ്രൂഷ കഴിഞ്ഞപ്പോൾ എന്റെ മണ്ടത്തരം മനസിലായി. കർത്താവിനാവശ്യമുണ്ടായിരുന്നത് എന്റെ വാ ക്ചാതുര്യവും ലോകത്തിന്റെ അറിവും ആയിരുന്നില്ല. മറിച്ച്, കർത്താവിന് ആ കൂട്ടായ്മയോട് പറയാൻ ആവശ്യമുള്ളത് പറയാനുള്ള ഒരു വ്യക്തിയെ മാത്രമായിരുന്നുവെന്ന് മനസിലായി. ഞാനല്ലെങ്കിൽ മറ്റൊരാൾ.

സാധാരണ രാത്രി പത്തുമണിക്കവസാനിക്കുന്ന ശു ശ്രൂഷ അന്നവസാനിച്ചപ്പോൾ പത്തേമുക്കാൽ. അവിടെ നിന്നിറങ്ങാൻ പിന്നെയും വൈകി. ഫോണിൽ നോക്കിയപ്പോൾ നിരവധി തവണ ഭാര്യ വിളിച്ചിരിക്കുന്നു. വണ്ടി സ്റ്റാർട്ടുചെയ്തുകൊണ്ട് വീട്ടിലേക്ക് വിളിക്കാൻ തുടങ്ങിയപ്പോഴേക്കും പ്രാർത്ഥന കഴിഞ്ഞിറങ്ങിയപ്പോൾ സം സാരിക്കാൻ പറ്റാതിരുന്ന ഒരാൾ വിളിക്കുകയാണ്, പ്രാർത്ഥനാ സഹായമാണ്. പിന്നീട് ഭാര്യയെ വിളിച്ചു. നാലുപാടും നോക്കി പോലീസില്ല എന്നുറപ്പു വരുത്തിയിരുന്നു. എന്നാൽ, ഏകദേശം ഇരുന്നൂറു മീറ്റർ പിന്നിട്ടുകാണും എവിടെനിന്നെന്നറിയില്ല പിന്നിൽ പോലീസ് വാഹനം. നിർത്താൻ ആവശ്യപ്പെട്ട് അവർ സിഗ്നൽ തന്നു. അസ്ഥിയിലൂടെ ഒരു മരവിപ്പ് കടന്നുപോയി. കാരണം ഒമാനിൽ വാഹനാപകടം ക്രമാതീതമായി വർധിക്കുന്നതിനാൽ നിയമം ഏറെ കർശനമാക്കിയിട്ടുണ്ട്. അതനുസരിച്ച് ഡ്രൈവിംഗിനിടയിൽ ഫോണുപയോഗിക്കുന്നവർക്ക് പത്തു ദിവസത്തെ ജയിൽശിക്ഷയും കൂടാതെ പിഴയും എന്ന നിയമം ആയിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ല. ശിക്ഷ അനുഭവിച്ചേ മതിയാവൂ.

വണ്ടി നിർത്താനുള്ള സിഗ്നൽ കിട്ടിയതും കർ ത്താവിനോടുള്ള എന്റെ ദേഷ്യം ഇരട്ടിച്ചു. ക്ഷീണിച്ചുറങ്ങാൻ പോയ എന്നെ പോലീസിലേല്പിക്കാൻ നീയെന്തിനു ശ്രമിക്കുന്നുവെന്ന് കർത്താവിനോടു ഞാൻ കലഹിച്ചു.

വാഹനത്തിൽ നിന്നിറങ്ങിയ പോലീസുദ്യോഗസ്ഥൻ എന്റെ വാഹനത്തിനരികിലെത്തി കൈതന്നു. ഇവിടെ പോലീസുകാർ ഇങ്ങനെയാണ്. മാന്യമായി ഇടപെടും. അസഭ്യമില്ല; അലർച്ചയില്ല, മർദ്ദനമില്ല. വാ ഹനമിടിച്ച് ആളു മരിച്ചാലും കൈതന്ന് വിശേഷങ്ങളന്വേഷിച്ചതിനുശേഷമേ കാര്യത്തിലേക്ക് കടക്കുകയുള്ളൂ.

കാറിൽനിന്നും വെളിയിലിറങ്ങി ലൈസൻസും മറ്റു രേഖകളും പോലീസിനു കൈമാറുമ്പോൾ കർത്താവിന്റെ സ്വരം 'പേടിക്കണ്ട.' അതത്ര വിശ്വാസയോഗ്യമായി തോന്നിയില്ല. കാരണം, ഇവിടുത്തെ പോലീസ് പിടിച്ചാൽ പിടിച്ചതാണ്. ഇതിനിടയിൽ പോലീസുകാരന്റെ നെയിംപ്ലേറ്റ് ശ്രദ്ധിച്ചപ്പോൾ മനസിലായി അദ്ദേഹം ഉന്നത പദവിയിലുള്ള ഓഫീസറാണെന്ന്. കൂടാതെ അദ്ദേഹം വാഹനത്തിന്റെ വലതുവശത്തേക്ക് നീങ്ങുന്നു. വലതുവശത്തുള്ള സീറ്റിൽ ബൈബിൾ വച്ചിട്ടുണ്ട്. അതിലേക്കു തന്നെയാണദ്ദേഹത്തിന്റെ നോട്ടം. അതോടെ ഭയം ഇരട്ടിച്ചു. എന്തു ചെയ്യും എന്നാലോചിക്കുമ്പോൾ അദ്ദേഹത്തിന്റെ ചോദ്യം 'എവിടെയാണ് താമസം?' ഉത്തരം പറഞ്ഞപ്പോൾ അവിടെനിന്നും ഇത്രയകലെ എന്തിനുവന്നു എന്നായി. ഇതിനിടെ പോലീസ് വാഹനത്തിലുണ്ടായിരുന്ന മറ്റൊരുദ്യോഗസ്ഥൻ ഒരു രജിസ്റ്ററുമായി പുറത്തിറങ്ങി. അതോടെ ഉറപ്പായി ഇനി പത്തുദിവസം ജയിലിൽതന്നെ. രണ്ടുദ്യോഗസ്ഥരും പരസ്പരം സംസാരിക്കുന്നതിനിടെ എനിക്കു പരിചയമുള്ള ട്രാഫിക് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയമായി.

ഈ സമയം എന്നെ സംബന്ധിക്കുന്ന വിവരങ്ങളൊക്കെ രജിസ്റ്ററിൽ എഴുതിയതിനുശേഷം രണ്ടുദ്യോഗസ്ഥരുംകൂടി എന്റെ അടുത്തുവന്നു പറഞ്ഞു: ''പുതിയ നിയമം അനുസരിച്ച് നിന്നെ അറസ്റ്റു ചെയ്യുകയാണ്. ഇന്നു രാത്രി പോലീസ് സ്റ്റേഷനിൽ, നാളെ അടുത്തുള്ള ജയിലിൽ. ഒന്നും ചെയ്യാനില്ല. ഭാര്യയോടെങ്ങനെ വിവരം പറയും? പ്രാർത്ഥനാ കൂട്ടായ്മയിലുള്ള ആരെയെങ്കിലും വിളിച്ചു പറയാമെന്നു കരുതിയപ്പോൾ, സീറ്റിലിരിക്കുന്ന ബൈബിൾ ചൂണ്ടി അതെന്താണെന്നു ചോദിച്ചു. ബൈബിളാണെന്നു പറഞ്ഞാൽ വേറെ ശിക്ഷ വരുമോ? മറ്റെന്തെങ്കിലും ആണെന്നു പറയണമെന്നു കരുതിയപ്പോൾ പിന്നെ യും കർത്താവിന്റെ ഇടപെടൽ 'നുണ പറയേണ്ട.' പ്രാർത്ഥനാകൂട്ടായ്മക്കു പോയതാണെന്നു പറഞ്ഞാ ൽ എവിടെ ആയിരുന്നെന്നും ആരുടെ വീട്ടിലായിരുന്നെന്നും പറയേണ്ടിവരും. അതാ വീട്ടുകാർക്കും ഒരുപക്ഷേ വന്ന എല്ലാവർക്കും പ്രശ്‌നമാവില്ലേ എന്നായി അടുത്ത ചിന്ത. ഒടുവിൽ പറഞ്ഞു: ''പള്ളിയിൽ പ്രാർത്ഥനയ്ക്കു പോയതാണ്. ഒരാളെ കാണാൻ ഇതുവഴി വന്നതാണ്.''

അപ്പോൾ രണ്ടാമത്തെ ഉദ്യോഗസ്ഥൻ രജിസ്റ്ററിൽ ഒപ്പിടാനാവശ്യപ്പെട്ടുകൊണ്ട് അടുത്തെത്തി. എഴുതിയിരിക്കുന്നതു മുഴുവൻ അറബിയിലായതിനാൽ ഒപ്പിടാൻ മടിച്ചുകൊണ്ടു ഞാൻ പറഞ്ഞു, സ്റ്റേഷനിൽ ചെന്നിട്ട് ഒപ്പിടാം. തുടർന്നെന്റെ കാറിന്റെ താക്കോൽ ഞാനദ്ദേഹത്തെ ഏല്പിച്ചു. പോലീസ് വാഹനത്തിൽ കയറാനൊരുങ്ങുന്നതിനിടയിൽ, ''നീ പ്രാർത്ഥനയ്ക്കു പോയതാണെന്നു തന്നെയല്ലേ പറഞ്ഞത്'' എന്ന് ഉയർ ന്ന ഉദ്യോഗസ്ഥൻ ചോദിച്ചു. ശിക്ഷ ഇരട്ടിക്കും എന്നുറപ്പിച്ചുകൊണ്ട് അതെയന്നു ഞാനുത്തരം പറഞ്ഞു. തുടർന്നദ്ദേഹം രണ്ടാമത്തെ ഉദ്യോഗസ്ഥനുമായി എന്തോ സംസാരിച്ചു. അതിനുശേഷം രജിസ്റ്ററിൽ എന്റെ വിവരങ്ങൾ രേഖപ്പെടുത്തിയ പേജുകൾ വലിച്ചുകീറി, അടുത്തുള്ള വേസ്റ്റു ബോക്‌സിൽ കൊണ്ടുപോയി ഇട്ടതിനുശേഷം മടങ്ങിവന്നു പറഞ്ഞു: ''പ്രാർത്ഥനയ്ക്കു പോയതാണെന്ന് നീ പറഞ്ഞതിനാൽ നിന്നെ ഞങ്ങ ൾ കൊണ്ടുപോകുന്നില്ല. നീ ഇതുവഴി വന്നിട്ടില്ല; ഞങ്ങൾ നിന്നെ കണ്ടിട്ടുമില്ല.''

മറുപടി പറയാൻ കഴിയാത്തവി ധം തൊണ്ട വരണ്ടു നില്ക്കുമ്പോൾ, എന്റെ തോളിൽ തട്ടി 'ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം' എന്നു പറഞ്ഞ് തന്റെ വിസിറ്റിംഗ് കാർഡ് നീട്ടിക്കൊണ്ടു കൂട്ടിച്ചേർത്തു: ''എന്താവശ്യമുണ്ടെങ്കിലും വിളിക്കാൻ മടിക്കേണ്ട.''
മൂന്നുദിവസം കഴിഞ്ഞെന്നെ വിളിച്ച അദ്ദേഹം പറ ഞ്ഞു: ''എന്റെ ഒരു കുഞ്ഞ് ബുദ്ധിമാന്ദ്യമുള്ള അവസ്ഥയിലാണ് ജനിച്ചത്. ഇപ്പോഴത്തെ അവസ്ഥയ്ക്കു മാറ്റംവരാൻ നീ പ്രാർത്ഥിക്കുന്ന നിന്റെ ദൈവത്തോടൊന്നു പറയണം.''

