Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Tuesday, July 31, 2012

ക്രിസ്‌തു ശരണം


`കര്‍മ്മം', `നിര്‍വാണം' തുടങ്ങിയ ബുദ്ധമതവിശ്വാസങ്ങളെക്കുറിച്ചുള്ള സംശയങ്ങളാണ്‌ പോള്‍ വില്യംസിനെ യഥാര്‍ത്ഥ സത്യം അറിയാനുള്ള അന്വേഷണത്തിലേക്ക്‌ നയിച്ചത്‌. ആ അന്വേഷണം അവസാനിച്ചത്‌ ക്രിസ്‌തുവിലായിരുന്നു. പ്രതീക്ഷയുള്ളതും മനുഷ്യനെ മാനിക്കുന്നതും ആദരിക്കുന്നതുമായ ഒരു മതവിശ്വാസവും അത്‌ നല്‌കുന്ന ആശ്വാസവുമാണ്‌ പോള്‍ വില്യംസിനെ കത്തോലിക്കാ വിശ്വാസത്തിലേക്ക്‌ തിരിഞ്ഞുനടക്കാന്‍ പ്രേരിപ്പിച്ചത്‌.
ഇത്‌ പോള്‍ വില്യംസ്‌. ഇംഗ്ലണ്ടിലെ ബ്രിസ്‌ റ്റോള്‍ യൂണിവേഴ്‌സിറ്റി പ്രഫസര്‍. ആംഗ്ലിക്കന്‍ സഭാപാരമ്പര്യത്തിലുള്ള ഒരു കുടുംബത്തില്‍ ജനനം. ഫിലോസഫി പഠനകാലത്ത്‌ ബുദ്ധമതത്തിലേക്ക്‌ ആകൃഷ്‌ടനായി. പിന്നീട്‌ ഇരുപത്‌ വര്‍ഷക്കാലം ബുദ്ധമതാനുയായി ആയിട്ടായിരുന്നു അദ്ദേഹം ജീവിച്ചത്‌. പക്ഷേ ബുദ്ധമതത്തിന്റെ വിശ്വാസപ്രമാണങ്ങളെക്കുറിച്ചുള്ള ചില സംശയങ്ങള്‍ അദ്ദേഹത്തെ പര്യാകുലനാക്കി. ഒടുവില്‍... അതെ, ആംഗ്ലിക്കനായും ബുദ്ധമതക്കാരനായും ജീവിതത്തിന്റെ ഇരുപുറങ്ങള്‍ വായിച്ചുതീര്‍ത്ത അദ്ദേഹം റോമന്‍ കത്തോലി ക്കാ വിശ്വാസത്തെ ആശ്ലേഷിച്ചത്‌ അപ്രതീക്ഷിതമായിട്ടായിരുന്നു. അതുകൊണ്ടാണ്‌ മതപരിവര്‍ ത്തനത്തെക്കുറിച്ച്‌ വിശദീകരിക്കുന്ന തന്റെ ഗ്ര ന്ഥത്തിന്‌ `അണ്‍ എക്‌സ്‌പെറ്റഡ്‌ വേ'-അപ്രതീക്ഷിതവഴി- യെന്ന്‌ പോള്‍ വില്യംസ്‌ പേരു നല്‌കിയതും.
1950 ല്‍ ഇംഗ്ലണ്ടിലായിരുന്നു പോള്‍ വില്യംസിന്റെ ജനനം. കുടുംബത്തിന്‌ പ്രത്യേകമായ മതവിശ്വാസമൊന്നുമില്ലായിരുന്നുവെന്നാണ്‌ പോള്‍ വില്യംസിന്റെ സാക്ഷ്യം. ഇനി ഏതെങ്കിലും ഒരു വിശ്വാസമുണ്ടായിരുന്നെങ്കില്‍ അത്‌ ആംഗ്ലിക്കന്‍ വിഭാഗത്തോടായിരുന്നു താനും. പിതാവിന്റെ വംശത്തില്‍ ബന്ധുക്കളും മറ്റും ആംഗ്ലിക്കന്‍ വൈദികരായുണ്ടായിരുന്നു. അമ്മ ഒരു മതത്തോടും മമത പുലര്‍ത്തിയിരുന്നില്ല എന്നാണ്‌ പോളിന്റെ ഓര്‍മ്മ.

ഇങ്ങനെയൊക്കെയാണെങ്കിലും പോള്‍ നന്നേ ചെറുപ്പത്തിലേ ആംഗ്ലിക്കന്‍ പള്ളിയിലെ ഗായകസംഘത്തില്‍ അംഗമായി. ഗാനങ്ങള്‍ ആലപിക്കുന്നതില്‍ ആനന്ദിച്ചിരുന്ന പോളിന്‌ പാടാന്‍ ശബ്‌ദം നഷ്‌ടപ്പെട്ടത്‌ ഒരു നഷ്‌ടമായെങ്കിലും ഗായകസംഘത്തില്‍ തന്നെ അദ്ദേഹം തുടര്‍ന്നു. നിശ്ശബ്‌ദനായിത്തന്നെ. ആംഗ്യരൂപത്തിലുള്ള ഇവിടുത്തെ പ്രകടനം പില്‌ക്കാലത്ത്‌ ഒരധ്യാപകനായപ്പോള്‍ തന്നെ ഏറെ സഹായിച്ചുവെന്നും പോള്‍ ഓര്‍മ്മിക്കുന്നുണ്ട്‌. 

1960-ല്‍ ഡോവറിലെ ബിഷപ്പില്‍ നിന്ന്‌ സ്ഥൈര്യലേപനം സ്വീകരിച്ച പോള്‍ ദിവ്യകാരുണ്യം വിതരണം ചെയ്യാനും നിയോഗിക്കപ്പെട്ടു. അറുപതുകളിലെ ഒട്ടുമിക്ക ചെറുപ്പക്കാരുടെയും ജീവിതശൈലിയിലേക്ക്‌ വൈകാതെ അദ്ദേഹം തിരിഞ്ഞു. നീണ്ട മുടിയും താടിയും ഹിപ്പി വേഷവുമൊക്കെയായി ജീവിതം അരക്ഷിതാവസ്ഥയിലേക്ക്‌ വഴിപിരിഞ്ഞപ്പോള്‍ പള്ളിയില്‍ നിന്നും വിശ്വാസത്തില്‍ നിന്നുമുള്ള പടിയിറക്കം കൂടിയാണ്‌ സംഭവിച്ചത്‌.
ഇക്കാലത്താണ്‌ ഭാരതീയ തത്ത്വശാസ്‌ത്ര ത്തിലേക്കും ധ്യാനരീതികളിലേക്കും പോള്‍ ആകൃഷ്‌ടനായത്‌. ആ വഴി ചെന്നുചേര്‍ന്നത്‌ ബുദ്ധമത ചിന്തയിലാണ്‌. ബുദ്ധമതത്തെക്കുറിച്ച്‌ കൂടുതല്‍ അറിയാനുള്ള ആഗ്രഹം ഓക്‌സ്‌ ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബുദ്ധമതത്തില്‍ ഡോക്‌ടറേറ്റ്‌ നേടുന്നതില്‍ വരെയെത്തി. ദലൈലാമയുടെ ടിബറ്റന്‍ ബുദ്ധരീതിയോടാണ്‌ പോള്‍ കൂടുതല്‍ ഐക്യപ്പെട്ടത്‌. ബുദ്ധമതത്തിന്റെ ഔദ്യോഗികവക്താവായി അക്കാലങ്ങളില്‍ റേഡിയോ, ടെലിവിഷന്‍ മാധ്യമങ്ങളിലും മതസംവാദരംഗങ്ങളിലും പോള്‍ നിറഞ്ഞുനിന്നു. യഹൂദരും ക്രൈസ്‌തവരും മറ്റുമായി വാഗ്വാദങ്ങളിലും സംവാദങ്ങളിലും അദ്ദേഹം മുഴുകി. മലയാളിവേരുകളുള്ള ഫാ. റെയ്‌മണ്ടോ പണിക്കര്‍ പോള്‍ വില്യംസുമായി സംവാദത്തിലേര്‍പ്പെട്ടവരില്‍ ഒരാള്‍ മാത്രം.

സംവാദങ്ങളിലും ചര്‍ച്ചകളിലും മുഴുകി ബുദ്ധമത വിശ്വാസിയായി ജീവിക്കുമ്പോഴും പോള്‍ വില്യംസിന്റെ ഉള്ളില്‍ ഉത്തരം കിട്ടാത്ത ഒരു ചോദ്യം കിടന്നു. ബുദ്ധമത വിശ്വാസമനുസരിച്ചുള്ള കര്‍മ്മ സിദ്ധാന്തവും പുനര്‍ജ്ജന്മവും സത്യമാണെങ്കില്‍ മനുഷ്യജീവിതത്തിന്‌ എവിടെയാണ്‌ പ്രതീക്ഷയുള്ളത്‌? 

ബുദ്ധമതത്തില്‍ ദൈവമില്ല. ദൈവത്തില്‍ വിശ്വസിക്കാതിരിക്കാനും ദൈവമില്ലെന്ന്‌ വിശ്വസിക്കാനും കാരണമായി അവര്‍ പറയുന്നത്‌ തിന്മയുടെ സാന്നിധ്യമാണ്‌. നിലനില്‌ക്കുന്ന തിന്മയുടെ സാന്നിധ്യം ദൈവത്തിന്റെ അസ്‌തിത്വത്തെ നിഷേധിക്കാന്‍ അവരെ പ്രാപ്‌തരാക്കുന്നു. ബുദ്ധമതക്കാര്‍ പുനര്‍ജ്ജന്മത്തില്‍ വിശ്വസിക്കുന്നു. എണ്ണം കണക്കാക്കാന്‍ സാധ്യമാവാത്തവിധത്തിലുള്ള ഈ പുനര്‍ജ്ജന്മങ്ങളിലൊന്നിനുംദൈവത്തെ ആവശ്യമില്ല. പുനര്‍ജ്ജന്മവിശ്വാസം പുരാതന ഗ്രീസിലും റോമിലും ഹൈന്ദവ വിശ്വാസങ്ങളിലും ഉണ്ടെങ്കിലും ക്രിസ്‌തുമതം ഒരിക്കലും അത്‌ അംഗീകരിക്കുന്നില്ല. മനുഷ്യരെ അവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ച്‌ പുഴുവായും പാറ്റയായും ഈച്ചയായും വീണ്ടും വീണ്ടും ജനിക്കാന്‍ വിധിക്കുന്നത്‌-പുനര്‍ജ്ജന്മം-ഓരോ വ്യക്തിയെയും അമൂല്യനും പ്രിയങ്കരനുമായി കരുതുന്ന ക്രിസ്‌തീയ ദൈവവിശ്വാസവും കരുണയുമായി ഒരിക്കലും പൊരുത്തപ്പെട്ടുപോകുന്നില്ല. പാപങ്ങള്‍ക്ക്‌ ശിക്ഷ വിധിക്കുന്നവനല്ല ക്രൈ സ്‌തവന്റെ ദൈവം. മനുഷ്യന്‍ പാറ്റയായിത്തീരുന്നത്‌- രൂപാന്തരീകരണം- കാഫ്‌കയുടെയും മറ്റും കഥകളിലല്ലാതെ യഥാര്‍ത്ഥജീവിതത്തില്‍ ഒരാള്‍ക്ക്‌ സങ്കല്‌പിക്കാന്‍ കഴിയുന്നതല്ല. 

മറ്റൊന്നാണ്‌ `നിര്‍വാണ' അഥവാ ബോധോദയം. നിര്‍വാണം പ്രാപിക്കുന്നതുവരെ ഒരാള്‍ വീണ്ടും വീണ്ടും ജനിക്കേണ്ടിയിരിക്കുന്നു. ഈ ജീവിതം കൊണ്ട്‌ ഒരാള്‍ നിര്‍വാണം പ്രാപിക്കുന്നില്ലെങ്കില്‍- ആത്മീയമായി ഉന്നതനിലയില്‍ എത്തിയവര്‍ മാത്രമേ നിര്‍വാണത്തിലെത്തിച്ചേരുകയുള്ളൂ എന്നത്‌ മറ്റൊരു കാര്യം- ഒരാള്‍ക്ക്‌ എത്ര തവണ ജനിക്കേണ്ടിവരും? സാധാരണക്കാര്‍ക്ക്‌ ഈ ജീവിതത്തില്‍ എവിടെയാണ്‌ പ്രതീക്ഷിക്കാനുള്ളത്‌?
`കര്‍മ്മ' ത്തെയും `നിര്‍വാണ'ത്തെയും കുറിച്ചുള്ള ഇത്തരം ബുദ്ധമതവിശ്വാസങ്ങളെക്കുറിച്ചുള്ള സംശയങ്ങളാണ്‌ പോള്‍ വില്യംസിനെ യഥാര്‍ത്ഥ സത്യം അറിയാനുള്ള അന്വേഷണത്തിലേക്ക്‌ നയിച്ചത്‌. ആ അന്വേഷണം അവസാനിച്ചത്‌ ക്രൂശിതനായ ക്രിസ്‌തുവിലായിരുന്നു. ക്രിസ്‌തീയവീക്ഷണമനുസരിച്ച്‌ ഓരോ മനുഷ്യനും ദൈവത്തിന്റെ സൃഷ്‌ടിയാണ്‌. ദൈവത്തിന്റെ സാദൃശ്യമുള്ളവനാണ്‌ മനുഷ്യന്‍. അതുകൊണ്ടുതന്നെ അവന്‍ മൂല്യമുള്ളവനാണ്‌. ഓരോ വ്യക്തിയെയും ക്രിസ്‌തുമതം പ്രധാനപ്പെട്ടതായി കരുതുന്നു. ജനിച്ചതും ഇനി ജനിക്കാനിരിക്കുന്നതുമായ എല്ലാ മനുഷ്യരുടെയും പാപങ്ങള്‍ക്കുവേണ്ടിയാണ്‌ ക്രിസ്‌തു കുരിശുമരണം വരിച്ചത്‌. അവന്റെ കുരിശുമരണത്താല്‍ മാനവകുലമൊന്നാകെ രക്ഷിക്കപ്പെട്ടു. പാപങ്ങള്‍ക്കുവേണ്ടി ഇതിലും വലിയ മറ്റൊരു ബലി ഇനി അര്‍പ്പിക്കാനില്ല. പുനര്‍ജ്ജന്മങ്ങളെയും കര്‍മ്മസിദ്ധാന്തങ്ങളെയും അപ്രസക്തമാക്കിക്കൊണ്ടുള്ള ഇത്തരം ക്രിസ്‌തീയചിന്താധാര പോള്‍ വില്യംസിന്‌ എത്രമേല്‍ ആശ്വാസമാണ്‌ നല്‌കിയതെന്ന്‌ നിശ്ചയം പോരാ.

ക്രിസ്‌തീയവിശ്വാസമനുസരിച്ച്‌ മരണം ഒന്നിന്റെയും അന്ത്യമല്ല. അത്‌ ദൈവത്തോടുകൂടെയുള്ള ജീവിതമാണ്‌. അതുകൊണ്ടുതന്നെ അത്‌ പ്രതീക്ഷയാണ്‌, വിജയമാണ്‌. പ്രതീക്ഷയുള്ളതും മനുഷ്യനെ മാനിക്കുന്നതും ആദരിക്കുന്നതുമായ ഒരു മതവിശ്വാസവും അത്‌ നല്‌കുന്ന ആശ്വാസവുമാണ്‌ പോള്‍ വില്യംസിനെ കത്തോലിക്കാ വിശ്വാസത്തിലേക്ക്‌ തിരിഞ്ഞുനടക്കാന്‍ പ്രേരിപ്പിച്ചത്‌. ജീവിതം, മരണം തുടങ്ങിയവയെക്കുറിച്ചുള്ള ക്രൈസ്‌തവവീക്ഷണം ഉത്തരം കിട്ടാത്തതും ആഴമുള്ളതുമായ തന്റെ സംശയങ്ങള്‍ക്ക്‌ മറുപടിയേകിയതാണ്‌ ഒടുവില്‍ ക്രിസ്‌തുമാര്‍ഗ്ഗേ ചരിക്കാന്‍ പോള്‍ വില്യംസിനെ പ്രേരിപ്പിച്ചത്‌. ചുരുക്കത്തില്‍ പോള്‍ വില്യംസിന്റെ സംശയങ്ങള്‍ക്കുള്ള മറുപടിയായിരുന്നു ക്രിസ്‌തുമതം. ആ ഉത്തരം കിട്ടിയപ്പോള്‍ ജീവിതം മാത്രമല്ല മരണവും അര്‍ത്ഥമുള്ളതായി മാറി. 1999 ലാണ്‌ അദ്ദേഹം കത്തോലിക്കാസഭയെ ആശ്ലേഷിച്ചത്‌. ഡൊമിനിക്കന്‍ സഭയിലെ അല്‌മായപ്രതിനിധിയുമാണ്‌ അദ്ദേഹം.
Written by  ബിജു സെബാസ്റ്റ്യന്‍

Friday, July 27, 2012

തിരുന്നാള്‍ ആശംസകള്‍

എല്ലാവര്‍ക്കും വി.  അല്‍ഫോന്‍സാമ്മയുടെ 
തിരുന്നാള്‍ ആശംസകള്‍ 
മുട്ടത്തു പാടത്തു മൊട്ടിട്ട ശോശന്നാപൂവ്  അവള്‍ സഹ്യന്റെ മലമാടക്കുകളുടെ ഇടയില്‍ ഭരണങ്ങനത്  വിരിഞ്ഞു 
യുവത്തത്തിന്റെ പൂര്‍ണതയില്‍ ജീവിതം ക്രിസ്തുവിനുവേണ്ടി ഹോമിച്ചവള്‍.
വിളക്കുമെടുത്തു മണവാളനു വേണ്ടി കാത്തിരുന്ന വിവേകമതിയായ കന്യക.
വട്ടഇലയും വെട്ടിയഇലയുമായി ചെടിയുടെ ചുവട്ടില്‍ വളമായി തീരാന്‍ കൊതിച്ചവള്‍
അവളുടെ  മാനസത്തില്‍ വീണമീട്ടിയ ദിവ്യ ഗായകന്‍ 
നമ്മളുടെ ഹൃദയങ്ങളിലും വന്നുനിറയട്ടെ 
എല്ലാവര്‍ക്കും വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ആശംസകള്‍



വിശുദ്ധ അല്‍ഫോന്‍സാമ്മ ദിവസവും ചൊല്ലിയിരുന്ന പ്രാര്‍ത്ഥന.

"ഓ! ഈശോനാഥാ! അങ്ങേ ദിവ്യഹ്രദയത്തിലെ മുറിവില്‍ എന്നെ മറയ്ക്കണമേ.സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള എന്റെ ആശയില്‍ നിന്നും വിമുക്തയാക്കണമേ.കീര്‍ത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തില്‍ നിന്നും എന്നെ രക്ഷിക്കണമേ. ഒരു പരമ അണുവും അങ്ങേ ദിവ്യഹ്രദയത്തിലെ സ്നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതു വരെ എന്നെ എളിമപ്പെടുത്തണമേ.സ്രഷ്ടികളെയും എന്നെ തന്നെയും മറന്നുകളയുന്നതിനുള്ള അനുഗ്രഹം എനിക്കു തരണമേ. പറഞ്ഞറിയിക്കാന്‍ വയ്യാത്ത മാധുര്യമായ എന്റെ ഈശോയേ, ലൌകികാശ്വാസങ്ങളെല്ലം എനിക്കു കൈപായി പകര്‍ത്തണമേ. നീതിസൂര്യനായ എന്റെ ഈശോയെ, നിന്റെ ദിവ്യകതിരിനാല്‍ എന്റെ ബോധത്തെ തെളിയിച്ച് ബുദ്ധിയെ പ്രകാശിപ്പിച്ച് ഹ്രദയത്തെ ശുദ്ധീകരിച്ച് എന്റെ നേര്‍ ക്കുള്ള സ്നേഹത്താല്‍ എരിയിച്ച് എന്നെ നിന്നോടൊന്നിപ്പിക്കണേ."ആമ്മേന്‍.


Sunday, July 22, 2012

ഹിസോപ്പുകൊണ്ട്‌ എന്നെ കഴുകണമേ...

മാനസാന്തരം വിശുദ്ധിയുടെ പൂര്‍ണതയില്‍ എത്തുന്നതുവരെ തുടരേണ്ടതായ ഒരു പ്രക്രിയയാണ്‌. പരിശുദ്ധാത്മാവ്‌ നല്‌കുന്ന പാപബോധം ഇല്ലാതെ ആര്‍ക്കും നിരന്തരമായ മാനസാന്തരാനുഭവത്തില്‍ വളരാന്‍ കഴിയില്ല. ആഴമായ ആത്മീയതയിലേക്ക്‌ വളരാന്‍ ആഗ്രഹിക്കുന്നവര്‍ സഞ്ചരിക്കേണ്ടഅനുതാപവഴികളുടെ വിവരണമാണീ ലേഖനം




പുതിയൊരു വാടകവീട്ടിലേക്ക്‌ താമസം മാറ്റി യപ്പോള്‍ അത്‌ വൃത്തിയാക്കിയെടുക്കാന്‍ വളരെയധികം കഷ്‌ടപ്പെട്ടു. കാരണം, ആരും താമസിക്കാതെ കിടന്നിരുന്ന ആ വീട്‌ കടവാവലുകളുടെ കൂടായിരുന്നു. അവയുടെ കാഷ്‌ഠം വീണ്‌ തറകളൊക്കെയും വൃത്തികേടായിരുന്നു. അനേകദിവസം ഉരച്ചു കഴുകിയപ്പോള്‍ തറകളെല്ലാം മനോഹരമായി. പക്ഷേ, ഏതാനും ദിവസത്തെ യാത്രകള്‍ക്കുശേഷം മടങ്ങിയെത്തിയ ഞങ്ങള്‍ അടച്ചിട്ടിരിക്കുന്ന വീട്‌ തുറന്നു നോക്കിയപ്പോള്‍ കണ്ടത്‌ വീണ്ടും വാവലുകളുടെ കാഷ്‌ഠംകൊണ്ട്‌ വൃത്തികേടായ നിലമായിരുന്നു.

ഇത്‌ വൃത്തിയാക്കുന്നതിനിടയില്‍ ഈശോ ഒരു രഹസ്യം എനിക്ക്‌ വെളിപ്പെടുത്തി. മനുഷ്യന്റെ ആ ത്മാവും ഇതുപോലെയാണ്‌. നിരന്തരമായ അല്ലെങ്കില്‍ കൂടെക്കൂടെയുള്ള വിശുദ്ധീകരണത്തിലൂടെയാണ്‌ ഒരു മനുഷ്യന്റെ ആത്മാവ്‌ പുണ്യപൂര്‍ണതയിലേക്ക്‌ വളരുക. ഇതിന്‌ യഥാര്‍ത്ഥമായ അനുതാപവും ആഴമായ മാനസാന്തരവും ആവശ്യമാണ്‌.

``ഹിസോപ്പുകൊണ്ട്‌ എന്നെ പവിത്രീകരിക്കണമേ! ഞാന്‍ നിര്‍മ്മലനാകും; എന്നെ കഴുകണമേ! ഞാന്‍ മഞ്ഞിനെക്കാള്‍ വെണ്‍മയുള്ളവനാകും'' (സങ്കീ.51:7)എന്ന സങ്കീര്‍ത്തകന്റെ വാക്കുകള്‍ ഒരിക്കല്‍ മാത്രം പോരാ, നിരന്തരം നാം പ്രാര്‍ത്ഥനയാക്കി മാറ്റണം.

സ്വാഭാവികമായും മനുഷ്യപ്രകൃതി പാപത്തിന്റെതാണ്‌. ജന്മപാപത്തിലൂടെ നമുക്ക്‌ ഏറ്റുവാങ്ങേണ്ടിവന്ന ഈ പാപപ്രകൃതി സ്ഥായിയായ ഏഴു മൂലപാപങ്ങളുടെ പിടിയില്‍ മനുഷ്യനെ വരിഞ്ഞുമുറുക്കുന്നു. ഈ മൂലപാപങ്ങളുടെ സ്വാധീനം മൂലമാണ്‌ വീണ്ടും വീണ്ടും പാപാവസ്ഥയിലേക്ക്‌ വീണുപോകുന്നത്‌.

നമ്മുടെ നിസഹായതയില്‍ എന്തുചെയ്യണം?
ഏകദേശം ഒന്നരവര്‍ഷത്തോളം സ്ഥിരമായി കുമ്പസാരക്കൂട്ടില്‍ ഒരേ പാപംതന്നെ ആവര്‍ത്തിച്ച്‌ ഏറ്റുപറഞ്ഞിട്ടും ആ പാപത്തില്‍നിന്നും വിടുതല്‍ നേടുവാന്‍ കഴിയാത്തതിന്റെ കണ്ണുനീരുമായി എത്തിയ ഒരു സഹോദരനെ ഞാനോര്‍ക്കുന്നു. ഞാന്‍ ആ സഹോദരനോട്‌ പറഞ്ഞു, ഇത്രയും നാള്‍ നിങ്ങള്‍ തനിച്ച്‌ പാപത്തോടു പോരാടുകയായിരുന്നു. ഇന്നുമുതല്‍ അതു നിര്‍ത്തിയിട്ട്‌ പരിശുദ്ധാത്മാവിനെ കൂട്ടുപിടിക്കുക. പരിശുദ്ധാത്മാവേ എന്നില്‍ വന്നു നിറയണമേ, എന്റെ പാപാവസ്ഥയെ ഏറ്റെടുത്ത്‌ സമ്പൂര്‍ണമായ വിമോചനം എനിക്കു നല്‌കണമേ എന്ന്‌ പ്രാര്‍ത്ഥിക്കാന്‍ ആരംഭിക്കുക. അദ്ദേഹം അപ്രകാരം ചെയ്‌തു. അത്ഭുതമെന്നു പറയട്ടെ, ഒന്നര വര്‍ഷം തനിച്ചു പോരാടിയിട്ട്‌ നീങ്ങിപ്പോകാത്ത പാപാവസ്ഥയെ പരിശുദ്ധാത്മാവിന്‌ സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥിച്ചപ്പോള്‍ ഏതാനും ദിവസങ്ങള്‍കൊണ്ട്‌ പൂര്‍ണമായി മാറിപ്പോയി. ഇതില്‍നിന്നും വ്യക്തമാകുന്ന ഒന്നുണ്ട്‌- പാപത്തോടുള്ള പോരാട്ടത്തില്‍ നമ്മുടെ ഏറ്റവും വലിയ സഹായകന്‍ പരിശുദ്ധാത്മാവ്‌ തന്നെയാണ്‌. അതുകൊണ്ടാണ്‌ ഈശോ ഇപ്രകാരം പറഞ്ഞത,്‌ ``ഞാന്‍ പിതാവിനോട്‌ അപേക്ഷിക്കുകയും എന്നേ യ്‌ക്കും നിങ്ങളോടുകൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്ന്‌ നിങ്ങള്‍ക്ക്‌ തരുകയും ചെയ്യും'' (യോഹ.14:16). നിത്യസഹായകനായ പരിശുദ്ധാത്മാവ്‌ ഏറ്റവും കൂടുതല്‍ നമ്മെ സഹായിക്കുന്നത്‌ പാപത്തോടുള്ള പോരാട്ടത്തിലാണ്‌. പാപം ചെയ്യാതിരിക്കാനുള്ള കഴിവ്‌ നമുക്ക്‌ നല്‌കുന്നത്‌ പരിശുദ്ധാത്മാവാണ്‌.

പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം
പാപബോധവും പശ്ചാത്താപവും ഒരു വ്യക്തിയിലേക്ക്‌ ഒഴുക്കുന്നത്‌ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്‌. തിരുവചനത്തില്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: ``അവന്‍ വന്ന്‌ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും'' (യോഹ.16:8).

പാപത്തെക്കുറിച്ച്‌ ബോധ്യം കിട്ടിയതുകൊണ്ടുമാത്രം ആര്‍ ക്കും പാപത്തെ ഉപേക്ഷിക്കുവാന്‍ കഴിയുകയില്ല. പാപത്തെ ഉപേക്ഷിക്കുവാനുള്ള ശക്തി നമുക്കു തരുന്നതും നമ്മെ പുണ്യത്തിന്റെയും സത്യത്തിന്റെയും പൂര്‍ണതയിലേക്ക്‌ നയിക്കുന്നതും ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്‌. ``സത്യാത്മാവ്‌ വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണതയിലേക്ക്‌ നയിക്കും...'' (യോഹ.16:13).

നമ്മുടെ ദൈവവിളി
ദൈവം നമ്മെ വിളിച്ചിരിക്കുന്നത്‌ വിശുദ്ധിയില്‍ പൂര്‍ണത പ്രാപിക്കാനാണ്‌. തിരുവചനത്തില്‍ നമുക്ക്‌ ലഭിച്ചിരിക്കുന്ന മഹോന്നതമായ ദൈവവിളിയെക്കുറിച്ച്‌ ഇപ്രകാരം എഴുതിയിരിക്കുന്നു. ``നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ട്‌ നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍'' (1 പത്രോസ്‌ 1:15).

ഒറ്റനിമിഷംകൊണ്ട്‌ വിശുദ്ധിയിലേക്കുള്ള വിളിയില്‍ ആരും പൂര്‍ണത പ്രാപിക്കില്ല. നിരന്തരമായ അനുതാപത്തിലൂടെയും നിരന്തരമായ മാനസാന്തരത്തിലൂടെയും വിശുദ്ധീകരണം പ്രാപിച്ചുകൊണ്ടാണ്‌ നാം വിശുദ്ധിയുടെ പൂര്‍ണതയിലേക്ക്‌ വളരുന്നത്‌. ഇതിനു നമ്മെ സഹായിക്കുന്നത്‌ പരിശുദ്ധാത്മാവാണ്‌. പരിശുദ്ധാത്മാവ്‌ വിശുദ്ധീകരിക്കുന്നതാകട്ടെ ക്രിസ്‌തുവിന്റെ അമൂല്യരക്തത്താല്‍ നമ്മെ കഴുകിക്കൊണ്ടാണ്‌. ``പിതാക്കന്മാരില്‍നിന്നു നിങ്ങള്‍ക്കു ലഭിച്ച വ്യര്‍ത്ഥമായ ജീവിതരീതിയില്‍നിന്നു നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത്‌ നശ്വരമായ സ്വര്‍ണമോ വെള്ളിയോ കൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള ക്രിസ്‌തുവിന്റെ അമൂല്യരക്തംകൊണ്ടത്രേ''(1 പത്രോസ്‌ 1:18-19). ക്രിസ്‌തുവിന്റെ അമൂല്യമായ രക്തംകൊണ്ട്‌ നിരന്തമായി നടത്തുന്ന കഴുകലാണ്‌ വിശുദ്ധിയുടെയും പുണ്യത്തിന്റെയും പൂര്‍ണതയിലേക്ക്‌ നമ്മെ നടത്തുന്നത്‌.

വിശുദ്ധി പ്രാപിക്കാന്‍
പല വിശുദ്ധരും എല്ലാ ദിവസവും കുമ്പസാരിച്ചിരുന്നതായി നാം കേട്ടിട്ടുണ്ട്‌. അതിന്റെയര്‍ത്ഥം അവര്‍ കൂടുതല്‍ പാപം ചെയ്‌തിരുന്നു എന്നല്ല. ആഴമായ പാപബോധവും നിരന്തരമായ മാനസാന്തരവുമാണ്‌ എല്ലാ ദിവസവും കുമ്പസാരക്കൂടിനെ സമീപിക്കാന്‍ അവരെ പ്രേരിപ്പിച്ചത്‌. പശ്ചാത്താപമില്ലാതെ കുമ്പസാരക്കൂടിനെ സമീപിക്കുന്നവരെക്കുറിച്ച്‌ കര്‍ത്താവ്‌ ഇപ്രകാരം പറയുന്നു. ``എത്രയേറെ താളിയും കാരവും തേച്ചു കുളിച്ചാലും നിന്റെ പാപക്കറ എന്റെ മുമ്പില്‍ ഉണ്ടായിരിക്കും എന്ന്‌ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു'' (ജറെമിയ 2:22). പലവട്ടം കുമ്പസാരിച്ചിട്ടും ആവര്‍ത്തിക്കപ്പെടുന്ന പാപങ്ങളുടെ പിന്നിലെ ഒരു കാരണം ശരിയായ പശ്ചാത്താപമില്ലാത്ത ഹൃദയമാണ്‌. പശ്ചാത്താപമുള്ള ഹൃദയംമാത്രമാണ്‌ പാപം ഏറ്റുപറയുന്ന ഒരാളില്‍നിന്നും കര്‍ത്താവ്‌ പ്രതീക്ഷിക്കുന്ന ഏകയോഗ്യത. അതുകൊണ്ടാണ്‌ 51-ാം സങ്കീര്‍ത്തനത്തില്‍ ഇപ്രകാരം സങ്കീര്‍ത്തകന്‍ എഴുതിയിരിക്കുന്നത്‌: ``ബലികളില്‍ അങ്ങു പ്രസാദിക്കുന്നില്ല; ഞാന്‍ ദഹനബലി അര്‍പ്പിച്ചാല്‍ അങ്ങ്‌ സന്തുഷ്‌ടനാവുകയുമില്ല. ഉരുകിയ മനസാണ്‌ ദൈവത്തിന്‌ സ്വീകാര്യമായ ബലി; ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങ്‌ നിരസിക്കുകയില്ല'' (സങ്കീ.51:16-17).