ഒരു കാര്യം ഉറപ്പ്. തന്റെ ശുശ്രൂഷയ്ക്കായി ഒരുവൻ പോകുമ്പോൾ അവനോടൊപ്പം ദൈവംകൂടി പോകുന്നു എന്ന കാര്യം. ക്ഷീണിതനായിരുന്ന എ ന്നെ ബലംപിടിച്ച് കർത്താവ് കൊണ്ടുപോയത് വിജാതീയനായ ആ പോലീസുദ്യോഗസ്ഥന്റെ ജീവിതത്തി ൽ ഇടപെടാൻ അവിടുന്നാഗ്രഹിക്കുന്നതുകൊണ്ടുതന്നെ. ദൈവത്തിന്റെ നാമം ആ കുടുംബത്തിൽ മഹത്വപ്പെടുന്ന ദിവസത്തിനായി കാത്തിരിക്കുന്നു. കാരണം, അവൻ ഇന്നും ജീവിക്കുന്നവൻ തന്നെ!

Written by  റോയി അഗസ്റ്റിൻ, ഒമാൻ



Sunday, November 18, 2012

മാർത്തോമ്മാ പകർന്ന വിശ്വാസത്തിരിനാളവുമായ് സീറോ മലബാർ സഭ ഉയരങ്ങളിലേക്ക്


ഇന്ത്യയിൽ ക്രിസ്ത്യാനികളുണ്ടോ? കഴി ഞ്ഞ ഏതാനും വർഷത്തെ അമേരിക്കൻ വാസത്തിനിടയിൽ പേരും ജന്മനാടും പറഞ്ഞ് പരിചയപ്പെടുമ്പോൾ ചിലരിൽനിന്നെങ്കിലും ഈ ചോദ്യം കേട്ടിട്ടുണ്ട്. ഇന്ത്യയുടെ സാമൂഹ്യ, ചരിത്ര പശ്ചാത്തലങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത, ഇന്ത്യയെ ഹൈവന്ദവ രാഷ്ട്രമായിക്കാണുന്ന അല്ലെങ്കിൽ ഇന്ത്യാക്കാരെല്ലാം ഹിന്ദുക്കളാണെന്ന് ധരിക്കുന്ന അമേരിക്കക്കാർ ഏറെയുണ്ടെന്നതാണ് വാസ്തവം. ഇന്ത്യയിൽ നിന്നാണെന്ന് അറിയുമ്പോൾ, മതപരിവർത്തനം നടത്തി ക്രിസ്ത്യാനി ആയതെന്നാണെന്നറിയാൻ കൗതുകം കാട്ടുന്നവരുമുണ്ട്.

വിശ്വാസവിളക്കുമായി തോമാശ്ലീഹ
രണ്ടായിരത്തോളം വർഷത്തെ അനുഗൃഹീ ത പാരമ്പര്യവും മഹത്തായ ചരിത്രവും പേറുന്നതാണ് ഭാരതത്തിലെ ക്രൈസ്തവസഭ. 40 വർഷങ്ങൾകൂടി കഴിഞ്ഞാൽ, 2052ൽ തോമാശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെയും ക്രൈസ്തവസഭാ സ്ഥാപനത്തിന്റെയും രണ്ടു സഹസ്രാബ്ദങ്ങൾ പൂർത്തിയാകും. 

പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ക്രിസ്റ്റഫർ കൊളംബസ് നടത്തിയ സമുദ്രയാത്രയ്ക്കുശേഷമാണ് അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് യൂറോപ്പിൽനിന്നുള്ള കുടിയേറ്റവും തുടർന്നുള്ള കോളനിവൽക്കരണവും ആരംഭിക്കുന്നത്. പിന്നീട് ക്രൈസ്തവരാഷ്ട്രങ്ങളായി തീർന്ന പല യൂറോപ്യൻ രാജ്യങ്ങളിൽ സുവിശേഷസന്ദേശം എത്തുന്നതിനും വർഷങ്ങൾക്കുമുമ്പേ ഭാരതത്തിൽ ക്രിസ്തുസന്ദേശം പ്രചരിച്ചിരുന്നു. എ.ഡി 52ൽത്തന്നെ അപ്പസ്‌തോലനായ സെന്റ് തോമസ് 'മുസിരിസ്' എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂരിലെ മാല്യങ്കരയിൽ എത്തിച്ചേർന്നു. രണ്ടു പതിറ്റാണ്ടുനീണ്ട സുവിശേഷവേലയ്ക്കിടയിൽ പാലയൂർ, കൊടുങ്ങല്ലൂർ, കോക്കമംഗലം, കോട്ടക്കടവ്, കൊല്ലം, നിരണം, ചായൽ എന്നീ സ്ഥലങ്ങളിൽ ഏഴ് ക്രൈസ്തവ സമൂഹങ്ങൾ സ്ഥാപിക്കുകയും ചെയ്തു അദ്ദേഹം.

വഴിയൊരുക്കിയ വ്യാപാരബന്ധം
ക്രിസ്തുവിന് വർഷങ്ങൾമുമ്പുതന്നെ ഭാരത്തിന്റെ മലബാർ മേഖലയുമായി പല മെഡിറ്ററേനിയൻ രാജ്യങ്ങൾക്കും വ്യാപാര ബന്ധമുണ്ടായിരുന്നു. 'മുസിരിസ്' എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂർ അക്കാലത്ത് പ്രധാന തുറമുഖങ്ങളിലൊന്നായിരുന്നു. പല പ്രാചീന ചരിത്രകാരന്മാരുടെയും യാത്രാവിവരണങ്ങളിൽ ഇക്കാര്യം വിശദമായി പ്രതിപാദിക്കുന്നുമുണ്ട്. 

ഭാരതത്തിന് റോമാസാമ്രാജ്യവുമായി നയതന്ത്ര, വ്യാപാര ബന്ധങ്ങൾ ഉണ്ടായിരുന്നു. ആദ്യനൂറ്റാണ്ടിൽത്തന്നെ മലബാറിലെ പലപ്രദേശങ്ങളിലും യഹൂദകോളനികൾ സ്ഥാപിമായതിൽനിന്ന് ഇത് അനുമാനിക്കാം.ഈ പശ്ചാത്തലമാണ് തോമാശ്ലീഹായ്ക്ക് ക്രിസ്തുവിൽനിന്ന് പ്രേഷിതദൗത്യം ലഭിച്ച് അധികം വൈകാതെതന്നെ സുവിശേഷപ്രചരണാർത്ഥം ഭാരതത്തിലേക്ക് വരാൻ വഴിയൊരുക്കിയത്. തെക്കൻ ഭാരതത്തിൽ 20 വർഷക്കാലം സുവിശേഷപ്രചാരണം നടത്തിയ തോമാശ്ലീഹാ എ.ഡി 72ൽ മദ്രാസിനടുത്തുവെച്ചാണ് രക്തസാക്ഷിത്വം വരിച്ചത്. അദ്ദേഹത്തിന്റെ മൃതശരീരം മൈലാപ്പൂരിൽ സംസ്‌കരിക്കുകയും ചെയ്തു.

മാർത്തോമ ക്രിസ്ത്യാനികൾ വരുന്നു
തോമാശ്ലീഹായിൽനിന്ന് മാമ്മോദീസാ സ്വീകരിച്ച ആദ്യ ക്രൈസ്തവ സമൂഹം 'മാർത്തോമ ക്രിസ്ത്യാനികൾ' എന്നാണ് അറിയപ്പെട്ടിരുന്നത്. നസ്രായനായ ഈശോയുടെ പാത പിന്തുടങ്ങുന്നവർ എന്നർത്ഥമുള്ള 'നസ്രാണികൾ' എന്നും ഇവരെ വിളിച്ചിരുന്നു. തോമാശ്ലീഹാ സ്ഥാപിച്ച പൗരസ്ത്യ സുറിയാനി (കൽദായ) സഭയുമായി ആദ്യനൂറ്റാണ്ടുമുതൽത്തന്നെ ഭാരതത്തിലെ മാർത്തോമ ക്രിസ്ത്യാനികൾ ബന്ധപ്പെടാനിടയി. ആ ബന്ധം ദീർഘനാൾ സുദൃഢമായി നിലനിൽക്കുകയും ചെയ്തു. 

നാലാം നൂറ്റാണ്ടുമുതൽ 16-ാം നൂറ്റാണ്ടിന്റെ അവസാനംവരെ പൗരസ്ത്യ സുറിയാനി സഭയുടെ പാത്രീയാക്കീസ് ചുമതലപ്പെടുത്തി അയച്ചിരുന്ന മെത്രാന്മാരായിരുന്നു മാർത്തോമാ ക്രിസ്ത്യാനികളുടെ ആത്മീയവും സഭാപരവുമായ ചുമതലകൾ നിർവഹിച്ചിരുന്നത്. 'പള്ളിയോഗം' (സിനഡിന്റെ ആദ്യരൂപം എന്ന് പറയാം) എന്ന സഭാംഗങ്ങളുടെ കൂട്ടായ്മയിലൂടെ തദ്ദേശീയ വൈദികനാണ് പ്രാദേശികസഭയുടെ ഭരണനിർവഹണം നിർവഹിക്കുന്നത്. 'ആർച്ച് ഡീക്കൻ' എന്നാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്. 

സഭാപരവും കൗദാശികവും ദൈവശാസ്ത്രപരവുമായ കാര്യങ്ങളിൽ പൗരസ്ത്യ സുറിയാനി പാരമ്പര്യം മാർത്തോമാക്രിസ്ത്യാനികൾ പങ്കുവെച്ചിരുന്നു. എന്നാൽ, സാമൂഹ്യവും സാംസ്‌കാരികവും സംഘടനാപരവുമായ കാര്യങ്ങളിൽ തികച്ചും ഭാരതീയമായ ക്രമങ്ങളായിരുന്നു അനുവർത്തിച്ചിരുന്നത്. ഈശോയുടെ സംസാരഭാഷയായ അരമായയുമായി ഏറെ ബന്ധമുള്ള സുറിയാനി ഭാഷയിലുള്ള ആരാധനക്രമമായിരുന്ന മാർത്തോമ ക്രിസ്ത്യാനികൾക്ക് ഉണ്ടായിരുന്നത്.


മുറിപ്പാടായി സഭാവിഭജനം
16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസ് മിഷണറിമാർ എത്തിയതുമുതൽ പൗരസ്ത്യ സുറിയാനി മെത്രാന്മാരുടെ വരവ് നിലക്കുകയും ആർച്ച്ഡീക്കൻ എന്ന സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. പിന്നീടുള്ള ഏതാണ്ട് മൂന്ന് നൂറ്റാണ്ടുകളിൽ ലത്തീൻ വൈദികരാണ് മാർത്തോമാ ക്രിസ്ത്യാനികളുടെ സഭാപരവും കൗദാശികവുമായ കാര്യങ്ങൾ നിർവഹിച്ചിരുന്നത്. 

മാർത്തോമാ ക്രിസ്ത്യാനികളുടെ ആരാധനാക്രമത്തിലും സഭാഭരണത്തിലും ലത്തീൻശൈലി കടന്നുവരാൻ ഇത് ഇടയാക്കി. 1653ലെ ചരിത്രപ്രശസ്തമായ 'കൂനൻകുരിശ് സത്യ'ത്തോടെ മാർത്തോമാ ക്രിസ്ത്യാനികൾ രണ്ടായി വിഭജിക്കപ്പെട്ടു. ലത്തീൻ മെത്രാന്മാരുടെ അധികാരം അംഗീകരിക്കാത്ത ഒരു വിഭാഗം ആർച്ച്ഡീക്കന്റെ നേതൃത്വത്തിൽ ഒരു സമൂഹമായി തീർന്നു. പുത്തൻകൂറ്റുകാർ എന്നാണ് ഇവർ അറിയപ്പെട്ടത്. 

പിന്നീട് അവർ പാശ്ചാത്യ സുറിയാനി ദൈവശാസ്ത്രവും അന്ത്യോക്യായിലെ പൗരസ്ത്യ സുറിയാനി ഓർത്തഡോക്‌സ് ആരാധനാക്രമവും അംഗീകരിച്ചു. യാക്കോബായസഭ എന്നറിയപ്പെട്ടിരുന്ന അവർ പിന്നീട് പല സ്വതന്ത്രസഭകളായി വിഭജിക്കപ്പെട്ടു. റോമൻ കത്തോലിക്കാ സഭയോട് പൂർണമായ വിശ്വസ്തതയും വിധേയത്വവും പുലർത്തിയ മാർത്തോമാ ക്രിസ്ത്യാനികൾ സീറോ മലബാർ സഭ എന്നറിയപ്പെടാൻ തുടങ്ങി. 