നമ്മളില്‍ പലരും നന്മമാത്രം ചെയ്യാനാഗ്രഹിക്കുന്നവരും പുണ്യപൂര്‍ണത പ്രാപിക്കാന്‍ ആഗ്രഹിക്കുന്നവരുമാണ്‌. പക്ഷേ, അനേകവട്ടം കുമ്പസാരക്കൂടിനെ സമീപിച്ചിട്ടും നമ്മള്‍ ആഗ്രഹിക്കുന്ന വിടുതലോ നന്മയുടെ പൂര്‍ണതയോ പ്രാപിക്കാനാവാതെ ഉള്ളില്‍ കരയുന്നവരായിരിക്കാം. ഒന്നരവര്‍ഷം കുമ്പസാരക്കൂടിനെ സമീപിച്ചിട്ടും വിടുതല്‍ പ്രാപിക്കാന്‍ കഴിയാതിരുന്ന ആ മകന്‍ വിടുതല്‍ പ്രാപിച്ചത്‌ എങ്ങനെയെന്ന്‌ നാം തിരിച്ചറിയണം. പരിശുദ്ധാത്മാവായ ദൈവത്തെ സഹായത്തിനായി വിളിച്ചപ്പോള്‍ അവിടുന്നു നല്‌കിയ ആഴമായ അനുതാപത്തിലൂടെയാണ്‌ പൂര്‍ണമായ വിടുതലിലേക്ക്‌ കടന്നുവന്നത്‌.

നമ്മില്‍ രൂഢമൂലമായിരിക്കുന്ന മൂലപാപങ്ങളുടെ ഫലമാ യുള്ള പാപബന്ധനങ്ങള്‍ നമ്മുടെ വ്യക്തിത്വത്തെ വികൃതമാക്കുന്നുണ്ടാകാം. നിരാശപ്പെടേണ്ട, നിരന്തരമായ അനുതാപത്തിലൂടെയും മാനസാന്തരത്തിനു ചേര്‍ന്ന പ്രവൃത്തികളിലൂടെയും നമ്മുടെ പാപസ്വഭാവങ്ങള്‍ നമ്മില്‍നിന്നു നീക്കപ്പെടുകയും നമ്മള്‍ പരിശുദ്ധിയുടെ പൂര്‍ണതയിലേക്ക്‌ നടന്നടുക്കുകയും ചെയ്യും. ഇതിനു നമ്മെ സഹായിക്കുന്ന പരിശുദ്ധാത്മാവിനോട്‌ യേശുവിന്റെ തിരുരക്തംകൊണ്ട്‌ വീണ്ടും വീണ്ടും കഴുകുവാനും മാനസാന്തരത്തിന്റെ യഥാര്‍ത്ഥ ഫലം പുറപ്പെടുവിക്കുന്നവരായി നമ്മെ രൂപാന്തരപ്പെടുത്തുവാനും പ്രാര്‍ത്ഥിക്കാം.

ഓ, ദൈവത്തിന്റെ പരിശുദ്ധാത്മാവേ, എന്നില്‍ വന്നു നിറയണമേ. പാപത്തോടുള്ള പോരാട്ടത്തില്‍ എന്നെ സഹായിക്കണമേ. യഥാര്‍ത്ഥമായ പാപബോധവും പശ്ചാത്താപവും നിരന്തരമായ മാനസാന്തരവും എന്നില്‍ ചൊരിഞ്ഞുകൊണ്ട്‌ യേശുവിന്റെ രക്തത്താല്‍ എന്നെ കഴുകി വിശുദ്ധീകരിക്കണമേ. പിതാവായ ദൈവത്തിന്റെ പൂര്‍ണതയിലേക്ക്‌ എന്നെ കൈപിടിച്ചു നടത്തണമേ. ആമ്മേന്‍.







Written by  സ്റ്റെല്ല ബെന്നി

Friday, July 20, 2012

ഭാരത സഭയുടെ അഭിമാനം



ÕßÖáiÏÞÏßøßAáK ¥WçËÞXØÞN ê ÕßÖÆàµøßAÞÈÞÕÞJ ²øqáÄ dÉÄßÍÞØÎÞÃÕZ. ÎøÃÞÈLøæÎÞøá ¼àÕßÄÎßæˆKá ÕÞÆßAáKÕVAí ¥ÕZ ÄÜçÕÆÈÏáIÞAáKá. ¥ÄcqáĵøÎÞÏß Õ{VKáÉLÜß‚ ¦ÇáÈßµ èÕÆcÖÞØídÄ¢ ÉøÞ¼ÏæMGß¿Jí ¥WçËÞXØÞNÏáæ¿ ÎÞÇcØíÅ¢ Õß¼ÏßAáKá. ¥qáĵøÎÞÏ çøÞ·ÖÞLßÏáæ¿ ®dÄæÏdÄ µÅµZ! 2008 ²µíç¿ÞÌV 12Èá ÕßÖáiøáæ¿ ÉGßµÏßçÜAí ©ÏVJæMG ÉáÃcºøßÄÏÞÏ ¥WçËÞXØÞNæÏAáùß‚í ¥ÕZ ¼àÕß‚ßøáK µÞÜJí ¥ÇßµÎÞøᢠçµGßøáK߈. ¦ ÉáÃcç‰Þµ ÆßÕ¢·ÄÏÞÏ ÕßÕø¢ ¥ÇßµÎÞøᢠ¥ùßEÄáÎ߈. ÏÞæÄÞøá dÉØßiàµøÃJßÜᢠ¦ ØÞÇáµÈcµÏáæ¿ ºøÎÕÞVJ ÕK߈. ¦Á¢ÌøØÎÈbßÄÎÞÏ Ø¢ØíµÞø‚¿Báµ{ᢠ©IÞÏßøáK߈. ®KÞW ÎøÃÞÈLø¢ ¥ÕZ ØádÉØßiÏÞÏßJàVKá. ¦ ÉøßÉÞÕÈ ÈÞÎçÇÏ¢ §Ká ÕßÖbÕßdÖáÄÎÞÃí. 2012 ¼âèÜ 28 ¥Õ{áæ¿ 66êÞ¢ ºøÎÕÞV×ßµÆßÈÎÞÃí; ¦ ÉáÃcç‰ÞµÏáæ¿ ÄßøáÈÞZÆßÈ¢µâ¿ßÏÞÃKí. 1986æÜ ÕÞÝíJæMGÕZ ÉÆdÉ~cÞÉÈJßÈáçÖ×ÎÞÃí ¼âèÜ 28 ÄßøáÈÞZ ÆßÈÎÞÏÄí.

®Áß 1002W ÉÞÜÞ µJàdÁW ÉUß ØíÅÞÉß‚ ÈÞÜá µá¿á¢ÌB{ßæÜÞKÞÏ ÕÏÜæAÞOí µá¿á¢ÌJßæa dÉÅÎ ÖÞ~ ÍøÃBÞÈJßÈá æÄÞG¿áJí §¿ÎxJáIÞÏßøáKÄᢠ1004W ÍøÃBÞÈ¢ ÉUß ØíÅÞÉß‚ ¥Fá µá¿á¢ÌB{ßæÜÞKáÎÞÏ ºáIÏßW µá¿á¢Ì (¨ ºáIÏßW ÉáøÏß¿¢ ¥KæJ ÈÞ¿áÕÞÝßÏÞÏ ÎàÈ‚ßW µVJÞÕí Ø¢ÍÞÕÈ æºÏíÄÄÞÃí) ÎÞÃí. §¿Îx¢ ºáIÏßW µá¿á¢ÌJßWÈßKá èɵÏíA¿áJáU ©øá{ßµáKçJAᢠçµÞGÏJßÈ¿áJáU ¥ÏíÎÈçJAᢠµá¿ÎÞ{âøßçÜAᢠµá¿ßçÏxÎáIÞÏß. µá¿ÎÞ{âøßW æºKçMÞZ µá¿á¢ÌÈÞ΢ ÎáGJáÉÞ¿¢ ®KÞÏß. çÜÞµÞÍßÕwcÏÞÏß ÕßÜØáK ¥WçËÞXØÞN ¨ ÎáGJáÉÞ¿¢ µá¿á¢ÌJßW ç¼ÞØËí, çÎøß ÆOÄßµ{ßWÈßKí 1910 ³·Øíxí 19Èá ÉßùKá. ¥KAáGß ®KÞÏßøáKá ¥Õ{áæ¿ çÉøí.

¼Èß‚í ¯ÄÞÈᢠÆßÕØBZ ÎÞdÄçÎ ØbÎÞÄÞÕßæa ÉøßÉÞÜÈ ØìÍÞ·c¢ ¥ÈáÍÕßAÞX ¥KAáGß ®K ¥WçËÞXØÞNÏíAí §¿ÏÞÏáUâ. ¥ÕZ ÎÞÄãøÙßÄÏÞÏß. æºùáMJßW ÎáGáºßùÏßæÜ ÎáøßAW ®K ÎÞÄãØçÙÞÆøàÍÕÈJßÜᢠµá¿ÎÞ{âøßÜáÎÞÏß ¥ÕZ Õ{VKá. ¥KAáGß ÌÞÜÉÞÀBZ ¥ÍcØß‚Äí µá¿ÎÞ{âøßW ØÎàÉÕÞØßÏÞÏ ²øá ®ÝáJÞÖÞæa µàÝßÜÞÃí. ÉßKà¿í ÎâKÞ¢ ÐÞØáÕæø ¦VMâAø æÄÞH¢µáÝß Øíµâ{ßÜᢠÈÞÜÞ¢ ÐÞØáÎáÄW ¦ùÞ¢ ÐÞØáÕæø ÎáGáºßùÏßÜáÎÞÏß ÕßÆcÞÍcÞØ¢ È¿Jß. ¥KAáGßAí ²øáJÎ µá¿á¢ÌßÈßÏÞÏßJàøÞÈáU ÉøßÖàÜÈBZ ÎÞÄãØçÙÞÆøß ÎáGáºßù ÎáøßAW ¥KN ÈWµß. ÄÞøáÃcÎÞÏçÄÞæ¿ ¥ÄßØáwøßÏÞÏ ¥Õæ{ ÕßÕÞÙ¢ 溇ÞX ÉÜ ÏáÕçµÞÎ{XÎÞøᢠæµÞÄß‚á. ÎÞÄãçØÞÆøß ÕßÕÞÙÞçÜ޺ȵZ È¿JßæAÞIáÎßøáKá. ®KÞW dµßØíÄáÕßÈVMß‚ ¼àÕßÄ¢ ¦VAᢠ¥¿ßÏùÕÏíAÞX ¥KAáGß ÄÏÞùÞÏ߈. Öøàø¢ ÕßøâÉÎÞAßJàVJÞW ÕßÕÞÙdÉÖíÈJßW ÈßæKÞÝßÏÞæÎKá µøáÄß ²øá ÄàAáÝßÏßW ¥KAáGß ºÕßGß. (¥ÕZ ÄàAáÝßÏßW ¥ÌiJßW ºÞ¿ßÏÄÞæÃKᢠ²øá ÕÞÆ·ÄßÏáIí). ÄàæMÞUWÎâÜÎáIÞÏ dÕâ ÕßÆ·íÇÎÞÏ ºßµßWØæµÞIí Øá~æMæGCßÜᢠ¥Õ{áæ¿ ºßÜ ÖøàøÍÞ·BZ ÕßøâÉÎÞÏßJàVKá. ²¿áÕßW ¥Õ{áæ¿ §×í¿JßÈí Õ{VJN ê ÎÞÄãØçÙÞÆøß ê ÕÝBß.

µÈcµÞÜÏJßW çºøáKÄßÈáU dÉÞø¢Í ²øáABZAÞÏß ¥KAáGß 1927W ÍøÃBÞÈ¢ ÐÞøÎÀ¢ Õµ ÎÜÏÞ{¢ ÎßÁßW Øíµâ{ßW ¯ÝÞ¢ ÐÞØßW çºVKá ÉÀß‚á Äá¿Bß. dÉØ¢·¢, øºÈ Äá¿BßÏ Õß×ÏB{ßW ¥ÕZAáIÞÏßøáK ¥ÈcÞÆãÖÕcáWÉJßÎâÜ¢ ¥æAÞˆæJ ØÞÙßÄcØÎÞ¼¢ æØdµGùßÏÞÏß ¥KAáGß æÄøæE¿áAæMGá. 1928 ³·Øíxí øIßÈí ¥ÕZ ÐÞøØÍÏßæÜ ²øVÅßÈßÏÞÏß ÖßçøÞÕØídÄ¢ Øbàµøß‚á. ¥KæJ ÍøÃBÞÈ¢ ÉUß ¥ØßØíxaí ÕßµÞøßÏᢠÍøÃBÞÈ¢ ÐÞøÎÀJßæa ¥ØßØíxaí ºÞèƒÈáÎÞÏßøáK ËÞÆV µáøáÕß{ æµÞGÞøJᢵáÝßÏÞÃí ¥ÕZ ¦ÕÖcæMGÄÈáØøß‚í '¥WçËÞXØ" ®K ØÍÞÈÞ΢ ÄßøæE¿áJá æµÞ¿áJÄí. ¥BæÈ ¥KAáGß ¥WçËÞXØ ¦Ïß. 1929W ¥ÕZ ºBÈÞçÖøß ÕÞÝMUß ÎÜÏÞ{¢ èÙØíµâ{ßW ê ÎÜÏÞ{¢ ÙÏV Øíµâ{ßW ®GÞ¢ ÐÞØßW çºVKá. ¥Õßæ¿ ²XÉÄÞ¢ ÐÞØßW ÉÀß‚áæµÞIßøáKçMÞZ ¦çøÞ·cfÏÕᢠÖÞøàøßµÉàÁµ{ᢠÈßÎßJ¢ ÕV×ÞÕØÞÈæJ ÉøàfÏíAá çºøÞX ØÞÇßAÞæÄ ÕßÆcÞÍcÞØ¢ ¥ÕØÞÈßMßAáµÏÞÃáIÞÏÄí.

1930 çÎÏí 19Èí ¥ÕZ ºBÈÞçÖøß æÎdÄÞX çÁÞ. ¼ÏߢØí µÞ{ÞçÖøßÏßWÈßKá ÍøÃBÞÈ¢ æËÞçùÞÈMUßÏßWÕ‚í ÐÞøØÍÞ ÕØídÄ¢ Øbàµøß‚á. 1932W ÕÞµAÞ¿á Øíµâ{ßW ¥ÇcÞÉßµÏÞÏß ç¼ÞÜß çÈÞAß. ºBÈÞçÖøßÏßæÜ æÈÞÕß×cÞxßÈáçÖ×¢ 1936 ³·Øíxí 12Èá ÈßÄcdÕÄÕÞ·íÆÞÈ¢ È¿JßÏ ¥ÕZ ÍøÃBÞÈJí οBßæÏJß. ÈàI ÉÈß, ©d·ÎÞÏ çÕÆÈÏáIÞAßæAÞIßøáK dÕâ, ÈcáçÎÞÃßÏ, è¿çËÞÏßÁí, ÎçÜùßÏ, »VÆß, ÉøçÕÖ¢, øµíÄdØÞÕ¢ Äá¿Bß ÕßÕßÇ çøÞ·B{ÞW ÉàÁßMßAæMGßøáK ¥WçËÞXØÞNÏáæ¿ ÍøÃBÞÈ¢ ÐÞøÎÀJßæÜ 10 ÕV×AÞÜæJ ¼àÕßÄ¢ ÈßøLøÎÞÏ ²øá ÌÜßÄæKÏÞÏßøáKá. ØÙÈJßæa ÌÜßçÕÆßÏßW ²øá ØíçÈÙÌÜßÏÞÏß ¥ÕZ ÆÙß‚á. ¥ÄÞÃí ¥WçËÞXØÞÏáæ¿ ÕßÖáißÏáæ¿ øÙØc¢.

1946 ¼âèÜ 28Èá ÎYÎùE ¥WçËÞXØÞNÏáæ¿ ÎãÄçÆÙ¢ ÍøÃBÞÈ¢ æËÞçùÞÈMUßAá æÄÞG¿áJá ØíÅßÄß æº‡áK æØÎßçJøß µçM{ÏßW Ø¢ØíµøßAæMGá. ÍøÃBÞÈ¢ çµÞYÕaí Øíµâ{ßæÜ µáæù µáGßµ{ᢠÍøÃBÞÈ¢ ÐÞøÎÀJßæÜ µÈcÞØídÄàµ{ᢠµÞVÎßµøÞÏ èÕÆßµøᢠºáøáA¢ ºßÜ ¥vÞÏøᢠÎÞdÄçÎ ÌÞÙcçÜÞµkkkkkkkkÕáÎÞÏß ÏÞæÄÞøá ÌtÕáÎ߈ÞæÄ ¥¼í¾ÞÄÏÞÏß, ¥·ÃcÏÞÏß ¼àÕß‚ ¦ ØÞÇáµÈcµÏáæ¿ ÖÕØ¢ØíµÞøJßW Ø¢Ìtß‚ßøáKáUâ. ¥KæJ ÍøÃBÞÈ¢ ÉUß ÕßµÞøß ËÞ. µáøáÕß{ ƒÞçJÞGÎÞÃí ÖÕØ¢ØíµÞøµVÎJßW dÉÇÞÈ µÞVÎßµÄb¢ ÕÙß‚Äí. µÈcÞØídÄàµ{ÞÃí ¦ Éâ¼cÖøàø¢ ÕÙß‚Äí. Ø¢ØíµÞøçÕ{ÏßW ¥Õ{áæ¿ µáOØÞøAÞøÈÞÏ ËÞ. çùÞÎá{âØí Øß®¢° ÉùEá: ''¨ µÈcµÏáæ¿ ¦vÞÕí èÆÕÄßøáÎáXÉÞæµ Õ{æø ÕßÜçÏùßÏ ²KÞÃí. èÆÕJßÈá ØbÏ¢ ØíçÈÙÌÜßÏÞÏß ØÎVMßAæMG ²øÞvÞÕÞÃí. ¥Õç{Þæ¿ÞKß‚á ¼àÕßAáÕÞÈß¿ÏÞÏ µÈcµµZAá ÍÞ·c¢. ÍøÃBÞÈJßæa ÍÞ·c¢. ÍøÃBÞÈ¢ ²øá ÜßØcâ ¦Ïß ÉøßÃÎßAáKÄÞÃí."" (ÕßÖái æµÞ‚áçdÄØcÏáæ¿ ÖÕµá¿àø¢ ØíÅßÄß溇áK ØíÅÜÎÞÃí dËÞXØßæÜ ÜßØcâ.) ¨ dÉպȢ ÍøÃBÞÈæJ Ø¢Ìt߂ᢠ¥WçËÞXØÞNæÏ Ø¢Ìt߂ᢠØÞVŵÎÞÏß.

¥WçËÞXØÞNÏáæ¿ ÕÞWØÜcÍÞ¼ÈB{ÞÏßøáK ÍøÃBÞÈ¢ çµÞYÕaí Øíµâ{ßæÜ æµÞ‚áµáGßµZ ¥Õ{áæ¿ ÖÕµá¿àøJßW Éá×íÉB{ᢠ¥çÉfµ{ᢠØÎVMß‚á. ¥NÏáæ¿ ÎÞÇcØíÅ¢ÎâÜ¢ ¥Õøáæ¿ æºùßÏ æºùßÏ µÞøcBZ ØÞÇß‚áµßGÞX Äá¿Bß. µáGßµæ{Já¿VKí dÉÞÏ¢æºKÕVAᢠ§ÄáçÉÞÜáU µÞøcØÞÇcĵ{áIÞÏß. ¥BæÈ ÍøÃBÞÈ¢ ²øá ÕÜßÏ ÄàVÅÞ¿ÈçµdwÎÞÏßJàVKá.¥WçËÞXØÞNÏáæ¿ ¼àÕßÄæJ ÜßØcâÕßæÜ æºùáÉá×íÉJßæa ê ÕßÖái æµÞ‚áçdÄØcÏáæ¿ ê ¼àÕßÄÕáÎÞÏß ÉÜøᢠØÞÎcæM¿áJáKáIí. ÍÞøÄ æºùáÉá×íÉ¢, çµø{ æºùáÉá×íÉ¢ ®æKÞæAÏÞÃí ¥WçËÞXØÞNæÏ dɵàVJßAáKÄí. ÜßØcâÕßæÜ (dËÞXØí) ÕßÖái æµÞ‚áçdÄØcÏáæ¿ ê æºùáÉá×íÉJßæa ê µàVJß çÜÞµ¢ ÖøßAá ÎÈTßÜÞAáKÄßÈí ¦ùá ÕV×BZ çÕIßÕKá. Éçf ÍÞøÄ æºùáÉá×íÉÎÞÏ ¥WçËÞXØÞN Îøâ dÉÞÉß‚í øIáÎÞØ¢ µÝßEçMÞçÝAᢠ¥Õ{áæ¿ ØáµãÄÉøßÎ{¢ Æß·LB{ßW ÕcÞÉß‚á.

¥WçËÞXØÞNÏáæ¿ ÈÞÎçÇÏ¢ §Ká ÕßÖbÕß~cÞÄÎÞÃí. ÉFÍâ~mB{ßÜᢠ¥ÕZ ¥ùßÏæM¿áKá. ¥Õ{áæ¿ ÎÞÇcØíÅ¢ÎâÜ¢ ¥ÈÕÇß çøÞ·ÖÞLßµ{ᢠ¥Èád·ÙÜÌíÇßµ{ᢠ©IÞÏßGáUÄÞÏß ¼ÞÄßÎÄ ÕV· ÕcÄcÞØ¢ÕßÈÞ ¥ÈáÍÕØíÅV ØÞfcæM¿áJáKáIí. ¦ ÉáÃcç‰ÞµÏáæ¿ µÌùß¿JßCçÜAáU ¼ÈdÉÕÞÙ¢ ¥ÈáÆßÈ¢ ÕVÇß‚áæµÞIßøßAáKá. çÕÆȵæ{ ¦ÈwÎÞAß ¥ÈáÍÕßAáK ¦ÇcÞvßµ øÞØdÉçÏÞ·ÕßÆcÏßW §KæJ ÏáÕÄàÏáÕÞAZAí ¥ÍcØÈ¢ æµÞ¿áAÞX ¥WçËÞXØ ®K ÉáÃcºøßÄÏáæ¿ ¼àÕßÄØçwÖ¢ ¯æù ÕßÜæMGÄÞÃí.

¥Õ{áæ¿ ÉáÃcØìøÍc¢ §LcÏíAá ÉáùçJAᢠdɺøß‚çÄÞæ¿ çùÞÎßW ¥Õ{áæ¿ ÈÞεøà ȿɿߵZ 1953W ¦ø¢Íß‚á. 1984 ÈÕ¢ÌV ²XÉÄßÈí ¥WçËÞXØÞN ÇÈcÉÆÕßÏßçÜAí ©ÏVJæMGá. 1986 æËdÌáÕøß ®GßÈá çµÞGÏJáÕ‚í µçJÞÜßAÞ ÄßøáØÍÏáæ¿ ÉøÎÞÇcfÈÞÏ ç¼ÞY çÉÞZ øIÞÎX ÎÞVÉÞMÞÏÞW ÕÞÝíJæMGÕ{ÞÏß dÉ~cÞÉßAæMGá. 2008 ²µíç¿ÞÌV 12Èá ÕßÖáiøáæ¿ ÉGßµÏßçÜAí ©ÏVJæMGá. èÆÕ¢ ÄßøæE¿áJÄᢠèÆÕJßæa dÉçÄcµ ØÞKßÇcÎáUÄáÎÞÏ ØíÅÜÎçdÄ ÍøÃBÞÈ¢ ê ¥WçËÞXØÞN ÎâÜ¢.
ºÞçAÞ Øß. æÉÞøßÏJí
By: manorama online

Wednesday, July 18, 2012

ശുദ്ധീകരണസ്ഥലം യാഥാര്‍ത്ഥ്യമോ?

ഒരാത്മാവ് ശുദ്ധീകരണസ്ഥലത്ത് എത്താനുള്ള കാരണമെന്താണ്?അവിടെയുള്ള ആത്മാക്കളെ നമുക്കെങ്ങനെ സഹായിക്കാന്‍ കഴിയും ? ബൈബിള്‍,  സഭാപ്രബോധനങ്ങള്‍,  പാരമ്പര്യങ്ങള്‍, വിശുദ്ധരുടെഅനുഭവങ്ങള്‍ തുടങ്ങിയവയുടെ  അടിസ്ഥാനത്തിലുള്ള ഒരു പഠനം.
വിശുദ്ധ ഗ്രന്ഥത്തില്‍, പ്രത്യേകിച്ച് പുതിയ നിയമത്തില്‍ നരകശിക്ഷയെപ്പറ്റിയുള്ള നിരവധി പരാമര്‍ശങ്ങളുണ്ട്. നരകത്തിലെ പിശാചുക്കളെയും നിത്യാഗ്നിയെയുംപറ്റി ന മ്മുടെ കര്‍ത്താവുതന്നെ പലതവണ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവയെല്ലാം ഇവിടെ ഉദ്ധരിക്കുന്നില്ല. എന്നാല്‍, ശുദ്ധീകരണസ്ഥലത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ പുതിയ നിയമഗ്രന്ഥങ്ങളില്‍ കുറവാണ്. നരകശിക്ഷയില്‍നിന്നും മനുഷ്യവര്‍ഗ ത്തെ രക്ഷിക്കാനുള്ള അതീവമായ ആഗ്രഹംകൊണ്ടാകാം യേശു നരകശിക്ഷയെപ്പറ്റി കൂടുതലായി പറഞ്ഞിട്ടുള്ളത്. കാരണം, ഒരിക്കല്‍ നരകത്തില്‍ അകപ്പെട്ടുപോയാല്‍ പിന്നെ നിത്യകാലത്തേക്ക് ആര്‍ ക്കും അവിടെനിന്ന് മോചനമില്ല.

ശുദ്ധീകരണസ്ഥലം അങ്ങനെയല്ല. അവിടെ വേദന അനുഭവിക്കുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാനുള്ളവരാണ്. ആരെങ്കിലും നരകത്തി ല്‍ പോകുമെന്നോ പോയിട്ടുണ്ട് എ ന്നോ സഭ പറഞ്ഞിട്ടില്ല. അങ്ങനെ പറയാന്‍ നമുക്ക് അധികാരവുമില്ല. എന്നാല്‍, ഗൗരവമായ പാപങ്ങളില്ലാതെ മരിക്കുന്നവരില്‍ ഭൂരിപക്ഷം പേരും ശുദ്ധീകരണസ്ഥലത്തിലൂടെ കടന്നുപോകുമെന്നാണ് ദൈവശാസ്ത്രജ്ഞന്മാര്‍ പറഞ്ഞിട്ടുള്ളത്. താന്‍ ശുദ്ധീകരണസ്ഥലത്തിലൂടെ കടന്നുപോകേണ്ടിവരുമെന്നു ആവിലായിലെ വിശുദ്ധ അമ്മ ത്രേ സ്യാപോലും പറഞ്ഞിട്ടുണ്ട്.

ശുദ്ധീകരണസ്ഥലം വേദനയുടെയും അതേസമയം പ്ര ത്യാശയുടെയും സ്ഥലമായതുകൊണ്ടാകാം യേശു അതി നെപ്പറ്റി കൂടുതലായി പറയാത്തത്. അവസാനത്തെ ചില്ലിക്കാശുപോലും കൊടുത്തുതീര്‍ക്കാതെ അവിടെനിന്നു മോചനമില്ലെന്ന് യേശുവും, അഗ്നിയിലൂടെ എന്നപോലെ കടന്നുപോകേണ്ടിവരുമെന്ന് വിശുദ്ധ പൗലോസും പറയുന്നത് ശു ദ്ധീകരണസ്ഥലത്തെപ്പറ്റിയാണ്. അകത്തോലിക്കരായ ക്രൈസ്തവര്‍ ഈ വ്യാഖ്യാനം സ്വീകരിക്കാറില്ല. പ്രൊട്ടസ്റ്റന്റുകാര്‍ ശുദ്ധീകരണസ്ഥലം നിഷേധിക്കുന്നവരാണ്.
അനുഭവസാക്ഷ്യങ്ങള്‍

കത്തോലിക്കരായ നാം വിശ്വസിക്കുന്ന കാര്യങ്ങളെല്ലാം പലപ്പോഴും അത്ര വ്യക്തമായി വിശുദ്ധ ഗ്രന്ഥത്തില്‍ കാണില്ലെന്നുവരും (ചില കൂദാശകളുടെ കാര്യം അങ്ങനെയാണ്). ഇവിടെ നാം ആശ്രയിക്കുന്നത് സഭയുടെ അപ്രമാദവും ഔദ്യോഗികവുമായ പഠനങ്ങളെയാണ്. സഭയുടെ പ്രബോധനങ്ങള്‍ മാര്‍പാപ്പമാര്‍ നേരിട്ട് നടത്തുന്നതോ (ഉദാ: മാതാവിന്റെ സ്വര്‍ഗാരോപണം) സഭയുടെ സാര്‍വത്രിക സൂനഹദോസുകള്‍വഴി നടത്തുന്നതോ ആകാം (ദൈവശാസ്ത്രജ്ഞന്മാരുടെ പ്രബോധനങ്ങള്‍ക്ക് ഔദ്യോഗിക സ്വഭാവമില്ല).

ശുദ്ധീകരണസ്ഥലത്തെപ്പറ്റി ഏറ്റവും ആധികാരികമായി പഠിപ്പിച്ചിട്ടുള്ളത് പതിനാറാം നൂറ്റാണ്ടിലെ ത്രെന്തോസ് സൂനഹദോസാണ്. എ.ഡി. 1547 ജനുവരി13, 1566 ഡിസംബര്‍ നാല്, 1551 നവംബര്‍ 25 എന്നീ ദിവസങ്ങളിലെ സമ്മേളനങ്ങളിലാണ് പ്ര സ്തുത സൂനഹദോസ് ശുദ്ധീകരണസ്ഥലമുണ്ടെന്ന് ഔദ്യോഗികമായി പഠിപ്പിച്ചിട്ടുള്ളത്. വിശുദ്ധ ഗ്രന്ഥത്തില്‍ ശുദ്ധീകരണസ്ഥലത്തെപ്പറ്റിയുള്ള പഠനമില്ലെന്നു വാദിക്കുന്നവരെ ഈ സൂനഹദോസ് ശപിച്ചു തള്ളുകയും ചെയ്തിട്ടുണ്ട്.

ആദ്യ നൂറ്റാണ്ടുകള്‍തൊട്ട് കത്തോലിക്കാ വിശ്വാസികള്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും വിശുദ്ധബലികള്‍ അര്‍പ്പിക്കുകയും ഉപവാസം, ദാനധര്‍മം തുടങ്ങിയവ അനുഷ്ഠിക്കുകയും ചെയ്തുപോന്നിട്ടുണ്ട് (പഴയനിയമത്തിലെ മക്കബായരുടെ ഗ്രന്ഥം നല്കുന്ന സാക്ഷ്യവും കത്തോലിക്കര്‍ അംഗീകരിക്കുന്നുണ്ട്. സഭയുടെ പാരമ്പര്യങ്ങളെ വിശ്വാസികള്‍ സാര്‍വത്രികമായി അംഗീകരിക്കുന്നുണ്ടല്ലോ).

നൂറ്റാണ്ടുകളായി സഭയിലെ വിശുദ്ധരും വിജ്ഞാനികളുമായ അനേകംപേര്‍ ശുദ്ധീകരണസ്ഥലം യാഥാര്‍ത്ഥ്യമാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇവരുടേത് വിശ്വാസപരമായ പ്രബോധനങ്ങളല്ല, പ്രത്യുത അനുഭവസാക്ഷ്യങ്ങളാണ്. ഇവരില്‍ പലര്‍ക്കും ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മറ്റുചിലരെ ശുദ്ധീകരണസ്ഥലം കാണാന്‍ ദൈവം അനുവദിച്ചിട്ടുണ്ട്. വേറെചിലര്‍ ദൈവശാസ്ത്രപരമായ വിചിന്തനങ്ങളിലൂടെ ശുദ്ധീകരണസ്ഥലം ഉണ്ടെന്നു പഠിപ്പിക്കുന്നവരാണ്. വിശുദ്ധ ആഗസ്തിനോസ്, വിശുദ്ധ അക്വിനാസ്, ജനോവയിലെ വിശുദ്ധ കത്രീന, വിശുദ്ധ അമ്മ ത്രേസ്യാ, വിശുദ്ധ പെര്‍പെത്വ, വിശുദ്ധ ജെര്‍ത്രൂദ്, വിശുദ്ധ ലുദുവീന, വിശുദ്ധ പീറ്റര്‍ ക്ലാവര്‍, വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി, ക്ലൂണിയിലെ വിശുദ്ധ ഹ്യൂഗ്, കുരിശിന്റെ വിശുദ്ധ യോഹന്നാന്‍, വിശുദ്ധ നിക്കോളാസ്, വി ശുദ്ധ മലാക്കി, വിശുദ്ധ ഫ്രാന്‍സിസ് സാലസ്, സീയന്നായിലെ വിശുദ്ധ കത്രീന, കൊറോണയിലെ വിശുദ്ധ മാര്‍ഗരറ്റ്, വിശുദ്ധ ഫിലിപ്പ് നേരി തുടങ്ങിയവരുടെ സാക്ഷ്യങ്ങളാണ് ഇവിടെ എടുത്തുപറയാനുള്ളത്. ഫാത്തിമായിലെ കുട്ടികള്‍ക്ക് ശുദ്ധീകരണസ്ഥലത്തിന്റെ ദൃശ്യം മാതാവ് കാണിച്ചുകൊടുത്തിരുന്നു. ഫാത്തിമായിലെ ദൃശ്യം സഭ അംഗീകരിച്ചിട്ടുള്ളതാണ്. മേല്പറഞ്ഞ വിശുദ്ധരെയെല്ലാം സഭ ഔദ്യോഗികമായി വിശുദ്ധരെന്നു നാമകരണം ചെയ്തിട്ടുള്ളവരത്രേ. ഈ സാക്ഷ്യങ്ങളെയും ദൃശ്യങ്ങളെയും പ്രത്യക്ഷങ്ങളെയും ന്യായമായും നമുക്കു വിശ്വസിക്കാമല്ലോ.