'സീറോ മലബാർ' വന്ന വഴി
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചതും കേരള സംസ്ഥാനം നിലവിൽ വന്നതും 1957ലാണ്. അതിനുമുമ്പ് ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശങ്ങൾ മലബാർ എന്നാണ് പൊതുവേ അറിയപ്പെട്ടിരുന്നത്. 

വിശേഷിച്ച്, വിദേശങ്ങളിൽ. പൗരസ്ത്യ സുറിയാനി സഭ മലബാറിലെ മാർത്തോമാ ക്രിസ്ത്യാനികളെ നിയന്ത്രിക്കാൻ തുടങ്ങിയ നാൾമുതൽ സുറിയാനി ഭാഷയിലുള്ള പൗരസ്ത്യ സുറിയാനി ആരാധനക്രമമായിരുന്നു നിലവിലുണ്ടായിരുന്നത്. 

മലബാർ പ്രദേശത്തെ സുറിയാനി ക്രിസ്ത്യാനികൾ എന്ന അർത്ഥത്തിൽ വത്തിക്കാന്റെ രേഖകളിൽ 'സീറോ മലബാർ സഭ' എന്ന നാമം ഉപയോഗിച്ചിരുന്നു. പിന്നീട് തദ്ദേശീയ മെത്രാന്മാരുടെ നിയമനത്തോടെ ഈ നാമം ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയായിരുന്നു.


വളർച്ചയിലേക്ക് അതിവേഗം
ലിയോ പതിമൂന്നാമൻ പാപ്പ 1887ൽ ലത്തീൻ സഭയുടെ അധികാരപരിധിയിൽനിന്ന് സുറിയാനി കത്തോലിക്കരെ ഒഴിവാക്കി കോട്ടയം, തൃശൂർ എന്നീ രണ്ടു വികാരിയത്തുകൾ സ്ഥാപിച്ചു. പിന്നീട്, 1896ൽ തൃശൂർ, എറണാകുളം, ചങ്ങനാശേരി എന്നീ മൂന്നു വികാരിയത്തുകളായി പുന$സംഘടിപ്പിക്കുകയും തദ്ദേശീയ മെത്രാന്മാരെ നിയമിക്കുകയും ചെയ്തു.

പയസ് ആറാമൻ പാപ്പയുടെ കൽപ്പനവഴി 1923ൽ എറണാകുളം അതിരൂപതയായും തൃശൂർ, ചങ്ങനാശേരി, കോട്ടയം രൂപതകളായും ഉയർത്തിക്കൊണ്ട് സീറോ മലബാർ ഹയരാർക്കി രൂപീകൃതമായി. ചങ്ങനാശേരി 1956ൽ അതിരൂപതയായി ഉയർത്തപ്പെട്ടു. ലത്തീൻ സ്വാധീനത്തിലൂടെ നഷ്ടമായ പൗരസ്ത്യ സുറിയാനി ആരാധനാക്രമം പുന$സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും 1962ൽ അത് നിലവിൽ വരികയും ചെയ്തു. 

തുടർന്നുള്ള വർഷങ്ങളിൽ കേരളത്തിനകത്തും പുറത്തുമായി നിരവധി രൂപതകളും മിഷൻ കേന്ദ്രങ്ങളും ആരംഭിച്ചു. 1992ൽ ജോൺ പോൾ രണ്ടാമൻ പാപ്പ സീറോ മലബാർ സഭയെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയായി ഉയർത്തിയതോടെ സീറോ മലബാർ സഭയുടെ അധ്യക്ഷൻ മേജർ ആർച്ച്ബിഷപ്പ് പദവിക്ക് അർഹനായി.

മെത്രാന്മാരുടെ തെരഞ്ഞെടുപ്പ് ഉൾപ്പെടെ പൂർണമായ ഭരണാധികാരം 2004ൽ സഭയ്ക്ക് കൈമാറുകയും ചെയ്തു. 2011ൽ മാർ വർക്കി

വിതയത്തിലിന്റെ നിര്യാണത്തെ തുടർന്ന് സീറോ മലബാർ സഭ സിനഡ് യോഗം ചേർന്ന് പുതിയ മേജർ ആർച്ച്ബിഷപ്പായി മാർ ജോർജ് ആലഞ്ചേരിയെ തിരഞ്ഞെടുക്കുകയും പാപ്പ ആ തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തതുവഴി സീറോ മലബാർ സഭാചരിത്രത്തിലെ പ്രധാനനാഴികകല്ലായിമാറി ആ തിരഞ്ഞെടുപ്പ്. 


സീറോ മലബാർ സഭ ഇന്ന്
സീറോ മലബാർ സഭയ്ക്ക് കേരളത്തിനകത്ത് അഞ്ച് അതിരൂപതകളും 13 രൂപതകളും കേരളത്തിനു പുറത്ത് 12 രൂപതകളുമുണ്ട്.  ചിക്കാഗോ സെന്റ് തോമസ് രൂപതയുൾപ്പെടെയാണിത്. 30 രൂപതകളിലായി 4,018,204 വിശ്വാസികളും രൂപതാ പരിധിക്ക് പുറത്ത് 585,900 വിശ്വാസികളുമാണുള്ളത്. 47 ബിഷപ്പുമാരും 8547 വൈദികരും (രൂപതാ വൈദികർ 3556; സന്യാസവൈദികർ 4991) 32,114 കന്യാസ്ത്രീകളും 1214 വൈദികവിദ്യാർത്ഥികളും സീറോ മലബാർ സഭയിലുണ്ട്. 2819 ഇടവകകളും 521 മിഷൻ കേന്ദ്രങ്ങളുമുണ്ട്. വിദ്യാഭ്യാസ ആതുരശുശ്രൂഷ മേഖലകളിൽ സ്തുത്യർഹമായ സേവനം ചെയ്യുന്ന സഭ 4860 വിദ്യാഭ്യാസ സ്ഥാപനങ്ങളും 2614 ആതുരാലയങ്ങളും നടത്തുന്നു. 

നാഗ്പൂർ ലത്തീൻ രൂപതയുടെ പ്രദേശങ്ങൾ വിഭജിച്ച് ഛാന്ദാ മിഷൻ രൂപീകരിച്ചതോടെയാണ് കേരളത്തിന്റെ ഇത്തിരിവട്ടത്തിൽനിന്ന് ഭാരതത്തിന്റെ വിശാലതയിലേക്കുള്ള സീറോ മലബാർ സഭയുടെ പ്രയാണം ആരംഭിച്ചത്. 1962ൽ രൂപീകൃതമായ ഈ മിഷന്റെ സുവർണജൂബിലി വർഷമാണല്ലോ ഇത്. 1968ൽ അപ്പസ്‌തോലിക് എക്‌സാർക്കേറ്റായി ഉയർത്തപ്പെട്ട ഛാന്ദാ മിഷനെ 1977ൽ പോൾ ആറാമൻ പാപ്പ രൂപതയായി പ്രഖ്യാപിച്ചു. 2001ൽ ചിക്കാഗോ സെന്റ് തോമസ് രൂപത സ്ഥാപിച്ചതോടെ സീറോ മലബാർ സഭാ സംവിധാനം ഇന്ത്യയ്ക്ക് പുറത്തേക്കും പ്രയാണം ആരംഭിച്ചു. ഭാരതത്തിനു പുറത്തുള്ള ഏക സീറോ മലബാർ രൂപതയാണിത്. 


സാർവത്രികസഭയിൽ പ്രമുഖ സ്ഥാനം 
ലത്തീൻ റീത്ത് ഔദ്യോഗികമായ റോമൻ കത്തോലിക്കാസഭയിൽ സീറോ മലബാർ സഭ ഉൾപ്പെടെ 22 പൗരസ്ത്യസഭകളാണു

ള്ളത്. ഇതിൽ ഉക്രേനിയൻ സഭയാണ് ഏറ്റവും വലുത്. സീറോ മലബാർ സഭയ്ക്കാണ് രണ്ടാം സ്ഥാനം. പൗരസ്ത്യ സഭകളിൽ മിക്കവയും റോമൻ സഭയുമായി തെറ്റിപ്പിരിയുകയും പിന്നീട് പുനരൈക്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ സീറോ മലബാർ സഭ എക്കാലവും പാപ്പയോട് വിധേയത്വം പുലർത്തുകയും റോമാസഭയുമായി സുദൃഢബന്ധം നിലനിർത്തുകയും ചെയ്യുന്ന സമൂഹമാണ്.

സുദൃഢമായ ആത്മീയ അടിത്തറയും മതാത്മക ജീവിതവും പൗരോഹിത്യ, സന്യസ്തവിളികളുടെ ഉയർന്ന തോതും കണക്കിലെടുത്താൽ ആഗോളസഭയിൽ ഏറ്റവും സജീവമായ ക്രൈസ്തവസമൂഹമാണിത്. സീറോ മലബാർ സഭാംഗങ്ങളായ വൈദികരും സന്യസ്തരും ലോകത്തിന്റെ നാനാഭാഗങ്ങളിൽ സേവനം അനുഷ്~ിക്കുന്നുണ്ട്. 

രണ്ടായിരം വർഷംമുമ്പ് തോമാശ്ലീഹാ കേരളത്തിലേക്ക് കൊണ്ടുവന്ന ക്രൈസ്തവ വിശ്വാസത്തിന്റെ ചൈതന്യവും അതിലൂന്നിയ മഹത്തായ പാരമ്പര്യവും കാത്തുസൂക്ഷിച്ച് പുത്തൻ തലമുറയ്ക്ക് പകർന്നുകൊടുക്കുന്ന വിശ്വാസീസമൂഹമാണ് സീറോ മലബാർ സഭയുടെ കരുത്ത്.

Written by  ജെ. ജോസഫ്, വാഷിംഗ്ടൺ

Wednesday, November 14, 2012

കിരീടമേ മാപ്പ്‌...

രിത്രം സൃഷ്ടിക്കുന്നവനാണ്‌ മനുഷ്യന്‍. എല്ലാ മനുഷ്യരും ചരിത്രത്തിന്റെ ഭാഗമാണ്‌. എങ്കിലും ഓരോ കാലഘട്ടത്തിലും ചില മനുഷ്യര്‍ ചരിത്രം തങ്ങളുടെതാക്കി മാറ്റാറുണ്ട്‌. മഹാത്മാ ഗാന്ധിയെ പോലെ, നെല്‍സണ്‍ മണ്ടേലയെ പോലെ, മദര്‍ തെരേസയെ പോലെ .. സഭയിലും ഇങ്ങനെയുള്ള പ്രതിഭാസങ്ങള്‍ കാണാം. ഓരൊ കാലത്തിലും സഭയെ നേരായ വഴിയില്‍ നയിക്കാന്‍ ദൈവം വ്യക്തികളെ തിരഞ്ഞെടുക്കാറുണ്ട്‌. അവരെ പ്രവാചകന്മാരെന്നോ, ഇടയന്മാരെന്നോ, നേതാക്കന്മാരെന്നോ എന്തു വേണമെങ്കിലും വിളിക്കാം. എന്തായാലും അവര്‍ സഭയില്‍ പ്രവാചക ധര്‍മ്മമാണ്‌ ചെയ്യുക; നേതാക്കന്മാരുടെ കര്‍മ്മമാണ്‌ നടത്തുക; ഇടയന്മാരുടെ വഴിയെയാണ്‌ നടക്കുക.