ശുദ്ധീകരണസ്ഥലത്തെ സഹനങ്ങള്‍ക്കു 
കാരണമായ പാപങ്ങള്‍
പാപങ്ങള്‍ക്കുള്ള ശിക്ഷ രണ്ടുവിധമാണ്. മോചനം ലഭിക്കാത്ത ചാവുദോഷങ്ങള്‍ ചെയ്തവര്‍ നിത്യശിക്ഷയ്ക്ക് - നരകത്തിന് വിധേയരാകുന്നു. ലഘു പാപങ്ങള്‍ക്കുള്ള ശിക്ഷയില്‍നിന്നും ഒഴിവാകാന്‍ ഈ ലോകത്തില്‍വച്ചോ ശുദ്ധീകരണസ്ഥലത്തുവച്ചോ നാം പരിഹാരം ചെയ്യണം. പ്രായശ്ചിത്തപ്രവൃത്തികള്‍, കൂദാശ സ്വീകരണങ്ങള്‍, ദണ്ഡവിമോചനങ്ങള്‍, സഹനങ്ങള്‍ തുടങ്ങിയവയിലൂടെ പരിഹാരപ്രവൃത്തികള്‍ ചെയ്യാവുന്നതാണ്. ഈ ലോകത്തില്‍ വച്ച് ഇത്തരം പരിഹാരപ്രവൃത്തികള്‍ മുഴുവന്‍ ചെയ്തുതീര്‍ക്കാന്‍ സാധിക്കാത്തവര്‍ക്കാണ് ശുദ്ധീകരണസ്ഥലത്തില്‍ കുറച്ചു സമയമോ ഏറെ സമയമോ ചെലവഴിക്കേണ്ടിവരുന്നത്. പരിഹാര ക്രിയകളുടെ ഗൗരവമനുസരിച്ച് ശുദ്ധീകരണസ്ഥലത്തിലെ ശിക്ഷകളും കൂടിയോ കുറഞ്ഞോ ഇരിക്കും.
ശുദ്ധീകരണസ്ഥലത്ത് പരിഹാരം ആവശ്യമുള്ള പ്രധാന പാപങ്ങള്‍ താഴെ കാണുന്നവയാണ്.

(1) മോചനം സിദ്ധിച്ചിട്ടും പൂര്‍ണമായി പരിഹാരം ചെയ്തുതീര്‍ത്തിട്ടില്ലാത്ത മാരക പാപങ്ങളുടെ അവശിഷ്ടങ്ങള്‍. തഴക്കദോഷങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍ (വ്യഭിചാരം, മദ്യപാനം, ദൈവദൂഷണം, വിഗ്രഹാരാധന, മോഷണം, കൊലപാതകം തുടങ്ങിയവ). ചാവുദോഷങ്ങളുടെ അവശിഷ്ടങ്ങള്‍ക്കുള്ള ശിക്ഷയില്‍നിന്ന് മോചനം നേടാന്‍ ഏറെ സഹായിക്കുന്നതാണ് അന്ത്യകൂദാശകളുടെ സ്വീകരണമെന്ന് വിശുദ്ധ തോമസ് അക്വീനാസ് പഠിപ്പിക്കുന്നുണ്ട്.

(2) രണ്ടാമത്തേത് തന്റെ കഴിവുകളെയും സിദ്ധികളെയും പറ്റിയുള്ള അത്യധികമായ അഹങ്കാരമാണ്. 


(3) സ്വയംഭോഗം, സ്വവര്‍ഗഭോഗം തുടങ്ങിയ പാപങ്ങള്‍ക്ക് ഈ ലോകത്തില്‍വച്ച് പൂര്‍ണമായി പരിഹാരം ചെയ്യുക ഏറെ പ്രയാസകരമാണ് (അത്യധികമായ സുഖലോലുപതയും ഓര്‍ ക്കുക).


(4) പരദൂഷണം, നാവിന്റെ ദുരുപയോഗം എന്നിവ ബഹുഭൂരിപക്ഷം പേരുടെയും സാധാരണമായ ഒരു പാപമാണ്. നാം നടത്തിയിട്ടുള്ള പരദൂഷണങ്ങള്‍ക്കെല്ലാം ഈ ലോകത്തില്‍വച്ച് പൂര്‍ണമായി പരിഹാരം ചെയ്യാന്‍ സാധിക്കുമോ?


(5) നീതിക്കെതിരായ പാപങ്ങള്‍

മറ്റുള്ളവര്‍ക്കു കൊടുക്കാനുള്ളത് കൊടുക്കാതിരിക്കുക, വഞ്ചിച്ചും തട്ടിപ്പറിച്ചും അന്യന്റെ മുതല്‍ സ്വന്തമാക്കുക, മക്കള്‍ക്കോ മാതാപിതാക്കള്‍ക്കോ സഭയ്‌ക്കോ സര്‍ക്കാരിനോ കൊടുക്കാനുള്ളവ കൊടുക്കാതിരിക്കുക, മോഷ്ടിച്ച വസ്തുക്കള്‍ സൂക്ഷിക്കുക, പാവങ്ങളോടും ദരിദ്രരോടും അനീതി പ്രവര്‍ത്തിക്കുക, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കാതിരിക്കുക. ഇവയെല്ലാം നീതിക്കെതിരായ പാപങ്ങളാണ്. ഇവയെല്ലാം കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞാലും ഇവയ്ക്കുള്ള പരിഹാരം അനുഷ്ഠിച്ചേ പറ്റൂ.

(6) ദൈവം നല്കിയ ദാനങ്ങളെ ഉപയോഗിക്കാതിരിക്കുന്നതും അവയെ ദുരുപയോഗിക്കുന്നതും തെറ്റാണ്. കഴിവുണ്ടായിട്ടും മറ്റുള്ളവരെ സഹായിക്കാതിരിക്കുക, പരിശുദ്ധാത്മാവിന്റെ വരങ്ങള്‍ പണത്തിനുവേണ്ടി ഉപയോഗിക്കുക (ഉദാ: രോഗശാന്തി വരം) തുടങ്ങിയവ തെറ്റായ പ്രവൃത്തികളത്രേ.


(7) അവസാനമായി സൂചിപ്പിക്കാനുള്ളത് നമ്മുടെ ദുര്‍വാസനകളുടെ കാര്യമാണ്. ഒരാള്‍ മദ്യപാനം ഉപേക്ഷിച്ചിരിക്കാം. വ്യഭിചാരപ്രവൃത്തികള്‍ നിര്‍ത്തിയിരിക്കാം, പരദൂഷണം ഒഴിവാക്കിയിരിക്കാം. പക്ഷേ, ഇവയ്ക്കുള്ള വാസനകളും ഇവയിലേക്കുള്ള ചാച്ചിലുകളും പൂര്‍ണമായി നമ്മില്‍നിന്ന് ഒഴിവാക്കുക ഏറെ പ്രയാസമാണ്. അങ്ങനെയുള്ളവര്‍ തരംകിട്ടിയാല്‍ മദ്യപിക്കും. അവസരം കിട്ടിയാല്‍ വ്യഭിചാരപ്രവൃത്തികളില്‍ ഏര്‍പ്പെടും. മോഹം, ആര്‍ത്തി, ക്രൂരത തുടങ്ങിയവ എന്നും അയാളില്‍ ഉണ്ടായിരിക്കും. വലിയ താപസരോ വിശുദ്ധരോ അല്ലെങ്കില്‍ ഈ വാസനകളെ മുഴുവന്‍ നമ്മില്‍നിന്നും പാടെ പിഴുതെറിയുക ബുദ്ധിമുട്ടാണ്. എന്നാല്‍, സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ ദുഷ്പ്രവൃത്തികളെന്നപോലെ ദുഷ്ടവാസനകളും പ്രതിബന്ധമാണ്. അവയ്ക്കുള്ള പരിഹാരം ഇഹത്തിലോ പരത്തിലോ വച്ച് നാം ചെയ്തു തീര്‍ത്തേ മതിയാവൂ.


ശുദ്ധീകരണാത്മാക്കളെ എങ്ങനെ സഹായിക്കാം?

ശുദ്ധീകരണാത്മാക്കള്‍ അതിതീവ്രമായ വേദന അനുഭവിക്കുന്നവരാണ്. അവ ലഘൂകരിക്കാന്‍ ഒന്നും ചെയ്യാന്‍ അവര്‍ക്കു സാധ്യമല്ല. ആര്‍ക്കും വേല ചെയ്യാന്‍ പാടില്ലാത്ത രാത്രിയില്‍ അവര്‍ ഉള്‍പ്പെട്ടിരിക്കുന്നു. പക്ഷേ, അവരെ സഹായിക്കാന്‍ ജീവിച്ചിരിക്കുന്നവരായ നമുക്കു സാധിക്കും. ഈ സഹായം ക്രിസ്തീയ സ്‌നേഹത്തിന്റെ ഏറ്റവും ഉദാത്തമായ പ്രവൃത്തിയത്രേ. എങ്ങനെയൊക്കെ ഈ ആത്മാക്കളെ സഹായിക്കാമെന്ന് പരിശോധിക്കാം.

(1) അവര്‍ക്കുവേണ്ടി ദിവ്യബലികള്‍ അര്‍പ്പിച്ചുകൊണ്ട്. ദിവ്യബലി യേശുവിന്റെ കാല്‍വരിയിലെ ബലിയുടെ അതേ ഫലങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. അതിനാല്‍ മരിച്ചവര്‍ക്കുവേണ്ടി ദിവ്യബലികള്‍ അര്‍പ്പിക്കുവാന്‍ നാം ശ്രദ്ധിക്കണം. മരിച്ച കാരണവന്മാര്‍ക്കുവേണ്ടി മക്കള്‍ ദിവ്യബലികള്‍ നടത്തേണ്ടതാണ്.
കുര്‍ബാനയ്ക്കു പണം നല്കുക, കുര്‍ബാനയില്‍ ഭക്തിപൂര്‍വം പങ്കുചേരുക എന്നിവയാണ് നാം ചെയ്യേണ്ടത്.
മരിച്ചവര്‍ക്കുവേണ്ടി ഗ്രിഗോറിയന്‍ കുര്‍ബാന ചൊല്ലിക്കുക എന്നത് വിശ്വാസികള്‍ അനേകം നൂറ്റാണ്ടുകളായി അനുഷ്ഠിച്ചുപോരുന്ന വലിയ സത്കൃത്യമാണ്. കഴിവുള്ളവര്‍ അതു ചെയ്യിക്കുക.

(2) ഉപവാസം, ദാനധര്‍മങ്ങള്‍, ത്യാഗപ്രവൃത്തികള്‍, ആശാനിഗ്രഹം, മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ തുടങ്ങിയവയുടെ കാര്യം ഏവര്‍ക്കും അറിവുള്ളതാണല്ലോ. മാതാവിന്റെ ജപമാല, കുരിശിന്റെവഴി ഇവ പ്രത്യേകം ശ്രദ്ധിക്കുക.


(3) ദണ്ഡവിമോചനങ്ങള്‍ പ്രാപിച്ച് പരേതാത്മാക്കളുടെ പാപപരിഹാരം സാധിക്കാം. ദണ്ഡവിമോചനങ്ങള്‍ പ്രാപിക്കുമ്പോള്‍ അവ നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരമായിത്തീരുന്നു. ഈ പരിഹാരഫലങ്ങളെ മരിച്ചവര്‍ക്കുവേണ്ടി നമുക്കു കാഴ്ചവയ്ക്കാം. •



Written by  പ്രഫ. പി.ടി. ചാക്കോ

അഭയമേകാന്‍ ഞാന്‍ കൂടെയില്ലേ...

വീഴ്‌ചകളിലും തകര്‍ച്ചകളിലും നിരാശപ്പെട്ടുപോകാതെ പ്രത്യാശയുടെ പാത കണ്ടെത്താന്‍ സഹായിക്കുന്ന ദൈവിക ചിന്തകള്‍.
എന്റെ മനസിനെ ആഴത്തില്‍ സ്വാധീനിച്ചിട്ടുള്ള ഒരു കഥയുണ്ട്‌- അതിന്റെ ആശയം ചുരുക്കത്തില്‍ ഇങ്ങനെയാണ്‌. ജീവിതസായാഹ്നത്തില്‍ എന്റെ ഇന്നലെകളിലേക്ക്‌ സ്വര്‍ഗീയ പിതാവ്‌ എന്നെ നടത്തുകയാണ്‌. ദൂരെ ചക്രവാളംവരെ നീളുന്ന പാതയില്‍ എന്റെ ജീവിതയാത്ര അവിടുന്നെന്നെ കാണിച്ചുതരുന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ എന്റെ കാല്‌പാദങ്ങള്‍ക്കു പുറമേ മറ്റു രണ്ടു കാല്‌പാദങ്ങള്‍ക്കൂടി. അവിശ്വസനീയതയോടെ വീണ്ടും അങ്ങോട്ടു നോക്കിയപ്പോള്‍ മനസിലായി, അതെന്റെ ജീവിതത്തിലെ സന്തോഷത്തിന്റെ നാളുകളാണ്‌. പക്ഷേ, മറ്റൊരാളും എന്നോടൊപ്പമുണ്ട്‌. അതാരാണെന്നു ചിന്തിച്ചിരിക്കേ, എന്റെ സ്വര്‍ഗീപിതാവ്‌ എന്നോടു പറഞ്ഞു. ``പ്രിയപ്പെട്ട മകളേ, നിന്റെ കാല്‌പാദങ്ങള്‍ക്കൊപ്പം കാണുന്നത്‌ എന്റെ കാല്‌പാദങ്ങളാണ്‌. നിന്റെ ജീവിതയാത്രയിലുടനീളം നിന്നോടൊപ്പം ഞാനും നടക്കുകയായിരുന്നു.'' നിറകണ്ണുകളോടെ ഞാന്‍ വീണ്ടും ആ പാതയോരത്തേക്ക്‌ സൂക്ഷിച്ചുനോക്കി.

ഇത്തവണ ഞാന്‍ കുറച്ചുകൂടി അത്ഭുതപ്പെട്ടു. കാരണം, ചില സമയങ്ങളില്‍ രണ്ടു കാല്‌പാദങ്ങള്‍ മാത്രമേയുള്ളൂ. അതെന്റെ വേദനയുടെ അവസ്ഥകളാണ്‌. എന്റെ വേദനയില്‍ ഞാന്‍ മാത്രം. എന്തുകൊണ്ട്‌ പിതാവേ, നീപോലും എന്റെകൂടെ ഉണ്ടായിരുന്നില്ല. ദുഃഖങ്ങളില്‍ ഞാനെത്ര വേദനിച്ചു. അല്‌പവിശ്വാസിയായ എന്നെ നെഞ്ചോടു ചേര്‍ത്തുനിര്‍ത്തി അവിടുന്ന്‌ പറഞ്ഞു, ``എന്റെ പ്രിയപ്പെട്ട കുഞ്ഞേ, നിന്റെ വേദനയില്‍, നിന്റെ ഇല്ലായ്‌മയില്‍, നിന്റെ കഷ്‌ടപ്പാടില്‍ നീ കണ്ടത്‌ നിന്റെ കാലടികള്‍ അല്ല, അവ എന്റേതാണ്‌. നിന്റെ ദുഃഖങ്ങളില്‍ നീ എന്റെ തോളിലായിരുന്നു. നിനക്കുവേണ്ടി നടന്നത്‌ ഞാനാണ്‌.''

പലപ്പോഴും നാമിങ്ങനെയാണ്‌. കരുതലാര്‍ന്ന ഈശോയുടെ വലിയ കരങ്ങള്‍ എ പ്പോഴും കൂടെ ഉണ്ടെന്നുള്ള കാര്യം മറന്നുപോകുന്നു. പലപ്പോഴും നമ്മുടെ വേദനകളില്‍ പരാതി പറയാനും ആവശ്യങ്ങള്‍ ചോദിക്കാനുമല്ലാതെ, തമ്പുരാന്റെ കരുതലാര്‍ന്ന സ്‌നേഹം അനുഭവിക്കാന്‍ കൂട്ടാക്കാറില്ല. ഒരിക്കലും ഉപേക്ഷിക്കാതെ തെറ്റുകള്‍ ക്ഷമിച്ചുകൊണ്ട്‌ വേദനകളില്‍ കൈത്താങ്ങായി സ്വര്‍ഗീയപിതാവ്‌ അഭയമായി, ആശ്രയമായി നമ്മോടൊപ്പമുണ്ടെന്നു വിശ്വസിക്കാന്‍ സാധിക്കണം.

നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവം അറിഞ്ഞുതന്നെയാണ്‌ നടക്കുന്നത്‌. ദൈവം എന്നെ ഉപേക്ഷിച്ചു, അല്ലെങ്കില്‍ എന്തുകൊണ്ടാണ്‌ എനിക്കുമാത്രം ഇങ്ങനെ? മറ്റുള്ളവര്‍ക്കെല്ലാം എത്ര നന്മകളാണ്‌ ദൈവം നല്‌കിയത്‌? തുടങ്ങിയ ചിന്താഗതികള്‍ പാടെ ഉപേക്ഷിച്ച്‌ നമ്മുടെ കാല്‌പാദങ്ങളോടൊപ്പം ഈ വേദനാവേളയില്‍ മറ്റൊ രു കാല്‌പാദവുംകൂടി ഉണ്ടല്ലോ എന്നൊന്ന്‌ ഓര്‍ത്തുനോക്കിയാലോ? എന്റെ കരങ്ങളോടൊപ്പം ദൈവത്തിന്റെ കരങ്ങള്‍, എന്റെ മനസിനോടൊപ്പം ദൈവത്തിന്റെ മനസ്‌, ബുദ്ധി, ശക്തി, അങ്ങനെ എല്ലാം. അങ്ങനെയെങ്കില്‍ ഒരുപക്ഷേ ആരെക്കാളും വലിയവനായിരിക്കും നാം. കാരണം, നമ്മുടെ കൂടെയുള്ളത്‌ ദൈവത്തിന്റെ ശക്തിയാണ്‌. ആ ശക്തിക്കുമേല്‍ ഒന്നിനും വാഴാന്‍ സാധ്യമല്ല.

വീഴ്‌ചകളില്‍ ദുഃഖിച്ചിരിക്കാതെ നിരാശയുടെ പടുകുഴിയില്‍ വീണു ചാമ്പലാകാതെ, പറ്റിപ്പോയല്ലോ എന്നോര്‍ത്തു സങ്കടപ്പെട്ടു കഴിയാതെ മാനസാന്തരത്തിലേക്കും പ്രത്യാശയിലേക്കും കടന്നുവന്ന്‌, ദൈവത്തിന്റെ വലിയ സ്‌നേഹം അനുഭവിക്കുന്നവരായി മാറാന്‍ ശ്രമിക്കാം. ഇടറാതെ, പതറാതെ, തളരാതെ, അഭയമേകുന്ന ആ വലിയ കരങ്ങള്‍ക്കുകീഴെ ശാന്തമായി ഉറങ്ങാന്‍ ആഗ്രഹിക്കാം. വേദനകളുടെ ഇന്നലെകളെ പ്രതീക്ഷകളുടെ നാളെകളാക്കാന്‍, നിരാശയുടെ കാണാക്കയങ്ങളില്‍നിന്നു പ്രത്യാശയുടെ കിരണങ്ങളേകാന്‍ ഇനി നമ്മുടെ വിരല്‍ത്തുമ്പില്‍ ആ വലിയ പിതാവിന്റെ വിരല്‍ത്തുമ്പുകൂടി... നല്ല നാളെയുടെ തുട ക്കം നമ്മുടെ ആ വലിയ പിതാവിനൊപ്പം ഈ നിമിഷം നമുക്കും ആരംഭിക്കാം.



Written by  മരിയ ജോസ്‌, ചെമ്പേരി

Thursday, July 12, 2012

ദൈവത്തെ വെളിപ്പെടുത്തുന്ന വിളക്കുകള്‍

Written by  കെ. ജെ. മാത്യു



പലപ്പോഴും ഞാന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിനെ അറിയുവാന്‍ എന്തുകൊണ്ട് അവിടുന്ന് എന്നെ അനുവദിച്ചു? അവിടുന്ന് കൃപ നല്കിയതുകൊണ്ടാണ് എനിക്കത് സാധിച്ചത്. അല്ലെങ്കില്‍ ക്രിസ്തുവിനെ അറിഞ്ഞിട്ടില്ലാത്ത ഒരു സമൂഹത്തിലോ ദേശത്തോ കുടുംബത്തിലോ ഞാന്‍ പിറക്കുമായിരുന്നു. പാരമ്പര്യമായി അവിടുത്തെ അറിഞ്ഞ കുടുംബത്തില്‍ ജനിക്കാന്‍ ദൈവം അനുഗ്രഹിച്ചു. പലപ്പോഴും വീണിട്ടുള്ള എന്നെ അവിടുന്ന് പിടിച്ചെഴുന്നേല്പ്പിക്കുന്നു. തന്റെ കൈകളില്‍ വീണ്ടും പിടിച്ച് നടക്കാന്‍ അനുദിക്കുന്നു. എന്തുകൊണ്ടായിരിക്കാം അവിടുന്ന് എന്നെ ഒരിക്കലും തള്ളിക്കളയാത്തത്?

എനിക്ക് ലഭിച്ച ഉത്തരം ഇതാണ്: അവിടുത്തെ ദൗത്യം ഈ ലോകത്തില്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ ഇന്ന് അവിടുന്ന് നിങ്ങളെയും എന്നെയും പ്രതീക്ഷയോടെ കാണുന്നു. 'ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്' എന്ന് അവകാശപ്പെടാന്‍ സാധിച്ച ഏക വ്യക്തി യേശുക്രിസ്തുവാണ്. അവിടുന്ന് മാത്രമാണ് മനുഷ്യകുലത്തിന്റെ ഏകരക്ഷകനും പ്രത്യാശയും. എന്നാല്‍, ലോകത്തെ പ്രകാശിപ്പിക്കുന്ന ക്രിസ്തുവിനെ ഇന്ന് ലോകത്തിന് കാണിച്ചുകൊടുക്കേണ്ട ദൗത്യം എന്റേതാണ്. അതുകൊണ്ടാണ് അവിടുന്ന് അരുള്‍ച്ചെയ്തത്: ''നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്'' (മത്തായി 5:14). ഇവിടെ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്: ഒന്ന്, യേശുവിന് നമ്മോടുള്ള മനോഭാവമാണ്. ലോകത്തിന്റെ പ്രകാശമായ തന്നോളംതന്നെ തന്റെ പ്രിയശിഷ്യര്‍ വളരണമെന്നും ഉയരണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു. അത്രമാത്രം അവിടുന്ന് നമ്മെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു. അനുയായികളെ വളര്‍ച്ചയ്ക്കു ള്ള ചവിട്ടുപടികളായി ഉപയോഗിക്കുന്ന നേതാക്കളില്‍നിന്നും യേശു എത്രയോ വ്യത്യസ്തനാണ്. യേശുവിന്റെ അനുപമമായ നേതൃത്വശൈലി നാം ഇവിടെ കാണുന്നു. മറ്റൊന്ന്, യേശു എന്റെ ദൗത്യ ത്തെ എത്രമാത്രം വിലമതിക്കുന്നു എന്നതാണ്. എന്റെ ജീവിത സാഹചര്യങ്ങളില്‍ ഞാന്‍ ചെയ്യുന്ന ഓരോ സല്‍പ്രവൃത്തികളും ദൈവത്തെ പ്രകാശിപ്പിക്കുന്ന കൊച്ചുവിളക്കുകളാണ്.
ഉയര്‍ത്തെഴുന്നേല്പിന്റെ അനുഭവം
''മനുഷ്യര്‍ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുന്‍പില്‍ പ്രകാശിക്കട്ടെ'' (മത്തായി 5:16). പ്രതികാരം ജീവിതശൈലിയാക്കിയിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ തിന്മയ്ക്കു പകരം നന്മ ചെയ്യുമ്പോള്‍ നിശ്ചയമായും സമൂഹത്തില്‍ പ്രകാശിക്കുന്നത് ക്രിസ്തുവിന്റെ തേജസാര്‍ന്ന മുഖമാണ്. അതുപോലെ ദ്രോഹിച്ചവനോട് നിരുപാധികം ക്ഷമിക്കുകയും അവനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെ യ്യുന്ന ഒരു ക്രിസ്തുശിഷ്യന്‍ ഒഴുക്കിനെതിരെ നീന്തുന്നവനാണ്. തീര്‍ച്ചയായും ആ പ്രവൃത്തി ഈ ലോകത്തില്‍ നിറഞ്ഞിരിക്കുന്ന അന്ധകാരത്തിന്റെ അളവ് വളരെ കുറയ്ക്കും. വ്യക്തിജീവിതത്തിലാണെങ്കിലും സമൂഹജീവിതത്തിലാണെങ്കിലും ക്രിസ്ത്യാനികളുടെ ജീവിതശൈലി ഇതുതന്നെയായിരിക്കണം. ഇതൊരു ദൗര്‍ബല്യമായി ലോകം കരുതിയേക്കാം. പക്ഷേ, തിന്മയുടെമേല്‍ ആത്യന്തികമായ വിജയം നേടുവാനുള്ള മാര്‍ഗം ഇതുമാത്രമാണ്. ലോകം തന്നെ നോക്കി വെല്ലുവിളിക്കുമ്പോഴും നിശബ്ദനായി ക്രിസ്തുവിന്റെ അരികില്‍ കുരിശില്‍ കിടക്കുന്ന ഒരു ക്രിസ്ത്യാനിക്കു മാത്രമേ അവിടുത്തെ അനശ്വരമായ ഉയി ര്‍പ്പില്‍ പങ്കുചേരാന്‍ സാധിക്കുകയുള്ളൂ. 'ഇവന്‍ ദൈവത്തിന്റെ ക്രിസ്തുവാണെങ്കില്‍, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനാണെങ്കില്‍ തന്നെത്തന്നെ രക്ഷിക്കട്ടെ' എന്ന പ്രമാണികളുടെ വെല്ലുവിളി സര്‍വശക്തനായ ദൈവം അവഗണിച്ചു. വെല്ലുവിളിയെ നേരിടുന്നതാണ് ശക്തിയുടെ ലക്ഷണമെന്നും തിരിച്ചടിക്കുന്നവര്‍ ശക്തരാണെന്നുമുള്ള ലോകത്തിന്റെ ധാരണയെ തിരുത്തിക്കുറിക്കുവാന്‍ സാധിക്കുന്ന ശിഷ്യന്മാരെ യേശു ഇന്നും അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ജീവിതപങ്കാളിയുടെ, മാതാപിതാക്കളുടെ, മക്കളുടെ, സഹപ്രവര്‍ത്തകരുടെ, അയല്ക്കാരന്റെ മുന്‍പില്‍ തോറ്റുകൊടുക്കാന്‍ തയാറാവുക. അര്‍ഹതപ്പെട്ടത് നിഷേധിക്കപ്പെടുമ്പോഴും പരാതി പറയേണ്ട. ഓര്‍ക്കുക, ഈ കീഴടങ്ങലും തോറ്റുകൊടുക്കലും താല്ക്കാലിക പരാജയം മാത്രമാണ്. ദൈവം നിനക്കുവേണ്ടി പ്രവര്‍ത്തിക്കും. നിന്റെ അഹത്തെ, അഭിമാനത്തെ നീ എവിടെയൊക്കെ മരിക്കുവാന്‍ അനുവദിക്കുന്നുവോ, അവിടങ്ങളിലൊക്കെ ഉയിര്‍ത്തെഴുന്നേല്പിന്റെ അനുഭവം ദൈവം ഒരുക്കും. അങ്ങനെ നീ അനേകരുടെ ജീവിതത്തില്‍ ക്രിസ്തുവിന്റെ സമാധാനത്തിന്റെ വാഹകനാകും.

ഈ പ്രകാശം പകരലിന് ഒരു യുഗാന്ത്യമാനവുമുണ്ട്. ക്രിസ്തുവിന്റെ രണ്ടാം വരവിനായി ലോകത്തെ ഒരുക്കുവാനുള്ള വിളി ലഭിച്ചവരാണ് ഓരോ ക്രിസ്തുശിഷ്യനും. അവിടുന്ന് എപ്പോള്‍ വരുമെന്ന് നമുക്കറിഞ്ഞുകൂടാ. പക്ഷേ, അവിടുത്തെ വരവ് എപ്പോള്‍ സംഭവിച്ചാലും നാം തയാറായിരിക്കണം എന്ന് അവിടുന്ന് നമ്മെ ഓര്‍മിപ്പിച്ചിട്ടുണ്ട്. ക്രിസ്തു പറഞ്ഞ മനോഹരമായ ഒരു ഉപമയിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ഞാന്‍ ക്ഷണിക്കട്ടെ.

വിവേകത്തിന്റെ മാനദണ്ഡം
പത്തു കന്യകമാരുടെ ഉപമയാണിവിടെ പരാമര്‍ശിക്കപ്പെടുന്നത്. ഈ കന്യകമാരെല്ലാവരും വിളക്കു കത്തിച്ചാണ് മണവാളനെ എതിരേല്‌ക്കേണ്ടത് എന്നത് വളരെ ശ്രദ്ധേയമാണ്. വിളക്ക് കെട്ടുപോകാതിരിക്കാന്‍ നാം നിരന്തര ജാഗ്രത കാണിക്കണം എന്നത് ഈ ഉപമയുടെ ആന്തരികസന്ദേശമാണ്. പത്തു കന്യകമാരെ യേശു രണ്ടായി തിരിക്കുന്നു. അഞ്ചുപേര്‍ വിവേകമതികളും അഞ്ചുപേര്‍ വിവേകശൂന്യരുമായിരുന്നു. വിവേകത്തിന്റെ മാനദണ്ഡം ലോകത്തിന്റേതില്‍നിന്നും വ്യത്യസ്തമാണിവിടെ. വളരെ ദരിദ്രമായ അവസ്ഥയില്‍നിന്ന് കോടീശ്വരനായി ഉയരുന്നവന്‍ ലോകത്തിന്റെ മുമ്പില്‍ വിവേകമുള്ളവനും സമര്‍ത്ഥനുമാണ്. ഉന്നത സ്ഥാനങ്ങളിലെത്തുന്നവനെ ബുദ്ധിമാനായി ലോകം ഗണിക്കുന്നു. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്നവനാണ് ലോകത്തിന്റെ ദൃഷ്ടിയില്‍ കഴിവുള്ളവന്‍. ലോകത്തില്‍ ഐശ്വര്യം നേടുവാന്‍ കഴിയുന്നവനാണ് ലോകത്തിന്റെ അംഗീകാരം ലഭിക്കുന്നത്. ''മത്തായിച്ചേട്ടനെന്താ നല്ല കാലമല്ലേ!'' എന്ന് നാട്ടുകാര്‍ അത്ഭുതത്തോടെ പറയുന്നത് അദ്ദേഹത്തിന്റെ ബംഗ്ലാവും കാറും വിദേശത്തായിരിക്കുന്ന മക്കളെയും ഒക്കെ നോക്കിയാണ്. ഇതിലൊക്കെ ഒന്നാംസ്ഥാനത്താണെങ്കിലും, ലോകം നിന്നെ അംഗീകരിക്കുന്നുണ്ടെങ്കിലും ദൈവം നിന്നെ അംഗീകരിക്കണമെന്നില്ല. ഇതൊ ക്കെ നിലനില്ക്കാത്ത പരീക്ഷാവിജയങ്ങളാണ്. ക്ലാസുപരീക്ഷകളിലും യൂണിറ്റ് ടെസ്റ്റിലുമൊക്കെ ഒന്നാം സ്ഥാനം നേടുകയും, പബ്ലിക് പരീക്ഷയുടെ സമയത്ത് ഉഴപ്പിയതിന്റെ പേരില്‍ പരാജയം ഏറ്റുവാങ്ങുകയും ചെയ്ത വിദ്യാര്‍ത്ഥി പരിഹാസ്യനാകുന്നതുപോലെ നീയും ദൈവസമക്ഷം പരിഹാസ്യനാകും എന്നോര്‍ക്കുക. അന്ത്യവിധി രഹസ്യവിചാരണയല്ല, പരസ്യവിചാരണയാണ്, പബ്ലിക് പരീക്ഷ തന്നെയാണ്. ഈ പരീക്ഷ താമസിക്കുന്നതുകൊണ്ട് ഉഴപ്പരുത്. അത് എപ്പോള്‍ നടന്നാലും നേരിടാന്‍ തയാറായിരിക്കുക.