മാര്‍ത്തോമ്മാ നസ്രാണി സഭാ ചരിത്രത്തിന്‌ അവഗണിക്കാനാവാത്ത ഒരു പ്രവാചക ശബ്ദത്തെപറ്റിയാണ്‌ ഈ കുറിപ്പ്‌. എന്നും സഭയെ മുന്നില്‍ നിന്ന് നയിക്കുന്ന വലിയ ഇടയന്‍. ആദരവോടെ അകലെ നിന്ന് വീക്ഷിക്കുകയും തീഷ്ണതയോടെ വായിക്കുകയും കേള്‍ക്കുകയും, പുത്രസഹചമായ സ്നേഹത്തോടെ ചിന്തകള്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്‌ ഈ പുണ്യ പിതാവുമായി. ഉറച്ച കാഴ്ച്ചപ്പാടുകളും അടിപതറാത്ത കാല്‍വയ്പ്പുകളുമായി കഴിഞ്ഞ അന്‍പതു വര്‍ഷക്കാലമായി നസ്രാണി സഭയെ മുന്നില്‍ നിന്ന് നയിക്കുന്ന മാര്‍ യൗസേപ്പ്‌ പൗവ്വത്തില്‍ മെത്രാപ്പോലിത്തയാണ്‌ ആ വ്യക്തി.
പതിനാറാം നൂറ്റാണ്ടിനു ശേഷം നാലു പ്രധാന വ്യക്തികളിലൂടെയാണ്‌ നസ്രാണി സഭ മുന്നേറിയത്‌. കരിയാറ്റില്‍ മാര്‍ യൗസേപ്പ്‌ മെത്രാപ്പോലിത്താ, പാറേമാക്കല്‍ തോമ്മാ കത്തനാര്‍, നിധീരിയ്ക്കല്‍ മാണി കത്തനാര്‍, പ്ലാസിഡച്ചന്‍ എന്നിവരായിരുന്നു ആ നാലുപേര്‍. കരിയാറ്റില്‍ പിതാവ്‌ തന്റെ സഭൈക്യ ചിന്തയാലും, പാറേമാക്കലച്ചന്‍ തന്റെ ധീരതയാലും, നിധീരിക്കല്‍ മാണികത്തനാര്‍ തന്റെ ദീര്‍ഘ വീക്ഷണത്താലും, പ്ലാസിഡച്ചന്‍ തന്റെ അഗാധമായ പാണ്ഡിത്യത്താലും നസ്രാണി സഭയിലെ നാലു കാലഘട്ടങ്ങളിലെ നാലു വിശ്വാസ ഗോപുരങ്ങളായി മാറി. കരിയാറ്റില്‍ മല്‍പ്പാന്‍ മെത്രാപ്പോലിത്തയായി അഭിഷേകം ചെയ്യപ്പെട്ടെങ്കിലും ഒരു ദിവസം പോലും മാതൃസഭയില്‍ മെത്രാനടുത്ത ശുശ്രൂഷ ചെയ്യാന്‍ കഴിഞ്ഞില്ല. അതിന� മുന്‍പ്‌ മുമ്പ്‌ അദ്ദേഹം "വധിയ്ക്കപ്പെട്ടു". പാറേമ്മാക്കലച്ചനും, നിധീരിയ്ക്കല്‍ മാണികത്തനാരും, പ്ലാസിഡച്ചനും മെത്രാന്മാരായില്ല. എങ്കിലും ജനഹൃദയങ്ങളിലും സഭാചരിത്രത്തിലും ഇവര്‍ക്ക്‌ നാലുപേര്‍ക്കുമുള്ള സ്ഥാനം നസ്രാണി സഭയിലെ ഏതൊരു മെത്രാനെക്കാളും ഉപരിയും ഉന്നതവുമാണ്‌. ഇവര്‍ക്ക്‌ ശേഷം ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ, ചരിത്രതാളുകളില്‍ ഇടം പിടിച്ചയാള്‍ മാര്‍ പൗവ്വത്തിലാണ്‌. ഈ നാലുപേര്‍ക്കു ശേഷം നസ്രാണി സഭയുടെ നെടുംതൂണെന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാമെങ്കില്‍ അത്‌ മാര്‍ പൗവ്വത്തിലിനെയാണ്‌. കാരണം മാര്‍ കരിയാറ്റിയുടെ സഭൈക്യ ചിന്തയും, പാറേമ്മാക്കലിന്റെ ധീരതയും, നിധീരിയ്ക്കലിന്റെ ദീര്‍ഘവിക്ഷണവും, പൊടിപാറയുടെ പാണ്ഡിത്യവും ഒന്നുപോലെ സമ്മേളിച്ചിട്ടുണ്ട്‌ അദ്ദേഹത്തില്‍. അതുകൊണ്ട്‌ തന്നെയാവണം ഉറച്ച കാഴ്ച്ചപാടുകളും അടി പതറാത്ത കാല്‍വയ്പുകളുമായി നസ്രാണി സഭയെ കഴിഞ്ഞ അന്‍പതു വര്‍ഷക്കാലം അദ്ദേഹം മുന്നില്‍ നിന്ന്‌ നയിക്കുകയും പിന്നില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നത്‌. 

1. മാര്‍ കരിയാറ്റിയുടെ സഭൈക്യ ചിന്തയും മാര്‍ പൗവ്വത്തിലിന്റെ സഭാ ദര്‍ശനവും. 


നസ്രാണി സഭയില്‍ നിന്ന് ആദ്യമായി റോമില്‍ ഉപരിപഠനം നടത്തി ബിരുദധാരിയായ ആളാണ്‌ കരിയാറ്റില്‍ മാര്‍ യൗസേപ്പ്‌ മല്‍പ്പാന്‍. കൂനന്‍ കുരിശു സത്യത്തോടെ മാതൃസഭയില്‍ നിന്ന് അകന്നു പോയ പുത്തന്‍കൂറ്റുകാരുടെ പുനരൈക്യ പ്രാപ്തിക്കായി പാറേമ്മാക്കലച്ചനോടൊപ്പം ദീര്‍ഘവും ദുഷ്കരവുമായ റോമായാത്ര അദ്ദേഹം നടത്തി. "സ്വസഹോദരന്മാരുടെ പുനരൈക്യത്തിനായി ഏതറ്റം വരെ പോകാനും ജീവന്‍ പോലും നല്‍കാനും തയ്യാറാണ്‌" എന്നു പ്രഖ്യാപിച്ച കരിയാറ്റി തന്റെ വാക്കുകള്‍ അന്വര്‍ത്ഥമാകുമാറ്‌ രക്തസാക്ഷിയായി. "എക്യുമെനിസം" എന്ന വാക്ക്‌ സഭയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിന്‌ മുന്‍പ്‌ തന്നെ "എക്യുമനിസ"ത്തിനായി ജീവന്‍ നല്‍കിയ കരിയാറ്റില്‍ പിതാവിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയാണ്‌ മാര്‍ പൗവത്തില്‍. മാര്‍ത്തോമ്മാ ശ്ലീഹായുടെ മക്കള്‍ ഭിന്നിച്ചു കഴിയേണ്ടവരല്ല, അവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്‌ എന്ന് അദ്ദേഹം തന്റെ ജീവിതത്തിലൂടെ സാക്ഷ്യം നല്‍കി. ഇന്ത്യയില്‍ നിലയ്ക്കല്‍ പ്രസ്ഥാനത്തിലും, പുറത്തു pro-oriente അദ്ദേഹം ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി. സഹോദരീ സഭകളിലെ നേതൃത്വങ്ങള്‍ക്ക്‌ ഒരുപോലെ വിശ്വാസവും ആദരവും സ്നേഹവും ആത്മാര്‍ത്ഥതയും മാര്‍ പൗവ്വത്തില്‍നോട്‌ തോന്നാന്‍ കാരണം സഭൈക്യത്തിനായുള്ള അദ്ദേഹത്തിന്റെ തികഞ്ഞ ആത്മാര്‍ത്ഥത ഒന്നു കൊണ്ട്‌ തന്നെയാണ്‌. സഭൈക്യം ചാനല്‍ ചര്‍ച്ചകളിലും ചായകുടികളിലും കെട്ടിപുണരലൂകളിലും മാത്രമായി ഒതുങ്ങുന്ന ഇക്കാലത്ത്‌ മാര്‍ കരിയാറ്റിക്ക്്‌ ശേഷം മാര്‍ പൗവ്വത്തില്‍ മുമ്പോട്ടു വച്ച സഭൈക്യ ദര്‍ശനം ചര്‍ച്ച ചെയ്യപ്പെടേണ്ടതും പിന്‍തുടരേണ്ടതുമാണ്‌.
 

2. പാറേമ്മാക്കലിന്റെ നെഞ്ചുറപ്പും മാര്‍ പൗവ്വത്തിലിന്റെ ഉറച്ച നിലപാടുകളും.
 

ചങ്കുറപ്പുള്ള ഒരു നസ്രാണിയെയാണ� പാറേമ്മാക്കലച്ചനില്‍ നാം കാണുക. മാതൃസഭയുടെ തനിമയും വ്യക്തിത്വവും ആരുടെ മുമ്പിലും അടിയറ വയ്ക്കാതെ, കാര്യങ്ങള്‍ തുറന്നു പറയുവാനും, അവകാശങ്ങള്‍ ചോദിച്ചു വാങ്ങാനും നെഞ്ചുറപ്പോടെ നില്‍ക്കുന്ന പാറേമ്മാക്കലച്ചനാണ്‌ വര്‍ത്തമാന പുസ്തകത്തില്‍ നിറഞ്ഞു നില്‍ക്കുക. നട്ടെല്ലുള്ള ഈ നസ്രാണിക്കൊരു പിന്‍ഗാമിയെ മാര്‍ പൗവ്വത്തില്‍ പിതാവില്‍ നമ്മുക്ക്‌ ദര്‍ശിക്കാം.

മാതൃസഭയുടെ അജപാലനാധികാരങ്ങള്‍ക്കായി ലത്തീന്‍ സഭാധികാരികളുടെ മുന്‍പില്‍ നില്‍ക്കുമ്പോഴും, ക്രിസ്തീയ വിശ്വാസസംഹിതയ്ക്കും ന്യൂനപക്ഷാവകാശങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്നവരെ അക്ഷരങ്ങള്‍കൊണ്ട്‌ എതിര്‍ക്കുമ്പോഴും അദ്ദേഹത്തിന്‌ ഉറച്ച നിലപാടുകളാണ്‌.
 

കാര്യസാധ്യത്തിനായി നിലപാടുകളില്‍ വെള്ളം ചേര്‍ക്കാനോ സ്ഥാനമാനങ്ങള്‍ക്കായി നെട്ടോട്ടമോടാനോ അദ്ദേഹം തയ്യാറായിട്ടില്ല. കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രവും കത്തോലിക്കാ വിശ്യാസവും ഒന്നിച്ചു പോകില്ലായെന്നും വിശ്വാസവും ആശയവും രണ്ടായിതന്നെ കാണണമെന്നും വിട്ടിവീഴ്ച്ചകളില്ലാതെ അദ്ദേഹം ഇന്നും പ്രഖ്യാപിക്കുന്നു. വിശ്വാസത്തെ കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളോട്‌ ചേര്‍ത്ത്‌ കെട്ടാന്‍ ശ്രമിക്കുന്ന ചില സഭാ നേതാക്കന്മാരുടേ പ്രസ്താവനകളോട്‌ ഇത്‌ ചേര്‍ത്ത്‌ വായിക്കേണ്ടതാണ്‌. വിശ്വാസത്തെ വെറും ആശയത്തിന്റെ മടിയിലിരുത്താന്‍ അദ്ദേഹം തയ്യാറല്ല. കമ്മ്യൂണിസത്തെ നോക്കി പുഞ്ചിരിക്കാത്തതുകൊണ്ടും ഭരണ നേതൃത്വത്തിലുള്ളവരോട്‌ മൃദു സമീപനം പുലര്‍ത്താതതുകൊണ്ടും അദ്ദേഹത്തിന്‌ മാലയിടാനും സമ്മാനങ്ങള്‍ നല്‍കാനും നേതാക്കന്മാരില്ല. ഈ ഉറച്ച നിലപാടുകള്‍ വളര്‍ന്നു വരുന്ന പുതു തലമുറയ്ക്ക്‌ മതൃകയാണ്‌; സഭയിലും സമൂഹത്തിലും.
 