ചില പ്രതീകങ്ങള്‍
ഈ കന്യകമാര്‍ ദൈവത്തിനുവേണ്ടി കാത്തിരിക്കുന്ന മനുഷ്യന്റെ ആത്മാവിന്റെ പ്രതീകങ്ങളാണ്. ദൈവത്തെ കാണുമ്പോഴാണ് മനുഷ്യന്റെ ആത്മാവ് യഥാര്‍ത്ഥത്തില്‍ സന്തോഷിക്കുന്നത്. ദൈവത്തിന്റെ സന്നിധിയിലെത്തുവാനാണ് മനുഷ്യന്റെ ആത്മാവ് കൊതിക്കുന്നത്. അതിന് ദൈവികസാന്നിധ്യം പ്രദാനം ചെയ്യാതെ ലൗകികമായി എന്തു കൊടുത്താലും തൃപ്തമാകുകയില്ല. ലോകം കീഴടക്കിയവനും മഹാനെന്ന് ലോകം വിളിക്കുന്നവനുമായ അലക്‌സാണ്ടര്‍ വെറും കൈയോടെ പോകേണ്ടിവന്നത് അതിനാലത്രേ. പണത്തിന്മേല്‍ അടയിരിക്കുന്ന മഹാകോടീശ്വരന്മാരും ലോകം അസൂയയോടെ നോക്കിയിരുന്ന സൗന്ദര്യധാമങ്ങളുമൊക്കെ നിരാശയില്‍ ജീവിതം അവസാനിപ്പിച്ചത് അതുകൊണ്ടാണ്. ദൈവത്തെ നിഷേധിച്ച വോള്‍ട്ടയറുടെയും നീഷേയുടെയുമൊക്കെ അന്ത്യം ദുരിതപൂര്‍ണമായിരുന്നുവെന്നോര്‍ക്കുക.
കന്യകകളുടെ പക്കലുള്ള വിളക്കുകള്‍ എന്റെയും നിങ്ങളുടെയും ജീവിതമാണ്. ഒരു ജീവിതമേയുള്ളൂ. അതിനാല്‍ അത് വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. ഇ വിടെ ഭാഗ്യപരീക്ഷണത്തിന് സാധിക്കുകയില്ല. ഒരു നിമിഷത്തെ അശ്രദ്ധ മതി എല്ലാം തകരുവാന്‍. ഈ നിധി മണ്‍പാത്രത്തിലാണ് നല്കപ്പെട്ടിരിക്കുന്നതെന്ന പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ ഓര്‍ക്കുക. ഈ വിളക്ക് നിരന്തരം പ്രകാശിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. നീ ഏത് ജീവിതാന്തസിലുള്ള വ്യക്തിയാണെന്നത് ദൈവത്തിന് പ്രശ്‌നമല്ല. ഒരുപക്ഷേ നീ കുശിനിപ്പണിക്കാരിയായിരിക്കാം. നിന്നെ അംഗീകരിക്കാനോ പ്രോത്സാഹിപ്പിക്കുവാനോ ആരുമുണ്ടായിരിക്കുകയല്ല. പരാതി പറയാതെ, ആത്മസന്തോഷത്തോടെ ജോലി ചെയ്യുമ്പോള്‍ നിന്റെ ജീവിതം ദൈവത്തിന് പ്രീതികരമാകും. നീ ആരായാലും എവിടെയായാലും ആയിരിക്കുന്ന സ്ഥല ത്തും അവസ്ഥയിലും ദൈവത്തിന് സാക്ഷ്യം നല്കാന്‍ സാധിക്കുന്നുണ്ടോ എന്നാണ് ദൈ വം നോക്കുന്നത്. നിന്റെ ജീവിതം കണ്ട്, പെ രുമാറ്റം കണ്ട്, പ്രകോപന സാഹചര്യത്തിലെ ശാന്തമായ പ്രതികരണം കണ്ട്, 'സഹോദരാ, നീയാണോ യേശു?' എന്ന് ആരെങ്കിലും ചിന്തിക്കാനോ ചോദിക്കാനോ തുടങ്ങിയാല്‍ നിന്റെ ജീവിതം ധന്യമായി.

നിഷ്‌കളങ്കതയില്‍നിന്നും ആരംഭിക്കുന്ന യാത്ര
വിളക്ക് നിരന്തരം കത്തണമെങ്കില്‍ എണ്ണ ആവശ്യമാണ്. എണ്ണ ദൈവകൃപയുടെ, പരിശുദ്ധാത്മ അഭിഷേകത്തിന്റെ പ്രതീകമായി കാണാം. ഒരു മനുഷ്യനും സ്വന്തം ശക്തികൊണ്ട് ദൈവത്തിന് സാക്ഷ്യം നല്കുവാന്‍ സാധിക്കുകയില്ല. കാരണം, അവന്‍ ജഡവും പാപത്തില്‍ പിറന്നവനുമാണ്. പാപത്തിലേക്കുള്ള ആകര്‍ഷണങ്ങള്‍ എല്ലാ മനുഷ്യര്‍ ക്കുമുണ്ട്. അതിനെ നേരിടണമെങ്കില്‍ ദൈവത്തിന്റെ ശക്തി ആവശ്യമാണ്. അതിനാല്‍ നീ എത്ര തിരക്കുള്ളവനാണെങ്കിലും ദൈവസന്നിധിയില്‍ എല്ലാ ദിവസവും ചെല്ലണം. പ്രാര്‍ ത്ഥനയ്ക്കായി മുട്ടുകുത്തണം, ബലഹീനതകളെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണം, പുതിയ അഭിഷേകം ഓരോ രാത്രിയിലും സ്വീകരിച്ചേ കിടന്നുറങ്ങാവൂ. അല്ലെങ്കില്‍ തകര്‍ന്നുപോകും. വിളക്ക് നല്കപ്പെട്ട കന്യകമാര്‍ വിളക്കുകളോടൊപ്പം എണ്ണയും കരുതാത്തതുകൊണ്ടാണ് തിരസ്‌കൃതരായതെന്നത് നമുക്ക് ശക്തമായ ഒരു മുന്നറിയിപ്പാണ്. ഇത് ഇന്നും സംഭവിക്കുന്നു. ജ്വലിച്ചിരുന്ന, അനേകരുടെ ജീവിതങ്ങളെ പ്രകാശിപ്പിച്ചിരുന്ന പല ശുശ്രൂഷകരുടെയും ജീവിതവിളക്ക് ഇന്ന് കെട്ടുപോയതിന്റെ കാരണമിതാണ്. ധ്യാനകേന്ദ്രങ്ങളിലേക്ക് കയറുന്നവര്‍ അനവധിയാണ്. പക്ഷേ, ഇറങ്ങുന്ന അനേകര്‍ക്ക് തങ്ങളുടെ വിളക്ക് കത്തിച്ചുപിടിക്കാന്‍ സാധിക്കുന്നില്ല. ആഴ്ചകളോ മാസങ്ങളോ കഴിയുമ്പോള്‍ ധ്യാനകേന്ദ്രങ്ങളില്‍നിന്നും ജ്വലിപ്പിച്ച അവരുടെ വിളക്കുകള്‍ അണഞ്ഞുപോകുന്നു. കാരണം, എ ന്നും എണ്ണ പകരുന്ന, ബലഹീനതകളില്‍ കൃപ നിറയ്ക്കുന്ന ദൈവസന്നിധിയില്‍ എ ത്തുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.

എല്ലാ മനുഷ്യന്റെ ഉള്ളിലും ദൈവത്തിനുവേണ്ടിയുള്ള ശക്തമായ ആഗ്രഹം അവിടുന്ന് നിക്ഷേപിച്ചിട്ടുണ്ട്. ഓരോ ശിശുവും ജീവിതം ആരംഭിക്കുന്നത് നിഷ്‌കളങ്കതയിലാണ്. മലര്‍ന്നു കിടക്കുന്ന ശിശുക്കള്‍ മുകളിലേക്ക് നോക്കി മോണകാട്ടി ചിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? അവര്‍ സ്വര്‍ഗപിതാവിനെ നോക്കി ചിരിക്കുന്നതാകാം. എന്നാല്‍, കാലങ്ങള്‍ കടന്നുപോകുമ്പോള്‍ അവന്റെ നിഷ്‌കളങ്കത നഷ്ടപ്പെടുന്നു, വിളക്ക് കെട്ടുപോകുന്നു.

പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ്
ഇവിടെ കന്യകമാര്‍ കാത്തിരിക്കുന്ന മണവാളന്‍ യേശുക്രിസ്തുവിന്റെ പ്രതീകമാണ്. ഓരോ മനുഷ്യന്റെയും അന്ത്യത്തില്‍ അവ നെ കൂട്ടിക്കൊണ്ടുപോകാന്‍ വരുന്നത് യേശുതന്നെയാണ്. ചിലര്‍ക്ക് ഈ ബോധ്യമില്ലാത്തതിനാല്‍ മരിക്കാന്‍ പേടിയാണ്. കാലന്‍ കൂട്ടിക്കൊണ്ടുപോകുവാന്‍ വരുന്നുവെന്നാണ് അവര്‍ കരുതുന്നത്. വിളക്ക് കത്തിച്ച ഒരു ജീവിതമാണ് നയിക്കുന്നതെങ്കില്‍ മരണത്തെ ഒട്ടും ഭയപ്പെടേണ്ടാ. മറിച്ച്, അതിനെ പ്രതീക്ഷയോടെ കാത്തിരിക്കണം. മഹാവിരുന്നിന് നിന്നെ കൂട്ടിക്കൊണ്ടുപോകാനാണ് യേശു, വരുന്നത്. അവിടുത്തോടുള്ള അന്ത്യയാത്ര എത്ര ആഹ്ലാദകരമായിരിക്കും!

ലോകാവസാനം എന്നുണ്ടാകുമെന്നോര്‍ ത്ത് തല പുണ്ണാക്കേണ്ട. കാരണം, നീ മരിക്കുമ്പോള്‍ നിന്റെ ഇവിടെയുള്ള ലോകം അവസാനിക്കുന്നു. അതാണ് നിന്റെ ലോകാവസാനം. അതിനായി ഒരുങ്ങിയിട്ടുണ്ടോ എന്നോര്‍ത്താണ് തല പുകയേണ്ടത്. നിന്റെ വിളക്കിലെ എണ്ണ വറ്റിപ്പോയിട്ടുണ്ടാകാം. ഒരുപക്ഷേ നിന്റെ വിളക്കിനുതന്നെ ഗൗരവമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ടാകാം. നീ ഇപ്പോള്‍ അസ്വസ്ഥനും നിരാശനുമായിരിക്കാം. ദൈവം നല്കിയ നല്ല അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതിനെയോര്‍ത്തുള്ള കുറ്റബോധം നിനക്കുണ്ടാകാം. വിഷമിക്കേണ്ട. വിളക്കിന്റെ തകരാറുകള്‍ പൂര്‍ണമായും നന്നാക്കുവാന്‍ കഴിവുള്ളവന്‍, വീണ്ടും എണ്ണ പകരാന്‍ കഴിവുള്ള സര്‍വശക്തന്‍ അടുത്തുണ്ട്. നിന്നെ ഒരു പുതിയ സൃഷ്ടിയാ ക്കി മാറ്റാന്‍ അവിടുത്തേക്ക് കഴിയും. അത് യേശുവാണ്. അവിടുത്തെ മുഖത്തേക്ക് നോക്കുക. ആ പ്രകാശം ജീവിതത്തിലേക്ക് ഒഴുകട്ടെ. ഇപ്പോള്‍ ത്തന്നെ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുക:

കര്‍ത്താവായ യേശുവേ, എന്നോ ടു കരുണ തോന്നണമേ. പലവിധത്തി ലും തകര്‍ന്ന എന്റെ ജീവിതത്തോട് കരുണ തോന്നിയാലും. നന്മയില്‍ വളരാന്‍ അവിടുന്നെനിക്ക് നല്കിയ അവസരങ്ങള്‍ ഞാന്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. പിതാവേ, എന്റെ വിളക്കിലെ എണ്ണ വറ്റിപ്പോയിരിക്കുന്നു. എന്റെ ദുഃഖങ്ങളിലേക്കും നിരാശകളിലേ ക്കും അങ്ങയുടെ കൃപ വീണ്ടുമൊഴുക്കണമേ. ഒരു പുതിയ വിളക്ക്, ഒരു പുതിയ ഹൃദയം എനിക്ക് നല്കിയാലും. അങ്ങയുടെ വഴിയില്‍മാത്രം നടക്കാന്‍ എന്നെ അനുഗ്രഹിക്കണമേ. എന്റെ അന്ത്യനിമിഷങ്ങളില്‍ എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ അങ്ങു വ രുന്നത് കാണുവാനുള്ള ഭാഗ്യം എ നിക്ക് നല്കണമേയെന്ന് ഇപ്പോള്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുന്നു (സ്വതന്ത്രമായി സ്തുതിച്ച് പ്രാര്‍ത്ഥിക്കുക). പരിശുദ്ധ അമ്മേ, നന്മരണത്തി ന്റെ നാഥനായ വിശുദ്ധ യൗസേപ്പിതാവേ, ഞാന്‍ ലക്ഷ്യത്തിലെത്തിച്ചേരുവാന്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.

Monday, July 9, 2012

ശാസ്ത്രം ജയിക്കുമ്പോള്‍ ദൈവം തോല്‍ക്കുമോ?



സമ്പത്തും സൗകര്യങ്ങളും വര്‍ദ്ധിക്കുമ്പോഴാണ് മനുഷ്യന്‍ ദൈവത്തെ തിരസ്‌കരിക്കുന്നത്. എന്തെങ്കിലും ഉയര്‍ന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ നല്ല വിജയം നേടി അരലക്ഷത്തിന് മേല്‍ ശമ്പളം വാങ്ങിയാല്‍ ഒരു യുവാവിന് ചിലപ്പോള്‍ ഇങ്ങനെ തോന്നാം.'ഇനി ദൈവത്തെ കൂട്ടുപിടിക്കേണ്ട കാര്യമില്ല. എന്റെ എല്ലാ കാര്യങ്ങളും ഭംഗിയായി പോകുന്നുണ്ട്. എനിക്കിനി ആരുടെയും ആശ്രയം വേണ്ട.' അവന്‍ ദേവാലയസന്ദര്‍ശനവും പ്രാര്‍ത്ഥനയും മിക്കവാറും അതോടെ അവസാനിപ്പിക്കും. ആത്മീയകാര്യങ്ങളെക്കുറിച്ച് ആരെങ്കിലും പറയുമ്പോള്‍ മാറിക്കളയും. അതൊക്കെ പ്രായമായവര്‍ക്കായി അവന്‍ മാറ്റിവെച്ച് കഴിഞ്ഞു. 
ബാബേല്‍ ദേശക്കാര്‍ ഗോപുരം കെട്ടി ദൈവത്തെ വെല്ലുവിളിച്ചതിനെക്കുറിച്ച് വിശുദ്ധഗ്രന്ഥത്തില്‍ നാം വായിക്കുന്നു. അവര്‍ ദൈവത്തിന്മേല്‍ അധീശത്വം ഉറപ്പിക്കാനായി ആകാശം മുട്ടുന്ന കോട്ടകെട്ടാനാരംഭിച്ചു. അവിടെത്തുടങ്ങുന്നു അവരുടെ തകര്‍ച്ച. സംസാരഭാഷയെ ചിതറിച്ചുകൊണ്ട് ദൈവം അവര്‍ക്ക് തിരിച്ചടി നല്‍കി. ദൈവത്തെയും സഹോദരങ്ങളെയും മറന്നാല്‍ എത്ര വലിയ സമ്പത്തിന്മേല്‍ കെട്ടിയുയര്‍ത്തിയ കോട്ടകൊത്തളങ്ങളും നിമിഷാര്‍ദ്ധത്തിനുള്ളില്‍ തകരുമെന്ന് ദൈവം ഓര്‍മ്മിപ്പിക്കുകയായിരുന്നു. സമ്പത്ത് കൂട്ടിവയ്ക്കാന്‍ ധാന്യപ്പുരയുടെ വലിപ്പം പോരാ എന്ന് കരുതുന്ന പുതിയ നിയമത്തിലെ ധനാഢ്യനോട് ദൈവം ചോദിക്കുന്നു. 'ഇന്ന് രാത്രി നിന്റെ ആത്മാവിനെ ഞാന്‍ തിരികെ വിളിച്ചാല്‍ നിന്റെ സമ്പാദ്യങ്ങളുടെ സ്ഥിതിയെന്ത്?' ദൈവത്തെ മറന്ന് അവന്‍ നേടിയതത്രയും കള്ളന്മാരും കീടങ്ങളുമാണ് സ്വന്തമാക്കിയത്. സര്‍വശക്തനെ ഉപേക്ഷിച്ച് മനുഷ്യന്‍ ശാസ്ത്രത്തിലും സമ്പത്തിലും ആശ്രയിക്കുമ്പോള്‍ മനുഷ്യന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂടുന്നു. 

ഇന്ന് പലര്‍ക്കും ശാസ്ത്രം പറയുന്നതാണ് വേദവാക്യം. ശാസ്ത്രം വളരുമ്പോള്‍ ദൈവവചനം നിസാരവത്ക്കരിക്കാനുള്ള ശ്രമവും മനുഷ്യന്‍ നടത്തുന്നു. ഇതൊക്കെ കണ്ട് ദൈവം ചിരിക്കുന്നുണ്ടാകും. പ്രപഞ്ചോത്പത്തിക്ക് പിന്നിലെ 'ദൈവകണ'ത്തെ കണ്ടെത്താനുള്ള പടപ്പുറപ്പാടിലാണിന്ന് ശാസ്ത്രം. ദൈവത്തെ തള്ളിപ്പറഞ്ഞ് കൊണ്ട് ലോകരാജ്യങ്ങള്‍ പുതിയ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തുന്നു. മാധ്യമങ്ങളിലൂടെ അവര്‍ പ്രചരിപ്പിക്കുന്ന ദൈവനിഷേധവാര്‍ത്തകളിലേക്ക് അപ്പോള്‍ പുതുതലമുറയും ആകര്‍ഷിക്കപ്പെടുന്നു. ദേവാലയ സന്ദര്‍ശനത്തോടും കൂദാശകളോടുമുള്ള യുവജനങ്ങള്‍ക്കുള്ള വൈമുഖ്യം ഇനിയെങ്കിലും സഭ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. 