സത്യത്തെ ബലി കഴിച്ചു കൊണ്ടാവരുത്‌ വിട്ടുവീഴ്ച്ചകള്‍. വിശ്വസത്തില്‍ വെള്ളം ചേര്‍ത്തുകൊണ്ടാവരുത്‌ അവകാശങ്ങള്‍ നേടിയെടുക്കല്‍. ഈ രണ്ടു സത്യങ്ങള്‍ വര്‍ത്തമാന പുസ്തകത്തില്‍ പാറേമ്മാക്കലച്ചന്‍ കാണിച്ചു തരുന്നുണ്ട്‌. വര്‍ത്തമാനകാല സഭയില്‍ മാര്‍ പൗവ്വത്തിലൂടെയാണ്‌ ഈ യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുക.
 



തന്നെക്കാളും പ്രായം കുറഞ്ഞ കരിയാറ്റിലച്ചനെ മല്‍പ്പാന്‍ എന്നു മാത്രമെ പാറേമ്മാക്കലച്ചന്‍ വിശേഷിപ്പിച്ചു കാണുന്നുള്ളു.(കരിയാറ്റിയുടെ മെത്രാഭിഷേകത്തിന്‌ ശേഷം മെത്രാപ്പോലിത്താ എന്നാണ്‌ വിളിക്കുക). തന്നെക്കാളും പ്രായം കുറഞ്ഞ ആളാണെങ്കിലും റോമില്‍ ഉപരിപഠനം നടത്തിയ കരിയാറ്റില്‍ മല്‍പ്പാന്റെ അറിവിനേയും പാണ്ഡ്യത്യത്തെയും പാറേമാക്കലച്ചന്‍ ആദരിക്കുന്നു. ഈ ഒരു ഗുണ വിശേഷം മാര്‍ പൗവ്വത്തിലും കാണാം. സഭാശസ്ത്രത്തിലോ, ബൈബിളിലോ, ആരാധനക്രമത്തിലോ അദ്ദേഹത്തിന� ബിരുദങ്ങളില്ല. ഈ കുറവ്‌ അദ്ദേഹം നികത്തിയത്‌ ആ വിഷയങ്ങളില്‍ അഗ്രഗണ്യരായ സഹോദര വൈദീകരുടെ അറിവും, സാമിപ്യവും, ഉപദേശവും കൊണ്ടായിരുന്നു. അങ്ങനെ ഈ വിഷയങ്ങളില്‍ ബിരുദങ്ങള്‍ നേടിയ മെത്രാന്മാരെക്കാളും അറിവും പാണ്ഡ്യത്യവും അദ്ദേഹത്തിനുണ്ടായി. അതായത്‌ സീറോ മലബാര്‍ സഭയില്‍ ആരാധനക്രമ, സഭാ വിഞ്ജാനീയ രംഗങ്ങളില്‍ മാര്‍ പൗവ്വത്തില്‍ന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം ദൈവ ശാസ്ത്രഞ്ജന്മാരുണ്ടായി. ഉപരിപഠനം നടത്താത്ത പാറേമ്മാക്കലച്ചന്‍ ചരിത്രവും, വിഞ്ജാനവും, ആദ്ധ്യാത്മികതയും നിറഞ്ഞു നില്‍ക്കുന്ന 'വര്‍ത്തമാന പുസ്തകം' രചിച്ചതുപോലെ; സഭാ വിഷയങ്ങളില്‍ ഉപരി പഠനം നടത്താത്ത മാര്‍ പൗവത്തില്‍ ജീവിക്കുന്ന "വിഞ്ജാനകോശ"മാവുകയും ജ്ഞാനം നേടാന്‍ നിരന്തരം ശ്രമിക്കുകയും അതിനായി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
 



3. മാണികത്തനാരുടെ ദീര്‍ഘ വീക്ഷണവും മാര്‍ പൗവ്വത്തില്‍ന്റെ മാതൃസഭാ ദര്‍ശനവും.
 

സ്വാതന്ത്ര്യ സമരം കൊടികൊണ്ടിരുന്ന കാലമാണ്‌ നിധീരിക്കല്‍ മാണികത്തനാരുടെ ജീവിത സമയം. രാജ്യത്തിനു മാത്രമല്ല മാതൃസഭയ്ക്കും സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു അദ്ദേഹം. നാട്ടു മെത്രാന്മാരെ ലഭിക്കാന്‍ അക്ഷീണം യത്നിച്ച പുണ്യാത്മാവാണ്‌ അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ നസ്രാണി സഭയ്ക്ക്‌ നാട്ടു മെത്രാന്മാരെ ലഭിച്ചു. പക്ഷേ കഴിവും പാണ്ഡ്യത്യവും വിശുദ്ധിയും അര്‍ഹതയും വേണ്ടുവോളമുണ്ടായിരുന്ന അദ്ദേഹം മെത്രാനായില്ല. അന്നത്തെ സഭാ സാഹചര്യങ്ങളില്‍ അദ്ദേഹത്തിന്റെ പേര്‌ പിന്തള്ളപ്പെട്ടു പോയി: എന്നാല്‍ അതില്‍ അദ്ദേഹം പരിഭവിക്കുകയൊ നിസംഗനാവുകയോ ചെയ്‌തില്ല. കാരണം തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാനോ തന്റെ ആത്മാഭിമാനം പണയം വയ്ക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല.
 

സീറോ മലബാര്‍ സഭയ്ക്ക്‌ സ്വയം ഭരണാവകാശം വേണമെന്നും ഈ സഭയ്ക്ക്‌ ഒരു സഭാ തലവന്‍ ഉണ്ടാകണമെന്നും ആഗ്രഹിച്ച്‌ പ്രവര്‍ത്തിച്ചയാളാണ്‌ മാര്‍ പൗവ്വത്തില്‍. അദ്ദേഹത്തിന്റെ പ്രധാന ശ്രമ ഫലമായാണ്‌ സീറോ മലബാര്‍ സഭ  majorArchi-Episcopal സഭയായി മാറിയത്‌. പക്ഷേ മാണി കത്തനാര്‍ക്ക്‌ സംഭവിച്ചതു പോലെ ഇവിടെയും സംഭവിച്ചു...അദ്ദേഹം സഭാ തലവനായില്ല. ദൈവഹിതം വ്യത്യാസ്തമായിരുന്നിരിക്കാം. 
പക്ഷേ, അന്നും ഇന്നും ഈ സഭയെ മുന്നില്‍ നിന്ന്; കല്ലേറു മുഴുവന്‍ കൊണ്ട്‌ നയിക്കുന്നത്‌ മാര്‍ പൗവ്വത്തില്‍ തന്നെയല്ലേ? കേരളത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കത്തോലിയ്ക്കാ സഭയുടെ നാവും മനസാക്ഷിയുമായി അദ്ദേഹം തുടരുന്നു. മരണം വരെ മെത്രാനാകാതെ നിധീരിയ്ക്കല്‍ മാണി കത്തനാര്‍ സഭയ്ക്ക്‌ നേതൃത്വം നല്‍കിയതുപോലെ; സഭാ തലവനാകാതെ സഭയ്ക്ക്‌ മാര്‍ഗ്ഗദര്‍ശിയും വഴികാട്ടിയുമായി മാര്‍ പൗവ്വത്തില്‍ തുടരുന്നു. 
4. പ്ലാസിഡച്ചന്റെ പാണ്ഡിത്യവും മാര്‍ പൗവ്വത്തിലിന്റെ വിജ്ഞാന ദര്‍ശനവും. 

"വിശ്വാസത്തില്‍ ക്രിസ്ത്യാനി, സംസ്കാരത്തില്‍ ഭാരതീയന്‍, ആരാധനക്രമത്തില്‍ പൗരസ്ത്യന്‍" നസ്രാണി സഭയ്ക്ക്‌ ഈ മഹത്തായ വീക്ഷണം തന്നത്‌ പ്ലാസിഡച്ചനാണ്‌. പ്ലാസിഡച്ചന്റെ അഗാധമായ പാണ്ഡിത്യമാണ്‌ ഈ സഭയുടെ തനിമ വീണ്ടെടുക്കല്‍ പ്രക്രീയക്ക്‌ ആക്കവും ആഴവും നല്‍കിയത്‌. പ്ലാസിഡച്ചന്റെ ഈ വിഞ്ജാനതൃഷ്ണ മാര്‍ പൗവ്വത്തിലിനുണ്ട്‌. പുസ്തകങ്ങളെ സ്നേഹിക്കുന്ന, വായനയെ ഇഷ്ടപ്പെടൂന്ന, വായിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന മാര്‍ പൗവ്വത്തില്‍; പ്ലാസിഡച്ചന്‍ ഈ സഭയ്ക്ക്‌ പകര്‍ന്നു നല്‍കിയ ജ്ഞാന സമ്പത്ത്‌ ആസ്വദിക്കുകയും ആസ്വദിക്കുക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ഈ വിജ്ഞാനദാഹമാണ്‌ സീറോ മലബാര്‍ സഭയുടെ ആരാധനക്രമ സഭാ വിജ്ഞാന പുനരുദ്ധീകരണ രംഗത്ത്‌ മുന്നില്‍ നില്‍ക്കാനും നേതൃത്വം വഹിക്കാനും അദ്ദേഹത്തെ പ്രാപ്തനാക്കിയത്‌. കുറെ വര്‍ഷങ്ങളായി ഭാരത സഭയില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു മെത്രാന്‍ മാര്‍ പൗവ്വത്തിലിനെ പോലെ വേറെ ഉണ്ടാവില്ല. അതുപോലെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിട്ടുള്ളയാളും വേറെ കാണില്ല.വിമര്‍ശനങ്ങളോട്‌ അസഹിഷ്ണുത കാണിയ്ക്കാതെ, വിമര്‍ശനങ്ങളെ അസ്വദിച്ച്‌ മാര്‍ പൗവ്വത്തില്‍ സഭയ്ക്ക്‌ വിളക്കായി മാറുന്നു.
 
പ്ലാസിഡച്ചനെ പൗവ്വത്തില്‍ പിതാവ്‌ വിശേഷിപ്പിച്ചത്‌ 'ആധുനിക സഭാപിതാവ്‌' എന്നാണ്‌. പൗവത്തില്‍ പിതാവിനെ എന്താണ്‌ വിശേഷിപ്പിക്കുക. സീറോ മലബാര്‍ പിതാക്കന്മാരുടെ ആദ്‌ലീമിനാ സന്ദര്‍ശന വേളയില്‍ ബനഡിക്റ്റ്‌ 16-�ം മാര്‍പാപ്പ മാര്‍ പൗവ്വത്തില്‍നെ ചൂണ്ടി മറ്റ്‌ മെത്രാന്‍മാരോട്‌ പറഞ്ഞത്രെ "ഇതാ സഭയുടെ കിരീടം". അതെ തീര്‍ച്ചയായും അദ്ദേഹം സഭയുടെ കിരീടം തന്നെയാണ്‌. ഈ വിശേഷണത്തിന്‌ അര്‍ഹനാകാന്‍ യോഗ്യരായ മറ്റാരുണ്ട്‌ ഈ സഭയില്‍? മാതൃ സഭയുടെ പൊന്‍ കിരീടത്തെക്കുറിച്ചുള്ള ഈ കുറിപ്പ്‌ ഇവിടെ അവസാനിപ്പിക്കുന്നു. ചിന്തകള്‍ അവസാനിപ്പിക്കുന്നില്ല. ജീവിച്ചിരിക്കുമ്പോള്‍ കുറ്റവും മരിച്ചു കഴിഞ്ഞ്‌ നന്മയും പറയുന്ന മലയാളി തഴക്കത്തിനോട്‌ താല്‍പര്യമില്ലാത്തതു കൊണ്ടാണ്‌ മാര്‍ പൗവ്വത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതെഴുതുന്നത്‌. അതോടൊപ്പം അദ്ദേഹത്തിലൂടെ നസ്രാണി സഭയ്ക്ക്‌ ദൈവം നല്‍കിയ നന്മകള്‍ക്ക്‌ നന്ദിയും, വിമര്‍ശനങ്ങളും കല്ലേറുമേറ്റ്‌ സഭയുടെ വിശ്വാസവും തനിമയും സംരക്ഷിയ്ക്കുന്ന പിതാവിന്റെ നിലപാടുകളോട്‌ വിശ്വസ്തത കാണിക്കാത്തതിന്‌ നസ്രാണി സഭയുടെ മാപ്പും, അദ്ദേഹത്തിന്‌ ആദരവും. അദ്ദേഹത്തിന്റെ തീഷ്ണതയും സഭാ സ്നേഹവും സത്യ വിശ്വാസവും നസ്രാണി സഭയ്ക്ക്‌ ഒരു ഉറച്ച കോട്ടയാകട്ടെ. 

(മാര്‍ഗ്ഗം ബ്ലോഗില്‍ ചവറപ്പുഴ ജയിംസച്ചന്‍ എഴുതിയ  ലേഖനം)


Tuesday, November 13, 2012

പൗരസ്ത്യ നസ്രാണീയതയുടെ പ്രവാചകനും കാവൽമാലാഖയും




Written by  ഫാ. ആന്റണി മൂലയിൽ (സെക്രട്ടറി, പ്രസ്ബിറ്റൽ കൗൺസിൽ)

രണ്ടാം വത്തിക്കാൻ കൗൺസിൽ ആരംഭിച്ച അതേ വർഷം അതേ മാസം (1962 ഒക്‌ടോബർ) കർത്താവിന്റെ പൗരോഹിത്യ ദാനം സ്വീകരിച്ച അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ എന്ന സഭാമനുഷ്യൻ (Ecclesial person) പൗരോഹിത്യ ജീവിതത്തിന്റെ അഞ്ചു ദശകങ്ങളും മേൽപ്പട്ട ശുശ്രൂഷയുടെ നാലു പതിറ്റാണ്ടുകളും പിന്നിടുന്നു. ചങ്ങനാശേരി സെന്റ് ബർക്ക്മാൻസ് കോളേജിലെ ധനതത്വശാസ്ത്ര അധ്യാപനം മുതൽ ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ അധ്യക്ഷപദം വരെ- ചലനാത്മകമായ അമ്പതു സംവത്സരങ്ങൾ. കറതീർന്ന സഭാസ്‌നേഹവും അടിയുറച്ച വിശ്വാസവും ആഴമേറിയ ബോധ്യങ്ങളും സഭാത്മകമായ സമീപനങ്ങളും ഈ ഇടയശ്രേഷ്ഠനെ സഭാനഭസ്സിലെ സുവർണതാരകമാക്കുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി മാധ്യമലോകവും പൊതുസമൂഹവും പവ്വത്തിൽ പിതാവിന്റെ ചിത്രം വരയ്ക്കുന്നത് വിദ്യാഭ്യാസ - രാഷ്ട്രീയ ഫ്രെയിമുകൾക്കുള്ളിൽ മാത്രമാണ്, അതാകട്ടെ കറുപ്പും വെളുപ്പും ഇടകലർന്ന ചിത്രങ്ങൾ. എന്നാൽ, ''മലബാർ സഭയുടെ സുവർണ്ണ കിരീടം'' എന്ന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ അടയാളപ്പെടുത്തിയ ഈ നസ്രാണി സഭാപിതാവ് തന്റെ ജീവിതം മുഴുവൻ സമർപ്പിച്ചത് സ്വത്വബോധം നഷ്ടപ്പെട്ട മാർതോമാ നസ്രാണികളുടെ പൈതൃക സംരക്ഷണത്തിനും ആത്മീയസ്രോതസുകളുടെ പുനർജ്ജീവനത്തിനും പൗരസ്ത്യ സഭാത്മകതയുടെ പ്രചാരത്തിനുമായാണ്. 

സഭയും ലിറ്റർജിയും 
ലിറ്റർജിയും സഭയും തമ്മിലുളള പരസ്പര പൂരകത്വവും ആരാധന ജീവിതത്തിന്റെ അന്തരാർത്ഥങ്ങളും സീറോ മലബാർ സഭാമക്കൾ മനസിലാക്കിയത് മാർ പവ്വത്തിലിനെപ്പോലുളള സഭാ മനുഷ്യരുടെ തീവ്രശ്രമങ്ങളിലൂടെയാണ്. സ്വന്തം പൈതൃകത്തെ സംശയത്തോടെയും അഭിമാനരാഹിത്യത്തോടെയും നോക്കിക്കണ്ടിരുന്ന ഒരു സഭാസമൂഹത്തിന് സ്വത്വബോധവും(Identity consciousness)  സഭാത്മകബോധവും(Eclesial sense) നൽകി എന്നതാണ് മാർ പവ്വത്തിലിന്റെ ഏറ്റവും ശ്രേഷ്ഠമായ സംഭാവന.

സഭയും കൂട്ടായ്മയും
പരസ്പരം പഴിചാരിയും വിരുദ്ധദിശകൾ തെരഞ്ഞെടുത്തും ചരിച്ചിരുന്ന കേരളക്രൈസ്തവസഭകൾ പരസ്പരസഹകരണത്തിന്റെയും പ്രോത്സാഹനത്തിന്റെയും വാതായനങ്ങൾ തുറന്നതിന് സമകാലിക കേരളക്രൈസ്തവസമൂഹം ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത് ചങ്ങനാശേരിയുടെ ഈ വീരപുത്രനോടാണ്. ദിവംഗതനായ പരിശുദ്ധ ബസേലിയോസ് മാർതോമാ മാത്യുസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ വാക്കുകൾ ഓർമ്മിക്കുക. ''നമ്മുടെ നാട്ടിലുള്ള എപ്പിസ്‌കോപ്പൽ സഭകളെല്ലാംതന്നെ സൗഹാർദ്ദപൂർവ്വം ഇന്ന് സഹവർത്തിത്വം പുലർത്തുന്നു. അവരുടെ തലവന്മാർ ഒരുമിച്ചിരുന്നു സംസാരിക്കുകയും ഒരേ മേശയിൽനിന്ന് ഭക്ഷണം കഴിക്കുകയും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു.  ഇതിനൊക്കെ കാരണഭൂതൻ അഭിവന്ദ്യ പവ്വത്തിൽ തിരുമേനിയല്ലാതെ വേറെ ആരാണ്?'' മാർ പവ്വത്തിലിന്റെ സഭൈക്യസമർപ്പണത്തിന്റെ ഉത്തമ നിദർശനങ്ങളാണ് ലോകത്തിലെതന്നെ ആദ്യത്തെ എക്യുമെനിക്കൽ ദേവാലയമായ നിലയ്ക്കൽ എക്യുമെനിക്കൽപള്ളി.

പ്രകാശഗോപുരം
പ്രകാശം പരത്തിക്കൊണ്ട് മാർ പവ്വത്തിൽ പിന്നിട്ട പടവുകൾ നിരവധിയാണ്. കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി രൂപതകളുടെ സാരഥ്യത്തിനുപുറമെ 1994-മുതൽ തുടർച്ചയായി രണ്ടുപ്രാവശ്യം ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ (CBCI) അധ്യക്ഷൻ, കെ. സി. ബി. സി ചെയർമാൻ, വിയന്നാ ആസ്ഥാനമാക്കിയ പ്രോ- ഓറിയന്റെ എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ ബഹുമാന്യ അംഗം, 1985 മുതൽ 2006 വരെ റോമിൽ നടന്ന എല്ലാ സിനഡുകളിലെയും അംഗം,  ഏഷ്യൻ സിനഡ്, പോസ്റ്റ് സിനഡൽ കൗൺസിൽ എന്നിവയിൽ പ്രത്യേക പ്രാതിനിധ്യം തുടങ്ങിയ നിലകളിലെല്ലാം മാർ പവ്വത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു. മലബാർസഭയുടെ ഇപ്പോഴത്തെ മേലധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിയുൾപ്പെടെ ആറ് മെത്രാന്മാർക്ക് അദ്ദേഹം മെത്രാ ൻ പട്ടം പരികർമ്മം ചെയ്തു. അദ്ദേഹത്തിന്റെ സമഗ്ര അജപാലനദർശനത്തിന്റെ ഉത്തമ ഉദാഹരണങ്ങൾ ഇനിയും നിരവധിയാണ്.

കോഴിക്കോട് രൂപതാ മുൻമെത്രാൻ മാക്‌സ്വെൽ നൊറോണ പിതാവ് വൈദികമന്ദിരത്തിൽ വിശ്രമിക്കുന്ന സമയം. അദ്ദേഹത്തിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു വൈകുന്നേരം പവ്വത്തിൽ പിതാവ് അദ്ദേഹത്തെ സന്ദർശിക്കാൻ എത്തി. ഈ വിവരം നൊറോണാ പിതാവിനെ അദ്ദേഹത്തിന്റെ സഹായി അറിയിച്ചു. ''പിതാവിനെ കാണാൻ എനിക്ക് പേരറിയാത്ത ഒരു പിതാവ് ദൂരെനിന്ന് എത്തിയിട്ടുണ്ട്''. ഉൾക്കണ്ണുകളിൽ തെളിഞ്ഞ സൗഹൃദപ്രകാശത്തിൽ മാക്‌സ്‌വെൽ നൊറോണ പിതാവിന്റെ മറുപടി: ''നീ അറിയാത്ത ഒരു പിതാവ് ദൂരെ നിന്നും എന്നെ കാണാൻ എത്തിയിട്ടുണ്ടെങ്കിൽ അതു തീർച്ചയായും പവ്വത്തിൽ പിതാവായിരിക്കും''.

ജൂബിലി വേളയിൽ തമ്പുരാനുമുമ്പിൽ കൃതജ്ഞതാഹസ്തങ്ങൾ ഉയർത്തുന്ന മാർ പവ്വത്തിലിനൊപ്പം നമുക്കും അണിചേരാം. സഭയ്ക്ക് പുണ്യമായി ഒരു വലിയ പ്രവാചകനെ അയച്ചുതന്നതിന്. സ്‌നാപകനെപ്പറ്റി ഈശോ പറഞ്ഞു: ''കത്തിജ്വലിക്കുന്ന ഒരു വിളക്കായിരുന്നു അയാൾ''. മലബാർ സഭയുടെ കനകാഭരണം, മാർതോമാ നസ്രാണികളുടെ ഈ പ്രകാശഗോപുരം സഭയുടെ വഴിത്താരകളെ അനുസ്യൂതം പ്രകാശിപ്പിക്കട്ടെയെ ന്ന് നമുക്ക് പ്രാർത്ഥിക്കാം.

Monday, November 5, 2012

മധ്യാകാശത്തു വിളംബരം ചെയ്യുന്ന സുവിശേഷം


ലോകാവസാനത്തെക്കുറിച്ച് നിരന്തരം പറഞ്ഞു കേൾക്കുന്നത് നിരവധി കിംവദന്തികൾ; നാളും തിയതിയും 'കിറുകൃത്യം' പ്രവചിച്ചു പെട്ടകം പണിതു കാത്തിരിക്കുന്നവർപോലും ധാരാളം.
ഇതിനിടയിൽ അവസാന നാഴിക എന്നായിരിക്കുമെന്ന് ദൈവപുത്രന്റെ സൂചന സൗകര്യപൂർവം വിസ്മരിക്കുന്നു നാം.

''എല്ലാ ജനതകളുടെയും സാക്ഷ്യത്തിന് രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം സമാഗതമാകും'' (മത്തായി 24:14).
ഈ കുറിപ്പ് തയാറാക്കുമ്പോൾ ഐക്യരാഷ്ട്ര സഭയുടെ കണക്കുകൂട്ടൽ പ്രകാരമുള്ള ലോകജനസംഖ്യ: 7,065,440,779. മനസിലാവുന്ന രീതിയിൽ പറഞ്ഞാൽ 706 കോടിയിലധികം ജനങ്ങൾ. ഇവരാണ് ഭൂമിയുടെ അവകാശികൾ; ആദാമിന്റെ സന്തതിപരമ്പരകൾ.