അമേരിക്കന്‍ ഡോളര്‍ പുറത്ത് വരുന്നത് 1928 ലാണ്. ഒരു വശത്ത് ജോര്‍ജ് വാഷിംഗ്ടണും മറുവശത്ത് സ്വാതന്ത്ര്യപ്രതിമയുമാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. പ്രതിമയ്ക്ക് മുകളിലായി എഴുതിച്ചേര്‍ത്തിരിക്കുന്ന വാചകം, 'In God we trust' എന്നാണ്. ആ വിശ്വാസമാണ് അമേരിക്കന്‍ ജനതയെ ഉറപ്പിച്ച് നിര്‍ത്തിയതും പണിതുയര്‍ത്തിയതും. എന്നാല്‍ ഇപ്പോള്‍ അമേരിക്കയില്‍ നിന്ന് ദൈവവിശ്വാസത്തിന്റെ നാരായവേരുകള്‍ അടര്‍ന്ന് നീങ്ങുന്നതായി നാം മനസിലാക്കുന്നു. ദൈവവിശ്വാസത്തെ ധിക്കരിച്ച് സംസാരിക്കുന്നതാണ് ആധുനിക തലമുറയുടെ ലേറ്റസ്റ്റ് ഫാഷന്‍. രാജ്യസഭാസമ്മേളനങ്ങളില്‍ രാഷ്ട്ര നേതാക്കള്‍ ദൈവനാമത്തില്‍ പ്രഭാഷണങ്ങള്‍ ഉപസംഹരിച്ചിരുന്ന പതിവ് അവസാനിപ്പിക്കാനുള്ള നീക്കവും ഇപ്പോള്‍ അവിടെ തകൃതിയായി നടക്കുന്നു. അതോടൊപ്പം ക്രൈസ്തവസഭ ശക്തമായി എതിര്‍ത്ത് പോരുന്ന അബോര്‍ഷന്‍, സ്വവര്‍ഗവിവാഹം ഇവയ്‌ക്കൊക്കെയും പച്ചക്കൊടി കാട്ടാനുള്ള നീക്കവും രാജ്യത്തുടനീളം വ്യാപകമാകുന്നു. മിക്കവാറും സ്റ്റേറ്റുകള്‍ ഇതിനൊക്കെയും അനുവാദം നല്‍കിക്കഴിഞ്ഞു. സ്രഷ്ടാവിനെ തള്ളിപ്പറയുന്ന സൃഷ്ടിയുടെ വാക്കുകളിലെ ഭോഷത്തമോര്‍ത്ത് ദൈവമപ്പോള്‍ ഊറിച്ചിരിക്കുന്നുണ്ടാകും.

ആധുനിക ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ശാസ്ത്രപഠനങ്ങളായിരുന്നു കേംബ്രിഡ്ജ് സര്‍വകലാശാല പ്രഫസറായിരുന്ന സ്റ്റീഫന്‍ ഹോക്കിങ്ങ് നടത്തിയത്. ഇരുപത്തിയൊന്നാം വയസില്‍ ശരീരം തളര്‍ന്നുപോയ വ്യക്തിയാണ് ഹോക്കിങ്ങ്. 'അമിയോട്രോഫിക് ലേറ്റല്‍ സ്‌കെലോസിസ്' എന്ന നാഡീവ്യൂഹത്തിന്റെ രോഗവുമായി ബന്ധപ്പെട്ടായിരുന്നു തളര്‍ച്ച. രണ്ടോ മൂന്നോ വര്‍ഷം ജീവിച്ചാല്‍ ഭാഗ്യമെന്ന് മെഡിക്കല്‍ സയന്‍സ് വിധിയെഴുതിയ വ്യക്തിയാണദ്ദേഹം. എന്നാല്‍ തന്റെ ഇച്ഛാശക്തികൊണ്ടും ദീര്‍ഘവീക്ഷണം കൊണ്ടും മികവുറ്റ ശാസ്ത്രജ്ഞനായി അദ്ദേഹം ഉയര്‍ത്തുവന്നു. 

''സൃഷ്ടിയെ വിശ്വാസാടിസ്ഥാനത്തില്‍ കാണുന്നതും ശാസ്ത്രീയമായി ദര്‍ശിക്കുന്നതും തമ്മില്‍ വൈരുദ്ധ്യമില്ല.'' 2008 ഒക്‌ടോബറില്‍ വത്തിക്കാനില്‍ നടന്ന ശാസ്ത്ര- മത സംവാദസമ്മേളനത്തില്‍ ഹോക്കിങ് തന്റെ വിശ്വാസപ്രമാണം ഏറ്റ് ചൊല്ലി. സമ്മേളനത്തിനുശേഷം ബനഡിക്ട് മാര്‍പാപ്പയും ഹോക്കിങും പരസ്പരം ആശംസകളര്‍പ്പിച്ചു. പിരിയുമ്പോള്‍ പാപ്പാ, ഹോക്കിങിന് വേണ്ടി പ്രാര്‍ത്ഥിക്കാനും മറന്നില്ല. 
എന്നാല്‍, സമ്പത്തും പ്രശസ്തിയും പതിന്മടങ്ങ് വര്‍ദ്ധിച്ചപ്പോള്‍ അദ്ദേഹം തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ തയ്യാറായി. കഴിഞ്ഞവര്‍ഷം രചിച്ച 'ദ ഗ്രാന്റ് ഡിസൈന്‍' എന്ന ഗ്രന്ഥത്തില്‍ പ്രപഞ്ചോല്‍പ്പത്തിക്ക് ഒരു സ്രഷ്ടാവിന്റെ ആവശ്യമില്ലെന്നാണ് ഹോക്കിങ്ങ് കുറിച്ചത്. പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍ത്താവ് ദൈവമല്ലെന്ന് മതനിഷേധികളെ തൃപ്തിപ്പെടുത്താനായി ഹോക്കിങ് വെളിപ്പെടുത്തി. ഹോക്കിങ്ങ് സമ്പത്തിന്റെ കലവറകള്‍ക്കായി വിശ്വാസത്തിന്റെ ബലവത്തായ ധാന്യപ്പുരകള്‍ പൊളിച്ച് കളയുമ്പോഴെല്ലാം ദൈവം അദ്ദേഹത്തിന്റെ ഭോഷത്തമോര്‍ത്ത് ചിരിക്കുന്നുണ്ടെന്ന് തീര്‍ച്ച. 
2007 ഏപ്രില്‍ 17 ന് കൊറിയന്‍ വംശജനായ ചോ സ്യൂങ്ങ് ഹൂയ് എന്ന 23 കാരന്‍ വിര്‍ജീനിയാ യൂണിവേഴ്‌സിറ്റിയില്‍ കടന്നുകയറിയത് നാം മറക്കാനിടയില്ല. സഹപാഠികളെയും അധ്യാപകരെയും ഉള്‍പ്പെടെ 30 പേരെ വെടിവെച്ച് വീഴ്ത്തിയശേഷം സ്വയം വെടിവച്ച് അയാളും മരണത്തെ പുല്‍കി. ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ ഈ വാര്‍ത്ത വളരെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. എട്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയതിന് ശേഷമായിരുന്നു ചോയുടെ ഈ പ്രകടനം. ദൈവത്തെക്കുറിച്ചോ വിശ്വാസത്തെക്കുറിച്ചോ ജനിച്ച നാള്‍ മുതല്‍ ആരും അയാളോട് സംസാരിച്ചിരുന്നില്ല. 

വിര്‍ജീനിയാ യൂണിവേഴ്‌സിറ്റി അധ്യാപകര്‍ പകര്‍ന്ന് കൊടുത്ത ശാസ്ത്രപാഠങ്ങളെല്ലാം ദൈവത്തെക്കൂടാതെ എത്ര കാലം മനുഷ്യന് ജീവിക്കാന്‍ കഴിയുമെന്നായിരുന്നു. ദൈവ നിഷേധത്തിന്റെ പാഠങ്ങളില്‍ മനസ് പൂണ്ടുപോയ ആ ചെറുപ്പക്കാരന്റെ ആത്മഹത്യാക്കുറിപ്പിലെ ഏറ്റവും പ്രധാന പ്രതിപാദ്യം, 'നിങ്ങളാണ്, നിങ്ങള്‍ മാത്രമാണ് എന്നെക്കൊണ്ടിത് ചെയ്യിച്ചത്...'' എന്നായിരുന്നു. 
റീഡേഴ്‌സ് ഡൈജസ്റ്റില്‍ 1980 നവംബറില്‍ പ്രസിദ്ധീകരിച്ച അനുഭവം കൂടി ശ്രദ്ധിക്കുക. 81 വയസുകാരനായ ജോവ്‌സ്‌ക്കിന്നറുടെ ബര്‍ത്ത് ഡേ ആഘോഷത്തെക്കുറിച്ചാണത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും സ്‌നേഹിതരുമെല്ലാം ആ ചടങ്ങിനെത്തിയിരുന്നു. അതീവ ആഹ്ലാദത്തോടെ സ്‌നേഹിതരോട് ഇടപെടുന്ന അദ്ദേഹത്തിന്റെ ആനന്ദത്തിന്റെ രഹസ്യത്തെക്കുറിച്ചായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. എല്ലാവരും അതു തന്നെ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.

''ദൈവം തിരികെ നല്‍കിയ ജീവിതമാണ് എന്റേത്.'' അത് പറഞ്ഞിട്ടദ്ദേഹം പോക്കറ്റില്‍ നിന്നും രണ്ട് നാണയത്തുട്ടുകളെടുത്ത് മേശപ്പുറത്ത് നിരത്തി. അതിലൊന്ന് വളഞ്ഞിരിക്കുന്നത് കാട്ടി അദ്ദേഹം തുടര്‍ന്നു. ''അന്ന് ഞാന്‍ വിയറ്റ്‌നാമില്‍ ഒരു പട്ടാളക്കാരനായിരുന്നു. അതിശക്തമായ യുദ്ധം നടക്കുന്ന സമയം. ശത്രു സൈന്യത്തില്‍ നിന്നുള്ള വെടിയുണ്ടകളേറ്റ് എന്നൊടൊപ്പം ധാരാളം പേര്‍ മാരകമായി മുറിവേറ്റ് നിലത്ത് വീണു. അവരെല്ലാവരും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മരിച്ചു. മുറിവേറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട എന്നോട് ഡോക്ടര്‍ പറഞ്ഞത്, ''നിങ്ങള്‍ രക്ഷപെട്ടത് മഹാത്ഭുതമായിരിക്കുന്നു എന്നാണ്. കാരണം, ബുള്ളറ്റ് എന്റെ മാംസം തുളച്ച് കയറിയിരുന്നു. എന്നാല്‍ തുടയെല്ലില്‍ പ്രവേശിക്കാതിരുന്നത് എന്റെ പാന്റ്‌സിലെ പോക്കറ്റില്‍ ഉണ്ടായിരുന്ന നാണയത്തുട്ടുകള്‍ മൂലമാണ്...''

''അന്ന് ഡോക്ടര്‍ എടുത്തുതന്ന വളഞ്ഞ നാണയമാണിത്.'' മേശപ്പുറത്തിരുന്ന നാണയം ഉയര്‍ത്തിക്കാട്ടി അദ്ദേഹം പറഞ്ഞു.''ഇത് ദൈവം എനിക്ക് തന്ന ബോണസ് ജീവിതമാണ്. നന്ദിചൊല്ലി തീര്‍ക്കേണ്ട ജീവിതം. ഇത് തിരിച്ചറിയുന്ന ഞാനെങ്ങനെ സന്തോഷിക്കാതിരിക്കും? ഞാനെങ്ങനെ പ്രാര്‍ത്ഥിക്കാതിരിക്കും?'' 

ദൈവത്തെ നിഷേധിച്ച് സ്വന്തം വിജയത്തില്‍ മനം മറക്കുന്നവര്‍ ചോ യെപ്പോലെ ശൂന്യത മാത്രമാണ് സമ്പാദിക്കുന്നത്. എന്നാല്‍ ദൈവം നല്‍കുന്നത് ബോണസ് ജീവിതമാണെന്ന് ബോധ്യപ്പെടുന്നവര്‍ ജോവ്‌സ്‌ക്കിന്നറെപ്പോലെ എന്നും സന്തുഷ്ടരായിരിക്കും. അവര്‍ ദൈവഹിതാനുസരണം ജീവിതത്തെ ക്രമീകരിക്കും. 

ദൈവത്തിന്റെ അനന്തകാരുണ്യത്തിന്റെ ശക്തിയും വലുപ്പവും അടുത്തറിയാന്‍ മഹാമേരുക്കളിലേക്കോ കുരിശിലെ നിണം വീണിടത്തേക്കോ ഇനി യാത്രയാകേണ്ടതില്ല. നിന്റെ ജീവിതത്തിലേക്കും പ്രപഞ്ചത്തിലേക്കും കണ്ണോടിച്ചാല്‍ മാത്രം മതി. മനുഷ്യശരീരത്തിന്റെ നിര്‍മ്മാണ വൈദഗ്ദ്യത്തിന്റെ ശില്പി ദൈവമാണെന്ന് അപ്പോള്‍ ആര്‍ക്കും വ്യക്തമാകും. മനുഷ്യശരീരത്തിലെ മൊത്തം രക്തക്കുഴലുകള്‍ നീട്ടിവെച്ചാല്‍ 12 ലക്ഷം കിലോമീറ്റര്‍ നീളമുണ്ടായിരിക്കുമെന്നത് നമ്മെ അത്ഭുതപ്പെടുത്തേണ്ടതാണ്. രണ്ടായിരം ഗ്യാലന്‍ രക്തമാണ് രക്ത ധമനികളിലൂടെയും ഞരമ്പുകളിലൂടെയും പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. ഇഷ്ടികകളേക്കാള്‍ മുപ്പതിരട്ടി ഭാരം വഹിക്കാന്‍ കഴിവുണ്ട് മനുഷ്യന്‍ നിസാരമായി കാണുന്ന എല്ലുകള്‍ക്കും പല്ലുകള്‍ക്കും. ഒരാള്‍ മിനിട്ടില്‍ ആറ് ലിറ്റര്‍ വായു വലിച്ചെടുക്കുന്നു. അതേസമയത്തിനുള്ളില്‍250 മി.ഓക്‌സിജന്‍ ഉള്ളിലാക്കാനും 200 മി. കാര്‍ബണ്‍ പുറന്തള്ളാനും കഴിയുന്നു. ഒരാള്‍ ദിവസവും 25920 തവണ ശ്വാസോഛ്വാസം ചെയ്യുന്നു. 17,000തരത്തിലുളള വര്‍ണ്ണങ്ങള്‍ സെക്കന്റുകള്‍ക്കുള്ളില്‍ മനസിലാക്കാന്‍ നമ്മുടെ കണ്ണുകള്‍ക്ക് കഴിയുമ്പോള്‍ ആറായിരം ഗ്യാലന്‍ ഉമിനീര്‍ ഒരാള്‍ ഉല്പാദിപ്പിക്കുന്നു. ഇനി പറയൂ, ദൈവത്തിന്റെ മഹാത്ഭുതത്തിന്റെ കലവറയായ മനുഷ്യശരീരത്തെക്കുറിച്ച് മാത്രം ധ്യാനിക്കുന്ന ഒരാള്‍ക്ക് ആയുസുള്ള കാലം ദൈവത്തെ നിഷേധിക്കാനാവുമോ? 

'ഗുരുത്വാകര്‍ഷണ തത്വം' പ്രപഞ്ച നിയന്താവിന്റെ അദൃശ്യകരങ്ങളില്‍ ആശ്രയിക്കാനാണ് ന്യൂട്ടനെന്ന അതുല്യപ്രതിഭയെ പ്രേരിപ്പിച്ചത്. വിശുദ്ധ ഗ്രന്ഥത്തിലെ ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ ആഴമളക്കാനാണ് വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞന്‍ ലൂയി പാസ്റ്റര്‍ തന്റെ ജീവിതത്തില്‍ അധിക സമയവും നീക്കിവെച്ചത്. മരണനേരത്തുപോലും ജപമണികളെ ചുംബിച്ച് അന്ത്യയാത്രയായ വ്യക്തിയാണ് റേഡിയോ കണ്ടുപിടിച്ച മാര്‍ക്കോണി. 
ഇതുപോലെ പതിനായിരക്കണക്കിന് അതുല്യ പ്രതിഭകളെ നമുക്ക് ചരിത്രത്തിലുടനീളം കാണാം. അവരുടെ ചിന്തകളും കാഴ്ചപ്പാടുകളും ശാസ്ത്രത്തെയും മതത്തെയും തമ്മില്‍ കൂട്ടിയിണക്കുന്നതായിരുന്നു; ദൈവചിന്തകളിലേക്ക് മനസിനെ നയിക്കുന്നതായിരുന്നു. ശാസ്ത്രത്തിന്റെ പുത്തന്‍ സിദ്ധാന്തങ്ങളിലും കമ്പ്യൂട്ടറുകളുടെ മായിക ലോകത്തും വിഹരിക്കുന്നവര്‍ അതുകൊണ്ടു തന്നെ ദൈവത്തെ മറന്നുള്ള വിശ്വാസപ്രമാണങ്ങളിലേക്ക് യാതൊരുകാരണവശാലും തിരിയരുത്. സ്വന്തം സാധ്യതകളില്‍ മാത്രം മിഴിയൂന്നുന്നവരാണ് ബാബേല്‍ ഗോപുരങ്ങളും ധാന്യപ്പുരകളും കെട്ടിയുയര്‍ത്തുന്നത്. ദൈവത്തെ മറന്നുള്ള മനുഷ്യന്റെ പ്രവര്‍ത്തനം കണ്ട് അപ്പോള്‍ ദൈവം ചിരിക്കുന്നുണ്ടാകും.


Written by  ചീഫ്‌ എഡിറ്റര്‍ (Shalom)