'രാജ്യത്തിന്റെ സുവിശേഷം' ഇവരിൽ എത്ര പേരോടു പ്രസംഗിക്കപ്പെട്ടു? നെഞ്ചിൽ കൈവച്ചു ഞാനും നിങ്ങളും ഉത്തരം പറയേണ്ട ചോദ്യം. ഒരു ക്രൈസ്തവനെന്ന നിലയിൽ നമ്മുടെ പ്രാഥമിക ഉത്തരവാദിത്തമാണ് സുവിശേഷപ്രഘോഷണം.

പലപ്പോഴും സാഹചര്യങ്ങളെ പഴിചൊല്ലി രക്ഷപ്പെടുകയാണ് നാമെല്ലാം. കമ്യൂണിസത്തിന്റെ ഇരുമ്പു മറയ്ക്കുള്ളിൽ എങ്ങനെ പ്രസംഗിക്കാനാണ് സുവിശേഷം? ഭൗതികതയുടെ തിരതള്ളലിലും സുവിശേഷം പ്രസംഗിക്കുക പ്രയാസകരം. ഈ വാദഗതികളൊക്കെ മുൻകൂട്ടി കണ്ട് വിശുദ്ധ പൗലോസ് രണ്ടായിരം വർഷം മുമ്പ് പറഞ്ഞു: ''വചനം പ്രസംഗിക്കുക; സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വർത്തിക്കുക; മറ്റുള്ളവരിൽ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുക; ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തിൽ ശ്രദ്ധിക്കുകയും ചെയ്യുക'' (2 തിമോത്തിയോസ് 4:2).

സാഹചര്യങ്ങൾ അനുകൂലമായാലും പ്രതികൂലമായാലും വചനം പ്രസംഗിക്കപ്പെടണം. ഒറീസയിലും ഉത്തര കൊറിയയിലും സൗദി അറേബ്യയിൽപോലും വചനം പ്രഘോഷിക്കപ്പെടണം. അല്ലെങ്കിൽ നാമൊക്കെ തണുപ്പും ചൂടുമില്ലാത്ത 'മന്ദോഷ്ണർ' മാത്രമായി ഒതുങ്ങിത്തീരും.

ലോകത്തെ 706 കോടി ജനങ്ങളിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവർ വെറും 220 കോടി മാത്രം. അതായത് ലോകജനതയുടെ മൂന്നിൽ രണ്ടു ഭാഗവും ഇനിയും വചനം കേൾക്കേണ്ടിയിരിക്കുന്നു.

ജനനിബിഡമായ രണ്ട് ഏഷ്യൻ രാജ്യങ്ങളിൽ തിരുവചനത്തിന്റെ വെളിച്ചം എത്തിക്കാമെങ്കിൽ ലോകത്തിന്റെ മൂന്നിലൊന്നും സുവിശേഷവൽക്കരിക്കപ്പെടും; ചൈനയും ഇന്ത്യയുമാണ് ആ രാജ്യങ്ങൾ. ലോകത്തെ ആകെ ജനതയുടെ അഞ്ചിലൊന്നും അധിവസിക്കുന്നത് ചൈനയിൽ; 134 കോടിയാളുകൾ. ലോകജനതയുടെ 17 ശതമാനം ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ; ജനസംഖ്യ 121 കോടി.

ഇന്ത്യയും ചൈനയും; ലോകത്തെ വമ്പൻ സാമ്പത്തിക ശക്തികളായി മാറിക്കൊണ്ടിരിക്കുന്ന രണ്ടു രാജ്യങ്ങൾ. ഇന്ത്യ മതേതരരാജ്യം; ചൈന മതരഹിതമായ കമ്യൂണിസ്റ്റ് രാജ്യം.
ഇന്ത്യയിലാണോ ചൈനയിലാണോ കൂടുതൽ ക്രൈസ്തവർ? ഈ ചോദ്യത്തിനുള്ള ഉത്തരം തെല്ലൊന്നു ഞെട്ടിച്ചുകളഞ്ഞു. ഇന്ത്യയിലുള്ളതിന്റെ മൂന്നിരട്ടിയിലധികം ക്രൈസ്തവരുണ്ട് ചൈനയിൽ! ഇന്ത്യൻ ജനതയുടെ 2.3 ശതമാനം മാത്രമാണ് വചനം സ്വീകരിച്ചവർ; ഏകദേശം 2.6 കോടി ക്രൈസ്തവർ. ചൈനീസ് ഗവൺമെന്റിന്റെ ഔദ്യോഗിക കണക്കുപ്രകാരം 1.4 കോടിയാണ് ക്രൈസ്തവരുടെ എണ്ണം.

എന്നാൽ, ചൈനീസ് ജനതയുടെ അഞ്ചു ശതമാനത്തിലേറെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു കഴിഞ്ഞതായാണ് പടിഞ്ഞാറൻ മാധ്യമങ്ങൾ നൽകുന്ന വിവരം. പ്രൊപ്പഗാന്താ തിരുസംഘം നൽകുന്നതും ഏതാണ്ട് സമാന കണക്കുകൾ; 8.7 കോടി ക്രൈസ്തവരെങ്കിലും ചൈനയിൽ ഉണ്ടെന്നാണ് വിദഗ്ധമതം!

ക്രൈസ്തവരുടെ എണ്ണം ഏറ്റവും കുറവുള്ള രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാൾ. അവിടെ ഒരു ശതമാനത്തിലും താഴെയാണ് ക്രൈസ്തവരുടെ സംഖ്യ.
ഒരു കാലത്ത് ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ ദക്ഷിണകൊറിയയിലാണ് ഏറ്റവും വേഗത്തിൽ ക്രൈസ്തവ വിശ്വാസം പ്രചരിക്കുന്നത്. അവിടുത്തെ ജനസംഖ്യയുടെ 29.2 ശതമാനവും ഇപ്പോൾ ക്രൈസ്തവരാണ്.

മൂന്നുവർഷം ദക്ഷിണകൊറിയയിൽ സുവിശേഷപ്രഘോഷണം നടത്തിയ ഒരു മിഷനറിയുമായി കഴിഞ്ഞ ദിവസം സംസാരിക്കാനിടയായി. ആഫ്രിക്കൻ വംശജനായ ബിഷപ് ഇമ്മാനുവൽ ഒഫോറി. ദക്ഷിണ കൊറിയയിൽ ആളിപ്പടരുന്ന സുവിശേഷാഗ്നിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഒരു ദൈവവചനം:

''അവർ എല്ലായിടത്തും പോയി പ്രസംഗിച്ചു. കർത്താവ് അവരോടുകൂടി പ്രവർത്തിക്കുകയും അടയാളങ്ങൾകൊണ്ട് വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു'' (മർക്കോസ് 16:20).
ആഢ്യതയുടെ സുവിശേഷം പ്രസംഗിച്ചുപോവുന്ന ഇന്ത്യയിൽ എന്തുകൊണ്ടാണ് ഇപ്പോഴും 2.3 ശതമാനം മാത്രം ക്രൈസ്തവരായിട്ടുള്ളത് എന്നത് മുട്ടിന്മേൽനിന്നു ധ്യാനിക്കേണ്ട വിഷയം.
ചൈനയുടെ മുളമറയ്ക്കുള്ളിലേക്കു സുവിശേഷം എത്തിക്കാൻ പെടാപ്പാടു പെടുന്ന നിരവധി സുവിശേഷകരുണ്ട് യൂറോപ്പിൽ. ഇവരിൽ കത്തോലിക്കരുണ്ട്; അകത്തോലിക്കരും ധാരാളം. ഇംഗ്ലീഷിൽ തയാറാക്കിയ ഒരു വചനപ്രഘോഷണ വീഡിയോ യൂട്യൂബിൽ കണ്ടവരുടെ കണക്ക് കാണാനിടയായി; ചൈനയിൽ നിന്നുള്ളവരായിരുന്നു കാണികളിൽ ഏറെയും.
വചനദാഹംകൊണ്ടു വലയുകയാണ് ചൈനയിലെ ജനം. ഇവർക്കിടയിൽ ഇംഗ്ലീഷ് അധ്യാപകരായും ഉൽപ്പന്ന വ്യാപാരികളായും ബിസിനസ് കൺസൾട്ടന്റുമാരായുമൊക്കെ കടന്നുചെല്ലുകയാണ് തീക്ഷ്ണമതികളായ സുവിശേഷപ്രവർത്തകർ. കേരളത്തിൽനിന്നുള്ള യുവത്വം തുടിക്കുന്ന ക്രിസ്തുവിന്റെ പടയാളികളെ ചൈനീസ് തെരുവുകളിൽ കണ്ടുമുട്ടാൻ ഭാഗ്യം ലഭിച്ചിരുന്നെങ്കിൽ!

വിതയ്ക്കപ്പെടുന്ന വചനം വളർന്നു വ്യാപിക്കുമെന്നത് നിത്യസത്യം മാത്രം; അത് ചൈനയിലായാലും ഇന്ത്യയിലായാലും ആഫ്രിക്കയിലായാലും അങ്ങനെതന്നെ. അപ്പസ്‌തോല പ്രവർത്തനങ്ങളിൽ പറയുന്നതുപോലെ: ''കർത്താവിന്റെ വചനം ആ നാട്ടിലെങ്ങും വ്യാപിച്ചു'' (അപ്പ.പ്രവ.13:49).

കേരളത്തിൽനിന്നുള്ള പ്രശസ്തരായ വചനപ്രഘോഷകരെ യൂറോപ്പിലും അമേരിക്കയിലുമൊക്കെ കണ്ടുമുട്ടുമ്പോൾ ഏറെ സന്തോഷം തോന്നാറുണ്ട്. മലയാളികൾക്കിടയിൽമാത്രം അവരുടെ സുവിശേഷപ്രസംഗങ്ങൾ പരിമിതപ്പെട്ടു പോകുന്നതു കാണുമ്പോൾ അൽപ്പമല്ലാത്ത ദുഃഖവും തോന്നും.

ചുറ്റി സഞ്ചരിച്ചു വചനം സകല ജനത്തോടും പറയാനാണ് യേശുവിന്റെ നിർദേശം. രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്കും കൂട്ടായ്മകളിൽനിന്നു കൂട്ടായ്മകളിലേക്കും പറന്നു നടന്നു പ്രഘോഷിക്കേണ്ടതാണ് തിരുവചനം.

''യേശു അവരുടെ സിനഗോഗിൽ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു'' (മത്തായി 9:35).
ഈശോ നമ്മോടും ഇതാണാവശ്യപ്പെടുന്നത്. നമ്മുടെയൊക്കെ 'കംഫർട്ട് സോണുകൾ'ക്കു പുറത്ത് മരണത്തെപ്പോലും മുന്നിൽക്കണ്ട് വചനം പ്രഘോഷിക്കാനുള്ള ക്ഷണമാണ് ക്രിസ്തുവിന്റേത്. എന്നെയും നിങ്ങളെയും നോക്കി അവിടുന്നു വിളിച്ചു പറയുന്നുണ്ട്: ''വിളവധികം വേലക്കാരോ ചുരുക്കം'' (മത്തായി 9:37).

സഹനഭൂമികളിലും വിത്തെറിഞ്ഞു വിതയ്ക്കപ്പെടേണ്ടതാണു സുവിശേഷം. സംഘാടകരുടെ സ്തുതിഗീതങ്ങളിലും ആൾക്കൂട്ടത്തിന്റെ ആരവങ്ങളിലും അഭിരമിച്ചു പോകാതെ സഹനത്തിന്റെ കനൽപ്പാതകൾ കടന്നു വചനം പറയാൻ ഒരുക്കമുള്ള ഹൃദയങ്ങളെ എവിടെയാണ് കണ്ടെത്തുക?

വിദൂരസ്ഥലങ്ങളിൽ കടന്നുചെന്നു വചനം പറയാൻ നിരവധി വൈതരണി ഉണ്ടാവാമെന്നതു വാസ്തവം. ദൂരം, അറിയാത്ത ഭാഷ, സാമ്പത്തിക പരാധീനതകൾ... അങ്ങനെ എത്രയെത്ര തടസവാദങ്ങൾ.

എന്റെ പ്രിയപ്പെട്ടവരേ, രണ്ടായിരത്തോളം വർഷങ്ങൾ മുമ്പ് സെന്റ് തോമസ് ഇന്ത്യയിൽ വന്നപ്പോൾ എന്തുതരം യാത്രാസൗകര്യങ്ങളാണുണ്ടായിരുന്നത്? ഏതു ഭാഷയിലാണ് അദ്ദേഹം സുവിശേഷം പ്രഘോഷിച്ചത്? കുറേ നൂറ്റാണ്ടുകൾക്കുശേഷം വിശുദ്ധ ഫ്രാൻസിസ് സേവ്യർ ഇന്ത്യയിൽ വന്നപ്പോഴും ഭിന്നമായിരുന്നില്ല അവസ്ഥകൾ.
എന്നിട്ടും അനേകായിരങ്ങൾ അവരുടെ അധരങ്ങളിൽനിന്നും വചനം കേട്ടു. ഉച്ചഭാഷിണികളും ഗായകസംഘവുമില്ലാത്ത ഒരു കാലഘട്ടത്തിലായിരുന്നു അവരുടെയൊക്കെ 'കൺവൻഷനുകൾ' എന്നതു കട്ടായം.

അവരുടെ കൈവശമുണ്ടായിരുന്നത് വിശ്വാസംകൊണ്ടു മൂർച്ചപ്പെടുത്തിയ മറ്റൊരു ആയുധം. അടയാളങ്ങൾകൊണ്ട് സ്ഥിരീകരിക്കപ്പെടുകയായിരുന്നു അവർ പ്രഘോഷിച്ച വചനം. അന്ധർ കാണുകയും മുടന്തർ കുതിച്ചു ചാടുകയും ചെയ്യുന്ന തരത്തിലുള്ള അടയാളങ്ങൾ. യേശുവിന്റെ സ്വർഗാരോഹണത്തിനുശേഷമാകണം ശിഷ്യന്മാർ ഗൗരവബുദ്ധ്യാ സുവിശേഷപ്രഘോഷണം ആരംഭിച്ചത്.

''അവർ എല്ലായിടത്തും പോയി പ്രസംഗിച്ചു. കർത്താവ് അവരോടുകൂടെ പ്രവർത്തിക്കുകയും അടയാളങ്ങൾകൊണ്ട് വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു'' (മർക്കോസ് 16:20).
അതെ. സത്യവചനം സ്ഥിരീകരിക്കാൻ സ്വർഗം തുറക്കപ്പെടുകതന്നെ ചെയ്യും. അതുകൊണ്ടാണ് വിശുദ്ധ പത്രോസ് തന്റെ പ്രസംഗങ്ങളിൽ ഇങ്ങനെ പ്രാർത്ഥിച്ചത്:
''അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമത്തിൽ രോഗശാന്തിയും അടയാളങ്ങളും അത്ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകൾ നീട്ടേണമേ. അവിടുത്തെ വചനം പൂർണധൈര്യത്തോടെ പ്രസംഗിക്കാൻ ഈ ദാസരെ അനുഗ്രഹിക്കണമേ'' (അപ്പ.പ്രവ.4:30) എന്ന്.

അവരുടെ പ്രാർത്ഥന കഴിഞ്ഞപ്പോൾ അവർ സമ്മേളിച്ചിരുന്ന സ്ഥലം കുലുങ്ങിയെന്നും അവരെല്ലാവരും പരിശുദ്ധാത്മാവുകൊണ്ട് പൂരിതരായി പൂർവാധികം ശക്തിയോടെ സുവിശേഷം പ്രസംഗിച്ചുവെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സുവിശേഷം പ്രസംഗിക്കുന്നവർക്കായി പിതാവിനോടു പ്രാർത്ഥിക്കുന്ന യേശുവിനെ നാം ബൈബിളിൽ കണ്ടുമുട്ടുന്നു.
''അവർക്കുവേണ്ടി മാത്രമല്ല, അവരുടെ വചനം മൂലം എന്നിൽ വിശ്വസിക്കുന്നവർക്കുവേണ്ടിക്കൂടിയാണ് ഞാൻ പ്രാർത്ഥിക്കുന്നത്'' (യോഹ.17:20).
അത്യന്തം തീക്ഷ്ണതയോടെ, ദൈവാരൂപിയാൽ നിറഞ്ഞ് വചനം പ്രഘോഷിക്കാൻ ഇറങ്ങി പുറപ്പെട്ടാൽ ഏതു പ്രതിബന്ധവും അകന്നുമാറുമെന്നാണ് വിശുദ്ധ പൗലോസിന്റെ സാക്ഷ്യം.
''ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കാൻ ഞാൻ ത്രോവാസിൽ ചെന്നപ്പോൾ കർത്താവിൽ എനിക്കായി ഒരു വാതിൽ തുറക്കപ്പെട്ടു'' (2 കോറിന്തോസ് 2:12).
കേരളത്തിൽനിന്ന് ഉപജീവനമാർഗം തേടി മറുനാട്ടിലെത്തിയവർക്കുവേണ്ടി മാത്രമാണോ സുവിശേഷപ്രഘോഷണങ്ങൾ നടത്തേണ്ടത്. അല്ലെന്നു വ്യക്തമായി പറഞ്ഞുതരുന്നു പൗലോസ്. പുതുവയലുകളിൽ വിതയ്ക്കപ്പെടേണ്ടതാണ് ഈ വിത്തെന്ന് വിളിച്ചു പറയുകയാണ് അദ്ദേഹം.

''അപ്പോൾ, അന്യന്റെ വയലിൽ ചെയ്ത ജോലികളെപ്പറ്റി പ്രസംഗിക്കാതെ, നിങ്ങൾക്കപ്പുറമുള്ള സ്ഥലങ്ങളിൽ സുവിശേഷം പ്രസംഗിക്കാൻ ഞങ്ങൾക്കു കഴിയും'' (2 കോറിന്തോസ് 10:16).
റോമാക്കാർക്കെഴുതിയ ലേഖനത്തിലും ഈ പ്രഘോഷണമാതൃക വിശദമാക്കുന്നുണ്ട് പൗലോസ്. ''അങ്ങനെ മറ്റൊരുവൻ സ്ഥാപിച്ച അടിസ്ഥാനത്തിന്മേൽ പണിയാതെ ക്രിസ്തുവിനെ അറിയാത്ത സ്ഥലങ്ങളിൽ സുവിശേഷം പ്രസംഗിക്കുന്നതിൽ ഞാൻ അത്യധികം ഉത്സാഹം കാണിച്ചു'' (റോമ 15:20).

ക്രിസ്തുവിനെ അറിയാത്ത 476 കോടി ജനങ്ങൾ വചനദാഹവുമായി വരണ്ടുണങ്ങുമ്പോൾ വചനപ്രഘോഷകരുടെ യാത്രാലക്ഷ്യങ്ങൾ മാറ്റി വരയ്‌ക്കേണ്ടത് തികച്ചും അനിവാര്യം.
യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ വേണം വചനം പറയാനെന്നും ലോകംകണ്ട എക്കാലത്തെയും വലിയ വചനപ്രഘോഷകൻ പറയുന്നു. ലേഖനങ്ങളിൽ ഒന്നല്ല, മൂന്നുവട്ടമാണ് അദ്ദേഹത്തിന്റെ ഈ ഉപദേശം.

''എന്താണ് എന്റെ പ്രതിഫലം? സുവിശേഷം നൽകുന്ന അവകാശം പൂർണമായി ഉപയോഗിക്കാതെ പ്രതിഫലമെന്നിയേ സുവിശേഷം പ്രസംഗിക്കുന്നതിലുള്ള സംതൃപ്തി മാത്രം'' (1 കോറിന്തോസ് 9:18).

കോറിന്തോസുകാർക്കെഴുതിയ രണ്ടാം ലേഖനത്തിലും ഈ പരാമർശം മറ്റൊരു രീതിയിൽ കാണാം.
''ദൈവത്തിന്റെ സുവിശേഷം പ്രതിഫലം കൂടാതെ പ്രസംഗിച്ചുകൊണ്ട് നിങ്ങളുടെ ഉൽക്കർഷത്തിനുവേണ്ടി ഞാൻ എന്നെത്തന്നെ താഴ്ത്തിയതു തെറ്റാണോ?'' (2 കോറിന്തോസ്11:7).
സ്വന്തം അധ്വാനഫലംകൊണ്ട് സുവിശേഷം പ്രചരിപ്പിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം തൊഴിലായ കൂടാരനിർമാണത്തോടൊപ്പം സുവിശേഷപ്രസംഗവും. ''സഹോദരരേ, ഞങ്ങളുടെ കഠിനാധ്വാനം നിങ്ങൾക്ക് ഓർമയുണ്ടല്ലോ? ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിക്കുമ്പോൾ ഞങ്ങൾ നിങ്ങളിലാർക്കും ഭാരമായിത്തീരരുതെന്ന് കരുതി രാപകൽ അധ്വാനിച്ചു'' (1 തെസലോനിക്ക 2:9).

സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ തനിക്കു ദുരിതം എന്നാണ് വിശുദ്ധ പൗലോസിന്റെ ഭാഷ്യം. സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ നിങ്ങൾക്കും എനിക്കും ദുരിതം. കാരണം, യേശുവിന്റെ ആഹ്വാനവും കൽപനയുമാണത്.

അന്ത്യനാളുകളിൽ മധ്യാകാശത്തു പറന്നു പ്രസരിക്കുന്ന സുവിശേഷത്തെക്കുറിച്ച് വിശുദ്ധ യോഹന്നാൻ വെളിപാടു പുസ്തകത്തിൽ വിശദീകരിക്കുന്നു. അതൊരു മുന്നറിയിപ്പുകൂടിയാ വാം.
നാം വചനം പ്രഘോഷിക്കുന്നില്ലെങ്കിൽ ദൈവദൂതന്മാർ വചനം പ്രഘോഷിച്ചു തുടങ്ങുമെന്നു സാരം.
''മധ്യാകാശത്തിൽ പറക്കുന്ന വേറൊരു ദൂതനെ ഞാൻ കണ്ടു. ഭൂമിയിലുള്ളവരോടും സകല ജനതകളോടും ഗോത്രങ്ങളോടും ഭാഷകളോടും രാജ്യങ്ങളോടും വിളംബരം ചെയ്യാനുള്ള ഒരു സനാതന സുവിശേഷം അവന്റെ പക്കലുണ്ട്'' (വെളിപാട് 14:6).

മനുഷ്യർ വചനം പറയാൻ മടിക്കുമ്പോൾ അവരുടെ സ്ഥാനം ദൈവദൂതന്മാർ ഏറ്റെടുത്തേക്കാം. മാമോദീസയിലൂടെ ക്രിസ്തുവിനെ സ്വീകരിച്ച ഏതൊരുവനും മലമുകളിൽ കയറി വിളിച്ചു പറയേണ്ട ഒന്നാണ് സുവിശേഷം. ഈശോ നൽകിയ ആ ആഹ്വാനം നാം മറക്കുവതെങ്ങനെ?
''അവൻ അവരോടു പറഞ്ഞു: നിങ്ങൾ ലോകമെങ്ങുംപോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ'' (മർക്കോസ് 16:15).
സുവിശേഷം അറിഞ്ഞിട്ടില്ലാത്ത 476 കോടി ജനങ്ങളോടും പോയി സുവിശേഷം പ്രസംഗിക്കുവിൻ എന്ന് അവൻ നിന്റെ നെഞ്ചിനുനേരെ ചൂണ്ടിയും പറയുന്നില്ലേ?



Written by  ശാന്തിമോൻ ജേക്കബ്